<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6658724478451624819</id><updated>2011-11-15T06:33:39.970+03:00</updated><category term='വാര്‍‌ത്ത'/><category term='ബാജി'/><category term='കഥ'/><title type='text'>ബാജിയുടെ കഥകള്‍</title><subtitle type='html'>Baji's Kathakal</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default?max-results=100'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>50</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6658724478451624819.post-4185656237725607591</id><published>2010-04-25T08:37:00.000+03:00</published><updated>2010-04-25T08:38:04.378+03:00</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍‌ത്ത'/><category scheme='http://www.blogger.com/atom/ns#' term='ബാജി'/><title type='text'>ദല-കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു</title><content type='html'>ദുബായിലെ സാംസ്‌കാരിക സംഘടനയായ 'ദല'യുടെ കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗത്തില്‍ ബാജി ഓടംവേലിയുടെ 'വെള്ളരി നാടകം', കവിതാ വിഭാഗത്തില്‍ രമ്യ തുറവൂരിന്റെ 'നോക്കുകുത്തി', ഏകാങ്ക നാടകത്തില്‍ ഗിരീഷ് ഗ്രാമികയുടെ 'ഒറ്റമുറി', ലേഖനത്തിന് അഭിജിത് മോസ്‌കോ എന്നിങ്ങനെയാണ് അവാര്‍ഡ് നേടിയത്. 5001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ.എ.കെ.നമ്പ്യാരും 'ദല' പ്രസിഡന്റ് എന്‍.കെ.കുഞ്ഞഹമ്മദും പത്രസമ്മേളനത്തില്‍ അറിയിച്ചു. മെയ് ആദ്യവാരം പുരസ്‌കാരങ്ങള്‍ നല്കും. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ്. പൊന്ന്യം ചന്ദ്രനും എം.കെ.മനോഹരനും സംബന്ധിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-4185656237725607591?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/4185656237725607591/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=4185656237725607591' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/4185656237725607591'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/4185656237725607591'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2010/04/blog-post.html' title='ദല-കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-247722850829359817</id><published>2009-11-19T09:10:00.002+03:00</published><updated>2009-11-19T09:16:43.073+03:00</updated><category scheme='http://www.blogger.com/atom/ns#' term='വാര്‍‌ത്ത'/><title type='text'>അവതാരിക - ബെന്യാമിന്‍ - ബാജിയുടെ 25 കഥകള്‍</title><content type='html'>&lt;a href="http://1.bp.blogspot.com/_s8IyISPJMzE/SwTidzMrvPI/AAAAAAAAAa4/e7Oxw-fqGIc/s1600/Cover+design+NEW+high.jpg"&gt;&lt;img id="BLOGGER_PHOTO_ID_5405694454338927858" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 307px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_s8IyISPJMzE/SwTidzMrvPI/AAAAAAAAAa4/e7Oxw-fqGIc/s400/Cover+design+NEW+high.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;strong&gt;സൂക്ഷ്‌മ പ്രപഞ്ചത്തില്‍ നിന്നുള്ള കഥകള്‍ - ബെന്യാമിന്‍&lt;/strong&gt; &lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;അറിയാത്തെ ലോകത്തിന്റെ കൌതുക കഥകള്‍ വായനക്കാരനില്‍ എത്തിക്കുക എന്ന ദൌത്യമാണ്‍ ഓരോ എഴുത്തുകാരനും തന്റെ കഥയെഴുത്തിലൂടെ നിര്‍വ്വഹിക്കുന്ന പ്രാഥമിക ധര്‍മ്മം. &lt;/div&gt;&lt;div&gt;&lt;br /&gt;വായനക്കാരന്റെ സാധാരണ ദൃഷ്‌ടികള്‍ക്ക് പിടിച്ചെടുക്കാനാവാത്ത രണ്ടുതരം ലോകങ്ങളാണ് നമുക്കു മുന്നിലുള്ളത്. അകലെയുള്ളതും ദൃഷ്‌ടിപഥത്തില്‍ എത്താത്തതുമായ ഒരു ലോകം. അടുത്തുള്ളതും നമ്മള്‍ കാണാതെ പോകുന്നതുമായ മറ്റൊരു ലോകം. ഈ രണ്ടു ലോകങ്ങളേയും കഥകളില്‍ എത്തിക്കാന്‍ കഥാകാരന്‍ തിരഞ്ഞെടുക്കുന്ന മാപിനികള്‍ വ്യത്യസ്‌തമാണ്. ഒന്നിനു വേണ്ടത് ദുരദര്‍ശിനിയാണെങ്കില്‍ അടുത്തതിന് വേണ്ടത് സൂക്ഷ്‌മദര്‍ശിനിയാണ്‍. ദൂരദര്‍ശിനികളാകട്ടെ അതിന്റെ വീക്‌ഷണ പരിധി അനുസരിച്ച് വ്യത്യസ്‌തതരം കാഴ്‌ചകളേയും അകലങ്ങളേയുമാണ് പിടിച്ചെടുക്കുന്നത്. സൂക്‌ഷമദര്‍ശിനികള്‍ അതിന്റെ സ്വഭാവമനുസരിച്ച് കാണുന്ന കാഴ്‌ചകളെ വ്യത്യസ്‌ത വലുപ്പത്തില്‍ കാണിച്ചു തരുന്നു. ഈ കാഴ്‌ചയുടെ വ്യത്യാസമാണ് ഓരോ എഴുത്തുകാരനെയും മറ്റൊരാളില്‍ നിന്ന് വ്യത്യസ്‌തനാക്കി നിര്‍ത്തുന്ന ഘടകം. താന്‍ കണ്ട കാഴ്‌ചകളെ വായനക്കാരന്‍ കാണാവുന്ന ദൃശ്യപരിധിയിലേക്കു കൊണ്ടുവരുന്നതിലുമുണ്ട് ഓരോ എഴുത്തുകാരനും വ്യതിയാനങ്ങളും വ്യതിരിക്‌തതകളും. &lt;/div&gt;&lt;div&gt;&lt;br /&gt;ഒരു ചിത്രകാരനും ഒരിക്കലും ഒരു ആനയെ അതിന്റെ യഥാര്‍ത്ഥ വലുപ്പത്തിലും ഒരു ഈച്ചയെ അതിന്റെ യഥാരത്ഥ ചെറുപ്പത്തിലും വരയ്‌ക്കാറില്ലല്ലോ. ഈ ചെറുതാക്കലും വലുതാക്കലും കഥയിലും സംഭവിക്കുന്നുണ്ട്. ഏതാണതിനു പറ്റിയ അളവുകോല്‍ എന്ന് നിശ്‌ചയിക്കുന്നത് എഴുത്തുകാരന്റെ സംവേദനശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;ഒരു പുതിയ എഴുത്തുകാരന്റെ കഥകളിലൂടെ കടന്നു പോകുമ്പോള്‍ ഏതൊക്കെതരം മാപിനികളും ദര്‍ശിനികളും ഉപയോഗിച്ചാണ് അയാള്‍ തന്റെ കഥകള്‍ സൃഷ്‌ടിച്ചിരിക്കുന്നത് എന്നന്വേഷിക്കുന്നത് കൌതുകകരമായിരിക്കും. &lt;/div&gt;&lt;div&gt;&lt;br /&gt;ബാജിയുടെ ആദ്യകഥാസമാഹാരത്തിലെ കഥകളെ ആ രിതിയില്‍ വായിക്കുമ്പോള്‍ നമുക്കു ചുറ്റും നിത്യവും സംഭവിക്കുന്നതും എന്നാല്‍ നമ്മുടെ സാധാരണ നേത്രങ്ങള്‍ പിടിച്ചെടുക്കാത്തതുമായ കാഴ്‌ചകളെ നമ്മുടെ മുന്നില്‍ എത്തിക്കുന്ന, സൂക്ഷ്‌മദര്‍ശിനി തന്റെ കണ്ണുകളില്‍ പിടിപ്പിച്ച ഒരു കഥാകാരനെ നമുക്ക് കാണാനാവുന്നു. ആ കാഴ്‌ചകള്‍ വരച്ചിടുന്ന പ്രതലമാകട്ടെ ചിലപ്പോള്‍ അതിശയോക്‌തിയുടെയും ചിലപ്പോള്‍ ന്യൂനോക്‌തിയുടെയും ചിലപ്പോള്‍ നേര്‍ക്കാഴ്‌ചയുടേതുമാണ്. വായനക്കാരന്റെ ഗൃഹാതുര സ്വപ്‌നങ്ങളെ തൃപ്‌തിപ്പെടുത്തുന്ന ഹരിതശാദ്വല ഭൂലികളോ ചിത്രങ്ങളോ ബാജിയുടെ കഥകളില്‍ കാണാനാവില്ല. ഗള്‍ഫിന്റെ വരണ്ടതും വിളറിയതുമായ കാഴ്‌ചകളാണ്‍ അവയില്‍ ഏറെയും. &lt;/div&gt;&lt;div&gt;&lt;br /&gt;ബാജിയുടെ കഥകളില്‍ വിശദാംശങ്ങളുടെ ഇഴയലുകളില്ല. അവ ഒറ്റക്കാഴ്‌ചയിലൊതുങ്ങുന്ന സ്‌നാപ്‌ഷോട്ട് ചിത്രങ്ങളാണ്‍. ബാജിയുടെ കഥകളില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും സങ്കല്‌പഭൂമികളില്‍ മേയുന്ന കാല്പനീക മനസ്സുകളെ കണ്ടെത്താനാവില്ല. അതില്‍ പിടിച്ചു നില്‍പ്പിനും പണസമ്പാദനത്തിനുമായി ജീവിതം തന്നെ മാറ്റിവച്ചിരിക്കുന്നവരുടെ നേര്‍ചിത്രങ്ങളെയുള്ളു. &lt;/div&gt;&lt;div&gt;&lt;br /&gt;ബാജിയുടെ കഥകളില്‍ അമാനുഷികരും തത്വചിന്തകരും ബൌദ്ധികാന്വേഷകരും ചരിത്രകുതുകികളും ഇല്ല. അവിടെ പച്ച മനുഷ്യരും സാധാരണ ചിന്തക്കാരും തന്റെ ജീവിതത്തിനപ്പുറം ചരിത്രമോ സാമൂഹിക പ്രതിബദ്ധതയോ ഇല്ലാത്തവ്രുമേയുള്ളൂ. അങ്ങനെയാണ് ബാജിയുടെ കഥകള്‍ ഇന്നിന്റെ ലോകത്തിനെ, അതിന്റെ വിക്ഷണത്തെ, അതിന്റെ ഹൃസ്വദൃഷ്‌ടിയെ, അതിന്റെ ചരിത്രശൂന്യതയെ, അതിന്റെ അരാഷ്‌ടികതയെ കൃത്യം പ്രതിഫലിപ്പിക്കുന്ന സമകാലികകഥകളായി മാറുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;ബാജിയുടെ കഥകളിലെ മിക്ക കഥ പാത്രങ്ങള്‍ക്കും പേരികളില്ല. അതുകൊണ്ടു തന്നെ അതാരിലേക്കും പ്രത്യേകം കൈ ചൂണ്ടുന്നില്ല. അതു ആരുടെയെങ്കിലും കഥകള്‍ ആവുന്നില്ല. പകരം ഞാനോ നിങ്ങളോ ആകാവുന്ന ഇടത്തിലാണ്‍ ആ കഥാപാത്രങ്ങളുടെ നില്‌പ്‌. അങ്ങനെ ആ കഥകള്‍ അവനവനിലേക്ക് ചൂണ്ടുന്നതു അവനവനിലേക്ക് നീളുന്നതു അവനവന്റെ കാഴ്‌ചകളെ കാണിക്കുന്നതുമായ കാഴ്‌ചകളായി മാറുന്നു.&lt;br /&gt;ബാജിയുടെ ഭഷയിലുമുണ്ട് ഈ വ്യതിരക്‌തത. അത് എനിക്കും അവനും ഇടയിലുള്ള ഒരു പ്രത്യേക ശൂന്യസ്‌ഥകത്താണ് നില്‍ക്കുന്നത്. ഈ കഥകളില്‍ ഞാനാണുള്ളതെന്ന കുമ്പസാരമോ അവനാണുള്ളതെന്നുള്ള കുറ്റപ്പെടുത്തലോ അതുകൊണ്ടുതന്നെ സാധ്യമല്ല. &lt;/div&gt;&lt;div&gt;&lt;br /&gt;ഈ സമൂഹത്തിലെ ആരെയും ഏതു കഥാസ്ഥനത്തും പ്രതിഷ്‌ഠിക്കാവുന്ന തരം അനുവദനീയതയാണ് ഈ കഥകളില്‍ കാണുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;ഒരു കഥാസമാഹാരം പരിചയപ്പെടുത്തുമ്പോള്‍ ഇത്തരം പൊതു നിരീക്ഷണങ്ങള്‍ക്കപ്പുറമുള്ള അതിസൂക്ഷ്‌മവായന ഉചിതമല്ല. അത് സംഭവിക്കേണ്ടത് ഓരോ വായക്കാരന്റെയും മനസ്സിനുള്ളിലാണ്. അതിനപ്പുറമുള്ള വായനകളും പരിചയപ്പെടുത്തലും യഥാര്‍ത്ഥവും സത്യസന്ധവുമായ വായനയ്‌ക്കുമേല്‍ അവതാരകന്റെ ചിന്തകളും വീക്ഷണങ്ങളും കുത്തിവയ്‌ക്കുന്നതിലേ കലാശിക്കൂ. അത് വായനക്കരന്റെ സ്വാതന്ത്ര്യത്തോടു ചെയ്യുന്ന അനീതിയാണ്‍. &lt;/div&gt;&lt;div&gt;&lt;br /&gt;പരിചിതനായ ഒരു എഴുത്തുകാരന്റെ വിവിധ കൃതികള്‍ വായിക്കുമ്പോള്‍ ഒരു പരിചിത പ്രപഞ്ചത്തിന്റെ വിവിധ കാഴ്‌ചകള്‍ നാം കാണുക മാത്രമാണ്‍ ചെയ്യുന്നത്. എന്നാല്‍ ഒരു പുതിയ എഴുത്തുകാരന്റെ കൃതി വായിക്കുമ്പോള്‍ നമുക്ക് അപരിചിതമായ ഒരു പുതിയ പ്രപഞ്ചത്തെ നാം പരിചയപ്പെടുകയാണ്‍ ചെയ്യുന്നത്. അതുകൊണ്ടാണ്‍ പുതിയ വായനകള്‍ നമ്മെ കൂടുതല്‍ ആകര്‍ഷിക്കേണ്ടത് അനിവാര്യമാകുന്നത്.&lt;br /&gt;ബാജിയുടെ കഥകള്‍ ഇതുവരെ നാന്‍ കണ്ടിട്ടില്ലാത്ത ഒരു പുതിയ ലോകത്തിനെ, പുതിയ കാഴ്‌ചയെ പ്രദാനം ചെയ്യും എന്ന വിശ്വാസത്തോടെ.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;br /&gt;ബെന്യാമിന്‍.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-247722850829359817?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/247722850829359817/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=247722850829359817' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/247722850829359817'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/247722850829359817'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2009/11/25.html' title='അവതാരിക - ബെന്യാമിന്‍ - ബാജിയുടെ 25 കഥകള്‍'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_s8IyISPJMzE/SwTidzMrvPI/AAAAAAAAAa4/e7Oxw-fqGIc/s72-c/Cover+design+NEW+high.jpg' height='72' width='72'/><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-1860944812069247492</id><published>2009-11-12T00:25:00.001+03:00</published><updated>2009-11-13T22:50:23.288+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മുഖമില്ലാത്തവര്‍</title><content type='html'>മാധവനും മല്ലികയും ആ വലിയ മരത്തിന്റെ തണലില്‍ ഇരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;മാധവന്‍ മല്ലികയുടെ കൈ പിടിച്ച് എന്തൊക്കയോ പറയുന്നുണ്ട്. മാധവന് കൈനോട്ടം വശമുണ്ടാകും. മല്ലികയുടെ ഭൂതം ഓര്‍മ്മിപ്പിക്കുകയും ഭാവി പ്രവചിക്കുകയുമാകാം.&lt;br /&gt;&lt;br /&gt;അവര്‍ തമ്മില്‍ പ്രണയമൊന്നുമല്ല. നിലാവുണ്ടായിരുന്നെങ്കില്‍ പ്രണയത്തിലേക്കും അതിനപ്പുറത്തേക്കും വളരാന്‍ സാധ്യതയുള്ള ഒരു സൌഹൃദം. ഒരു വെറും ആണ്‍ - പെണ്‍ സൌഹൃദം മാത്രം.&lt;br /&gt;&lt;br /&gt;ഞാനൊരു കരടിയുടെ മുഖം‌മൂടിവെച്ച്‌ അവരുടെ മുമ്പില്‍ ചാടിവീണും.&lt;br /&gt;&lt;br /&gt;മാധവന്‍ ഒറ്റച്ചാട്ടത്തിന് മരത്തിന്റെ കൊമ്പില്‍ കയറി.&lt;br /&gt;&lt;br /&gt;മല്ലിക ചത്തതുപോലെ തറയില്‍ മലര്‍ന്നു കിടന്നു. കരടി മണത്തുനോക്കി. ശവത്തിന്റെ മണമൊന്നുമില്ല. മല്ലിക ശ്വാസം പിടിച്ച്‌ കിടക്കാന്‍ നന്നേ പണിപ്പെടുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;കരടി മല്ലികയ്യുടെ ചെവിയില്‍ പറഞ്ഞു. “ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍. മാധവനെ വിശ്വസിക്കാന്‍ കൊള്ളില്ല നീ എന്റെ കൂടെ പോരു...”&lt;br /&gt;&lt;br /&gt;കരടി മല്ലികയേയും ചുമലിലേറ്റി കടല്‍ക്കരയിലേക്ക്‌ പോയി.&lt;br /&gt;&lt;br /&gt;ഞാന്‍ കരടിയുടെ മുഖം‌മൂടി കടലിലേക്ക്‌ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചു&lt;br /&gt;മല്ലികയെ ഇക്കിളിയിട്ട് പൊട്ടിച്ചിരിപ്പിക്കാന്‍ ശ്രമിച്ചു&lt;br /&gt;കളിവീടുണ്ടാക്കി&lt;br /&gt;തിരകളെണ്ണി&lt;br /&gt;കടല്‍ക്കരയില്‍ നല്ല നിലാവുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പെട്ടെന്ന്‌ നാല് മുഖമൂടികള്‍ ഞങ്ങളുടെ മുമ്പില്‍ ചാടി വീണു. അവര്‍ മുഖം‌മൂടികള്‍ അല്ലായിരുന്നു. മുഖമില്ലാത്തവരായിരുന്നു.&lt;br /&gt;&lt;br /&gt;ഞാനും മല്ലികയും മരിച്ചതു പോലെ ശ്വാസം പിടിച്ച് മലര്‍ന്നു കിടന്നു.&lt;br /&gt;&lt;br /&gt;മുഖമില്ലാത്തവര്‍ നാലു പേരും ചേര്‍ന്ന്‌ മല്ലികയെ പൊക്കിയെടുത്തു. ഞങ്ങള്‍ മരിച്ചവരേപ്പോലെ അഭിനയിക്കുകയല്ലേ നിലവിളിക്കാന്‍ പാടില്ലല്ലോ!&lt;br /&gt;&lt;br /&gt;ഒരു മുഖമില്ലാത്തവന്‍ അവളുടെ ഹാന്‍ഡ് ബാഗ്‌ കാലിയാക്കി എന്റെ നേരെ വലിച്ചെറിഞ്ഞു.&lt;br /&gt;&lt;br /&gt;ദുഷ്‌ടന്മാര്‍ അവര്‍ മല്ലികയേയും കൊണ്ട് പോകുകയാണ്.&lt;br /&gt;മുഖമില്ലാത്തവര്‍ കട്ടാളന്മാരാണ്, കാടത്തം കാണിക്കാന്‍ മടിയില്ലാത്തവര്‍.&lt;br /&gt;മുഖമില്ലാത്തവര്‍ക്ക്‌ അമ്മ – പെങ്ങന്മാര്‍ ഇല്ലേ ?&lt;br /&gt;അവരെന്റെ മല്ലികയേയും കൊണ്ട്‌ പോകുകയാണോ ?&lt;br /&gt;ഈ മുഖമില്ലാത്തവര്‍ ദുഷ്‌ടന്മാരാണ് അവര്‍ അവളെ പിച്ചിചീന്തുമെന്ന്‌ ഉറപ്പാണ്.&lt;br /&gt;എങ്കിലും എനിക്ക്‌ എന്തു ചെയ്യാനാവും.&lt;br /&gt;ഞാനും മരിച്ചതായി അഭിനയിക്കുകയാണ്.&lt;br /&gt;ശ്വാസം വിടുന്നതുപോലും ആരും അറിയാതെ വേണം.&lt;br /&gt;പിന്നെങ്ങനെ നിലവിളിക്കും&lt;br /&gt;പിന്നെങ്ങനെ പ്രതികരിക്കും&lt;br /&gt;പിന്നെങ്ങനെ പ്രതിരോധിക്കും&lt;br /&gt;&lt;br /&gt;മല്ലികയും മുഖമില്ലാത്തവരും കാഴ്‌ചയില്‍ നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക്‌ ഓടി.&lt;br /&gt;&lt;br /&gt;മുഖമില്ലാത്തവര്‍ ഉപേക്ഷിച്ച മല്ലികയുടെ കാലിയാക്കിയ ഹാന്‍ഡ്‌ ബാഗ്‌ അവളുടെ ഓര്‍മ്മയ്ക്കായ്‌ എടുക്കാന്‍ മറന്നില്ല.&lt;br /&gt;&lt;br /&gt;വീട്ടിലെത്തിയ ഉടന്‍ തന്നെ മല്ലികയുടെ ഉപേക്ഷിക്കപ്പെട്ട ഹാന്‍ഡ്‌ ബാഗ്‌ എന്റെ സഹോദരിക്ക്‌ സമ്മാനമായിക്കൊടുത്തു.&lt;br /&gt;&lt;br /&gt;ബാത്തുറൂമില്‍ കയറി എടുത്തുവെച്ചിരുന്ന വെള്ളത്തില്‍ മുഖമൊന്നു കഴുകിയപ്പോളാണ് ആശ്വാസമായത്‌.&lt;br /&gt;&lt;br /&gt;നടന്നതൊക്കെയും സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;വെറുതേ കണ്ണാടിയിലേക്ക്‌ നോക്കി.&lt;br /&gt;വിശ്വസിക്കാനായില്ല.&lt;br /&gt;എനിക്കും മുഖം ഉണ്ടായിരുന്നില്ല.&lt;br /&gt;കൈകൊണ്ട്‌ തപ്പി നോക്കി....&lt;br /&gt;ഇല്ല .... എനിക്കും മുഖം ഇല്ല....&lt;br /&gt;അവിടെ വെറും ശൂന്യത മാത്രം.&lt;br /&gt;&lt;br /&gt;കരടിയുടെ മുഖം‌മൂടിയുണ്ടായിരുന്നത്‌ കടലില്‍ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചതോര്‍മ്മവന്നു.&lt;br /&gt;&lt;br /&gt;ഇത്‌ കണ്ണാടിയുടെ കുഴപ്പമാണ് .&lt;br /&gt;ഈ കണ്ണാടി മുഖം നോക്കാന്‍ കൊള്ളീല്ല.&lt;br /&gt;കണ്ണാടി വലിയ ശബ്‌ദത്തോടെ ഞാന്‍ എറിഞ്ഞുടച്ചു.&lt;br /&gt;കണ്ണാടി പൊട്ടിച്ചിതറുന്ന ശബ്‌ദം കേട്ട്‌ ചിരിക്കാന്‍ ശ്രമിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-1860944812069247492?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/1860944812069247492/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=1860944812069247492' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/1860944812069247492'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/1860944812069247492'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2009/11/blog-post.html' title='മുഖമില്ലാത്തവര്‍'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-8672390241889611438</id><published>2009-05-07T08:57:00.004+03:00</published><updated>2009-05-09T07:14:57.340+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മൈ ഫാമിലി ട്രീ (കഥ)</title><content type='html'>വീട് നിറച്ച് കുട്ടികള്‍‌ ഓടിക്കളിക്കുന്നത് അപ്പന്റെ സ്വപ്‌നത്തിലെ സ്ഥിരം കാഴ്‌ചയായിരുന്നു. ഇന്നും അതൊരു സ്വപ്‌നമായിത്തന്നെ അവശേഷിക്കുന്നു.&lt;br /&gt;&lt;br /&gt;വിവാഹത്തിന്റെ ആദ്യനാളുകളില്‍ ആ സ്വപ്‌നം ഭാര്യയുമായി പങ്കുവെച്ചെങ്കിലും. ഭാര്യയ്‌ക്ക് അതിനോടു യോജിപ്പുണ്ടായിരുന്നില്ല. നിര്‍ബ്ബന്ധമാണെങ്കില്‍ ഒന്നോ ഒരുമുറിയോ ആകാമെന്ന നിലപാടായിരുന്നു ഭാര്യയ്ക്ക്.&lt;br /&gt;&lt;br /&gt;പിന്നീട് അതിനേപ്പറ്റിയൊന്നും ചര്‍ച്ചയുണ്ടായില്ലെങ്കിലും കുറഞ്ഞത് നാലുകുട്ടികളെങ്കിലും വേണമെന്ന് അപ്പന്‍ തീരുമാനിക്കുകയും തന്റെ തീരുമാനം രഹസ്യമായി നടപ്പിലാക്കാനും അപ്പന്‍ ഉറച്ചിരുന്നു.&lt;br /&gt;&lt;br /&gt;അവര്‍ക്ക് രണ്ടു മക്കള്‍ പിറന്നു. മൂത്തത് മകനാണ്, എല്‍. കെ. ജി യില്‍ ഈ വര്‍ഷം മുതല്‍ പോയിത്തുടങ്ങി. രണ്ടാമത്തേത് മകളാണ്. ഒന്നാം പിറന്നാള്‍ കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ആഗോള സാമ്പത്തിക മാന്ദ്യം മെല്ലെക്കടന്നു വന്ന് അപ്പന്റെ സ്വപ്‌നങ്ങള്‍ക്ക് തടസ്സം നിന്നു. അത് അപ്പന്റെ കുടുംബ ബഡ്‌ജറ്റിനെ വല്ലാണ്ട് പിടിച്ചു കുലുക്കി. വര്‍ദ്ധിച്ച വാടക, ഉയര്‍ന്ന ജീവിതച്ചിലവ് തുടങ്ങി തങ്ങാനാവാത്ത പഠനച്ചിലവും ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന പാല്‍പ്പൊടിയുടേയും പാമ്പറിന്റെയും വിലയും അപ്പനെ സ്വപ്‌നത്തില്‍ നിന്നും ഉണര്‍ത്തി.&lt;br /&gt;&lt;br /&gt;എങ്കിലും മകളുടെ ഒന്നാം പിറന്നാളിന്റെ അന്ന് അപ്പന്‍ വീണ്ടും തന്റെ പഴയ മങ്ങിയ സ്വപ്‌നത്തേപ്പറ്റി ഭാര്യയെ ഓര്‍മ്മിപ്പിച്ചു. ഭാര്യപൊട്ടിത്തെറിച്ചു. “ എന്റെ വായിലിരിക്കുന്നതൊന്നും കേള്‍ക്കാണ്ട് എന്റെ മുമ്പീന്ന് പൊയ്‌ക്കോണം, നിങ്ങള്‍ക്ക് കഥയും എഴുതി ബ്ലോഗ്ഗും വായിച്ചോണ്ടിരുന്നാല്‍ മതി, പിള്ളേരെ പെറ്റു വളര്‍ത്തുന്നതിന്റെ ബുദ്ധിമുട്ടൊന്നും നിങ്ങള്‍ക്കറിയേണ്ടല്ലോ”&lt;br /&gt;&lt;br /&gt;ചേര്‍ത്തിട്ടിരുന്ന കട്ടില്‍ മുറിയുടെ രണ്ടു വശങ്ങളിലേക്ക് നീക്കിയിട്ടാണ് പിന്നീടുള്ള ദിവസങ്ങളില്‍ ഉറങ്ങിയത്. ഒന്നില്‍ അപ്പനും മകനും മറ്റേതില്‍ അമ്മയും മകളും. രാത്രിയില്‍ മകളുടെ കരച്ചില്‍ അപ്പന്റെ ഉറക്കത്തെ തടസ്സപ്പെടുത്തിയില്ലെങ്കിലും രാത്രി വൈകുവോളം അപ്പന്‍ ഉറക്കം വരാതെ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് പതിവായി.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കുമ്പോഴാണ് അപ്പന്റെ സ്വപ്‌നം നടപ്പിലാക്കാനായി മകന്റെ എല്‍. കെ. ജി. പഠനം പ്രയോജനപ്പെടുമെന്നു തോന്നിയത്.&lt;br /&gt;&lt;br /&gt;സ്‌ക്കൂളില്‍ നിന്നും റ്റീച്ചര്‍ 'My Family Tree' ഉണ്ടാക്കിക്കൊടുത്തു വിട്ടിരിക്കുന്നു. പച്ച നിറമുള്ള കാര്‍ഡ് ബോര്‍ഡില്‍ ഇലകളുടെ ആകൃതിയിലും ബ്രൌണ്‍ നിറത്തിലുള്ളത് തടിയുടെ ആകൃതിയിലും വെട്ടി ഒട്ടിച്ച് വരച്ച് എഴുതി കൊടുത്തു വിട്ടിരിക്കുകയാണ്. അതാത് സ്ഥലത്ത് വീട്ടിലുള്ള അംഗങ്ങളുടെ ഫോട്ടോ ഒട്ടിച്ച് തിരികെക്കൊടുക്കണം.&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5332957781854230770" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 277px; CURSOR: hand; HEIGHT: 349px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_s8IyISPJMzE/SgJ42O2TmPI/AAAAAAAAAVA/ojBshYbnUFg/s320/ctree1%5B1%5D.gif" border="0" /&gt;&lt;br /&gt;&lt;br /&gt;നടുക്കുള്ള ME എന്ന കോളത്തില്‍ മകന്റെ ഫോട്ടോ ഒട്ടിച്ചു. ഇടത് മുകളിലായി Father എന്നുള്ളതിനു മുകളിലായി അപ്പന്‍ കോട്ടും ടൈയും കെട്ടി ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ ഒട്ടിച്ചു. വലതു വശത്ത് മുകളിലായി Mother എന്ന് എഴുതിയിരിക്കുന്നതിനു മുകളിലായി അമ്മയുടെ കല്ല്യാണം കഴിക്കുന്നതിനു മുമ്പുള്ള കൊള്ളാവുന്ന ഒരു ഫോട്ടോ ഒട്ടിച്ചു. Sister എന്നുള്ളിടത്ത് കുഞ്ഞുപെങ്ങള്‍ കുപ്പിപ്പാലും പിടിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോയും ഒട്ടിച്ചു. ഫാമിലി ട്രീയില്‍ Brother എന്ന കോളം കാലിയായിക്കിടന്നു.&lt;br /&gt;&lt;br /&gt;നിനക്ക് Brother ഇല്ലാത്തതിനാല്‍ അവിടെ ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞിട്ട് അവന്‍ കൂട്ടാക്കിയില്ല. അവന്‍ ഫാമിലി ട്രീയും എടുത്തു കൊണ്ട് അടുക്കളയില്‍ വൈകിട്ടത്തേക്ക് ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരുന്ന അമ്മയുടെ അടുത്തേക്ക് ചെന്നു.&lt;br /&gt;&lt;br /&gt;“ അമ്മേ എനിക്കെന്താ ബ്രദര്‍ ഇല്ലാത്തത്. ബ്രദറിന്റെ ഫോട്ടോ ഒട്ടിക്കാതെ സ്‌ക്കൂളില്‍ ചെന്നാല്‍ റ്റീച്ചര്‍ വഴക്കു പറയും”&lt;br /&gt;&lt;br /&gt;“ നിന്റെ അപ്പന്റെ പഴയ പടം വല്ലതും എടുത്ത് ഒട്ടിക്കെടാ...”&lt;br /&gt;&lt;br /&gt;“അപ്പന്‍ ഫാദറല്ലിയോ എനിക്ക് ബ്രദറിന്റെ പടമാ വേണ്ടത്”&lt;br /&gt;&lt;br /&gt;“എനിക്ക് ബ്രദറിനെ വേണം, ബ്രദറിന്റെ ഫോട്ടോ വേണം“ അവന്‍ ശാഠ്യം പിടിച്ച് കരയാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;അപ്പന്‍ അവന്റെ കൈയില്‍ നിന്നും ഫാമിലി ട്രീ വാങ്ങി ബ്രദര്‍ എന്നുള്ള കോളത്തില്‍ പെന്‍സില്‍ കൊണ്ട് Next Year എന്ന് എഴുതിക്കൊടുത്തു.&lt;br /&gt;&lt;br /&gt;നിങ്ങളുടെ പൂതിയങ്ങു മനസ്സിലിരിക്കട്ടെയെന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ശാഠ്യം പിടിച്ച് കരയുന്ന മകനെ അവള്‍ തല്ലി. അവന്‍ എനിക്ക് ബ്രദര്‍ വേണേ... ബ്രദര്‍ വേണേ.... എന്നു കരഞ്ഞ് കരഞ്ഞ് ഉറങ്ങി.&lt;br /&gt;&lt;br /&gt;പിറ്റേന്ന് അവനെ ഒരുക്കി സ്‌ക്കൂളില്‍ വിടാന്‍ പോലും അവള്‍ എഴുന്നേറ്റില്ല. അപ്പന്‍ തന്നെ മകനെ ഒരുക്കി സ്‌ക്കൂള്‍ബസ്സില്‍ കയറ്റി വിട്ടു.&lt;br /&gt;&lt;br /&gt;സ്‌ക്കൂളില്‍ വെച്ചും മകന്‍ കരഞ്ഞു കാണണം. ക്ലാസ്സിലെ മറ്റെല്ലാകുട്ടികളുടേയും ഫാമിലി ട്രീയില്‍ എല്ലാവരുടേയും കോളത്തില്‍ ഫോട്ടോകള്‍ ഒട്ടിച്ചിരുന്നു.&lt;br /&gt;&lt;br /&gt;'All Indians are my brothers and sisters' അതിനാല്‍ ആരുടെയെങ്കിലും ഫോട്ടോ ഒട്ടിച്ചാല്‍ മതിയാകും. റ്റീച്ചര്‍ പേഴ്‌സില്‍ നിന്ന് റ്റീച്ചറുടെ മകന്റെ ഫോട്ടോയെടുത്ത് ഒട്ടിച്ചു കൊടുത്ത് മകന്റെ കരച്ചില്‍ മാറ്റി.&lt;br /&gt;&lt;br /&gt;എല്ലാകുട്ടികളുടേയും ഫാമിലി ട്രീകള്‍ ഭിത്തിയില്‍ തൂക്കിയിട്ടത് കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു. ഒരു കാട്ടില്‍ കുറേ മുഖങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും നില്‍ക്കുന്ന അപൂര്‍വ്വ ഭംഗി.&lt;br /&gt;&lt;br /&gt;കുറേ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ ഫാമിലി ട്രീയുടെ ചിത്രം കുട്ടികള്‍ക്ക് തിരികെക്കൊടുത്തു.&lt;br /&gt;&lt;br /&gt;അപ്പനിന്നലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ആകാശം മേഘാവൃതമായിരുന്നു, ഇടി വെട്ടി മഴ പെയ്യുമെന്ന് തോന്നി.&lt;br /&gt;&lt;br /&gt;വീട്ടില്‍ കയറിച്ചെന്നപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി.&lt;br /&gt;&lt;br /&gt;ആരും ഒന്നും മിണ്ടുന്നില്ല.&lt;br /&gt;&lt;br /&gt;“അപ്പാ.., റ്റീച്ചറുടെ മോന്‍ എങ്ങനെയാ എന്റെ ബ്രദറാകുന്നതെന്ന് അമ്മ ചോദിക്കുവാ..” മകനാണ് പ്രശ്‌നം അവതരിപ്പിച്ചത്.&lt;br /&gt;&lt;br /&gt;“ എടീ..., അതൊന്നും കുട്ടികള്‍ക്കറിയില്ല “ അപ്പന്‍ തണുപ്പിക്കാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;“ നിങ്ങള്‍ക്കറിയാമല്ലോ അതുമതി.... എന്നാലും നിങ്ങളിത്തരക്കാരനാണെന്ന് ഞാനറിഞ്ഞില്ല.”&lt;br /&gt;ഭാര്യ പൊട്ടിത്തെറിച്ചു .&lt;br /&gt;&lt;br /&gt;അപ്പന്‍ എല്ലാവരേയും ഫാമിലി ട്രീയില്‍ നിന്നും താഴെയിറക്കി, അത് പിച്ചി ചീന്തി ജന്നാലയിലൂടെ പുറത്തേക്കെറിഞ്ഞിട്ടും, ഭാര്യ എന്തൊക്കയോ പിറുപിറുത്തു കൊണ്ടിരിക്കുകയാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-8672390241889611438?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/8672390241889611438/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=8672390241889611438' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/8672390241889611438'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/8672390241889611438'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2009/05/blog-post.html' title='മൈ ഫാമിലി ട്രീ (കഥ)'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_s8IyISPJMzE/SgJ42O2TmPI/AAAAAAAAAVA/ojBshYbnUFg/s72-c/ctree1%5B1%5D.gif' height='72' width='72'/><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-570694057158348437</id><published>2009-04-28T09:23:00.000+03:00</published><updated>2009-04-28T09:26:35.957+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അപ്പന്റെ ഓര്‍മ്മ (കഥ)</title><content type='html'>എത്ര ഉയരത്തില്‍ പറന്നിട്ടുണ്ടെന്ന് അഭിമാനിച്ചാലും ഒരു ചിറക് നഷ്‌ടപ്പെട്ടാല്‍ പിന്നെ പറക്കുവാനാവില്ലല്ലോ ? പറക്കുവാനാവാതെ തത്തിക്കളിക്കുന്ന കിളി കാഴ്‌ചക്കാര്‍ക്കു പോലും അരോചകമാണ്.&lt;br /&gt;&lt;br /&gt;അമ്മയുടെ മരണം അപ്പനാണ് ഒരു ഷോക്കായത്. മരണാനന്തര ചടങ്ങുകളൊക്കെ യാന്ത്രികമായി ചെയ്‌തു തീര്‍ത്ത്  അപ്പന്‍ വരാന്തയിലെ തന്റെ കസേരയില്‍ കാലും നീട്ടി ഏതോ ലോകത്തേക്ക് നോക്കി ഒരേയിരുപ്പാണ്. ആരോടും വലിയ മിണ്ടാട്ടമില്ല. എന്തു ചോദിച്ചാലും ഉത്തരം ഒരു മൂളലിലോ കൂടിയാല്‍ ഒരു വാക്കിലോ ഒതുങ്ങും. പെട്ടെന്നുണ്ടായ വേര്‍പിരിയലിന്റെ വേദന സ്വയം കുടിച്ചിറക്കുകയാണ്. എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാണ്.&lt;br /&gt;&lt;br /&gt;വന്ന ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരായി മടങ്ങി. എത്ര തിരക്കുണ്ടായാലും ഒരേയൊരു മകനായ എനിക്ക് അപ്പനെ ഒറ്റയ്‌ക്കാക്കി വേഗം മടങ്ങാനാവില്ലല്ലോ!  എന്റെ ഭാര്യയ്‌ക്ക് മൂന്നു ദിവസത്തെ അവധിയുണ്ട്. അതുവരെ അവള്‍ സഹായത്തിനുണ്ടാകും. എനിക്ക് പത്തു ദിവസത്തില്‍ കൂടുതല്‍ ഇവിടെ നില്‍ക്കുവാനാകില്ല. അതിനു ശേഷം എന്തു ചെയ്യുമെന്ന് ആലോചിക്കുമ്പോള്‍ തലയ്‌ക്ക് തീപിടിക്കുന്നതു പോലെ.  &lt;br /&gt;&lt;br /&gt;എന്റെ ഭാര്യ ഭക്ഷണം വിളമ്പി വെച്ച് ചെന്ന് വിളിച്ചാല്‍ വന്ന് എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി വീണ്ടും തന്റെ കസേരയിലേക്കോ കിടപ്പുമുറിയിലെ കട്ടിലിലേക്കോ പോകും.   ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവസ്ഥയ്‌ക്ക് മാറ്റമൊന്നും ഉണ്ടായില്ല. അമ്മയുടെ മാറ്റപ്പെടല്‍ അപ്പന്‍ ഉള്‍ക്കൊള്ളാനായില്ല. ജീവിതത്തിന്റെ പാതി വഴിയില്‍ ചേര്‍ന്നൊഴുകിയ നദി വഴിപിരിയുമ്പോഴുണ്ടാകുന്ന വേദന അനുഭവിച്ചവര്‍ക്കേ അറിയൂ.&lt;br /&gt;&lt;br /&gt;സഹായത്തിനൊരു വേലക്കാരിയെ കിട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹത്തില്‍ അന്വേഷണം ആരംഭിച്ചപ്പോളാണ് അങ്ങനെയൊരു കൂട്ടര്‍ അന്യം നിന്ന കാര്യം അറിയുന്നത്. നാട്ടിന്‍പുറത്തെ വീടുകളിലേക്ക് വേലക്കാരികളെ കിട്ടുകയില്ല. എങ്കിലും ഒരു വേലക്കാരിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു. പരിചയക്കാരോടൊക്കെ ഫോണ്‍ ചെയ്‌ത് തിരക്കിക്കൊണ്ടേയിരുന്നു. അന്വേഷിപ്പീന്‍ കണ്ടെത്തുമെന്നാണല്ലോ വചനം പറയുന്നത്.&lt;br /&gt;&lt;br /&gt;എന്റെ ഭാര്യ പട്ടണത്തിലേക്ക് പോയിക്കഴിഞ്ഞ് മൂന്നു നാലു ദിവസം ഞാന്‍ തന്നെയാണ് വെച്ചു വിളമ്പിയത്. കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലേക്ക് മടങ്ങുമെന്ന് വിചാരിച്ചത് വെറുതേയായി. &lt;br /&gt;&lt;br /&gt;അപ്പന്‍ നടത്തിക്കൊണ്ടിരുന്ന പലചരക്കുകട ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഇനിയും അപ്പനെക്കൊണ്ട് അത് നോക്കി നടത്താന്‍ പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് പട്ടണത്തില്‍ നല്ല ജോലിയുണ്ട് അതുകളഞ്ഞിട്ട് എത്ര ലാഭം കിട്ടുമെന്നു പറഞ്ഞാലും ഈ ഓണംകേറാ മൂലയില്‍ പലചരക്കുകട നടത്താന്‍ പറ്റുമോ ? എന്റെ ഭാര്യ വീട്ടുകാര്‍ എന്തു വിചാരിക്കും ? അപ്പന്റെ സഹായി ആയിരുന്ന ഗോവിന്ദന്‍ കട ഏറ്റെടുത്ത് നടത്താനായി മുന്നോട്ടു വന്നത് നന്നായി. മാസാമാസം വാടകയെങ്കിലും കിട്ടുമല്ലോ.&lt;br /&gt;&lt;br /&gt;വീട് അടച്ചിട്ട് അപ്പനെ പട്ടണത്തിലേക്ക് കൊണ്ടു പോകാന്‍ ഒത്തിരി ബുദ്ധിമുട്ടുകളുണ്ട്, എങ്കിലും ബുദ്ധിമുട്ടുകള്‍ സഹിച്ച് കൊണ്ടു പോകാമെന്നു വെച്ചാലും അപ്പന്‍ വരുമെന്നു തോന്നുന്നില്ല.&lt;br /&gt;&lt;br /&gt;അകന്ന ബന്ധത്തിലുള്ള ആരെയെങ്കിലും വിളിച്ച് വീട്ടില്‍ നിര്‍ത്തിയാല്‍ അപ്പനൊരു കൂട്ടാകുമല്ലോ എന്ന വിചാരത്തില്‍ ആ വഴിക്കും ആലോചില്ലെങ്കിലും ഫലമുണ്ടായില്ല.&lt;br /&gt;&lt;br /&gt;മരിച്ചു പോയ മത്തായിച്ചന്റെ ഭാര്യയുടെ കാര്യം ഓര്‍മ്മയില്‍ എത്താഞ്ഞതല്ല. എന്തോ അകന്ന ബന്ധവും ഉണ്ട്. ഓമനയമ്മ വരികയാണെങ്കില്‍ വേലക്കാരിയുടെ സ്ഥാനമല്ല. അതിനു മുകളിലുള്ള ഒരു സ്ഥാനം കൊടുക്കാനും ഈ മകന്‍ തയ്യാറാണ്. എന്നാലും ഞാനായിട്ട് അപ്പനെ പരീക്ഷിക്കേണ്ടെന്നു കരുതി.   &lt;br /&gt;&lt;br /&gt;അമ്മയ്‌ക്കും ഓമനയമ്മയെ വലിയ കാര്യമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ അവരുടെ ഭര്‍ത്താവ്‌ കര്‍ത്താവിങ്കലേക്ക് ചേര്‍ക്കപ്പെട്ടു. പ്രായമായാല്‍ നോക്കാന്‍ മക്കളുപോലും ഇല്ലല്ലോടീയെന്ന് പറഞ്ഞ് എല്ലാവരും വീണ്ടും ഒരു വിവാഹം കഴിക്കാന്‍ നിര്‍ബ്ബന്‌ധിച്ചിട്ടും ഓമനയമ്മ കൂട്ടാക്കിയില്ല. ആ പഴയ വീട്ടില്‍ ഇന്നും ഓമനയമ്മ ഒറ്റയ്‌ക്കാണ് താമസിക്കുന്നത്. അടുത്തുള്ള വീടുകളില്‍ ചെറിയ സഹായങ്ങള്‍ ചെയ്‌തു കൊടുത്താണ് ഓമനയമ്മ ജീവിക്കുന്നത്.&lt;br /&gt;&lt;br /&gt;കഴിഞ്ഞ കുറേക്കാലമായി ഓമനയമ്മ ഞങ്ങളുടെ വീട്ടില്‍ വരാറില്ല. കാരണമുണ്ട്. ഞാനന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുകയാണ്, ഒരു ദിവസം വീട്ടില്‍ സഹായത്തിനെത്തിയ ഓമനയമ്മയെ അപ്പന്‍ നെഞ്ചത്തോടു ചേര്‍ത്തു നിര്‍ത്തി പുറത്തു തലോടി ആശ്വസിപ്പിക്കുന്നത് ഞാന്‍ കണ്ടു. അന്നത്തെ എന്റെ വിവരക്കേടിന്‍ ഞാനത് അമ്മയെ വിളിച്ച് കാണിക്കുകയും ചെയ്‌തു. അതിനു ശേഷം ഓമനയമ്മ വീട്ടിലേക്ക് വന്നിട്ടുണ്ടാകില്ല. അപ്പന്‍ കൈവിട്ടു പോകുമോ എന്ന ഭയത്തിന്റെ പേരിലാകാം അമ്മ ഓമനയമ്മയോട് ദേഷ്യം നടിച്ചത്.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ കണ്ടതില്‍ കൂടുതലൊന്നും നടന്നു കാണാനിടയില്ല. എങ്കിലും പിന്നീടെപ്പോഴും അമ്മയ്‌ക്ക് അപ്പനെ കുറ്റപ്പെടുത്താന്‍ ആ കാഴ്‌ച ധാരാളമായിരുന്നു. തെറ്റുകള്‍ ദൈവം നൂറുവട്ടം ക്ഷമിച്ചാലും മനുഷ്യന്‍ ക്ഷമിക്കുകയില്ല. ഓമനയമ്മയെ ആര്‍ക്കാണ് വെറുക്കുവാനാവുക. ചെറുപ്പത്തില്‍ എനിക്കും അമ്മയേക്കാള്‍ ഇഷ്‌ടം ഓമനയമ്മയോടായിരുന്നു. പിന്നീട് വലുതായി ബന്ധങ്ങളുടെ വിലയറിഞ്ഞപ്പോളാണ് അമ്മ വഴക്കു പറഞ്ഞതും അടിച്ചതുമൊക്കെയും എന്റെ നന്മയ്‌ക്കായിരുന്നല്ലോ എന്ന് മനസ്സിലായത്.&lt;br /&gt;&lt;br /&gt;ഞാന്‍ തന്നെ ഓമനയമ്മയുടെ പഴയ വീട്ടിലേക്ക് പോയി. അവര്‍ അവിടെ ഉണ്ടായിരുന്നു. സഹായത്തിനു വരാനും തയ്യാറാണ്. പക്ഷേ അദ്ദേഹം തന്റെ സഹായം ഇഷ്‌ടപ്പെടുമോയെന്ന് ഓമനയമ്മയ്‌ക്കും സംശയം.&lt;br /&gt;&lt;br /&gt;വീട്ടിലെത്തി അപ്പനോടുതന്നെ ചോദിച്ചു. വേണമെന്നോ വേണ്ടന്നോ ഉത്തരം പറഞ്ഞില്ല. ഓമനയമ്മ വീട്ടില്‍ സഹായത്തിനുള്ളത് അപ്പന്റെ മനസ്സിന്റെ ഏതെങ്കിലും കോണില്‍ സന്തോഷം ഉണ്ടാക്കാതിരിക്കില്ല. എന്തായാലും എന്റെ അവധി തീരാറായി, എനിക്കു പോയല്ലേ പറ്റൂ. ഞാന്‍ തന്നെ തീരുമാനമെടുത്തു.&lt;br /&gt;&lt;br /&gt;പിറ്റേ ദിവസം രാവിലെ ഓമനയമ്മ വീട്ടിലെത്തി, എന്താണു ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. രാവിലത്തേക്കുള്ളത് വല്ലതും ഉണ്ടാക്കിവെച്ചിട്ട്, മുറിയും മുറ്റവും തൂത്തുവാരി തുണികളും കഴുകിയിടും. ഉച്ചയ്‌ക്കത്തേക്കും വൈകുന്നേരത്തേക്കുമുള്ള ഭക്ഷണവും വെച്ച്, കഴുകി വിരിച്ചിട്ടിരിക്കുന്ന തുണികള്‍ ഉണങ്ങിയെങ്കില്‍ എടുത്ത് അലമാരിയില്‍ മടക്കി അടുക്കി വെച്ചിട്ടേ ഓമനയമ്മ മടങ്ങൂ. ഉച്ചത്തേക്കുള്ള ഭക്ഷണം വിളമ്പി വെക്കാനും ഓമനയമ്മ മറക്കാറില്ല. ഇത്രകണ്ട് കാര്യങ്ങള്‍ നോക്കിക്കണ്ട് ചെയ്യുന്ന ഒരാള്‍ക്ക് ഒരല്പം കൂലി കൂടുതല്‍ കൊടുത്താലും തെറ്റില്ല.&lt;br /&gt;&lt;br /&gt;അപ്പന്റെ കാര്യങ്ങളൊക്കെ ഓമനയമ്മയെ ഏല്‍പ്പിച്ചിട്ട് ഞാന്‍ പട്ടണത്തിലേക്ക് പോന്നു. അദ്ദേഹത്തെ പരിചരിക്കാന്‍ ഒരല്പം വൈകി കിട്ടിയ അവസരം ഒരു ഭാഗ്യമായിക്കരുതി ഒരു പൂജാകര്‍മ്മം ചെയ്യുന്ന സൂക്ഷ്‌മതയോടെ അവര്‍ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ജീവിതത്തിന്റെ വൈകിയ വേളയില്‍ രണ്ടു പേര്‍ക്കും ഒരാശ്വാസം ലഭിക്കുന്നെങ്കില്‍ അത്രയുമാകട്ടെന്ന് ഞാനും കരുതി.&lt;br /&gt;&lt;br /&gt;ഓഫീസിലെ ജോലിത്തിരക്കിനിടയിലും എല്ലാ ദിവസവും വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ മറന്നില്ല. അപ്പന്‍ ഫോണെടുത്താല്‍ വിവരങ്ങളൊന്നും അറിയാറില്ല എന്തു ചോദിച്ചാലും എല്ലാം മൂളി കേള്‍ക്കും എന്നു മാത്രം. വീട്ടിലെ വിശേഷങ്ങള്‍ അറിയണമെങ്കില്‍ ഓമനയമ്മയുള്ളപ്പോള്‍ വിളിക്കണം. &lt;br /&gt;&lt;br /&gt;അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറവിനെപ്പറ്റി അറിയുന്നത് ഓമനയമ്മയില്‍ നിന്നാണ്. ഞാന്‍ പോന്നതിന്റെ രണ്ടാം ദിവസം രാവിലെ അദ്ദേഹം രണ്ടാമതും മൂന്നാമതും പല്ലുതേക്കുന്നതു കണ്ടാണ് അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറവിനേപ്പറ്റി ഓമനയമ്മയ്‌ക്ക് സംശയം തോന്നിയത്. ഓരോ സാധനങ്ങള്‍ എവിടെയെങ്കിലും വെച്ചു മറന്ന് വീട് മുഴുവന്‍ തപ്പി നടക്കലാണ് ഇപ്പോള്‍ പ്രധാന പണിയെന്ന് ഓമനയമ്മ പറഞ്ഞു. &lt;br /&gt;&lt;br /&gt;അമ്മയുടെ മരണത്തോടെ അപ്പന്റെന്റെ ഓര്‍മ്മ മരവിച്ചിരിക്കുന്നു. പിന്നെ എന്തൊക്കയോ യാന്ത്രികമായി ചെയ്യുന്നു വെന്നു മാത്രം. വീട്ടില്‍ വരുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഓര്‍ക്കാറില്ല. ചിലര്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ ഓര്‍മ്മവന്ന്‌ ചിലതൊക്കെ ചോദിക്കുകയും പറയുകയും ചെയ്യും.&lt;br /&gt;&lt;br /&gt;ഓമനയമ്മയ്‌ക്ക് പരിചയമുള്ള ആളാണ്‍ വന്നിരിക്കുന്നതെങ്കില്‍ വാതില്‍ തുറക്കുന്നതിനു മുന്‍പേ ജന്നലിലൂടെ നോക്കി ആരാണ് വന്നിരിക്കുന്നതെന്ന് വിശദമായി പറഞ്ഞു കൊടുത്തിട്ടേ വാതില്‍ തുറക്കുകയുള്ളൂ. ഇത് അദ്ദേഹത്തിന് വലിയൊരു സഹായമായി. &lt;br /&gt;&lt;br /&gt;അപ്പന്റെ ഓര്‍മ്മയ്‌ക്ക് കൂട്ടായി ഓമനയമ്മ എന്നും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. &lt;br /&gt;&lt;br /&gt;ഇക്കാര്യത്തേപ്പറ്റി ഓമനയമ്മയോട് സൂചിപ്പിച്ചപ്പോളാണ്. ഓമനയമ്മ വളരെ വിഷമത്തോടെ അതു പറഞ്ഞത്. അദ്ദേഹത്തിന്‍ ഓമനയെ ഓര്‍ക്കുവാനാകുന്നില്ല.  ആരോ തന്നെ സഹായിക്കാന്‍ വീട്ടിലുണ്ടെന്ന് അറിയുന്നുണ്ടെങ്കിലും അത്  പഴയ ഓമനയാണെന്ന് അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല. ആരെ മറന്നാലും ഓമനയെ മറക്കാന്‍ വഴിയില്ല. അതോ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്തതാണോ ?&lt;br /&gt;&lt;br /&gt;ഒരു മാസത്തിനു ശേഷം ഞാന്‍ വീട്ടിലേക്ക് ചെന്നത്  ഓമനയമ്മയേക്കൂടി ഞങ്ങളുടെ വീട്ടില്‍ താമസിപ്പിക്കാമെന്ന് ഉറപ്പിച്ചാണ്. നാട്ടുകാരും വീട്ടുകാരും എന്തു വിചാരിക്കുമോ എന്തോ ? എന്തായാലും വേണ്ടില്ല്ല. ഈ പ്രായമായ സമയത്ത് രണ്ടു പേര്‍ക്കും അതൊരു ആശ്വാസമാകുമെന്നുള്ളതില്‍ സംശയമില്ല.&lt;br /&gt;&lt;br /&gt;“എന്റെ അമ്മയായി ഈ വീട്ടില്‍ നിന്നു കൂടെ” ഞാന്‍ വളച്ചു കെട്ടാതെ ചോദിച്ചു. &lt;br /&gt;&lt;br /&gt;“ നീ എന്നും എനിക്ക് മകന്‍ തന്നെയാണ്. നിന്റെ അപ്പനൊരു വലിയ മനുഷ്യനാണ്, അദ്ദേഹത്തിനു വേണ്ടി എന്തും ചെയ്യാന്‍ എനിക്ക് സന്തോഷവുമാണ് “&lt;br /&gt;&lt;br /&gt;“ഞങ്ങള്‍ പ്രായമായവര്‍ ഇന്നലെകളിലെ നല്ല ഓര്‍മ്മകളില്‍ ജീവിക്കുന്നവരാണ്. ഓര്‍മ്മയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ല. നിന്റെ അമ്മ പോയപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയുടെ ഭണ്ഡാരവും കൂടെ കൊണ്ടു പോയി.“ &lt;br /&gt;&lt;br /&gt; “ഇല്ല മോനെ എന്നെ തിരിച്ചറിയാത്ത ഒരാളുടെ കൂടെ താമാസിക്കുവാന്‍ എനിക്കാകില്ല. എന്നെ നിര്‍ബ്ബന്ധിക്കരുത്... അതുമാത്രമല്ല എനിക്കിനിയും ഇവിടെ വന്ന് വെച്ചു വിളമ്പാനുമാവില്ല. നാട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു” ഓമനയമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു.&lt;br /&gt;&lt;br /&gt;അടുത്ത മാസം വരുമ്പോള്‍ അപ്പനെ കൂടെ കൊണ്ടുപൊയ്‌ക്കോളാമെന്ന ഉറപ്പിന്മേല്‍ ഒരു മാസം കൂടി വെച്ചു വിളമ്പാന്‍ ഓമനയമ്മ സമ്മതിച്ചു. &lt;br /&gt;&lt;br /&gt;ഓമനയമ്മയുടെ പരിചരണത്തില്‍ അപ്പന്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. എങ്കിലും കൂടുതലായി നിര്‍ബ്ബന്ധിക്കുവാന്‍ മനസ്സുവെന്നില്ല. &lt;br /&gt;&lt;br /&gt;ഒരു മാസം കൊണ്ട് എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം ആ പഴയ ഓമനയെ തിരിച്ചറിയുമെന്നും ഞാന്‍ മനസ്സില്‍ കണക്കുകൂട്ടുകയും അറിയാവുന്ന ദൈവങ്ങളോടൊക്കെ പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. പക്ഷേ ഒരു ദൈവവും കനിഞ്ഞില്ല.&lt;br /&gt;&lt;br /&gt;മാസമൊന്നു കഴിഞ്ഞിട്ടും അപ്പന്റെ അവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടായില്ല.&lt;br /&gt;&lt;br /&gt;അപ്പനെ പട്ടണത്തിലേക്ക് എന്നോടൊപ്പം കൊണ്ടു പോകുവാന്‍ തീരുമാനിച്ചു. വീടു പൂട്ടി താക്കോല്‍ ഓമനയമ്മയെത്തന്നെ ഏല്‍പ്പിച്ചു, വല്ലപ്പോഴും വന്ന് മുറ്റമൊക്കെയൊന്ന് അടിച്ചു വാരിയിടുവാനും ചുമതലപ്പെടുത്തി.&lt;br /&gt;&lt;br /&gt;“ മോനെ പട്ടണത്തില്‍ നല്ല ഡോക്‌ടറുന്മാരെ കാണിച്ച് ചികിത്സിക്കണം. അദ്ദേഹത്തിന്റെ ഓര്‍മ്മ തിരിച്ചു കിട്ടിയാല്‍ ഇങ്ങ് കൊണ്ട് പോരണം, ഞാന്‍ പൊന്നു പോലെ നോക്കിക്കൊള്ളാം“ ഇത് പറയുമ്പോള്‍ ഓമനയമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.&lt;br /&gt;&lt;br /&gt;ഫ്‌ളാറ്റിലെ സൌകര്യത്തില്‍ ഞാനും ഭാര്യയും ജോലി സമയം ക്രമീകരിച്ച് അപ്പനെ നോക്കി. അപ്പന്‍ ഏതോ ലോകത്താണ്. റൂമില്‍ എപ്പോഴും കട്ടിലില്‍ കിടക്കുകയോ എഴുന്നേറ്റ് ഇരിക്കുകയോ ചെയ്യും. ഭക്ഷണം വിളമ്പി വെച്ച് വിളിച്ചാല്‍ വന്ന് കഴിച്ച് വീണ്ടും പോയി കിടക്കും. ടി.വി യ്‌ക്ക് മുമ്പില്‍ വിളിച്ചിരുത്തിയാല്‍ കുറേ നേരം അതിലേക്ക് വെറുതേ നോക്കിയിരുന്നിട്ട് വീണ്ടും പോയി കിടക്കും.&lt;br /&gt;&lt;br /&gt;വീട്ടില്‍ വരുന്ന ബന്ധുക്കളെപ്പോലും ഓര്‍ക്കുവാനാകുന്നില്ല. ഓര്‍മ്മിപ്പിച്ചാല്‍ ചിലതൊക്കെ ഓര്‍ക്കും പിന്നീട് ചോദിച്ചാല്‍ ഒന്നും ഓര്‍മ്മയുണ്ടാകില്ല. കൊച്ചു കുട്ടികളേപ്പോലെ ഓരോന്നും പറഞ്ഞു ചെയ്യിപ്പിക്കണം.&lt;br /&gt;&lt;br /&gt;തന്നോടൊപ്പം കോളേജില്‍ പഠിച്ച ഒരാള്‍ അടുത്തുള്ള ആശുപത്രിയില്‍ മനോരോഗ വിദഗ്ദ്ധനായി ജോലി ചെയ്യുന്നുണ്ട്. അപ്പനെ കാണിക്കുവാനായി അടുത്ത ആഴ്‌ചത്തേക്ക് അപ്പോയിന്റ്മെന്റ് എടുത്തു. ഡോക്‌ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം വൈകുന്നേരം അപ്പനേയും കൊണ്ട് നടക്കാനായി പോയി.&lt;br /&gt;&lt;br /&gt;നടക്കുന്ന വഴിയിലൊക്കെ ഞാന്‍ പഴയ കാര്യങ്ങളൊക്കെ മനഃപൂര്‍വ്വമായി സംസാരിച്ചു കൊണ്ടിരുന്നു. അപ്പന്‍ അനുസരണയുള്ള കുട്ടിയേപ്പോലെ എല്ലാം മൂളി കേള്‍ക്കുകമാത്രം ചെയ്‌തു.&lt;br /&gt;&lt;br /&gt;ഇടവഴി കഴിഞ്ഞ് ചുവന്ന പൂക്കളുള്ള വാകമരം പൂത്തുനില്‍ക്കുന്ന മൈതാനം കടന്ന് പുതിയ പാലത്തിലൂടെ ഞങ്ങള്‍ നടപ്പു തുടര്‍ന്നു. പാലത്തിന്റെ നടപ്പാതയിലെ കൈവരിയില്‍ പിടിച്ച് വളരെ പതുക്കെയാണ് ഞങ്ങള്‍ നടന്നത്. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ പാഞ്ഞു കൊണ്ടേയിരുന്നു. നദിയില്‍ വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്. &lt;br /&gt;&lt;br /&gt;കഴിഞ്ഞ ആഴ്‌ച ഈ പാലത്തില്‍ നിന്നൊരാള്‍ വെള്ളത്തില്‍ വീണ്‍ അപകടം സംഭവിച്ച കാര്യം പത്രത്തില്‍ വായിച്ചത്  അപ്പന്‍ പേടിച്ചെങ്കിലോ എന്നു ഭയപ്പെട്ട് പറഞ്ഞില്ല. നല്ല ആഴമുള്ള സ്ഥലമാണ്,  കൈവരി ഒരു അല്പം ഉയര്‍ത്തിക്കെട്ടിയാലും തരക്കേടില്ലെന്ന് മനസ്സില്‍ തോന്നി.&lt;br /&gt;&lt;br /&gt;“മോനെ എനിക്കൊരു കാര്യം പറയാനുണ്ട്“ &lt;br /&gt;&lt;br /&gt;“എന്നോടു പറഞ്ഞോളു, മനസ്സു തുറന്നു സംസാരിക്കുന്നതു തന്നെ മനസ്സിനൊരാശ്വാസമാണ്”&lt;br /&gt;&lt;br /&gt;“മകനെ ഓമനയമ്മയോടു പറയണം എന്നെ കാത്തിക്കേണ്ടെന്ന് എനിക്കവരെ ഓര്‍ക്കാനാവില്ല. നിന്റെ അമ്മ മരിക്കുന്ന ദിവസവും ഓമനയുടെ കാര്യം പറഞ്ഞാണ് എന്നെ ദേഷ്യം പിടിപ്പിച്ചത്. നിന്റെ അമ്മയുടെ തലമുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചതുമാത്രം എനിക്കോര്‍മ്മയുണ്ട്.. പിന്നെ നടന്നതൊന്നും എനിക്കോര്‍മ്മയില്ല. എന്നോടു ക്ഷമിക്കണേ മോനെ..”&lt;br /&gt;&lt;br /&gt;ഞാന്‍ സ്‌തബ്‌ദനായി നിന്നു, എന്താണ് പറയേണ്ടത് ?&lt;br /&gt;&lt;br /&gt;എന്തെങ്കിലും പറയുന്നതിനു മുന്‍പ് അപ്പന്‍ നിറഞ്ഞൊഴുകുന്ന നദിയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി.&lt;br /&gt;&lt;br /&gt;ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു . നഗരത്തിന്റെ ശബ്‌ദത്തില്‍ നിലവിളി ലയിച്ചു ചേര്‍ന്നു. ആരുടെയെങ്കിലും സഹായം ലഭിക്കുമോന്നറിയാന്‍ ഞാന്‍ ആ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. നഗരത്തിലെ തിരക്കില്‍ അന്യനെ സഹായിക്കുവാന്‍ ആര്‍ക്കാണ് സമയമുള്ളത് ?&lt;br /&gt;&lt;br /&gt;അപ്പന്‍ മനസ്സിന്റെ ഭാരം ഇറക്കിവെച്ച് നദിയുടെ ആഴങ്ങളില്‍ ഓര്‍മ്മയായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-570694057158348437?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/570694057158348437/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=570694057158348437' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/570694057158348437'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/570694057158348437'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2009/04/blog-post_28.html' title='അപ്പന്റെ ഓര്‍മ്മ (കഥ)'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-5929905944922057158</id><published>2009-04-18T09:14:00.002+03:00</published><updated>2009-04-19T07:18:03.740+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പൂക്കളില്ലാത്ത ഗാര്‍ഡന്‍ (കഥ)</title><content type='html'>നഗരത്തിലെ പൂക്കളില്ലാത്ത ഗാര്‍ഡനില്‍ ഞാനൊരിക്കലേ പോയിട്ടുള്ളൂ, പൂക്കളില്ലെങ്കിലെന്താ ശലഭങ്ങള്‍ ധാരാളമുണ്ടല്ലോ. &lt;br /&gt;&lt;br /&gt;നഗരത്തിലെ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. മനസ്സിപ്പോളും നാട്ടില്‍ തന്നെയാണ്. പ്രേമിച്ചു കെട്ടിയ ഭാര്യയോടും നേഴ്‌സറിയില്‍ പോകുന്ന മകളോടുമുള്ള ഇന്നലെകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ശരീരം നമുക്ക് എങ്ങോട്ടു വേണമെങ്കിലും പറിച്ചു നടാമല്ലോ.&lt;br /&gt;&lt;br /&gt;പുതിയ ജോലി സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സമയമെടുക്കും. സഹപ്രവര്‍ത്തകരെല്ലാം പുതുമുഖങ്ങളാണ്, അളന്നു കുറിച്ച വാക്കുകളില്‍ മാത്രം സംസാരിക്കുന്നവര്‍. കുടുംബം കൂടെയില്ലാത്ത ജീവിതവും പരിചയമില്ല. വയറിന്‍ നല്ലതല്ലെന്ന് അറിയാമായിരുന്നിട്ടും ഹോട്ടല്‍ ഭക്ഷണത്തേത്തന്നെ ആശ്രയിക്കേണ്ടി വന്നു.&lt;br /&gt;&lt;br /&gt;സമയം കൊല്ലാന്‍ വേണ്ടിയാണ് വഴിയരികിലുള്ള ഗാര്‍ഡനിലെത്തിയത്. മൂന്നേക്കറോളം വ്യാപിച്ചു കിടക്കുന്ന ഗാര്‍ഡന്‍ തന്റെ നഷ്‌ട പ്രതാപം വിളിച്ചറിയിക്കുന്നുണ്ട്. നഗരസഭ വളരെ കൊട്ടിഘോഷിച്ച് ആരംഭിച്ചതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നോക്കി നടത്താനും പരിപാലിക്കാനും ആരും ഇല്ല്ലാതെയായി. ജോലിക്കാരനായി ഒരു കാവല്‍ക്കാരന്‍ മാത്രം ഇന്നുണ്ട്.   അദ്ദേഹത്തെയാണ് ഗെയിറ്റിനരികിലായുള്ള കസേരയില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. അലക്കി അലക്കി നരകയറിയ യൂണിഫോറം ധരിച്ച് മീശപിരിച്ച് അലസമായി അദ്ദേഹം അവിടെയുണ്ടാകും. സ്വന്തം ജീവിതത്തിനു പോലും കാവലാളാകാന്‍ തനിക്കാകുന്നില്ലെന്ന തിരിച്ചറിവാകാം കാവല്‍ക്കാരനെ അലസനാക്കിയത്. ആരുടേയും കാവലാളാകാന്‍ തനിക്കാകില്ലെന്ന് ചിലപ്പോളൊക്കെ ക്ഷോഭത്തോടെ അയാള്‍ വിളിച്ചു പറയാറുണ്ട്. &lt;br /&gt;&lt;br /&gt;രാത്രി പത്തു മണിക്ക് എല്ലാവരേയും പുറത്താക്കി ഗെയിറ്റടയ്‌ക്കുകയാണ് കാവല്‍ക്കാരന്‍ ഇപ്പോള്‍ ഉള്ള പ്രധാന ജോലി. രാവിലെ പത്തിനൊ പന്ത്രണ്ടിനൊ കാവല്‍ക്കാരന്റെ സൌകര്യം പോലെയെ ഗെയിറ്റ് തുറക്കാറുള്ളു. വൈകുന്നേരങ്ങളില്‍ അവിടെ കുറേ ആളുകള്‍ സ്ഥിരമായി വരാറുണ്ട്. ഗാര്‍ഡനിനുള്ളില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുള്ളതിനാല്‍ ഭിക്ഷക്കാര്‍ ഗെയിറ്റിങ്കലാണ് മുതല്‍ മുടക്കില്ലാത്ത ജോലി ചെയ്യുന്നത്. &lt;br /&gt;&lt;br /&gt;നഗര ജീവിതത്തിന്റെ തിരക്കില്‍ നിന്നും പലര്‍ക്കും ഒരാശ്വാസമാണ് ഈ സ്ഥലം. ജോലിയുടെ സമ്മര്‍ദ്ദത്തില്‍ നിന്നും ആശ്വാസം നേടുവാനായി ചിലര്‍ക്കായി ഇവിടെ സ്ഥിരം ബെഞ്ചുകളുണ്ട്. കുട്ടികള്‍ക്ക് ഫ്‌ളാറ്റു ജീവിതത്തില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നത് ഇവിടെ വരുമ്പോഴാണ്. പകല്‍ മറ്റു പല ജോലി ചെയ്യുന്നവര്‍ വൈകുന്നേരങ്ങളില്‍ ഇവിടെ വന്ന് കപ്പലണ്ടി കച്ചവടം നടത്തുന്നതും ബലൂണും പീപ്പിയും വില്‍ക്കുന്നതും പല കുടുംബങ്ങള്‍ക്കും ആശ്വാസമാണ് (വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും)&lt;br /&gt;&lt;br /&gt;കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ച് പല ഭിക്ഷക്കാരും ഗാര്‍ഡനുള്ളില്‍ കയറിയിട്ടുണ്ട്. മാന്യമായി വേഷം ധരിച്ച പലരും അടുത്തു വന്ന് പരിചയപ്പെട്ട് ആവലാതികള്‍ പറഞ്ഞ് സഹായം ചോദിക്കുമ്പോളാണ്‍ യാചനയുടെ മുഖം തിരിച്ചറിയുന്നത്. ഒരു കണക്കിനു നോക്കിയാല്‍ ആരാണ് യാചകരല്ലാത്തത്.&lt;br /&gt;&lt;br /&gt;ഒരു പോപ്പ് കോണും വാങ്ങി കൊറിച്ചു കൊണ്ട് നടപ്പാതയ്‌ക്കരികിലുള്ള ചാരു ബെഞ്ചില്‍ ഞാനിരുന്നു. ആദ്യമായി ഇവിടെ എത്തിയതിനാലാകാം കണ്ണുകള്‍ ചുറ്റും ആര്‍ത്തിയോടെയാണ് നോക്കുന്നത്.&lt;br /&gt;&lt;br /&gt;ജീവിതത്തിന്റെ വൈകിയ വേളയിലാണ് മരണത്തോടുള്ള ഭയം കൂടുന്നത്. ആരോഗ്യ പരിപാലനത്തെപ്പറ്റി വ്യാകുലപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നതായി നടപ്പാതയിലെ തിരക്ക് വിളിച്ചറിയിക്കുന്നുണ്ട്. വിശാലമായ കുളത്തിനു ചുറ്റുമുള്ള നടപ്പാതയിലൂടെ ഒറ്റയ്‌ക്കും കൂട്ടമായും ആളുകള്‍ നടക്കുന്നുണ്ട്. ചിലര്‍ മണിക്കൂറു നോക്കിയും മറ്റു ചിലര്‍ കുളത്തിനെ പ്രദിക്ഷണം വെയ്‌ക്കുന്ന എണ്ണം കണക്കുകൂട്ടിയും കൈയും വീശി കാലും നീട്ടി വെച്ച് ജീവിതം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. മിക്കവരും കുടവയറന്മാരും തടിച്ചികളുമാണ്. എല്ലാവരുടേയും മുഖത്ത് ആയുസ്സ് നീട്ടിത്തരണേയെന്നുള്ള പ്രാര്‍ത്ഥന തെളിഞ്ഞു കാണാം.&lt;br /&gt;&lt;br /&gt;മുല്ലപ്പൂമാല വില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോളാണ് ഗാര്‍ഡനില്‍ പൂക്കളൊന്നും ഇല്ലല്ലോ എന്ന സത്യം എന്റെ ശ്രദ്ധയില്‍ പെട്ടത്. അത് എന്നെ അത്ഭുതപ്പെടുത്തി. ചെടികള്‍ വാടിക്കരിഞ്ഞതിന്റെ കുറ്റികള്‍ അവിടവിടെ കാണാം. പല വൃക്ഷങ്ങളും വാടിക്കരിഞ്ഞിരിക്കുന്നു. പരിപാലിക്കാനാളില്ലാതെ ചെടികള്‍ എങ്ങനെ വളരും.&lt;br /&gt;&lt;br /&gt;പൂക്കളില്ലാത്ത ഗാര്‍ഡനില്‍ ശലഭങ്ങളും കാണാന്‍ വഴിയില്ലല്ലോ ? എങ്കിലും കണ്ണിനു കുളിര്‍മ്മയേകിക്കൊണ്ട് ചില ചിത്രശലഭങ്ങള്‍ നടപ്പാതയിലൂടെ പറക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;മുല്ലപ്പൂമാല വില്‍ക്കുന്ന പെണ്‍കുട്ടി മാലയുമായി എന്റെ അരികിലും വന്നു പക്ഷേ മാല വാങ്ങാതെ പറഞ്ഞു വിട്ടു, ഞാനാര്‍ക്കായി മുല്ലപ്പുമാല വാങ്ങാനാണ്‍ ?&lt;br /&gt;&lt;br /&gt;ഇരുന്നു മടുത്തപ്പോള്‍ എഴുന്നേറ്റ് കാഴ്ചകള്‍ കണ്ട് നടന്നു. ഉയര്‍ന്നു താഴുന്ന സീസോയെ നോക്കി എന്തു പഠിക്കാനാണ്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്‌ചകള്‍. തന്റെ ഉയര്‍ച്ച മറ്റൊരുത്തന്റെ ഔദാര്യമാണെന്നകാര്യം ആരാണ്‍ ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടുക.&lt;br /&gt;&lt;br /&gt;സ്ലൈഡിന്റെ പടികള്‍ കയറി മുകളിലെത്തി ഉയര്‍ച്ചയില്‍ നിന്ന് താഴേക്ക് നിരങ്ങി മണ്ണില്‍ വീഴുമ്പോള്‍ കുട്ടികള്‍ ചിരിക്കും. മുതിര്‍ന്നവര്‍ക്ക് ചിരി കൈമോശം വന്നുവോ ?&lt;br /&gt;&lt;br /&gt;ഒഴിഞ്ഞ കോണിലെ മറ്റൊരു ചാരു ബഞ്ചില്‍ ഇരുന്നു. അടുത്തെങ്ങും ആരെയും കാണാനില്ലെങ്കിലും മരത്തിന്റെ മറവില്‍ നിന്ന് സീല്‍ക്കാരശബ്‌ദങ്ങള്‍ ഉയരുന്നുണ്ട്. പ്രണയിതാക്കള്‍ അവരുടെ ലോകത്താണ്.&lt;br /&gt;&lt;br /&gt;എന്റെ മനസ്സില്‍ വീടിനേപ്പറ്റിയുള്ള ഓര്‍മ്മകള്‍ നിറഞ്ഞു. മകള്‍ നേഴ്‌സറിയില്‍ പോകാതിരിക്കാനായി വഴക്കിടാറുണ്ടോ ? ഭാര്യയ്‌ക്ക് തന്നെ വീട്ടുകാര്യങ്ങള്‍ നോക്കി നടത്താനാവുന്നുണ്ടോ ?കൂട്ടുകിടക്കാന്‍ വരുന്ന വകയിലെ അമ്മായി വഴക്കിടാറുണ്ടോ ?&lt;br /&gt;&lt;br /&gt;മുല്ലപ്പൂമാല വില്‍ക്കുന്ന പെണ്‍കുട്ടി എന്നെ തൊട്ടു വിളിച്ചപ്പോളാണ് ഞാന്‍ ഓര്‍‌മ്മയില്‍ നിന്നുണര്‍ന്നത്.&lt;br /&gt;“സാര്‍ ഒരു മാല വാങ്ങുമോ ? പത്തു രൂ‍പയേയുള്ളു സാര്‍ “&lt;br /&gt;ഗാര്‍ഡനില്‍ പൂക്കളില്ലാത്തതിന്റെ കുറവു തീര്‍ക്കാനാവും ഇവള്‍ ഈ മുല്ലപ്പൂമാലയുമായി നടക്കുന്നത്, ആരു വാങ്ങാനാ...&lt;br /&gt;ഇവള്‍ക്കെന്ത് പ്രായം വരും. സ്‌ക്കൂള്‍ വിദ്യാഭ്യാസമൊക്കെ പൂര്‍ത്തിയാക്കിയിരിക്കുമോ ? പെണ്‍കുട്ടികള്‍ കണ്ണടച്ച് തുറക്കുമ്പോഴല്ലേ വളരുന്നത്.&lt;br /&gt;“എനിക്ക് മാലയൊന്നും വേണ്ട ഞാനിത് ആര്‍‌ക്കു കൊടുക്കാനാ...”&lt;br /&gt;“സാര്‍ ഭാര്യയ്‌ക്ക് കൊടുക്കാം.. അല്ലെങ്കില്‍ ഗേള്‍ഫ്രണ്ടിന്‍....”&lt;br /&gt;എനിക്ക് വേണ്ടെന്നു പറഞ്ഞ് വീണ്ടും ഞാനവളെ പറഞ്ഞയച്ചു.&lt;br /&gt;&lt;br /&gt;അവളുടെ ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളും മനസ്സില്‍ പതിഞ്ഞു. അവളെ ഒരു മാലവാങ്ങിച്ച് സഹായിക്കണമെന്നുണ്ട്. എങ്കിലും ഞാന്‍ ആര്‍ക്കുവേണ്ടിയാണ് മാല വാങ്ങേണ്ടത്. ഭാര്യയ്‌ക്ക് മുല്ലപ്പൂമാലയെന്നു വെച്ചാല്‍ ജീവനാണ്. ഇനിയും നാട്ടില്‍ പോകുമ്പോള്‍ ഈ പെണ്‍കുട്ടിയില്‍ നിന്നും ഒരു മുല്ലപ്പൂമാലവാങ്ങി നാട്ടില്‍ കൊണ്ടുപോയി ഭാര്യയ്‌ക്ക് കൊടുക്കണം.&lt;br /&gt;&lt;br /&gt;അവളുടെ പക്കല്‍ അഞ്ചു മുല്ലപ്പൂമാലയാണുള്ളത്. എല്ലാം വിറ്റാലും അന്‍പതു രൂപാ കിട്ടും. അന്‍പതു രൂപയ്‌ക്കായി ഈ സന്ധ്യമുഴുവന്‍ ഈ ഗാര്‍ഡനില്‍ അലയാന്‍ ഇവള്‍ക്ക് പേടിയൊന്നുമില്ലയോ ?&lt;br /&gt;&lt;br /&gt;ഒരു പക്ഷേ ഇവളുടെ ചെറുപ്പത്തിലേ അച്‌ഛന്‍ പാമ്പുകടിയേറ്റു  മരിച്ചു പോയിക്കാണും. അമ്മ തളര്‍വാതം പിടിച്ച് കിടക്കുകയാകും. വീട്ടിലൊരു അനിയനും അനിയത്തിയും കാണും. ഇവള്‍ മാലയും വിറ്റ് നാളെ അരി വാങ്ങാനുള്ള പണവുമായി വരുന്നത് കാത്തിരിക്കുകയാവും ചോര്‍ന്നൊലിക്കുന്ന ഒരു കുടില്‍. ഇവള്‍ ചെന്നിട്ടു വേണമായിരിക്കും വിശക്കുന്ന കുറേ വയറുകള്‍ക്ക് കഞ്ഞി വെച്ചു കൊടുക്കുവാന്‍. ഇവള്‍ പഠിക്കാന്‍ മിടുക്കി ആയിരുന്നിരിക്കണം. കോളേജില്‍ പോകാന്‍ പണമില്ലാത്തതിന്റെ പേരില്‍ തുടര്‍ന്ന് പഠിക്കാനാവാത്തതിന്റെ വിഷമം അവള്‍ക്കുണ്ടാകും. അവളേപ്പറ്റി കുറേ കഥകള്‍ മനസ്സില്‍ കുറിച്ചിട്ടു. ഇനിയുമൊരിക്കല്‍ ചോദിച്ച് മനസ്സിലാക്കണം ഞാന്‍ മനസ്സില്‍ കുറിച്ചതാണോ അവളുടെ ജീവിതമെന്ന്.&lt;br /&gt;&lt;br /&gt;ഊഞ്ഞാലാടുന്ന കുട്ടികള്‍ ഉച്ചത്തില്‍ കരയുന്നുണ്ട്. ഊഞ്ഞാല്‍ ചങ്ങലയുടെ കറ കറ ശബ്‌ദം അതിലും ഉയര്‍ന്നു കേള്‍ക്കാം. ഓണക്കാലത്ത് ഊഞ്ഞാലു വള്ളി കൊണ്ട് ഊഞ്ഞാലിടുന്നതും, പന്തയം വെച്ച് ഉയര്‍ന്ന് ആടി മരച്ചില്ല പറിച്ചു കൊണ്ടു വരുന്നതും മനസ്സില്‍ ഓടിയെത്തി. അന്നൊക്കെ എന്തു രസമായിരുന്നു, എത്ര കൂട്ടുകാരുണ്ടായിരുന്നു. ഇന്ന് ഈ നഗരത്തില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഞാനൊറ്റയ്‌ക്ക് എന്തു ജീവിതമാണിത് ?&lt;br /&gt;&lt;br /&gt;ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പരസ്‌പരം തോളില്‍ കൈയിട്ട് എന്തൊക്കയോ തമാശകള്‍ പറഞ്ഞ് കള്ളച്ചിരിയുമായി ഉണക്കമരത്തിന്റെ മറവിലുള്ള ചാരു ബെഞ്ചിലേക്ക് പോയി.&lt;br /&gt;&lt;br /&gt;ഈ സന്ധ്യയില്‍ എന്റെ ഭാര്യയും കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന ചിന്ത മനസ്സിനെ കുളിരണിയിച്ചു. അധികം താമസിക്കാതെ തന്നെ ഭാര്യയേയും മകളേയും നഗരത്തിലേക്ക് കൊണ്ടു വരുവാന്‍ മനസ്സിലുറച്ചു.&lt;br /&gt;&lt;br /&gt;മുല്ലപ്പൂമാല വില്‍ക്കുന്ന പെണ്‍കുട്ടി വീണ്ടും എന്റെ അരികിലെത്തി.&lt;br /&gt;“ സാര്‍ ഒരു മാല വാങ്ങുമോ ? പത്തു രൂപയേയുള്ളൂ “&lt;br /&gt;ഞാന്‍ അവളുടെ കൈയിലേക്ക് നോക്കി അഞ്ചു മാലയും കൈയിലുണ്ട്. രാത്രി വളരെ വൈകിയിട്ടും ഒന്നു പോലും ഇവള്‍ക്ക് വില്‍ക്കാനായില്ല. എന്റെ മനസ്സലിഞ്ഞു. ഇവള്‍ അരിയുമായി ചെല്ലുന്നത് കാത്തിരിക്കുന്ന കണ്ണുകളെ ഞാന്‍ മനസ്സില്‍ കണ്ടു. പോക്കറ്റില്‍ നിന്ന് പേഴ്‌സെടുത്ത് നൂറു രൂപാ അവളുടെ കൈയില്‍ കൊടുത്തു. ഒരു മാല വാങ്ങി അവളുടെ കഴുത്തിലും ഇട്ടു കൊടുത്തു.&lt;br /&gt;&lt;br /&gt;അവളുടെ മുഖത്ത് സന്തോഷം മിന്നി മറഞ്ഞു. ബാക്കി തരേണ്ട കൈയില്‍ വെച്ചോളു എന്നു പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു.&lt;br /&gt;&lt;br /&gt;അവള്‍ കഴുത്തില്‍ നിന്നും ഞാനണിയിച്ച മാലയൂരി മുടിയില്‍ തിരുകി. എന്റെ കൈയില്‍ നിന്നും പോപ്പ് കോണ്‍ വാങ്ങി കൊറിച്ചു. വരൂ സാര്‍ നമുക്കവിടെയിരിക്കാം. അവള്‍ എന്റെ കൈയില്‍ പിടിച്ച് നിര്‍ബ്ബന്ധിച്ച് മറ്റൊരു ബെഞ്ചിലേക്ക് നടത്തി.&lt;br /&gt;&lt;br /&gt;അവളുടെ കഥ ചോദിക്കാന്‍ തുടങ്ങുന്നതിനു മുമ്പേ അവള്‍ എന്റെ കവിളില്‍ നുള്ളി പറഞ്ഞു&lt;br /&gt;“ കള്ളന്‍ വന്നപ്പോഴേ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതാ.. ഞാന്‍ വിചാരിച്ചു മാന്യനാണെന്ന്.. എല്ലാ ആണുങ്ങളും ഇങ്ങനെയാ....” &lt;br /&gt;&lt;br /&gt;“കുട്ടിയുടെ വീട്ടില്‍ ആരെല്ലാമുണ്ട്“ &lt;br /&gt;“സാറെ കഥ പറയാനുള്ള നേരമല്ലിത്... ഗാര്‍ഡന്‍ അടയ്‌ക്കാറായി “&lt;br /&gt;“കുട്ടീ.. എന്താണ് നിന്റെ ഭാവം”&lt;br /&gt;“ഞാനാരുടേയും കുട്ടിയല്ല സാറെ”&lt;br /&gt;“നീയെനിക്ക് മകളേപ്പോലെയാണ്”&lt;br /&gt;“സാറെ വേദാന്തമോതേണ്ട സമയമല്ലിത്.. ബെല്ലടിക്കാറായി.. ബെല്ലടിച്ചാല്‍ നൂറു രൂപ വെള്ളത്തിലാകും”&lt;br /&gt;&lt;br /&gt;അവള്‍ അടുത്തോട്ട് നീങ്ങിയിരുന്ന് തോളില്‍ പിടിച്ചപ്പോള്‍ ഞാന്‍ അറിയുകയായിരുന്നു ഇവള്‍ കുട്ടിയൊന്നുമല്ല. തന്റെ ഭാര്യ ചൂടാറുള്ള മുല്ലപ്പൂവിന്റെ അതേ മണംതന്നെയാണ് ഇവള്‍ ചൂടിയിരിക്കുന്ന മുല്ലപ്പൂവിനും. എന്റെ മനസ്സിലെ കുട്ടിയില്‍ നിന്നും ഒരു സ്ത്രീയിലേക്ക് ഇവള്‍ എത്ര വേഗമാണ് വളര്‍ന്നത്. ഞാന്‍ ഭയപ്പെട്ട് അത്ഭുതംകൂറിയിരുന്നു.&lt;br /&gt;&lt;br /&gt;അപ്പോഴേക്കും വലിയ ശബ്‌ദത്തില്‍ മണിമുഴങ്ങി.കാവല്‍ക്കാരന്‍ എല്ലാവരെയും പുറത്താക്കിത്തുടങ്ങി. അവള്‍ കാവല്‍ക്കാരന്‍ കാണാതെ എങ്ങോട്ടോ മറഞ്ഞു. ഞാനും വളരെ വേഗം ഗാര്‍ഡന്റെ ഗെയിറ്റു കടന്നു. ഇനിയുമൊരിക്കല്‍ ഈ ഗാര്‍ഡനില്‍ പൂക്കള്‍ വിരിയുമോ ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-5929905944922057158?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/5929905944922057158/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=5929905944922057158' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/5929905944922057158'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/5929905944922057158'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2009/04/blog-post.html' title='പൂക്കളില്ലാത്ത ഗാര്‍ഡന്‍ (കഥ)'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-1308992967536600230</id><published>2008-12-30T07:43:00.004+03:00</published><updated>2008-12-30T20:27:35.999+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഉണരുന്ന സമയം (കഥ)</title><content type='html'>ബംഗലൂരുവില്‍ നിന്നും നാട്ടിലേക്കു പോകുമ്പോള്‍ ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റുതന്നെ മനോജ് ചോദിച്ചു വാങ്ങി. ബസ്സിന്റെ പിന്‍ഭാഗത്ത് കുലുക്കം കൂടുതലാണെന്നു പറഞ്ഞ് പതിവ് യാത്രക്കാരൊന്നും ആ സീറ്റില്‍ ഇരിക്കാറില്ല. എങ്കിലും എന്തോ മനോജിന് പ്രിയം ഏറ്റവും പിന്നിലുള്ള സീറ്റുതന്നെയാണ്. ബസ്സ് ആരംഭിക്കുന്ന മടിവാളയില്‍ നിന്നും അഞ്ചുമണിക്കു മുന്‍‌പേ തന്നെ തന്റെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. കഴിഞ്ഞ ഒന്നര വര്‍‌ഷത്തിനുള്ളില്‍ ഇത് നാലാം തവണയാണ് നാട്ടിലേക്ക് പോകുന്നത്.&lt;br /&gt;&lt;br /&gt;ഇവിടെ വീട്ടുകാരുടെ നിര്‍‌ബ്ബന്ധത്തിനു വഴങ്ങി ഹോട്ടല്‍ മാനേജുമെന്റ് പഠിക്കുകയാണ്. ഇപ്പോള്‍ മനോജ് ആരോടും അധികം സംസാരിക്കാറില്ലായെങ്കിലും വാചാലമായ ഇന്നലെകളുടെ ഓര്‍മ്മകള്‍ ധാരാളമുണ്ട്. മനോജ് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ സ്‌ക്കൂള്‍ ലീഡറായിരുന്നു എന്ന് പറയുമ്പോള്‍ ഇന്നലെകളില്‍ കൊടി ഉയര്‍‌ന്നു പറന്നത് മനസ്സില്‍ ഓടിയെത്തും. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വിദ്യാര്‍‌ത്ഥി സമരങ്ങള്‍ക്കൊക്കെ മുന്നില്‍ തന്നെയായിരുന്നു. പറിച്ചു നട്ടപ്പോള്‍ വേരുകള്‍ നഷ്ടപ്പെട്ടതിനാലാകാം വാടിക്കരിഞ്ഞ ചെടിപോലെ മൂകമായിപ്പോയത്. ഇപ്പോള്‍ മനോജിന് പഠനത്തോടെന്നല്ല ഒന്നിനോടും താത്‌പര്യമില്ല.&lt;br /&gt;&lt;br /&gt;പുറമേ മൂകത തളം കെട്ടി നില്‍ക്കുമ്പോളും മനസ്സില്‍ നാട്ടിലെ പച്ചപ്പ് നിറഞ്ഞ് നില്‍‌ക്കുകയാണ്. മനസ്സ് കൊണ്ട് പടവെട്ടി മുന്നേറുകയാണ്. ഭാവനയില്‍ നായകനില്‍ കുറഞ്ഞ സ്ഥാനം ആര്‍‌ക്കുവേണം.&lt;br /&gt;&lt;br /&gt;ബസ്സ് യാത്ര ആരംഭിച്ചപ്പോള്‍ പല സീറ്റുകളും കാലിയായിരുന്നെങ്കിലും പിന്നെയും കുറേ സ്‌റ്റോപ്പുകള്‍ കഴിഞ്ഞപ്പോഴേക്കും എല്ലാ സീറ്റും നിറഞ്ഞു. ബസ്സില്‍ കയറുന്നത് ആരെന്നു തിരക്കാനോ ആ കൂട്ടത്തില്‍ പരിചയക്കാരുണ്ടെങ്കില്‍ ഒരു ചെറു പുഞ്ചിരിയോ ഒരു കുശലാന്വേഷണമോ നടത്താന്‍ മിനക്കെടാതെ മനോജ് തന്റെ ലോകത്തു മാത്രമായിരുന്നു.&lt;br /&gt;&lt;br /&gt;രാവിലെ വീട്ടിലെത്തിയാല്‍ വീടിന്റെ മുറ്റത്തു കൂടി ഉലാത്തി നടന്ന് ഒരു മണിക്കൂറുകൊണ്ട് പല്ല് തേക്കുന്നതും, അതിനിടലില്‍ അമ്മ പലപ്രാവശ്യം അപ്പവും കറിയും എടുത്തു വെച്ച് വിളിയ്‌ക്കുന്നത് കേട്ടിട്ടും കേള്‍ക്കാതിരിക്കുന്നതും, കിണറ്റില്‍ നിന്നും പച്ചവെള്ളം തലവഴി കോരി ഒഴിച്ച് കുളിക്കുന്നതും മറ്റും ഭാവനയില്‍ കണ്ട് മനോജിരിയ്‌ക്കുകയാണ്.&lt;br /&gt;&lt;br /&gt;ഇവിടെ തിരക്കില്‍, കുളിച്ച് പല്ലുതേച്ച് ടൈ കെട്ടി റൂമിനു പുറത്തിറങ്ങാന്‍ അഞ്ചു മിനിറ്റു തന്നെ ധാരാളമാണ്. നഗരത്തില്‍ നഷ്ടപ്പെടുന്നതൊക്കെ തിരികെപ്പിടിയ്‌ക്കാനുള്ള ശ്രമമാണ് മനോജ് ഭാവനയില്‍ ഒരുക്കുന്നത്.&lt;br /&gt;&lt;br /&gt;സിറ്റി കഴിഞ്ഞപ്പോള്‍ ബസ്സ് ഒരു റെസ്‌റ്റോറന്റിനു മുന്‍പില്‍ നിര്‍‌ത്തി. രാത്രി ഭക്ഷണം വേണ്ടവരൊക്കെ അവിടെ നിന്നും കഴിച്ചു. ചിലര്‍ ബസ്സിനു പുറത്തിറങ്ങി വിശാലമായ ആകാശത്തേക്ക് പുക ഊതി സമയം കൊന്നു. ഏകദേശം ഇരുപതു മിനിറ്റു കഴിഞ്ഞപ്പോള്‍ ബസ്സ് യാത്ര തുടര്‍ന്നു. ഇനിയും രാത്രി മുഴുവന്‍ ബസ്സ് ഓട്ടമാണ്. രാവിലെ നാട്ടിലെത്തിയെ ഇനിയും നിര്‍ത്തുകയുള്ളു. കണ്ട് പകുതിയാക്കിയ സിനിമയുടെ ബാക്കിപോലും കാണാതെ മിക്കവരും ഉറക്കത്തിനായ് കണ്ണടച്ചു കിടന്നു. നന്നായി ചാരിക്കിടക്കാവുന്ന സീറ്റായതിനാല്‍ ഉറക്കം വല്ല്യ തരക്കേടില്ലാതെ നടക്കും. സിനിമ ഒരു ചടങ്ങു മാതിരി കണ്ടു കഴിഞ്ഞ് ശേഷിച്ചവരും ഉറക്കത്തിലേക്ക് വഴുതി. എങ്ങും നിര്‍ത്താതെ ഒരേ വേഗത്തിലുള്ള യാത്രയായതിനാല്‍ ഉറക്കത്തിന് തടസ്സമൊന്നും ഉണ്ടായില്ല. ഏതോ പെട്രോള്‍ പമ്പില്‍ കയറി ഡീസല്‍ അടിക്കുന്നത് ഉറക്കത്തിലും അറിയുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;നേരം പരാപരാ വെളുത്തപ്പോള്‍ ബസ്സ് പതിവില്ലാതെ എവിടെയോ നിര്‍‌ത്തി. ഡ്രൈവര്‍ പുറത്തിറങ്ങുന്നതു കണ്ട്, കിളിയോടൊപ്പം ഉണര്‍ന്നവര്‍ ചിലര്‍ പുറത്തിറങ്ങി. മനോജും കാര്യം തിരക്കാന്‍ പുറത്തിറങ്ങി.&lt;br /&gt;&lt;br /&gt;റോഡിനു കുറുകെ വലിയകല്ലുകളും ടാര്‍ വീപ്പകളും നിരത്തിയിട്ടിരിക്കുന്നതു കണ്ടപ്പോള്‍ മനസ്സിലായി ഇന്നും എന്തോ ഹര്‍‌ത്താലാണ്. ബസ്സ് തമിഴ്‌നാട് കടന്ന് കേരളത്തിന്റെ അതിര്‍‌ത്തിയിലെത്തിയെന്ന് മനസ്സിലായി. കര്‍ണ്ണാടകത്തിലും തമിഴുനാട്ടിലും ഇല്ലാതിരുന്ന എന്തോ ഹര്‍‌ത്താല്‍ കേരളത്തില്‍ നടക്കുകയാണ്.&lt;br /&gt;&lt;br /&gt;ഇന്നലെ ഒന്നും പറഞ്ഞു കേട്ടില്ല, മുന്നമേ അറിഞ്ഞിരുന്നെങ്കില്‍ യാത്ര ആരംഭിക്കുമായിരുന്നില്ല. പ്രതികരിക്കാനുള്ള അവകാശം ദുഃരുപയോഗപ്പെടുത്തുന്നതിനേപ്പറ്റി യാത്രക്കാരനില്‍ ഒരുവന് എന്തൊക്കയോ പറയുവാനുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഇനിയും ഒന്നും ചെയ്യുവാനാകില്ല വൈകുന്നേരം വരെ വിശ്രമിക്കുകയെന്ന് വളരെ നിസ്സംഗതയോടെയാണ് ഡ്രൈവര്‍ പറഞ്ഞത്. അപ്പോഴേക്കും ബസ്സിലെ മറ്റുയാത്രക്കാരും കാര്യം അറിയുവാനായി പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;അടുത്തെങ്ങും കടകളൊന്നും ഇല്ലായിരുന്നു അല്ലെങ്കില്‍ വല്ല കാപ്പിയെങ്കിലും കുടിച്ച് നില്‍ക്കാമായിരുന്നു. എല്ലാവരും വിധിയെ ശപിച്ചു കൊണ്ട് പിറുപിറുക്കുമ്പോള്‍ ഒരല്പം ദൂരെ, ബസ്സ് നിര്‍‌ത്തിയിട്ടിരിക്കുന്നിടത്തു നിന്ന് കാണാവുന്ന ദൂരത്തിലുള്ള വീട്ടില്‍ നിന്ന് ഒരു കാരണവര്‍ ഇറങ്ങി വന്ന് ബസ്സ് യാത്രക്കാരെ ആ വീട്ടിലേക്ക് ക്ഷണിച്ചു. എല്ലാവരും വിലപിടിപ്പുള്ള സാധനങ്ങള്‍ വെച്ചിട്ടുള്ള ഹാന്‍ഡ് ബാഗും കൈയ്യിലെടുത്ത് കാരണവരുടെ പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ ബസ്സിന്റെ മുന്‍‌പേ അതേ വഴിയിലൂടെ പല വാഹനങ്ങളും കടന്നു പോയെങ്കിലും ഞങ്ങളുടെ ബസ്സ് വരുന്നതിന് തൊട്ടു മുന്‍പാണ് ഇവിടെയും റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഈ തടസ്സങ്ങള്‍ മറി കടന്നാല്‍ കുറേ കൂടി മുന്നോട്ടു പോകാമായിരിക്കും പക്ഷേ അധികം ദൂരം ചെല്ലുന്നതിനു മുന്‍‌പ് അടുത്ത തടസ്സം ഉണ്ടാകുമെന്ന് ഉറപ്പാണ്.&lt;br /&gt;&lt;br /&gt;കാരണവരുടെ വീട് ഒരു പഴയ തറവാടുതന്നെയാണ്. ബസ്സില്‍ വന്നവര്‍‌ക്കെല്ലാം അവിടെ കട്ടന്‍ കാപ്പി ഒരുക്കിയിരുന്നു. വീട്ടുകാര്‍‌ക്കും അറിയില്ല എന്തു കാരണത്തിന്റെ പേരിലാണ് ഹര്‍ത്താലെന്ന്. വെളുപ്പിനെ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ട് ഒരു സംഘം റോഡിലൂടെ പോകുന്നതു കേട്ടപ്പോഴേ അവര്‍ക്ക് മനസ്സിലായി ഇന്നും ഹര്‍‌ത്താലാണെന്ന്. അതൊരു പുതുമയുള്ള കാര്യം അല്ലാത്തതിനാല്‍ കാരണം തിരക്കാനൊന്നും പോയില്ല. വെളുപ്പിനേതന്നെ കിട്ടാവുന്ന ജോലിക്കാരെയും വിളിച്ച് വളരെ വേഗം കട്ടന്‍ കാപ്പി തിളപ്പിച്ചു.&lt;br /&gt;&lt;br /&gt;ആ വീട്ടിലെ സ്‌ത്രീകള്‍ ഇറങ്ങി വന്ന് ബസ്സിലുണ്ടായിരുന്ന സ്‌ത്രീകളെയും പെണ്‍കുട്ടികളേയും വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. പുരുഷന്മാര്‍ മുറ്റത്ത് നിരത്തിയിട്ടിരുന്ന കസേരകളിലും മതിലിലുമൊക്കെയിരുന്നു.&lt;br /&gt;&lt;br /&gt;കട്ടന്‍ കാപ്പി കുടിച്ചു കഴിഞ്ഞ്‌ പ്രഭാത കൃത്യങ്ങള്‍ക്കായ് പരിമിതമായ സൌകര്യങ്ങള്‍ക്ക് വേണ്ടി ക്യൂ നില്‍‌ക്കേണ്ടി വന്നു.&lt;br /&gt;&lt;br /&gt;ഏതോ പുണ്യ പ്രവര്‍‌ത്തി ചെയ്യുന്ന ഭവ്യതയോടെയാണ് വീട്ടുകാര്‍ ഞങ്ങള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കിത്തന്നത്. സത്യത്തില്‍ ഇതിലും വലിയ പുണ്യപ്രവര്‍‌ത്തി എന്താണ്. മുന്‍‌പ് പരിചയമില്ലാത്ത അറുപതോളം പേര്‍ക്ക് വെച്ചു വിളമ്പുക അതും തികച്ചും സൌജന്യമായി. ഇന്നു മാത്രമല്ല ആഴ്‌ചയില്‍ മൂന്നുദിവസമെങ്കിലും ആവര്‍‌ത്തിക്കപ്പെടുന്ന ചടങ്ങാണിതെന്ന് ആരോ പറഞ്ഞറിഞ്ഞു. അടുത്തെങ്ങും ഹോട്ടലുകളില്ല അല്ല ഉണ്ടെങ്കില്‍ത്തന്നെ തുറക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമൊ ? ഹര്‍‌ത്താലു ദിവസങ്ങളിലൊക്കെ ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് അന്നദാനം നടത്തേണ്ടത് തങ്ങളുടെ കടമയാണെന്ന് ആ വീട്ടുകാര്‍ വിശ്വസിച്ചു.&lt;br /&gt;&lt;br /&gt;രാവിലെ പത്രം വന്നില്ല. ഇന്നലെ വൈകുന്നേരം മുതല്‍ കറന്റും ഇല്ലായിരുന്നു അല്ലെങ്കില്‍ ടി. വി. യിലൂടെയെങ്കിലും ഹര്‍‌ത്താലിന്റെ കാരണം വെറുതെ അറിയാമായിരുന്നു.&lt;br /&gt;&lt;br /&gt;പ്രഭാത ഭക്ഷണമായി കഞ്ഞിയും പയറുമായിരുന്നു. ഇത്രയും പേര്‍‌ക്ക് വെച്ചു വിളമ്പാനുള്ള ആ കാരണവരുടെ ആതിഥ്യമര്യാദയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ആദ്യം വിചാരിച്ചു ഇത് കാരണവരുടെ ബിസ്സിനസ്സാണെന്ന് പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അറിയുമ്പോള്‍ കാരണവരുടെ മഹത്വം മനസ്സിലാകുന്നത്.&lt;br /&gt;&lt;br /&gt;ഉച്ചയൂണിന് കറിയും കൂട്ടാനുമൊക്കെയായി മൂന്നു നാലുകൂട്ടം ഉണ്ടായിരുന്നു. ഊണും കഴിഞ്ഞ് കസേരയിലും കസേര കിട്ടാത്തവര്‍ മരത്തണലിലും മറ്റു ചിലര്‍ ബസ്സിലുമിരുന്ന് ഒന്ന് മയങ്ങിയപ്പോഴേക്കും വൈകുന്നേരമായി.&lt;br /&gt;&lt;br /&gt;കൃത്യം ആറുമണിക്കുതന്നെ ഹര്‍ത്താലുകാര്‍ വീണ്ടും സംഘമായി എത്തി. അവരെ കാണുന്നതിനു മുന്‍‌പുതന്നെ മുദ്രാവാക്യം വിളി ഉയര്‍ന്നു കേട്ടു. താന്‍ വിളിച്ചു ശീലിച്ച മുദ്രാവാക്യങ്ങള്‍ കേട്ടതോടെ ആലസ്യത്തിലായിരുന്ന മനോജ് ഉണര്‍‌ന്നു. അത് നമ്മുടെ കൂട്ടരാണ്, മനോജ് ഹര്‍‌ത്താലിന് കാരണം അറിയുവാനായി അവരുടെ അടുക്കലേക്ക് ഓടുകയായിരുന്നു. മനോജ് മുദ്രാവാക്യം ഏറ്റു വിളിച്ചു. ആരോ നല്‍കിയ ഒരു കൊടി തോളില്‍ ചേര്‍‌ത്ത് പിടിച്ച് ജാഥയുടെ മുന്നില്‍ത്തന്നെ നടന്നു. മനോജും അവരോടൊപ്പം വലിയകല്ലുകള്‍ ഉരുട്ടി നീക്കുവാനും ടാര്‍ വീപ്പ മാറ്റുവാനും ഉണ്ടായിരുന്നു. തടസ്സങ്ങള്‍ നീക്കിയ ശേഷം ജാഥയായ് വന്നവര്‍ അടുത്ത് സ്ഥലത്തെ തടസ്സം നീക്കുവാനായി മുന്നോട്ടു പോയി.&lt;br /&gt;&lt;br /&gt;മനോജ് അപ്പോഴും ആവേശത്തില്‍ തന്നെയായിരുന്നു. മനോജിന്റെ കൈയിലുണ്ടായിരുന്ന കൊടി പറന്നു കൊണ്ടേയിരുന്നു. മറ്റ് യാത്രക്കാര്‍ ബസ്സില്‍ കയറുമ്പോഴും മനോജ് കൊടി കാറ്റിന്നെതിരെ ഉയര്‍‌ത്തിപ്പിടിച്ചു.&lt;br /&gt;&lt;br /&gt;നമ്മുടെ സ്വന്തം ഹര്‍‌ത്താലായിട്ട് താനായിട്ട് ഒന്നും ചെയ്‌തില്ലല്ലോയെന്ന് ഓര്‍‌ത്ത് മനഃസ്താപം തോന്നി. ഇതു നമ്മുടെ ഹര്‍‌ത്താലാണെന്ന് രാവിലേ അറിഞ്ഞിരുന്നെങ്കില്‍ ഹര്‍‌ത്താല്‍ വിജയിപ്പിക്കുവാനായി എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു.&lt;br /&gt;&lt;br /&gt;അപ്പോഴാണ് തങ്ങളുടെ ഹര്‍ത്താലിനെ തകര്‍‌ക്കാന്‍ ശ്രമിച്ച കാരണവര്‍ കണ്ണില്‍‌പ്പെട്ടത്.&lt;br /&gt;&lt;br /&gt;“വര്‍ഗ്ഗ വഞ്ചകന്‍ ഹര്‍‌ത്താലിനെ തകര്‍ക്കാന്‍ വെച്ചു വിളമ്പുന്ന ബൂര്‍ഷാ...” മനോജ് അലറുകയായിരുന്നു.&lt;br /&gt;&lt;br /&gt;ഓടി അടുത്തു ചെന്നു കയ്യിലുണ്ടായിരുന്ന കൊടി കെട്ടിയിരുന്ന കമ്പ് തിരിച്ചു പിടിച്ച് പൊതിരെ തല്ലി. കമ്പ് പല കഷണങ്ങളായി ഒടിഞ്ഞിട്ടും കലിയടങ്ങിയില്ല.&lt;br /&gt;&lt;br /&gt;കാരണവരുടെ നിലവിളി പുറത്തേക്കു വരാഞ്ഞതാണോ ആരും കേള്‍ക്കാഞ്ഞതാണോ ? മറ്റെല്ലാവരും ബസ്സില്‍ കയറുന്ന തിരക്കിലായിരുന്നു.&lt;br /&gt;&lt;br /&gt;കനല് അടങ്ങാത്ത അടുപ്പില്‍ നിന്ന് വിറകുകൊള്ളിയെടുത്ത് അടുത്തു കണ്ട കച്ചിത്തുറുവിലേക്ക് എറിഞ്ഞു. ആളിക്കത്തുന്ന കച്ചിത്തുറുവില്‍ നിന്നും തീ കാരണവരുടെ പഴയ വീട്ടിലേക്ക് പടരാന്‍ തുടങ്ങിയപ്പോഴേക്കും മനോജ് വന്ന ബസ്സ് സ്‌റ്റാര്‍ട്ടായിക്കഴിഞ്ഞിരുന്നു. മനോജ് ഓടി വന്ന് വണ്ടിയില്‍ കയറി തന്റെ പഴയ സീറ്റിലിരുന്ന് യാത്ര തുടര്‍ന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-1308992967536600230?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/1308992967536600230/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=1308992967536600230' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/1308992967536600230'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/1308992967536600230'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/12/blog-post_30.html' title='ഉണരുന്ന സമയം (കഥ)'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-8720651610409003024</id><published>2008-12-23T18:52:00.002+03:00</published><updated>2008-12-27T22:11:54.986+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അക്വേറിയം (കഥ)</title><content type='html'>അക്വേറിയം ഈ വീടിന്റെ ഐശ്വര്യം എന്നൊരു ബോര്‍ഡ് വീട്ടില്‍ തൂക്കണമെന്ന് വറുഗീസ് മനസ്സില്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതി അതിന് മുതിര്‍ന്നില്ല.&lt;br /&gt;&lt;br /&gt;എല്ലാ വീട്ടിലും ഓരോ അക്വേറിയം ഉള്ളത് നല്ലതാണെന്നാണ് വറുഗീസിന്റെ അഭിപ്രായം. പുറത്തേക്കു തുറക്കുന്ന വാതിലിന്റെ വലതു ഭാഗത്തായ് അത് വെയ്‌ക്കുന്നതാണ് നല്ലതെന്ന് ശാസ്‌ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എങ്കിലും വിവാഹം കഴിച്ച് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തേ വറുഗീസ് – ശാന്തമ്മ ദമ്പതികള്‍‌ക്ക് കുട്ടികളുണ്ടായില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. പല ഡോക്‌ടര്‍‌മാരെയും കാണിച്ച് മാറി മാറി പരിശോദിച്ചിട്ടും രണ്ടു പേര്‍‌ക്കും തകരാറൊന്നും ഇല്ലെന്നാണ് തെളിഞ്ഞത്. എന്നിട്ടും.....&lt;br /&gt;&lt;br /&gt;വിവിധ വര്‍‌ണ്ണങ്ങളിലുള്ള അലങ്കാര മത്സ്യങ്ങള്‍ ഓടിക്കളിക്കുന്ന കാഴ്‌ച നയന മനോഹര മാണെങ്കിലും അതിനെ ജീവനോടെ പരിപാലിക്കുക ആയാസകരമാണ്. സമയാ സമയങ്ങളില്‍ വെള്ളം മാറുകയും അവയ്‌ക്ക് തീറ്റകൊടുക്കുകയും ചെയ്യുക തന്നെ ഒരാളുടെ പണിയുണ്ട്. അതിനോടൊരു താത്പര്യം ഉണ്ടെങ്കില്‍ ആസ്വാദ്യകരമായി അതിനെ പരിപാലിക്കാനാകും.&lt;br /&gt;&lt;br /&gt;വറുഗ്ഗീസ് തിരക്കേറിയ ഓഫീസ് ജോലികഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയാല്‍ വെറുതെ അവയെ നോക്കിയിരുന്ന് സമയം പോക്കും. വറുഗീസ് പുസ്‌തകം വായിച്ച് സമയം പോക്കുമ്പോള്‍ ശാന്തമ്മയുടെ ഹോബിയാണ് അക്വേറിയ പരിപാലനം. അവള്‍ ഓരോ മത്സ്യത്തെയും പേരു ചൊല്ലി വിളിക്കും. അവയോടു കിന്നാരം പറയുന്നത് മറ്റാരും കാണാത്തതിനാല്‍ തെറ്റിദ്ധരിക്കില്ല. അതുകൂടാതെ വീടിനുള്ളിലും ബാല്‍‌ക്കണിയിലുമുള്ള ചെടികള്‍ ശാന്തമ്മയുടെ ജീവനാണ്.&lt;br /&gt;&lt;br /&gt;“ഇന്നലെയിവിടെ ഒരു സ്‌ത്രീ വന്നിരുന്നോ....? “&lt;br /&gt;ഓഫീസില്‍ നിന്നും വന്നയുടനെയുള്ള ശാന്തമ്മയുടെ ചോദ്യം കേട്ടപ്പോള്‍ വറുഗീസ് ആദ്യമൊന്നു പതറിയൊ!&lt;br /&gt;&lt;br /&gt;“ നിന്നോടിത് ആരു പറഞ്ഞു “&lt;br /&gt;&lt;br /&gt;“ ഇന്നലെ ഞാനിവിടെ ഇല്ലാതിരുന്നപ്പോള്‍ ഇവിടെയൊരു സ്‌ത്രീയുടെ ശബ്‌ദം കേട്ടതായി ഞാനറിഞ്ഞു...., ഇന്നലെ മാത്രമല്ല ഇതിനു മുന്‍‌പും പലപ്പോഴും അതേ ശബ്‌ദം ഞാനിവിടെ ഇല്ലാത്തപ്പോള്‍ കേട്ടവരുണ്ട്...” ശാന്തമ്മ എന്തൊക്കയോ മനസ്സിലാക്കിക്കൊണ്ടാണ് മുഖം വീര്‍പ്പിച്ച് സംസാരിക്കുന്നത്.&lt;br /&gt;&lt;br /&gt;“ ശരിയാണ്... ഇനിയും ഞാനൊന്നും ഒളിച്ചു വെയ്‌ക്കുന്നില്ല, എല്ലാം ഞാന്‍ പറയാം... “ വറുഗീസ് ബെഡ്‌റൂമില്‍ കയറി ഓഫീസ് വേഷം മാറി കൈലിയും ബനിയനും ഇട്ട് തിരികെ വരുമ്പോളും ശാന്തമ്മ മറുപടിയ്‌ക്കായ് ആകാംഷയോടെ തുറന്നു പിടിച്ച വാതുക്കല്‍ത്തന്നെ കാത്തുനില്‍ക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;വറുഗീസ് അക്വേറിയത്തിലെ മഞ്ഞപുള്ളിയുള്ള മത്സ്യത്തെ ചൂണ്ടിക്കാട്ടി കാര്യം പറഞ്ഞു “ഇതാ ഈ മത്സ്യത്തെ കണ്ടോ ഇതൊരു സാധാരണ മത്സ്യമല്ല. ഇതൊരു അത്ഭുത മത്സ്യമാണ്. ചില ദിവസങ്ങളില്‍ ഈ മത്സ്യം അക്വേറിയത്തില്‍ നിന്നും പുറത്തുചാടി ഒരു സ്‌ത്രീയുടെ രൂപം പ്രാപിക്കുകയും മനുഷ്യരെ പോലെ സംസാരിക്കുകയും ചെയ്യും, ആ ശബ്‌ദമാകാം ആരെങ്കിലും കേട്ടത്. “&lt;br /&gt;&lt;br /&gt;“അടുത്ത വീട്ടീലെ ദാമുവേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാനങ്ങു പേടിച്ചു പോയി” ശാന്തമ്മ ദീര്‍‌ഘനിശ്വാസം വിട്ടു&lt;br /&gt;&lt;br /&gt;“ ഇത് ഞാന്‍ മുന്‍‌പേ നിന്നോടു പറയണമെന്നു വിചാരിച്ചതായിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതിയാണ് പറയാതിരുന്നതാണ്.“&lt;br /&gt;&lt;br /&gt;ശാന്തമ്മ അക്വേറിയത്തില്‍ കൈയിട്ട് ആ മത്സ്യത്തെ തലോടിക്കൊണ്ട് പറഞ്ഞു “ എനിക്കു മുന്‍‌പേ സംശയം ഉണ്ടായിരുന്നു, ഇതൊരു സാധാരണ മത്സ്യം അല്ലെന്ന് ഇതിന്റെ മുഖവും ഭാവവും കണ്ടാലറിയാം ഇതൊരു രാജകുമാരിയായിരുന്നെന്ന്”&lt;br /&gt;&lt;br /&gt;ശാന്തമ്മ പരിഭവമെല്ലാം മറന്ന് മത്സ്യകന്യകയുടേയും രാജകുമാരന്റെയും ആ പഴയ കഥ ഒരു പ്രാവശ്യം കൂടി വികാരാവേശത്തോടെ വറുഗീസിനെ പറഞ്ഞു കേള്‍‌പ്പിച്ച ശേഷമാണ് ചായ പോലും കൊടുത്തത്.&lt;br /&gt;&lt;br /&gt;പിന്നീടുള്ള പല ദിവസങ്ങളിലും മത്സ്യകന്യകയുടെ സ്‌ത്രീ രൂപം കാണാന്‍ ശാന്തമ്മ കാത്തിരുന്നെങ്കിലും അത് അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല. മത്സ്യകന്യക സ്‌ത്രീകള്‍‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയില്ല പിന്നെയോ പുരുഷന്മാര്‍ക്കു മുന്‍പില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു.&lt;br /&gt;&lt;br /&gt;പിന്നെയും പല ദിവസങ്ങളിലും ശാന്തമ്മ വീട്ടിലില്ലാത്തപ്പോള്‍ അവിടെയൊരു സ്‌ത്രീ ശബ്‌ദം കേള്‍‌ക്കുന്നുണ്ടെന്ന് അടുത്ത ഫ്‌ളാറ്റിലെ ദാമുവേട്ടന്‍ പറഞ്ഞപ്പോള്‍ ശാന്തമ്മ മറുപടിയൊന്നും പറയാതെ ചിരിക്കുക മാത്രം ചെയ്‌തു.&lt;br /&gt;&lt;br /&gt;വറുഗീസ് ഇന്നലെ ഓഫീസില്‍ നിന്നും ഡ്യൂട്ടിക്കിടയില്‍ എന്തോ എടുക്കാനായി പതിവില്ലാതെ വീട്ടില്‍ വന്നും. ഡോര്‍ ബെല്ല് വളരെ നേരം നീട്ടി അടിച്ചിട്ടും വാതില്‍ തുറന്നില്ല. ശാന്തമ്മ വീട്ടില്‍ ഉണ്ടാകേണ്ടതാണ്. കുറേ കഴിഞ്ഞിട്ടാണ് ശാന്തമ്മ വാതില്‍ തുറന്നത്.&lt;br /&gt;&lt;br /&gt;അടുത്ത വീട്ടിലെ ദാമുവും വീട്ടിലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;എന്താണ് സംഭവിക്കുന്നതെന്ന് വറുഗീസിന് മനസ്സിലായില്ലെങ്കിലോ എന്നു കരുതി ശാന്തമ്മ സംഭവം വിവരിച്ചു.&lt;br /&gt;&lt;br /&gt;“ദാമുവേട്ടന്‍ അക്വേറിയത്തില്‍ മത്സ്യകന്യകയെ തിരയുന്നത് ഞാന്‍ ഒളിച്ചിരുന്നു കാണുകയായിരുന്നു. നിങ്ങളൊരല്പം കൂടി താമസിച്ചു വന്നിരുന്നെങ്കില്‍ എനിക്കും സ്‌ത്രീ രൂപം കാണാമായിരുന്നു.”&lt;br /&gt;&lt;br /&gt;വറുഗീസിന്റെ മുഖഭാവം കണ്ട് ദാമു ഒന്നും മിണ്ടാതെ പുറത്തേക്കു പോയി.&lt;br /&gt;&lt;br /&gt;അന്നു തന്നെ ആരുടേയോ കൈ തട്ടി അക്വേറിയം മറിഞ്ഞ് വീണ് വളര്‍‌ത്തു മത്സ്യങ്ങളെല്ലാം പിടഞ്ഞു ചത്തു. ആരുടെ കൈ തട്ടിയാണ് അക്വേറിയം മറിഞ്ഞു വീണതെന്ന് ആരും അന്വേഷിച്ചില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-8720651610409003024?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/8720651610409003024/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=8720651610409003024' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/8720651610409003024'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/8720651610409003024'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/12/blog-post_23.html' title='അക്വേറിയം (കഥ)'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-2980289053696420292</id><published>2008-12-23T09:26:00.000+03:00</published><updated>2008-12-23T09:28:14.656+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അക്വേറിയം (കഥ)</title><content type='html'>അക്വേറിയം ഈ വീടിന്റെ ഐശ്വര്യം എന്നൊരു ബോര്‍ഡ് വീട്ടില്‍ തൂക്കണമെന്ന് വറുഗീസ് മനസ്സില്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതി അതിന് മുതിര്‍ന്നില്ല.&lt;br /&gt;&lt;br /&gt;എല്ലാ വീട്ടിലും ഓരോ അക്വേറിയം ഉള്ളത് നല്ലതാണെന്നാണ് വറുഗീസിന്റെ അഭിപ്രായം. പുറത്തേക്കു തുറക്കുന്ന വാതിലിന്റെ വലതു ഭാഗത്തായ് അത് വെയ്‌ക്കുന്നതാണ് നല്ലതെന്ന് ശാസ്‌ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എങ്കിലും വിവാഹം കഴിച്ച് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തേ വറുഗീസ് – ശാന്തമ്മ ദമ്പതികള്‍‌ക്ക് കുട്ടികളുണ്ടായില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. പല ഡോക്‌ടര്‍‌മാരെയും കാണിച്ച് മാറി മാറി പരിശോദിച്ചിട്ടും രണ്ടു പേര്‍‌ക്കും തകരാറൊന്നും ഇല്ലെന്നാണ് തെളിഞ്ഞത്. എന്നിട്ടും..... &lt;br /&gt;&lt;br /&gt;വിവിധ വര്‍‌ണ്ണങ്ങളിലുള്ള അലങ്കാര മത്സ്യങ്ങള്‍ ഓടിക്കളിക്കുന്ന കാഴ്‌ച നയന മനോഹര മാണെങ്കിലും അതിനെ ജീവനോടെ പരിപാലിക്കുക ആയാസകരമാണ്. സമയാ സമയങ്ങളില്‍ വെള്ളം മാറുകയും അവയ്‌ക്ക് തീറ്റകൊടുക്കുകയും ചെയ്യുക തന്നെ ഒരാളുടെ പണിയുണ്ട്. അതിനോടൊരു താത്പര്യം ഉണ്ടെങ്കില്‍ ആസ്വാദ്യകരമായി അതിനെ പരിപാലിക്കാനാകും.&lt;br /&gt;&lt;br /&gt;വറുഗ്ഗീസ് തിരക്കേറിയ ഓഫീസ് ജോലികഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയാല്‍ വെറുതെ അവയെ നോക്കിയിരുന്ന് സമയം പോക്കും. വറുഗീസ് പുസ്‌തകം വായിച്ച് സമയം പോക്കുമ്പോള്‍ ശാന്തമ്മയുടെ ഹോബിയാണ് അക്വേറിയ പരിപാലനം. അവള്‍ ഓരോ മത്സ്യത്തെയും പേരു ചൊല്ലി വിളിക്കും. അവയോടു കിന്നാരം പറയുന്നത് മറ്റാരും കാണാത്തതിനാല്‍ തെറ്റിദ്ധരിക്കില്ല. അതുകൂടാതെ വീടിനുള്ളിലും ബാല്‍‌ക്കണിയിലുമുള്ള ചെടികള്‍ ശാന്തമ്മയുടെ ജീവനാണ്.&lt;br /&gt;&lt;br /&gt;“ഇന്നലെയിവിടെ ഒരു സ്‌ത്രീ വന്നിരുന്നോ....? “&lt;br /&gt;ഓഫീസില്‍ നിന്നും വന്നയുടനെയുള്ള ശാന്തമ്മയുടെ ചോദ്യം കേട്ടപ്പോള്‍ വറുഗീസ് ആദ്യമൊന്നു പതറിയൊ!&lt;br /&gt;&lt;br /&gt;“ നിന്നോടിത് ആരു പറഞ്ഞു “&lt;br /&gt;&lt;br /&gt;“ ഇന്നലെ ഞാനിവിടെ ഇല്ലാതിരുന്നപ്പോള്‍ ഇവിടെയൊരു സ്‌ത്രീയുടെ ശബ്‌ദം കേട്ടതായി ഞാനറിഞ്ഞു...., ഇന്നലെ മാത്രമല്ല ഇതിനു മുന്‍‌പും പലപ്പോഴും അതേ ശബ്‌ദം ഞാനിവിടെ ഇല്ലാത്തപ്പോള്‍ കേട്ടവരുണ്ട്...” ശാന്തമ്മ എന്തൊക്കയോ മനസ്സിലാക്കിക്കൊണ്ടാണ് മുഖം വീര്‍പ്പിച്ച് സംസാരിക്കുന്നത്.&lt;br /&gt;&lt;br /&gt;“ ശരിയാണ്... ഇനിയും ഞാനൊന്നും ഒളിച്ചു വെയ്‌ക്കുന്നില്ല, എല്ലാം ഞാന്‍ പറയാം... “  വറുഗീസ് ബെഡ്‌റൂമില്‍ കയറി ഓഫീസ് വേഷം മാറി കൈലിയും ബനിയനും ഇട്ട് തിരികെ വരുമ്പോളും ശാന്തമ്മ മറുപടിയ്‌ക്കായ് ആകാംഷയോടെ തുറന്നു പിടിച്ച വാതുക്കല്‍ത്തന്നെ കാത്തുനില്‍ക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;വറുഗീസ് അക്വേറിയത്തിലെ മഞ്ഞപുള്ളിയുള്ള മത്സ്യത്തെ ചൂണ്ടിക്കാട്ടി കാര്യം പറഞ്ഞു “ഇതാ ഈ മത്സ്യത്തെ കണ്ടോ ഇതൊരു സാധാരണ മത്സ്യമല്ല. ഇതൊരു അത്ഭുത മത്സ്യമാണ്. ചില ദിവസങ്ങളില്‍ ഈ മത്സ്യം അക്വേറിയത്തില്‍ നിന്നും പുറത്തുചാടി ഒരു സ്‌ത്രീയുടെ രൂപം പ്രാപിക്കുകയും മനുഷ്യരെ പോലെ സംസാരിക്കുകയും ചെയ്യും, ആ ശബ്‌ദമാകാം ആരെങ്കിലും കേട്ടത്. “&lt;br /&gt;&lt;br /&gt;“അടുത്ത വീട്ടീലെ ദാമുവേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാനങ്ങു പേടിച്ചു പോയി” ശാന്തമ്മ ദീര്‍‌ഘനിശ്വാസം വിട്ടു&lt;br /&gt;&lt;br /&gt;“ ഇത് ഞാന്‍ മുന്‍‌പേ നിന്നോടു പറയണമെന്നു വിചാരിച്ചതായിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതിയാണ് പറയാതിരുന്നതാണ്.“&lt;br /&gt;&lt;br /&gt;ശാന്തമ്മ അക്വേറിയത്തില്‍ കൈയിട്ട് ആ മത്സ്യത്തെ തലോടിക്കൊണ്ട് പറഞ്ഞു “ എനിക്കു മുന്‍‌പേ സംശയം ഉണ്ടായിരുന്നു, ഇതൊരു സാധാരണ മത്സ്യം അല്ലെന്ന് ഇതിന്റെ മുഖവും ഭാവവും കണ്ടാലറിയാം ഇതൊരു രാജകുമാരിയായിരുന്നെന്ന്”&lt;br /&gt;&lt;br /&gt;ശാന്തമ്മ പരിഭവമെല്ലാം മറന്ന് മത്സ്യകന്യകയുടേയും രാജകുമാരന്റെയും ആ പഴയ കഥ ഒരു പ്രാവശ്യം കൂടി വികാരാവേശത്തോടെ വറുഗീസിനെ പറഞ്ഞു കേള്‍‌പ്പിച്ച ശേഷമാണ് ചായ പോലും കൊടുത്തത്.&lt;br /&gt;&lt;br /&gt;പിന്നീടുള്ള പല ദിവസങ്ങളിലും മത്സ്യകന്യകയുടെ സ്‌ത്രീ രൂപം കാണാന്‍ ശാന്തമ്മ കാത്തിരുന്നെങ്കിലും അത് അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല. മത്സ്യകന്യക സ്‌ത്രീകള്‍‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയില്ല പിന്നെയോ പുരുഷന്മാര്‍ക്കു മുന്‍പില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു.&lt;br /&gt;&lt;br /&gt;പിന്നെയും പല ദിവസങ്ങളിലും ശാന്തമ്മ വീട്ടിലില്ലാത്തപ്പോള്‍ അവിടെയൊരു സ്‌ത്രീ ശബ്‌ദം കേള്‍‌ക്കുന്നുണ്ടെന്ന് അടുത്ത ഫ്‌ളാറ്റിലെ ദാമുവേട്ടന്‍ പറഞ്ഞപ്പോള്‍ ശാന്തമ്മ മറുപടിയൊന്നും പറയാതെ ചിരിക്കുക മാത്രം ചെയ്‌തു.&lt;br /&gt;&lt;br /&gt;വറുഗീസ് ഇന്നലെ ഓഫീസില്‍ നിന്നും ഡ്യൂട്ടിക്കിടയില്‍ എന്തോ എടുക്കാനായി പതിവില്ലാതെ വീട്ടില്‍ വന്നും. ഡോര്‍ ബെല്ല് വളരെ നേരം നീട്ടി അടിച്ചിട്ടും വാതില്‍ തുറന്നില്ല. ശാന്തമ്മ വീട്ടില്‍ ഉണ്ടാകേണ്ടതാണ്. കുറേ കഴിഞ്ഞിട്ടാണ് ശാന്തമ്മ വാതില്‍ തുറന്നത്. &lt;br /&gt;&lt;br /&gt;അടുത്ത വീട്ടിലെ ദാമുവും വീട്ടിലുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;എന്താണ് സംഭവിക്കുന്നതെന്ന് വറുഗീസിന് മനസ്സിലായില്ലെങ്കിലോ എന്നു കരുതി ശാന്തമ്മ സംഭവം വിവരിച്ചു.&lt;br /&gt;&lt;br /&gt;“ദാമുവേട്ടന്‍ അക്വേറിയത്തില്‍ മത്സ്യകന്യകയെ തിരയുന്നത്  ഞാന്‍ ഒളിച്ചിരുന്നു കാണുകയായിരുന്നു. നിങ്ങളൊരല്പം കൂടി താമസിച്ചു വന്നിരുന്നെങ്കില്‍ എനിക്കും സ്‌ത്രീ രൂപം കാണാമായിരുന്നു.”&lt;br /&gt;&lt;br /&gt;വറുഗീസിന്റെ മുഖഭാവം കണ്ട് ദാമു ഒന്നും മിണ്ടാതെ പുറത്തേക്കു പോയി.&lt;br /&gt;&lt;br /&gt;അന്നു തന്നെ ആരുടേയോ കൈ തട്ടി അക്വേറിയം മറിഞ്ഞ് വീണ് വളര്‍‌ത്തു മത്സ്യങ്ങളെല്ലാം പിടഞ്ഞു ചത്തു. അക്വേറിയത്തിലും അപകടം പതിയിരിപ്പുണ്ടെന്ന് മനസ്സിലാക്കിയ ഇരുവരും പിന്നീട് അക്വേറിയമില്ലാതെ ജീവിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-2980289053696420292?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/2980289053696420292/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=2980289053696420292' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/2980289053696420292'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/2980289053696420292'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/12/blog-post.html' title='അക്വേറിയം (കഥ)'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-2926848437713819590</id><published>2008-09-30T09:47:00.000+03:00</published><updated>2008-09-30T09:48:34.957+03:00</updated><title type='text'>വാക്ക്</title><content type='html'>ഒരു ദിവസം രാവിലെ എഴുത്തുമുറി തുറന്നപ്പോള്‍ ഒരു വാക്ക് ഇറങ്ങി ഓടി.&lt;br /&gt;ഒരു മലയാളം വാക്ക്. നല്ലൊരു വാക്കായിരുന്നു. &lt;br /&gt;കവിതയിലെവിടെയെങ്കിലും ചേര്‍‌ക്കാനായി എടുത്തു വെച്ചിരുന്നതായിരുന്നു.&lt;br /&gt;സാധാരണ പോകാറുള്ള സ്‌ഥലങ്ങളിലൊക്കെ പോയി തിരക്കി. എവിടെയും കണ്ടെത്താനായില്ല.&lt;br /&gt;&lt;br /&gt;കൂട്ടുകാരോടൊക്കെ ഫോണില്‍ തിരക്കി. &lt;br /&gt;“ എന്റെ വാക്കിനെ കണ്ടോ ? എന്റെ മലയാള വാക്കിനെ കണ്ടോ ?“&lt;br /&gt;ആര്‍ക്കും അറിവൊന്നുമില്ല.&lt;br /&gt;&lt;br /&gt;രാത്രി വൈകിയും ഉറക്കം വരാതെ വാക്കിനേപ്പറ്റി ഓര്‍ത്ത് കിടക്കുമ്പോള്‍‌, വാതിലില്‍ മുട്ടു കേട്ടു.&lt;br /&gt;ഓടിച്ചെന്ന് വാതില്‍ തുറന്നു.&lt;br /&gt;അതെ അവനാണ് രാവിലെ ഇറങ്ങി ഓടിയ പ്രീയപ്പെട്ട മലയാളം വാക്ക്.&lt;br /&gt;അവനെന്തോ പരിക്ക് പറ്റിയിട്ടുണ്ട്. തലയിലും കാലിലും വെച്ചു കെട്ട് കാണാം.&lt;br /&gt;“ എന്താ നിനക്കെന്തു പറ്റി ?”&lt;br /&gt;ഉത്തരമായ് പിന്നില്‍ മറഞ്ഞു നിന്നവള്‍ കണ്‍‌വെട്ടത്തേക്ക് വന്നു.&lt;br /&gt;ഒരു അറബി വാക്ക് പാതി മുഖം മറച്ച് ലജ്ജിച്ച് നില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;സംഭവിച്ചത് എന്തെന്ന് മനസ്സിലായി.&lt;br /&gt;&lt;br /&gt;ഒരു അറബി വാക്കിനേയും അടിച്ചു മാറ്റിക്കൊണ്ടാണ് മലയാള വാക്ക് വന്നിരിക്കുന്നത്.&lt;br /&gt;“ ദൈവമേ ഇനിയും എന്തെല്ലാം പുകിലാണോ ഉണ്ടാകാന്‍ പോകുന്നത് ? “&lt;br /&gt;അവളുടെ ആള്‍ക്കാര്‍ അന്വേഷിച്ചു വരും. ഇവിടെ വച്ച് പിടിക്കപ്പെട്ടാല്‍ താനും കുറ്റക്കാരനാകും.&lt;br /&gt;&lt;br /&gt;രണ്ടിനേയും നയച്ചില്‍ വിളിച്ച് എഴുത്തു മുറിയിലാക്കി വാതിലടച്ചു.&lt;br /&gt;പിന്നീട്  വാക്കുകളെപ്പറ്റിയോ എഴുത്തുമുറിയെപ്പറ്റിയോ ഓര്‍ക്കാന്‍ ആഗ്രഹിച്ചില്ലെങ്കിലും..&lt;br /&gt;&lt;br /&gt;ഇന്ന് എഴുത്തു മുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് ഭാഷയില്‍ ഇല്ലാത്ത കുറേ വാക്കുകള്‍ പുറത്തു വന്നു.&lt;br /&gt;അവരുടെ പിന്നാലെ ആ പഴയ മുഖങ്ങളും.... &lt;br /&gt;എന്റെ പ്രീയപ്പെട്ട മലയാള വാക്കിന് ഒത്തിരി പക്വതയുണ്ടെന്ന് തോന്നി...&lt;br /&gt;അറബി വാക്കിന്റെ മുഖത്തെ ലജ്ജ ഇപ്പോഴും മാറീട്ടില്ല.....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-2926848437713819590?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/2926848437713819590/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=2926848437713819590' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/2926848437713819590'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/2926848437713819590'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/09/blog-post.html' title='&lt;strong&gt;വാക്ക്&lt;/strong&gt;'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-7180944468944283192</id><published>2008-08-13T16:39:00.000+03:00</published><updated>2008-08-13T16:42:12.006+03:00</updated><title type='text'>ഇത്രയും രഹസ്യമായി (കഥ)</title><content type='html'>ഈ സംഭവത്തിന് ഒരു രഹസ്യസ്വഭാവം ഉള്ളതുകൊണ്ട് എവിടെയാണ് നടന്നതെന്ന് പറയുന്നില്ല, എന്നാലും പത്തനംതിട്ട ജില്ലയിലെ ഒരു മലയോരഗ്രാമമാണെന്നു മാത്രം സൂചിപ്പിക്കാം.&lt;br /&gt;&lt;br /&gt;വീട്ടില്‍ വേലയ്‌ക്കു നില്‍‌ക്കുന്ന പെങ്കൊച്ചിന് അവിഹിത ഗര്‍ഭം ഉണ്ടെന്ന് ഭാര്യ പറഞ്ഞ് അറിഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി.&lt;br /&gt;&lt;br /&gt;വേലക്കാരിക്ക് അവിഹിതഗര്‍‌ഭം ഉണ്ടായാല്‍ ആ വീട്ടിലെ ഏകപുരുഷപ്രജയായ ഗൃഹനാഥന്‍ എത്ര മാന്യനായാലും സംശയത്തിന്റെ മുള്‍മുനയില്‍ നില്‍‌ക്കേണ്ടി വരും. ഭാര്യ അതുപറയുമ്പോള്‍ എന്റെ മുഖത്തെ ഭാവവ്യത്യാസം എന്താണെന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഭാര്യയുടെ നോട്ടം കണ്ടാലറിയാം അവളെന്നേയും പ്രതിപ്പട്ടികയില്‍ ചേര്‍‌ത്തിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;ഞാനും ഭാര്യയും മാത്രമുള്ള വീട്ടില്‍ ഒരു വേലക്കാരിയുടെ ആവശ്യം ഉണ്ടായിട്ടല്ല. ദീപയുടെ ചെറുപ്പത്തിലെ അവളുടെ അമ്മ റോഡുപണിക്കുവന്ന തമിഴുനാട്ടുകാരന്റെ കൂടെ ഒളിച്ചോടിപ്പോയതാണ്. അപ്പന്‍ വേറേ വിവാഹം കഴിച്ചപ്പോള്‍ അധികപ്പറ്റായ ദീപ കുട്ടികളെ നോക്കാനായി ഇവിടെ വന്നതാണ്. ഞങ്ങളുടെ കുട്ടികളേക്കാള്‍ നാലഞ്ചു വയസ്സ് കൂടുതലേ ഉള്ളൂ എങ്കിലും അവള്‍ കുട്ടികള്‍ക്ക് ഒരു ആശ്വാസമായിരുന്നു.&lt;br /&gt;&lt;br /&gt;അവളെ ഒരു വേലക്കാരിയായിട്ടല്ല, ഈ വീട്ടിലെ ഒരംഗത്തെപോലെയാണ് ഞങ്ങള്‍ പരിഗണിച്ചിരുന്നത്. കുട്ടികള്‍ ഉപരി പഠനത്തിനായ് ബാഗ്ലൂറിലേക്ക് പോയി കഴിഞ്ഞിട്ടും ഇവിടെ അധികം ജോലിയില്ലെങ്കിലും അവള്‍ ഇവിടെത്തന്നെ തുടര്‍‌ന്നു. അല്ലാതെ എങ്ങോട്ടു പോകാന്‍ ?&lt;br /&gt;&lt;br /&gt;ദീപ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അവളുടെ അച്‌ഛന്റെ രണ്ടാം വിവാഹം നടന്നത്. പിന്നെ നാലുവര്‍‌ഷത്തിനു ശേഷം പഠനം നിര്‍‌ത്തുന്നതുവരെ വളരെ നിര്‍ബ്ബന്ധിച്ചാണ് സ്‌ക്കൂളില്‍ പറഞ്ഞയച്ചിരുന്നത്. പഠിപ്പ് നിര്‍‌ത്തിയതിനു ശേഷം അടുക്കളയോട് ചേര്‍‌ന്നുള്ള മുറിയില്‍ അവള്‍ ഒറ്റയ്‌ക്കാണ് കിടന്നിരുന്നത്. പേടി എന്തെന്നറിഞ്ഞെങ്കിലല്ലേ പേടിക്കേണ്ടതുള്ളൂ.&lt;br /&gt;&lt;br /&gt;വയറ്റില്‍ കിടക്കുന്ന കൊച്ചിന്റെ ഉത്തരവാദി ആരാണെന്ന് ഭാര്യ പലപ്രാവശ്യം അവളോടു ചോദിച്ചെങ്കിലും ദീപ മറുപടിയൊന്നും പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;ഞാനും തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവള്‍ ‘കമാ’ന്നൊരക്ഷരം മിണ്ടിയില്ല. എല്ലാം ചെയ്‌തുവെച്ചിട്ട് മുഖത്തു നോക്കാതെ കരഞ്ഞു കാണിച്ചാല്‍ മതിയോ ? ദീപയെ അടിയ്‌ക്കാനായി ഓങ്ങിയ കൈ തടഞ്ഞത് ഭാര്യയാണ് , ഈ സമയത്ത് അടിയ്‌ക്കാന്‍ പാടില്ല പോലും.&lt;br /&gt;&lt;br /&gt;ഭാര്യയുടെ അര്‍ത്ഥം വെച്ചുള്ള തുളച്ചുകയറുന്ന നോട്ടമാണ് സഹിക്കാന്‍ പറ്റാത്തത്. ഞാന്‍ നിരപരാധിയാണെന്ന് എനിക്കുറപ്പുണ്ട്. ദീപയേയും ഒരു മകളേപ്പോലെയേ ഞാന്‍ കരുതിയിട്ടുള്ളൂ എന്ന് ആണയിടാം. അച്‌ഛന്‍ - മകള്‍ ബന്ധത്തിലെ മൂല്യങ്ങള്‍‌പോലും കാറ്റില്‍ പറക്കുമ്പോള്‍ എന്റെ നിരപരാധിത്വം ഞാനെങ്ങനെ തെളിയിക്കും ?&lt;br /&gt;&lt;br /&gt;എന്തു ചെയ്യണമെന്നെനിക്കറിയില്ല. ഒന്നുറപ്പാണ് പുറത്തറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.&lt;br /&gt;&lt;br /&gt;രണ്ടു ദിവസം കഴിഞ്ഞ് ദുബായില്‍ നിന്നും അനുജന്‍ തോമസ്സുകുട്ടിയുടെ ഫോണ്‍ വന്നു, അവന്റെ ഭാര്യ ആലീസ് പ്രെഗ്‌നന്റാണെന്ന സന്തോഷ വാര്‍‌ത്ത അറിയിക്കാനാണ് വിളിച്ചത്. അതൊരു സന്തോഷ വാര്‍‌ത്തതന്നെ ആയിരുന്നു. അവരുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍‌ഷം കഴിഞ്ഞിരിക്കുന്നു, ഇനിയും അവര്‍‌ക്ക് കുഞ്ഞുങ്ങളില്ല. ആശുപത്രികള്‍ കയറിയിറങ്ങി മടുത്തെങ്കിലും അവസാനം പ്രയോജനമുണ്ടായി.&lt;br /&gt;&lt;br /&gt;അവര്‍‌ക്കിപ്പോള്‍ നാട്ടില്‍ പോലും വരാന്‍ താത്പര്യമില്ലായിരുന്നു, കാരണം നാട്ടില്‍ വന്നാല്‍ വീട്ടുകാരുടേയും നാട്ടുകാരുടേയും നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും.&lt;br /&gt;&lt;br /&gt;“ എന്താ വിശേഷമൊന്നുമില്ലേ ! “&lt;br /&gt;“ ഡോക്‌ടറെ കാണിച്ചില്ലേ ! “&lt;br /&gt;“ ആര്‍ക്കാ കുഴപ്പം ? “&lt;br /&gt;തുടങ്ങിയ സ്ഥിരം ചോദ്യങ്ങളാണ് എല്ലാവരും ചോദിക്കുന്നത്.&lt;br /&gt;&lt;br /&gt;അവര്‍‌ അവരിലേക്കു തന്നെ പിന്‍‌വലിയുകയായിരുന്നു. എന്തായാലും കാത്തിരുന്നു കിട്ടിയ സന്തോഷ വാര്‍‌ത്തയ്‌ക്ക് മാധുര്യമേറും.&lt;br /&gt;&lt;br /&gt;“ ഇന്നലെ ചേട്ടത്തിയമ്മ വിളിച്ചിരുന്നു. ദീപയുടെ കാര്യം അറിഞ്ഞു. അന്‍‌പതിനായിരം രൂ‍പയുടെ ഡ്രാഫ്‌റ്റ് അയച്ചിട്ടുണ്ട്. ദീപമോള്‍ക്ക് യാതൊരു കുറവും വരരുത്.“ പിന്നെ വിളിക്കാമെന്നും പറഞ്ഞ് തോമസ്സുകുട്ടി ഫോണ്‍ വെച്ചു.&lt;br /&gt;&lt;br /&gt;നേരത്തേ തന്നെ ഭാര്യ ഞാനറിയാതെ അനുജന്‍ തോമസ്സുകുട്ടിയെ വിളിച്ച് ഇവിടുത്തെ വിശേഷങ്ങളൊക്കെ അറിയിച്ചിരിക്കുന്നു. ഇപ്പോള്‍ ദീപയുടെ ചെലവിന് അവന്‍ രൂപായും അയച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഇനിയും അവനെങ്ങാനും ?&lt;br /&gt;ഓ ഇല്ല.. അവനെ എനിക്കറിയാം... അവനങ്ങനെയൊന്നും ചെയ്യില്ല.&lt;br /&gt;ഓ ഞാന്‍ മറന്നു തോമസ്സുകുട്ടി ലീവിനു വന്നിട്ടും വര്‍‌ഷങ്ങളായല്ലോ !&lt;br /&gt;ഞാന്‍ തന്നെയാണ് പ്രതിയെന്ന് ഭാര്യ അവനോടു പറഞ്ഞു കാണും ?&lt;br /&gt;&lt;br /&gt;തോമസ്സുകുട്ടിയുടെ ഭാര്യ ആലീസ് പ്രെഗ്‌നന്റാണെന്ന വിവരം ഞാന്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചറിയിച്ചു. കേട്ടവര്‍‌ക്കൊക്കെ സന്തോഷമായി. അവസാനം ദൈവം അവരുടെ പ്രാര്‍‌ത്ഥന കേട്ടെന്ന് എല്ലാരും ആശ്വസിച്ചു.&lt;br /&gt;&lt;br /&gt;“ നിങ്ങള്‍ ചിരിക്കുകയൊന്നും വേണ്ട, സകല ശാസ്‌ത്രവും മച്ചിയെന്ന് വിധിയെഴുതിയ ആലീസ് പ്രെഗ്‌നന്റാണെന്നു കേട്ടാല്‍ വിശ്വസിക്കാന്‍ മാത്രം ഒരു മരമണ്ടനായിപ്പോയല്ലോ നിങ്ങള്‍” ഭാര്യ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.&lt;br /&gt;&lt;br /&gt;“പിന്നെ തോമസ്സുകുട്ടി പറഞ്ഞതോ ! ഞാനതു കേട്ട് ബന്ധുക്കളേ മുഴുവന്‍ വിളിച്ചറിയിച്ചതോ ? “ ഞാന്‍ വിക്കി വിക്കി ചോദിച്ചു&lt;br /&gt;&lt;br /&gt;“ തോമസ്സുകുട്ടിയോട് അങ്ങനെ പറയാന്‍ പറഞ്ഞത് ഞാന്‍‌ തന്നെയാ.. സന്തോഷവാര്‍‌ത്ത കേട്ടാല്‍ വേണ്ടപ്പെട്ടവരെയൊക്കെ അറിയിക്കേണ്ടതും നിങ്ങളുടെ ജോലിയാ അതും നിങ്ങള്‍ ചെയ്‌തു. ഇനിയും ഞാന്‍ പറയുന്നതൊക്കെയങ്ങു ചെയ്‌താല്‍ മതി..” ഭാര്യ പറഞ്ഞു.&lt;br /&gt;&lt;br /&gt;വേലക്കാരിയുടെ കേസില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍‌ക്കുന്ന എന്റെ വാക്കുകള്‍ക്ക് ആ വീട്ടില്‍ വിലയില്ലാതാകുകയായിരുന്നു. ഭാര്യ പറഞ്ഞതൊക്കെ യാന്ത്രികമായി ഞാന്‍ അനുസരിക്കേണ്ടി വന്നു.&lt;br /&gt;&lt;br /&gt;പിറ്റേദിവസം തന്നെ തോമസ്സുകുട്ടിയുടെ ഡ്രാഫ്‌റ്റു വന്നു. വേലക്കാരിയുടെ ഗര്‍‌ഭകാല പരിചരണങ്ങള്‍‌ക്കൊക്കെ മുന്‍‌കൈ എടുത്തത് ഭാര്യതന്നെയാണ്. ഭാര്യ രണ്ടു പ്രസവിച്ചതിന്റെ അനുഭവം വെച്ച് അറിയാവുന്നതൊക്കെ പറഞ്ഞു കൊടുത്തു. അവളേക്കൊണ്ട് പിന്നീടുള്ള ദിവസങ്ങളില്‍ ജോലിയൊന്നും ചെയ്യിച്ചില്ല. വ്യാക്കുണ്‍ അനുസരിച്ച് ആവശ്യമുള്ളതൊക്കെ ഉണ്ടാക്കിക്കൊടുക്കുന്നതിന് ഭാര്യ ശ്രദ്ധിച്ചിരുന്നു. പഴവര്‍ഗ്ഗങ്ങള്‍ നിര്‍‌ബ്ബന്ധിച്ച് കഴിപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളുടെ അടുത്തെങ്ങും ചെയ്യുകയോ അവളോട് സംസാരിക്കുകയോ ചെയ്യരുതെന്ന് ഭാര്യതാക്കീതു ചെയ്‌തിരുന്നു.&lt;br /&gt;&lt;br /&gt;ഭാര്യതന്നെയാണ് അവളെ പട്ടണത്തിലുള്ള ആശുപത്രിയില്‍ കൊണ്ടു പോയി മാസാ‍മാസം സ്‌കാന്‍ ചെയ്‌ത് കുട്ടിയുടെ വളര്‍‌ച്ചയുടെ പുരോഗതി ഉറപ്പു വരുത്തിയിരുന്നത്. ആണ്‍കുട്ടിയാണെന്ന് ഭാര്യയ്‌ക്ക് മനസ്സിലായെങ്കിലും എന്നോടു പോലും പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;വേലക്കാരിക്ക് ഗര്‍‌ഭം ഉണ്ടെന്ന കാര്യം ആരേയും അറിയിക്കാതെ രഹസ്യമായി സൂക്ഷിച്ചു. ആറാം മാസമായപ്പോഴേക്കും വയറിന്റെ വലുപ്പം ഒളിപ്പിക്കാന്‍ പറ്റാതെയായി. നാട്ടുകാര്‍ ആരെങ്കിലും കണ്ടെങ്കിലോ എന്നു ഭയന്ന് രഹസ്യമായിത്തന്നെ ദീപയെ പട്ടണത്തിലെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാത്തിനും മുന്‍‌കൈ എടുത്തത് ഭാര്യതന്നെയാണ്. ഭാര്യ പറയുന്ന സഹായങ്ങള്‍ ചെയ്‌തു കൊടുക്കല്‍‌ മാത്രമായിരുന്നു എന്റെ ജോലി.&lt;br /&gt;&lt;br /&gt;ദീപയെ ആശുപത്രിയിലേക്ക് മാറ്റിയ അന്നും ഞാന്‍ ചോദിച്ചു&lt;br /&gt;“ കൊച്ചിന്റെ അച്‌ഛനെപ്പറ്റി അവള്‍ വല്ലതും പറഞ്ഞോ ? “&lt;br /&gt;“ എന്റെ രണ്ടു പിള്ളേരുടെ അച്‌ഛന്‍ നിങ്ങള്‍ത്തന്നെയാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടല്ലോ.... അതുമതി.... കൂടുതലൊന്നും അറിയേണ്ട “ ഭാര്യ തര്‍‌ക്കുത്തരം പറഞ്ഞു.&lt;br /&gt;&lt;br /&gt;തോമസ്സുകുട്ടിയുടെ ഡ്രാഫ്‌റ്റുകള്‍ വന്നുകൊണ്ടേയിരുന്നു. ആശുപത്രി ചെലവുകള്‍ മുഴുവന്‍ തോമസ്സുകുട്ടി തന്നെയാണ് വഹിച്ചത്.&lt;br /&gt;&lt;br /&gt;തോമസ്സുകുട്ടിയുടെ ഭാര്യ ആലീസ് ഡെലിവറിയ്‌ക്കായി വെള്ളിയാഴ്‌ച വരുമെന്ന് അവന്‍ തന്നെയാണ് ഫോണ്‍ വിളിച്ച് പറഞ്ഞത്.&lt;br /&gt;&lt;br /&gt;എയര്‍‌പ്പോര്‍‌ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു വരാനായി ഞാനും പോയിരുന്നു. ആലീസിന് എട്ടുമാസമായിട്ടും വയറൊന്നും അറിയാനില്ലല്ലോ എന്ന എന്റെ ചോദ്യത്തിന് ഭാര്യയുടെ മിണ്ടാതിരുന്നോണം എന്ന നോട്ടം മാത്രമായിരുന്നു ഉത്തരം. ഞാന്‍ പിന്നീടൊന്നും ചോദിച്ചില്ല.&lt;br /&gt;&lt;br /&gt;ആലീസ് വന്നതിന്റെ പിറ്റേ ആഴ്‌ച പട്ടണത്തിലെ ആശുപത്രിയില്‍ അഡ്‌മിറ്റായി. അതേ ആശുപത്രിയില്‍ തന്നെയാണ് വേലക്കാരി ദീപയേയും രഹസ്യമായി താമസിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും. ഏതു റൂമിലാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞാലും അങ്ങോട്ടു പോകാന്‍ അനുവാദമില്ല.&lt;br /&gt;&lt;br /&gt;ഒരു ദിവസം അതിരാവിലെ ഭാര്യ ആശുപത്രിയില്‍ നിന്നും ഫോണ്‍ വിളിച്ച്, രാത്രിയില്‍ ആലീസ് പ്രസവിച്ചു, ആണ്‍കുഞ്ഞാണെന്നും പറഞ്ഞു. എല്ലാവരേയും വിളിച്ച് അറിയിക്കാനും എന്നെ ചുമതലപ്പെടുത്തി.&lt;br /&gt;&lt;br /&gt;ടെലിഫോണ്‍ നമ്പര്‍ എഴുതിവെച്ചിരിക്കുന്ന ഡയറി നോക്കി എല്ലാ ബന്ധുക്കളേയും സുഹൃത്തുക്കളേയും തോമസ്സുകുട്ടിയുടെ ഭാര്യ ആലീസ് പ്രസവിച്ചെന്നും കുട്ടി ആണാണെന്നുമുള്ള വിവരം ഞാന്‍ അറിയിച്ചു.&lt;br /&gt;&lt;br /&gt;നാലു ദിവസത്തിനു ശേഷം ആലീസും കുട്ടിയും വീട്ടില്‍ വന്നു. ആലീസിന് അധികം അവധിയില്ല പോലും ഉടനെ തിരിച്ചു പോകണം. കുഞ്ഞിന്റെ പാസ്സ്‌പോര്‍‌ട്ട് തയ്യാറാക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്.&lt;br /&gt;&lt;br /&gt;പട്ടണത്തിലെ ആശുപത്രിയില്‍ വെച്ച് പ്രസവം നടന്നതിനാല്‍ അവിടുത്തെ പഞ്ചായത്ത് ആഫീസില്‍ നിന്നാണ് ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് ലഭിക്കേണ്ടത്. പഞ്ചായത്ത് പ്യൂണിലൂടെ സെക്രട്ടറിയെ കാണേണ്ടതു മാതിരി കണ്ടതിനാല്‍ ബര്‍‌ത്ത് സര്‍‌ട്ടിഫിക്കേറ്റ് വേഗത്തില്‍ കിട്ടി.&lt;br /&gt;&lt;br /&gt;ആശുപത്രിയില്‍ നിന്നും കൊടുത്തിരിക്കുന്ന വിവരപ്രകാരമാണ് സര്‍‌ട്ടിഫിക്കേറ്റ് തയ്യാറാക്കിയിരിക്കുന്നത്. കുഞ്ഞിന്റെയും കുഞ്ഞിന്റെ അമ്മയായ ആലീസിന്റെയും അച്‌ഛനായ തോമസ്സുകുട്ടിയുടേയും പേരിന്റെ സ്‌പെല്ലിഗും ജനനത്തീയതിയും ശരിയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തിയാണ് പഞ്ചായത്ത് ആഫീസിന്റെ പടികള്‍ ഇറങ്ങിയത്.&lt;br /&gt;&lt;br /&gt;പാസ്സ്‌പോര്‍‌ട്ട് തയ്യാറായിക്കിട്ടാന്‍ വേണ്ടവരെയൊക്കെ കണ്ടിട്ടും ഒരുമാസം താമസിച്ചു. പാസ്സ്‌പോര്‍‌ട്ട് കിട്ടി ഒരാഴ്‌ചക്കുള്ളില്‍ ആലീസും കുഞ്ഞും തിരികെ ദുബായിലേക്ക് പോകുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;അവര്‍ പോയിക്കഴിഞ്ഞതിനു ശേഷമാണ് ആശുപത്രിയിലാക്കിയിരുന്ന വേലക്കാരിയുടെ കാര്യം ഓര്‍‌ത്തത്.&lt;br /&gt;&lt;br /&gt;“ ദീപയുടെ കാര്യം എന്തായി “ ഞാന്‍ ഭാര്യയോട് ചോദിച്ചു.&lt;br /&gt;“ അവള്‍ അവളുടെ മുറിയില്‍ കാണും “ ഭാര്യ വളരെ നിസ്സാരമായി പറഞ്ഞു.&lt;br /&gt;ദീപയും പ്രസവം കഴിഞ്ഞ് തിരിച്ചു വന്നതാകാം. അവള്‍ക്ക് എന്തു കുഞ്ഞാണാവോ ? ഇനിയുമെങ്കിലും അവളെക്കൊണ്ട് പറയിക്കണം കൊച്ചിന്റെ അപ്പനാരാണെന്ന്. എവിടെയായാലും തേടിപ്പിടിച്ചു കൊണ്ടു വന്ന് വിവാഹം കഴിപ്പിച്ചു വിടണം. ഇങ്ങനെ ഒത്തിരി ചിന്തകളുമായാണ് അടുക്കളയുടെ അടുത്തുള്ള അവളുടെ മുറിയിലേക്ക് ചെന്നത്.&lt;br /&gt;&lt;br /&gt;അവള്‍ കിടക്കുകയാണ് . എന്നെ കണ്ട് എഴുന്നേല്‍‌ക്കാന്‍ ശ്രമിച്ചു.&lt;br /&gt;“വേണ്ടാ കിടന്നു കൊള്ളൂ“ ഞാന്‍ പറഞ്ഞു.&lt;br /&gt;ദീപയുടെ കുഞ്ഞിനെ അവിടെയെങ്ങും കണ്ടില്ല.&lt;br /&gt;“നിന്റെ കുഞ്ഞെവിടെ “ ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;അവിടെക്കിടന്ന ഒരു തലയിണ ഉയര്‍‌ത്തിക്കാണിച്ച് ദീപ പറഞ്ഞു&lt;br /&gt;“ ഇതാ.... ഇതാണ് എന്റെ കുഞ്ഞ് “&lt;br /&gt;&lt;br /&gt;“നിങ്ങള്‍ പരിഭ്രമിക്കേണ്ട ഒരു തലയിണ ആര്‍‌ക്കും ഉണ്ടാക്കാമല്ലോ “ വാതില്‍‌ക്കല്‍‌ ഒളിഞ്ഞു നിന്ന ഭാര്യ മാസങ്ങള്‍‌ക്കുശേഷം എന്റെ മുഖത്തു നോക്കി ചിരിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-7180944468944283192?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/7180944468944283192/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=7180944468944283192' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/7180944468944283192'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/7180944468944283192'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/08/blog-post.html' title='ഇത്രയും രഹസ്യമായി (കഥ)'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-9036640817179000678</id><published>2008-07-28T23:24:00.001+03:00</published><updated>2010-04-25T08:36:17.782+03:00</updated><title type='text'>വെള്ളരിനാടകം ( കഥ )</title><content type='html'>വെള്ളിയാഴ്‌ചകളില്‍ വീട്ടുകാരിയേയും കൂട്ടി മനാമയിലെ സെന്‍‌ട്രല്‍മാര്‍‌ക്കറ്റില്‍ പതിവായി പോകാറുണ്ട്. ഒരാഴ്‌ചത്തേക്കുള്ള പച്ചക്കറികള്‍ അവിടെ നിന്നും വാങ്ങുന്നതോടൊപ്പം പഴയ പരിചയക്കാരെ അവിടെവച്ച് കാണുകയും സൌഹൃദം പുതുക്കുകയും ചെയ്യാറുണ്ട്.&lt;br /&gt;&lt;br /&gt;ചില സാങ്കേതിക കാരണങ്ങളാല്‍ കഥ വായിക്കാന്‍ സാധിക്കുന്നില്ല&lt;br /&gt;വിളിക്കാം 00973 - 39258308&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-9036640817179000678?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/9036640817179000678/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=9036640817179000678' title='30 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/9036640817179000678'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/9036640817179000678'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/07/blog-post.html' title='വെള്ളരിനാടകം ( കഥ )'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>30</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-6163955548680695694</id><published>2008-05-26T09:07:00.000+03:00</published><updated>2008-05-26T09:09:45.519+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അടച്ചിട്ട വാതിലും നിറമുള്ള ഭിത്തിയും (കഥ)</title><content type='html'>“തെറ്റുകള്‍ മാനുഷികമാണ്, അത് ആവര്‍‌ത്തിക്കാതിരിക്കാനുള്ള ബോധപൂര്‍‌വ്വമായ ശ്രമം നമ്മില്‍ നിന്നും ഉണ്ടാകണം.“ പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയപ്പോള്‍ വീട്ടുകാരിക്ക് നല്‍‌കിയ ഉപദേശമാണ്.&lt;br /&gt;&lt;br /&gt;മുന്‍‌പ് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും താമസം മാറുവാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയായിരുന്നു. അയല്‍ ഫ്‌ളാറ്റുകളുമായിട്ടുള്ള ബന്ധം ബന്ധനമാണെന്ന് തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി. &lt;br /&gt;&lt;br /&gt;അവര്‍‌ക്ക് എന്തൊക്കെയാണ് അറിയേണ്ടത്. &lt;br /&gt;വീട്ടില്‍ ആരൊക്കെ വരുന്നു. വീട്ടിലുള്ളവര്‍ എങ്ങോട്ടെല്ലാമാണ് പോകുന്നത്. എപ്പോഴാണ് തിരികെ വരുന്നത്. ഓരോ ദിവസവും പുറത്തുപോയി വരുമ്പോള്‍ എന്തെല്ലാം പൊതിക്കെട്ടുകളാണ് കയ്യിലുള്ളത്. &lt;br /&gt;&lt;br /&gt;അടച്ചിട്ട വാതിലും നിറമുള്ള ഭിത്തികളും അവരുടെ അസൂയ നിറഞ്ഞ തുറന്ന കണ്ണുകള്‍ക്കു മുന്‍‌പില്‍ ഒരു മറയായിരുന്നില്ല. അന്യരുടെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങാന്‍ അവര്‍‌ക്ക് എന്തൊരു വിരുതായിരുന്നെന്നോ ?.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ വീട്ടില്‍ വന്ന് ചെവിതുറന്നിരുന്ന്, ഞങ്ങളെക്കുടുക്കാനുള്ള തന്ത്രം മെനയുന്നവരാണവര്‍. ഇവിടെക്കേട്ടതൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍‌ത്ത് നാലുപേരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ അവര്‍‌ക്ക് ഉറക്കം വരില്ല.&lt;br /&gt;&lt;br /&gt;എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ കൈയ്യില്‍ നിന്നും എന്തോ നോട്ട്ബുക്കു വാങ്ങാന്‍ വന്ന കൂടെ പഠിക്കുന്ന ഒരു ചെറുക്കനെപ്പറ്റി ഇക്കൂട്ടര്‍ എന്തെല്ലാമാണ് പറഞ്ഞു പരത്തിയതെന്നറിയാമോ ?&lt;br /&gt;&lt;br /&gt;ചുരുക്കി പറഞ്ഞാല്‍ ഒരല്പം സ്വകാര്യത കൊതിച്ചുകൊണ്ടാണ് പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. ഈ ബില്‍‌ഡിംഗിന്റെ ഓരോ നിലയിലും ഈരണ്ടു ഫ്‌ളാറ്റുകള്‍ മാത്രമേ ഉള്ളൂ എന്ന പ്രത്യേകതയാണ് ഈ ഫ്‌ളാറ്റുതന്നെ തിരഞ്ഞെടുക്കാന്‍ കാരണം.  &lt;br /&gt;&lt;br /&gt;കിച്ചണിലെ ജന്നാല തുറക്കുന്നത് അടുത്ത ഫ്‌ളാറ്റിന്റെ കിച്ചണ്‍ ജന്നാലയ്‌ക്ക് അഭിമുഖമായാണ്.  അവരുടെ കര്‍‌ട്ടനിട്ട ജന്നാലയ്‌ക്ക് പിന്നില്‍ ഒരു സ്‌ത്രീരൂപം മിന്നിമറയാറുണ്ടെന്ന് വീട്ടുകാരി പറഞ്ഞു.&lt;br /&gt;&lt;br /&gt;ആ നിഴല്‍ രൂപം കണ്ടപ്പോള്‍ത്തന്നെ അവളൊരു ഫാഷന്‍കാരിയാണെന്ന് വീട്ടുകാരി ഉറപ്പിച്ചു. അഴിഞ്ഞാ‍ട്ടക്കാരിയാകാനും വഴിയുണ്ടെന്ന് സൂചിപ്പിച്ചു. അങ്ങോട്ടെങ്ങും എത്തിവലിഞ്ഞു നോക്കരുതെന്ന് എന്നെ വിലക്കുകയും ചെയ്‌തു. &lt;br /&gt;&lt;br /&gt;അവിടെയൊരു കൊച്ചുകുട്ടിയുണ്ടെന്നും അതിന്റെ കരച്ചില്‍ ഞാന്‍ ചിലപ്പോളൊക്കെ കേള്‍ക്കാറുണ്ടെന്നു വീട്ടുകാരിയോടു പറഞ്ഞപ്പോള്‍ അവള്‍ ദേഷ്യപ്പെടുകയാണുണ്ടായത്.&lt;br /&gt;&lt;br /&gt;“അവിടെ പിള്ളേരൊന്നുമില്ല. അത് നിങ്ങളുടെ മനസ്സിന്റെ ആഗ്രഹം കൊണ്ട് വെറുതേ തോന്നുന്നതാ...., ഇവിടെയുള്ള ഒരെണ്ണം എട്ടാം ക്ലാസ്സില്‍ എത്തിയെന്നകാര്യം മറക്കേണ്ട. അതും പെങ്കൊച്ചാണ്. ഇന്നത്തെക്കാലത്ത് കൊള്ളാവുന്ന ഒരുത്തന്റെ കൂടെ ഇറക്കി വിടാനെത്ര പണം വേണമെന്ന വിചാരം വല്ലതും നിങ്ങള്‍ക്കുണ്ടോ..., ഒരു ഉത്തരവാദിത്തവും ഇല്ലാതെ ഇപ്പോളും കൊച്ചു കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നു... എന്നേം കൊണ്ട് വേണ്ടാത്തതൊന്നും പറയിക്കരുത്...” വീട്ടുകാരിയുടെ വക പിറുപിറുപ്പ്.&lt;br /&gt;&lt;br /&gt;അവിടെയൊരു കുട്ടിയുണ്ടെന്നും കുട്ടി ചിലപ്പോളൊക്കെ ഉച്ചത്തില്‍ കരയാറുണ്ടെന്നും വീട്ടുകാരിയെ വിശ്വസിപ്പിക്കാനൊന്നും നിന്നില്ല. അവള്‍ സ്വയം കേട്ട് ബോധ്യപ്പെടുന്ന ദിവസത്തിനായ് ക്ഷമയോടെ കാത്തിരുന്നു.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ പല ദിവസങ്ങളിലും ചെവി വട്ടം പിടിച്ച് കണ്ടെത്തി അവിടെ നിന്നും ചില സമയങ്ങളില്‍ ഉയരുന്ന പരുക്കന്‍ ശബ്‌ദം ഒരേ പുരുഷന്റേതാണ്. അത് അവരുടെ ഭര്‍‌ത്താവായിരിക്കും. &lt;br /&gt;&lt;br /&gt;അവിടെ ഭാര്യയും ഭര്‍‌ത്താവും ഒരു കുട്ടിയും താമസിക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു. കുട്ടിയുടെ കാര്യത്തില്‍ വീട്ടുകാരി സമ്മതം മൂളിയിട്ടില്ല.&lt;br /&gt;&lt;br /&gt;അവിടെ നിന്നും ഉയര്‍‌ന്നു കേട്ട സ്‌റ്റീരിയോ സംഗീതത്തെപ്പറ്റി മകള്‍ പരാതി പറഞ്ഞപ്പോളാണ് അക്കാര്യം ശ്രദ്ധിച്ചത്.&lt;br /&gt;&lt;br /&gt;ശബ്‌ദ കോലാഹലം മൂലം മകള്‍‌ക്ക് പഠനത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല. പരീക്ഷയും അടുത്തു വരികയാണ്.&lt;br /&gt;&lt;br /&gt;അവരുടെ ഫ്‌ളറ്റിന്റെ കോളിംഗ് ബെല്ലില്‍ വിരലമര്‍‌ത്തണമെന്നും വാതില്‍ തുറക്കുമ്പോള്‍ സ്‌റ്റീരിയോ ശബ്‌ദം കുറച്ചു വെയ്‌ക്കുവാന്‍ ആവശ്യപ്പെടണമെന്നും പല പ്രാവശ്യം വിചാരിച്ചതാണ്. ആ ഒരു കണ്ടു മുട്ടലിലൂടെ അവര്‍ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയെങ്കിലോ എന്നു വിചാരിച്ച് ആ കൂടിക്കാഴ്‌ച മനഃപൂര്‍വ്വം ഒഴിവാക്കി.&lt;br /&gt;&lt;br /&gt;മാറ്റങ്ങള്‍ക്കനുസരിച്ച് സമരസപ്പെടുന്നതിലൂടെയാണ് മനുഷ്യര്‍‌ക്ക് നേട്ടങ്ങള്‍ കൊയ്യാനാകുന്നതെന്ന് മകളെ പറഞ്ഞു മനസ്സിലാക്കി. ഞങ്ങള്‍ സ്വയം മാറി. &lt;br /&gt;&lt;br /&gt;മകള്‍ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പഠിക്കാന്‍ ശീലിച്ചു. വീട്ടുകാരി ആ സംഗീതത്തിന്റെ താളത്തില്‍ അടുക്കളയിലെ ജോലികള്‍ ചെയ്യുന്നത് സോഫായില്‍ ചാരിക്കിടന്ന് ഞാന്‍ ആസ്വദിച്ചു.&lt;br /&gt;&lt;br /&gt;മണിക്കുട്ടി ഗര്‍ഭിണിയായപ്പോളാണ് അവളും ഈ കഥയിലെ ഒരു കഥാപാത്രമാകുന്നത്. മണിക്കുട്ടി വീട്ടുകാരിയുടെ പുന്നാര പൂച്ചക്കുട്ടിയാണ്.&lt;br /&gt;&lt;br /&gt;അവള്‍ക്ക് ഗര്‍‌ഭമുണ്ടെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. അതെങ്ങനെ സംഭവിക്കാനാണ്. അവള്‍ ഈ വീടു വിട്ട് പുറത്തേക്കെങ്ങും പോകാറില്ല. അവളുടെ വര്‍‌ഗ്ഗത്തില്‍പ്പെട്ട ആരും ഈ വീട്ടിലില്ലെന്നു മാത്രമല്ല ആരും ഇങ്ങോട്ടു വരാറുമില്ല. പിന്നെ എങ്ങനെയിതു സംഭവിച്ചു എന്നത് ആശ്ചര്യമായി തോന്നി.&lt;br /&gt;&lt;br /&gt;“ നമ്മുടെ മണിക്കുട്ടി അടുക്കളയിലെ ജന്നാല വഴി പൈപ്പില്‍ കൂടി അടുത്ത വീട്ടിലെ അടുക്കള ജന്നലിലൂടെ അവിടേക്ക് പോകാറുണ്ട്. “ എട്ടാം ക്ലാസ്സുകാരി അറിവ് വിളമ്പി.&lt;br /&gt;&lt;br /&gt;അവിടെയൊരു കണ്ടന്‍ പൂച്ചയും ഉണ്ടെന്നത് ഞങ്ങള്‍ക്ക് പുതിയൊരു അറിവായിരുന്നു.&lt;br /&gt;&lt;br /&gt;വീട്ടുകാരി മകളെ ഒത്തിരി ഗുണദോഷിച്ചു. ഇതൊന്നും കണ്ടു പഠിക്കില്ലെന്നും എല്ലാവരേയും കൊണ്ട് നല്ലതേ പറയിക്കൂ എന്നും സത്യം ചെയ്യിച്ചു.&lt;br /&gt;&lt;br /&gt;ഗര്‍‌ഭിണിയായ പൂച്ചയെ ഒരു സ്‌ത്രീയണെന്ന സത്യം മറന്ന് വീട്ടുകാരി കാലുകൊണ്ട് തൊഴിച്ചപ്പോള്‍ എന്റെ പുരുഷ മനസ്സു പോലും വേദനിച്ചു.&lt;br /&gt;&lt;br /&gt;അന്നു മുതല്‍ മണിക്കുട്ടിയെ കാണാതായി. ആദ്യമൊക്കെ വീട്ടുകാരിക്ക് വിഷമം ഉണ്ടായിരുന്നെങ്കിലും ക്രമേണ അതൊക്കെ മാറി.&lt;br /&gt;&lt;br /&gt;വലിയ വയറും വെച്ച് മണിക്കുട്ടി ജന്നല്‍ വഴി പൈപ്പില്‍ കൂടി ഒരു സര്‍‌ക്കസുകാരിയേപ്പോലെ അടുത്ത ഫ്‌ളാറ്റിലേക്ക് പോകുന്നത് ഞാന്‍ കണ്ടെങ്കിലും ആരോടും പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;അവിടെച്ചെന്ന് അവരുടെ കണ്ടന്‍ പൂച്ചയെ മര്യാദക്ക് വളര്‍‌ത്തണമെന്ന് പറയണമായിരുന്നെങ്കിലും, സ്വയം നിയന്ത്രിച്ചു. അയല്‍ ബന്ധം തുടങ്ങുവാനുള്ള അവസരങ്ങളെല്ലാം മനഃപൂര്‍‌വ്വം ഒഴിവാക്കിക്കോണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;ആഴ്‌ചകള്‍ക്കു ശേഷം മണിക്കുട്ടി നാലു പൂച്ചക്കുട്ടികളേയും കൊണ്ട് ജന്നല്‍ ചാടി വന്നപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചത് വീട്ടുകാരി തന്നെയാണ്. അവള്‍ സ്‌ത്രീയാണ് എല്ലാം മറക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടവള്‍.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ആഴ്‌ച ഒരു ദിവസം ഒരു അപരിചിതന്‍ വന്ന് കോളിംഗ് ബെല്ലടിച്ച് അടുത്ത ഫ്‌ളാറ്റില്‍ ആരും ഇല്ലയോ എന്നു ചോദിച്ചു. ചോദ്യം കേട്ടപ്പോള്‍ത്തന്നെ ദേഷ്യം വന്നെങ്കിലും, അറിയില്ല പുറത്തെങ്ങാനും പോയതായിരിക്കുമെന്നു മാത്രം ഉത്തരം പറഞ്ഞു.&lt;br /&gt;&lt;br /&gt;വരുമ്പോള്‍ അവരുടെ കൈയില്‍ കൊടുക്കാനെന്നും പറഞ്ഞ് ഒരു കത്തു തന്ന് അപരിചിതന്‍ പോയി.&lt;br /&gt;&lt;br /&gt;അന്നേരം തന്നെ ആ കത്ത് അവരുടെ ഡോറിന്റെ അടിയിലുള്ള വിടവിലൂടെ ഉള്ളിലേക്ക് തള്ളി ജോലി തീര്‍‌ത്തു.&lt;br /&gt;&lt;br /&gt;ഏകദേശം ഒന്നര വര്‍‌ഷക്കാലം അവിടെത്താമസിച്ചിട്ടും അവരുമായി യാതൊരു ബന്ധമോ ഇല്ലായിരുന്നു.&lt;br /&gt;&lt;br /&gt;കഴിഞ്ഞ കുറേ ദിവസമായി എവിടെയോ എലി ചത്തു നാറുന്നുണ്ടെന്ന് വീട്ടുകാരി പറഞ്ഞപ്പോള്‍ ഞാന്‍ കാര്യമാക്കിയില്ല. പക്ഷേ നാറ്റം കൂടി വന്നപ്പോള്‍ എവിടെയാണ് എലി ചത്തു കിടക്കുന്നതെന്ന് അന്വേഷണമായി. ഫ്‌ളാറ്റിന്റെ മുക്കും മൂലയും അടുക്കിപ്പറുക്കി തൂത്തുവാരി വൃത്തിയാക്കിയിട്ടും ചത്ത എലിയെ മാത്രം കിട്ടിയില്ലെന്നു മാത്രമല്ല നാറ്റത്തിന് കുറവുമില്ല.&lt;br /&gt;&lt;br /&gt;ഇനിയും അടുത്ത വീട്ടിലെങ്ങാനും....&lt;br /&gt;അവിടെ നിന്നും കുറേ ദിവസങ്ങളായി സ്‌റ്റീരിയോ ശബ്‌ദം കേട്ടിരുന്നില്ലെന്നുള്ള സത്യം അപ്പോള്‍ ഓര്‍‌മ്മയിലെത്തി.&lt;br /&gt;&lt;br /&gt;അവിടെ നിന്നാകും ഈ സഹിക്കാന്‍ പറ്റാത്ത നാറ്റം. &lt;br /&gt;&lt;br /&gt;ഒന്നര വര്‍ഷത്തിനു ശേഷം ആദ്യമായ് ആ ഫ്‌ളാറ്റിന്റെ കോളിംഗ് ബെല്ലടിക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായി.&lt;br /&gt;&lt;br /&gt;ഒരു ബെല്ലടിച്ച്, കാത്തു നിന്നു...  ആരും വാതില്‍ തുറന്നില്ല....&lt;br /&gt;പല പ്രാവശ്യം കോളിംഗ് ബെല്ല് നീട്ടിയടിച്ചു....... ആരും വാതില്‍ തുറന്നില്ല.....&lt;br /&gt;&lt;br /&gt;മണം പിടിക്കാന്‍ പണ്ടേ മിടുക്കനായ എന്റെ മൂക്ക് തിരിച്ചറിയുന്നുണ്ടായിരുന്നു അത് ചത്ത എലിയുടെ നാറ്റം അല്ല... പിന്നെയോ.... അത് അളിഞ്ഞ മനുഷ്യശരീരത്തിന്റെ നാറ്റമാണ്. അത് അവരുടെ ഫ്‌ളാറ്റില്‍ നിന്നു തന്നെയാണ് നിര്‍ഗ്ഗമിച്ചു കൊണ്ടിരുന്നത്.&lt;br /&gt;&lt;br /&gt;ഞാന്‍ വീട്ടുകാരിയോടു പറഞ്ഞു ഇത് ചത്ത എലിയുടെ നാറ്റമല്ല. അടുത്ത വീട്ടിലെ ഭാര്യയും ഭര്‍‌ത്താവും കുഞ്ഞും വീടിനകത്തു കിടന്ന് ചത്ത് അളിഞ്ഞ് നാറുന്നതാ..&lt;br /&gt;&lt;br /&gt;വീട്ടുകാരി കുഞ്ഞിന്റെ കാര്യം സമ്മതിക്കാന്‍ അപ്പോഴും തയ്യാറായിരുന്നില്ല.&lt;br /&gt;&lt;br /&gt;“ ഇല്ല അവിടെയൊരു കുഞ്ഞ് ഉണ്ടായിരുന്നില്ല അത് നിങ്ങളുടെ തോന്നല്‍ മാത്രമാണ്. അവിടെയൊരു സ്‌ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരുന്നുള്ളു” വീട്ടുകാരി ഉറപ്പിച്ചു പറഞ്ഞു.&lt;br /&gt;&lt;br /&gt;ഞാന്‍ ഉടന്‍ തന്നെ ബില്‍‌ഡിംഗ് ഓണറുടെ ഓഫീസിലേക്കു പോയി. ഫ്‌ളാറ്റ് ഒഴിയുകയാണെന്നറിയിച്ച് താക്കോല്‍ തിരികെ കൊടുത്തു. കുടിശ്ശിക വാടകയോടോപ്പം ഒരു മാസത്തെ വാടകയും അധികം കൊടുക്കേണ്ടി വന്നു.&lt;br /&gt;&lt;br /&gt;ഉടന്‍ തന്നെ വലിയൊരു വണ്ടി വിളിച്ച് വീട്ടു സാധനങ്ങളെല്ലാം അതില്‍ കയറ്റി മരുഭൂമിയുടെ നടുവില്‍, ചുറ്റും മതിലുള്ള  ഒരു വില്ലയിലേക്ക് താമസം മാറ്റി. ഇനിയും മനുഷനേയും പ്രേതത്തെയും പേടിക്കേണ്ടല്ലോ ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-6163955548680695694?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/6163955548680695694/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=6163955548680695694' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/6163955548680695694'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/6163955548680695694'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/05/blog-post.html' title='അടച്ചിട്ട വാതിലും നിറമുള്ള ഭിത്തിയും (കഥ)'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-3312812247431961057</id><published>2008-04-22T08:34:00.001+03:00</published><updated>2008-05-07T13:13:59.441+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പറവകള്‍</title><content type='html'>ജോലി കഴിഞ്ഞ് ഓഫീസില്‍ നിന്നും തിരികെ വീട്ടിലെത്തിയ ഭര്‍‌ത്താവ് ഉടുപ്പും പാന്റും മാറി കൈലിയുടുത്ത് ഹാളില്‍ എത്തി ടി.വി യ്കു മുന്‍‌പില്‍ എത്തിയപ്പോഴേക്കും ചായയുമായി ഭാ‍ര്യ വന്നു. &lt;br /&gt;&lt;br /&gt;അവളുടെ ഇന്നലത്തെ പിണക്കം ഇനിയും മാറിയിട്ടില്ലെന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;ചായക്കപ്പ് കൈയ്യിലേക്ക് കൈമാറുമ്പോള്‍ ഗ്ലാസ്സ് തുളുമ്പി ഒരല്പം ചായ തറയിലെ കാര്‍‌പ്പെറ്റിലേക്കു വീണു.&lt;br /&gt;&lt;br /&gt;“നിന്നോടെത്ര തവണ പറഞ്ഞിട്ടുണ്ട് ഗ്ലാസ്സ് തുളുമ്പെ ചായ എടുക്കരുതെന്ന് അതെങ്ങനെയാ പറഞ്ഞാല്‍ കേള്‍ക്കാന്‍ പഠിച്ചിട്ടില്ലല്ലോ ! “&lt;br /&gt;&lt;br /&gt;ഭാര്യ കരയാറായ മുഖവുമായി നില്‍‌ക്കുകയാണ്.&lt;br /&gt;&lt;br /&gt;“ എനിക്കു നിന്റെ ചായയൊന്നും വേണ്ട”&lt;br /&gt;&lt;br /&gt;ചായ കുടിക്കാതെ ചായക്കപ്പ് മേശപ്പുറത്തേക്കു വെച്ചിട്ട് ദ്വേഷ്യപ്പെട്ട് കിടപ്പുമുറിയില്‍ കയറി  ഭര്‍‌ത്താവ് കതക് വലിച്ചടച്ചു.&lt;br /&gt;&lt;br /&gt;കിടപ്പുമുറിയില്‍തന്നെ ഇരിക്കുന്ന കമ്പ്യൂട്ടര്‍ ഓണാക്കി.&lt;br /&gt;&lt;br /&gt;ഇനിയും കുറച്ചു സമയത്തേക്ക് ഭാര്യയുടെ ശല്യം ഉണ്ടാകുകയില്ല. കതകില്‍ മുട്ടി തുറക്കാന്‍ ആവശ്യപ്പെടാനുള്ള ധൈര്യമൊന്നും അവള്‍ക്കില്ല. പിണക്കം തീരാന്‍ കുറേയധികം സമയം എടുക്കും. അതു വരെ കമ്പ്യൂട്ടര്‍ ലോകത്ത് സ്വസ്ഥമായി ഇരിക്കാമല്ലോ!&lt;br /&gt;&lt;br /&gt;ഇനിയും വാതില്‍ തുറന്ന് അങ്ങോട്ടു ചെല്ലുന്നതു വരെ ഓണാക്കിയ ടി. വി. യ്‌ക്കു മുന്‍‌പില്‍ മുഖം വീര്‍‌പ്പിച്ച് ഇരുന്നു കൊള്ളും.&lt;br /&gt;&lt;br /&gt;ഇന്നലെ ദ്വേഷ്യപ്പെടാന്‍ കാരണം കണ്ടെത്തിയത് ബിസ്‌ക്കറ്റിലായിരുന്നു. ചായയ്‌ക്കൊപ്പം നല്‍‌കിയ ബിസ്‌ക്കറ്റ് തണുത്തുപോയിരുന്നു പോലും.&lt;br /&gt;&lt;br /&gt;“ഓരോ ബിസ്‌ക്കറ്റും തണുത്തതാണോയെന്നു ചെക്കു ചെയ്‌തിട്ടെങ്ങനെയാ നല്‍‌കുക”&lt;br /&gt;&lt;br /&gt;“ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോള്‍ വായിക്കു രുചിയായി വല്ലതും ഉണ്ടാക്കിതന്നാല്‍ അവള്‍‌ക്കെന്താ ......“&lt;br /&gt;&lt;br /&gt;ജോലി കിട്ടി, ഭാര്യയേയും കൂട്ടി ഈ നഗരത്തില്‍ എത്തിയശേഷമുള്ള ഒറ്റമുറി ഫ്ലാറ്റിലെ താമസം മടുത്തു തുടങ്ങിയിരിക്കുന്നു. കിടപ്പുമുറിയും ഹാളും അടുക്കളയും ബാത്തുറൂമും എല്ലാം ഓരോന്നു മാത്രം. ഹാളിന്റെ ഒരു വശത്ത്‌ ഡൈനിങ്ങ് ടേബിള്‍ ഇട്ടിക്കുന്നതിനാല്‍ ഹാള്‍ കം ഡൈനിങ്ങ് റൂമെന്നു പറയാം. ചിലപ്പോള്‍ വീട്ടില്‍ വരുമ്പോള്‍ ശ്വാസം മുട്ടുന്നതായി തോന്നും.&lt;br /&gt;&lt;br /&gt;ഏക ആശ്വാസം ജന്നാലകള്‍ തുറന്നിടുമ്പോഴുള്ള കാഴ്‌ചകളാണ്. &lt;br /&gt;&lt;br /&gt;പതിവുപോലെ ഭര്‍ത്താവ് ജന്നാലകള്‍ തുറന്ന്‍ വെറുതെ ആകാശത്തേക്കു നോക്കി നിന്ന് മനസ്സില്‍ കുളിര്‍‌മ്മ കോരിയിട്ടു.&lt;br /&gt;&lt;br /&gt;അടുത്ത ബില്‍‌ഡിംങ്ങിന് ഉയരം കുറവായതിനാല്‍ അതിന്റെ മുകളില്‍ വട്ടമിട്ടു പറക്കുന്ന കുറേ കിളികളെ എന്നും കാണാറുണ്ട്. വീട്ടുകാരന്‍ തീറ്റ വാരി വിതറാനായി ബില്‍‌ഡിങ്ങിന്റെ മുകളില്‍ ഇടവിട്ട് വരാറുണ്ട്. അവിടെ വളര്‍‌ത്തുന്ന പൂച്ചകള്‍‌ക്ക് കിളികളോട് സ്‌നേഹം മാത്രമേയുള്ളെങ്കിലും കിളികള്‍ പൂച്ചയില്‍ നിന്നും നിശ്ചിത ദൂരം പാലിച്ചിരുന്നു. &lt;br /&gt;&lt;br /&gt;കിളികളുടെ കൂട്ടത്തില്‍ നിന്നൊരു വെള്ളപ്രാവിനെ ഭര്‍ത്താവിന് ഒത്തിരി ഇഷ്‌ടമായി. വെള്ളപ്രാവിന്റെ മേല്‍ നിന്നും കണ്ണ് എടുക്കാനെ തോന്നിയില്ല.&lt;br /&gt;&lt;br /&gt;ബാല്‍‌ക്കണിയില്‍ ചിറകടി ശബ്‌ദം കേട്ടപ്പോള്‍ ബാല്‍‌ക്കണി വാതില്‍ തുറന്നു. വിശ്വസിക്കാനായില്ല. അതേ വെള്ളപ്രാവ് . വെളുത്ത് തടിച്ച കൊച്ചു സുന്ദരി.&lt;br /&gt;&lt;br /&gt;തുറന്ന വാതിലിലൂടെ അത് മുറിയില്‍ പ്രവേശിച്ചു.&lt;br /&gt;&lt;br /&gt;അടുത്തു കണ്ടപ്പോള്‍ ആദ്യകാമുകിയുടെ എന്തൊക്കയോ പ്രത്യേകതകള്‍ വെള്ളപ്രാവില്‍ കണ്ടു.&lt;br /&gt;&lt;br /&gt;അതിന്റെ ചിറകടി ശബ്‌ദം എത്ര ഇമ്പകരമാണ്. വട്ടമിട്ടുള്ള പറക്കല്‍ എന്തു രസമാണ്. കുറുകലിന്റെ താളക്രമം ഒരിക്കലും തെറ്റാറില്ല.&lt;br /&gt;&lt;br /&gt;അതിന്  അടുത്തു വരാന്‍ പേടിയൊന്നും ഉണ്ടായിരുന്നില്ല. സ്‌നേഹമുള്ളിടത്ത് പേടിയെന്നൊന്നില്ലല്ലോ? അവരുടെ സ്‌നേഹം പരസ്‌പരം തിരിച്ചറിയുകയായിരുന്നു. ആദ്യകാമുകിയുടെ സ്‌നേഹം ആ മുഖത്തു കണ്ടു. ആദ്യ കാമുകിയുടെ രൂപം  ഓര്‍മ്മയില്‍ നിന്നെടുത്തു നോക്കി. ഇത് അവളുടെ തനി പകര്‍പ്പാണ്.&lt;br /&gt;&lt;br /&gt;കൈകൊണ്ട് ചുണ്ടില്‍ തൊടുമ്പോഴും തലയിലെ ചെറിയതൂവലിലും പുറത്തെ നീളമുള്ള തൂവലിലും തഴുകുമ്പോള്‍ അനുഭവിക്കുന്ന അനുഭൂതി ആദ്യദിനങ്ങളെ ഓര്‍‌മ്മപ്പെടുത്തി. &lt;br /&gt;&lt;br /&gt;കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന്‍ സമയം പോയതറിഞ്ഞില്ല. രാത്രി വളരെ വൈകിയാണ് വെളളപ്രാവ് പറന്നു പോയത്.&lt;br /&gt;&lt;br /&gt;കിടപ്പുമുറിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ഭാര്യ ഹാളിലെ സോഫയില്‍ കിടന്ന് ഉറങ്ങുകയാണ്. ടി. വി അപ്പോഴും ഓഫാക്കിയിരുന്നില്ല.&lt;br /&gt;&lt;br /&gt;ഭര്‍‌ത്താവ് വിളിച്ചുണര്‍ത്താനൊന്നും പോയില്ല. കിടപ്പുമുറിയിലെ കട്ടിലില്‍ അത്താഴം പോലും കഴിക്കാതെ മലര്‍‌ന്നു കിടക്കുമ്പോഴും ആ മനസ്സ് നിറഞ്ഞിരുന്നു. സ്വപ്‌നത്തിലും വെളുത്ത് തടിച്ച പ്രാവ് ചിറകടിച്ച് പറക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;അടുത്ത ദിവസം ഭര്‍‌ത്താവ് ഓഫീസുവിട്ടു വരുമ്പോള്‍ ഒരു കിളിക്കൂടുവാങ്ങാന്‍ മറന്നില്ല.&lt;br /&gt;&lt;br /&gt;വെള്ളപ്രാവിനെ സ്വന്തമാക്കണം. ഈ കൂടില്‍ എല്ലാവിധ സൌകര്യങ്ങളും ഒരുക്കി രാജ്ഞിയെപ്പോലെ സംരക്ഷിക്കണം.&lt;br /&gt;&lt;br /&gt;പതിവുപോലെ എന്തൊക്കയോ കാരണമുണ്ടാക്കി ഭാര്യയുമായി ദ്വേഷ്യപ്പെട്ട് കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. ജന്നാലകള്‍ തുറന്നിട്ടു. ബാല്‍‌ക്കണിവാതില്‍ തുറക്കേണ്ട താമസം അവള്‍ പറന്നെത്തി.&lt;br /&gt;&lt;br /&gt;ഒത്തിരി സ്‌നേഹത്തോടെ അരികിലെത്തി. വാങ്ങി വെച്ചിരുന്ന പുതിയകിളിക്കൂടുകണ്ട് അവളുടെ ഭാവം മാറി.&lt;br /&gt;&lt;br /&gt;“ നിങ്ങളും സാധാരണ പുരുഷന്മാരെപ്പോലെ സ്വാര്‍‌ത്ഥനാണോ ? നിങ്ങളുടെ ഭാര്യയെകൂട്ടിലിട്ടു വളര്‍‌ത്തുന്നതുപോലെ എന്നെയും കൂട്ടിലടയ്‌ക്കാനാണോ ഭാവം ? എനിക്കുള്ള സ്വാതന്ത്ര്യം അടിയറവെയ്‌ക്കുവാന്‍ ഞാനില്ല...” എന്തൊക്കയോ ദ്വേഷ്യപ്പെട്ടുപറഞ്ഞ് തുറന്നു കിടന്ന ബാല്‍‌ക്കണിവാതിലിലൂടെ വെള്ള പ്രാവ് സ്വാതന്ത്ര്യത്തിന്റെ നീലാകാത്തേക്ക് പറന്നു പോയി.&lt;br /&gt;&lt;br /&gt;പിന്നീട് പല ദിവസങ്ങളിലും ഭര്‍ത്താവ് ബാല്‍‌ക്കണി വാതില്‍ തുറന്ന് കാത്തിരുന്നെങ്കിലും ആദ്യകാമുകിയുടെ മുഖമുള്ള വെള്ളപ്രാവ് വന്നില്ല. ജന്നാലയിലൂടെ നോക്കി വെള്ള പ്രാവിനെ മാത്രം കണ്ടില്ല.&lt;br /&gt;&lt;br /&gt;കാത്തിരുന്ന് ഭ്രാന്തു പിടിക്കുമെന്നു തോന്നിയ നിമിഷങ്ങളില്‍ വെറുതേ പഴയ ആല്‍‌ബമെടുത്ത് മറിച്ചു നോക്കി.&lt;br /&gt;&lt;br /&gt;മറന്നു തുടങ്ങിയ സത്യം ഓര്‍‌മ്മയില്‍ വന്നു. &lt;br /&gt;തന്റെ ആദ്യകാമുകിതന്നെയാണല്ലോ തന്റെ ഭാര്യ.&lt;br /&gt;&lt;br /&gt;ഭാര്യ കാമുകിയായിരുന്നപ്പോഴത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍‌ത്തുവെച്ചു നോക്കി. രണ്ടിലും ഒരേ ഭാവങ്ങളാണുണ്ടായിരുന്നത്. കാഴ്‌ചയിലുണ്ടായ പാകപ്പിഴയാണ്. താന്‍ വേണ്ട വണ്ണം ഭാര്യയെ കാണുന്നുണ്ടായിരുന്നില്ലെന്ന കുറ്റബോധം തോന്നി.&lt;br /&gt;&lt;br /&gt;കാമുകി ആയിരുന്നപ്പോഴുണ്ടായിരുന്ന അഴകും, സ്‌നേഹവും, കരുതലും ഇപ്പോഴും ഭാര്യയിലും ഉണ്ടല്ലോയെന്ന് തിരിച്ചറിഞ്ഞു.&lt;br /&gt;&lt;br /&gt;ഭാര്യയെ കൂടുതല്‍ സ്‌നേഹിക്കണം. മനഃപൂര്‍‌വ്വം സ്‌നേഹം പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ കണ്ടെത്തണം. പരസ്‌പരം പ്രോല്‍‌സാഹിപ്പിക്കണം. നല്ലൊരു കുടുംബജീവിതം നയിക്കണം. നല്ലൊരു ഭര്‍ത്താവാകണം. ഒത്തിരി തീരുമാനങ്ങളുമായാണ് കിടപ്പുമുറിയുടെ വാതില്‍ തുറന്നത്.&lt;br /&gt;&lt;br /&gt;ഓണായിക്കിടക്കുന്ന ടി. വി. യ്‌ക്കു മുന്‍‌പില്‍ ഭാര്യയെക്കാണുന്നില്ല.&lt;br /&gt;&lt;br /&gt;തുറന്നു പിടിച്ച പുറത്തേക്കുള്ള പ്രധാന വാതില്‍ക്കല്‍ ഭാര്യ നില്‍‌ക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കി.  വിശ്വസിക്കാനായില്ല. അവള്‍ക്ക് ചിറകുകള്‍ മുളച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തേക്ക് പറക്കാന്‍ ഭാര്യയും ഒരുങ്ങിക്കഴിഞ്ഞിരുന്നു.‌&lt;br /&gt;&lt;br /&gt;സ്വയം മാറാന്‍ ഭര്‍‌ത്താവ് ഒരല്പം വൈകിപ്പോയോ ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-3312812247431961057?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/3312812247431961057/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=3312812247431961057' title='45 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/3312812247431961057'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/3312812247431961057'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/04/blog-post_22.html' title='പറവകള്‍'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>45</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-5386679847504299672</id><published>2008-04-07T23:52:00.001+03:00</published><updated>2008-04-08T00:01:54.257+03:00</updated><title type='text'>മരണാഘോഷ ചടങ്ങുകള്‍</title><content type='html'>അവറാച്ചന് പ്രായം അറുപത്തിയഞ്ച് കഴിഞ്ഞു. അടുത്ത തിങ്കളാഴ്‌ച തന്റെ ഭാര്യ അമ്മിണി മരിച്ചിട്ട് എട്ടു വര്‍‌ഷം തികയുന്നു. അമ്മിണി മരിച്ച അന്നു മുതലാണ് താന്‍ ഏകനാണെന്ന തോന്നല്‍ അവറാച്ചനുണ്ടായത്. എന്നിട്ടും എട്ടു വര്‍‌ഷം കൂടി എങ്ങനെയൊക്കയോ ജീവിച്ചു.&lt;br /&gt;&lt;br /&gt;ഒരു ആണ്‍കൊച്ചനുണ്ടായിരുന്നത് പറക്കമുറ്റിയപ്പോള്‍ത്തന്നെ നാടുവിട്ടു. അവന്‍ ഗള്‍‌ഫില്‍ സ്വന്തമായി എന്തോ ബിസ്സിനസ്സ് നടത്തുകയാണ്. അവനും തിരക്കിന്റെ ഭാഗമായപ്പോള്‍ പഴയ കാര്യങ്ങളൊക്കെ ഓര്‍‌ക്കാനെവിടെയാ സമയം. അമ്മയുടെ മരണം അറിയിച്ചപ്പോള്‍ അനുശോചന സന്ദേശം അയച്ച് ദുഃഖം രേഖപ്പെടുത്താന്‍ മറന്നില്ല. ഇങ്ങനെ മക്കളുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം.&lt;br /&gt;&lt;br /&gt;അകന്ന ബന്ധത്തിലുള്ള ഒരു പെങ്കൊച്ച് ആഴ്‌ചയില്‍ രണ്ടു ദിവസം ആഹാരം വെയ്‌ക്കാനും മുറ്റം അടിക്കാനുമായി വരുമായിരുന്നു. അവറാച്ചന്റെ കൈയിലുണ്ടായിരുന്ന അവസാന നാണയവും തീര്‍‌ന്നതിനാല്‍ രണ്ടു മാസമായി അവളും വരാതെയായി. &lt;br /&gt;&lt;br /&gt;ജീവിതകാലം മുഴുവന്‍ കഷ്‌ടപ്പാടും പട്ടിണിയുമായിരുന്നെങ്കിലും, ആശകളൊന്നും ബാക്കിവെക്കാതെ ജീവിച്ചു തീര്‍‌ന്നെന്നൊരു തോന്നല്‍. &lt;br /&gt;&lt;br /&gt;അങ്ങനെയാണ് ജീവിച്ചു തീര്‍‌ന്നെങ്കില്‍ മരിച്ചേക്കാമെന്ന് അവറാച്ചനും തീരുമാനിച്ചത്. &lt;br /&gt;&lt;br /&gt;അമ്മിണി പരലോകം പൂകിയിട്ട് എട്ടു വര്‍‌ഷം തികയുന്ന തിങ്കളാഴ്‌ച തന്നെ അതിനു പറ്റിയ ദിവസമായി കണ്ടെത്തി.&lt;br /&gt;&lt;br /&gt;ചത്തു കിടക്കുമ്പൊഴും ചമഞ്ഞു കിടക്കണമല്ലോ !&lt;br /&gt;&lt;br /&gt;കൊമ്പന്‍ മീശ മുകളിലേക്കു പിരിച്ചുവെച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന കളര്‍‌ ഫോട്ടൊ പത്രത്തില്‍ കൊടുക്കാന്‍ അവറാച്ചന്‍ തന്നെ ഏര്‍‌പ്പാടുകള്‍ ചെയ്‌തു.&lt;br /&gt;&lt;br /&gt;അവറാച്ചന്റെ മരണവിവരം പത്രത്തില്‍ വായിച്ചറിഞ്ഞ് നാട്ടുകാരെല്ലാവരും വന്നു ചേര്‍‌ന്നു.&lt;br /&gt;&lt;br /&gt;ആര്‍‌ഭാടകരമായ മരണാനന്തര ചടങ്ങുകള്‍.&lt;br /&gt;&lt;br /&gt;മുറ്റം നിറഞ്ഞൊരു പന്തല്‍, പാറിപ്പറക്കുന്ന കരിങ്കൊടികള്‍, വരുന്നവര്‍ക്കൊക്കെ കറുത്ത ബാഡ്‌ജ്, ബാന്റു മേളവും, പാട്ടുകാരും, അലമുറയിട്ട് കരയാനായി പ്രത്യേകം പരിശീലനം നേടിയവര്‍ വേറെയും, വീഡിയോക്കാര്‍ മൂന്നുനാലു പേര്‍, എല്ലാം വിദേശത്തുള്ള മകന് ലൈവായി കാണിച്ചു കൊടുക്കുകയാണ്.&lt;br /&gt;&lt;br /&gt;ആര്‍‌ക്കും വിശ്വസിക്കാനായില്ല, എന്തെല്ലാം ആര്‍‌ഭാടങ്ങളാണ്. ഇത്രയധികം പണം അവറാച്ചന്റെ കൈയിലുണ്ടായിരുന്നോയെന്ന് നാട്ടുകാര്‍‌ക്ക് സംശയം. വര്‍‌ഷങ്ങളായി അപ്പനുമായി ബന്ധമില്ലാത്ത മകന്‍ ഈ പാഴ്‌ ചെലവിന് മുതിരുമെന്നും തോന്നുന്നില്ല.&lt;br /&gt;പിന്നെ എവിടെ നിന്നും കിട്ടി ഇത്രയധികം പണം.&lt;br /&gt;&lt;br /&gt;സംഗതി ഗംഭീരമാണെന്നറിഞ്ഞ ഗള്‍‌ഫിലെ മകന്‍ കമ്പനിക്ക് അവധികൊടുത്തു. ആരു മരിച്ചിട്ടായാലും ഒരു ദിവസത്തെ അവധി കിട്ടിയതില്‍ ജോലിക്കാര്‍ സന്തോഷിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരേയും മുതലാളി കോണ്‍ഫ്രെന്‍‌സ് ഹാളിലേക്ക് വിളിപ്പിച്ചത്. എല്ലാവര്‍‌ക്കും അപ്പന്റെ മരണാനന്തര ചടങ്ങുകളുടെ ലൈവ് കാട്ടിക്കൊടുക്കുമ്പോള്‍ ആ മുഖത്ത് തെളിഞ്ഞ പിതൃസ്‌നേഹം വിവരിക്കാനാവില്ല.&lt;br /&gt;&lt;br /&gt;അച്ചന്മാര്‍‌ക്കും മെത്രാന്മാര്‍‌ക്കും മുന്‍‌കൂര്‍ പണം ലഭിച്ചതിനാല്‍ അവര്‍ നേരത്തേയെത്തി. അവിടെ വന്നവര്‍‌ക്കെല്ലാം ഫുഡ് പായ്‌ക്കറ്റും ജൂസും കരുതിയിരുന്നു.&lt;br /&gt;&lt;br /&gt;ഇത്ര ഗംഭീരമായ മരണാനന്തര ചടങ്ങ് ആ നാട്ടില്‍ ഇത് ആദ്യമായാണ്.&lt;br /&gt;&lt;br /&gt;വളരെയധികം ആളുകള്‍ ഒന്നിച്ചു കൂടിയവിവരം അറിഞ്ഞ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കേണ്ട മന്ത്രിയും പരിവാരവും മരിച്ച അവറാച്ചനെ കാണാന്‍ വന്നു. മന്ത്രി വന്നതിനാല്‍ പത്രക്കാരും ചാനലുകാരും വന്നു.&lt;br /&gt;&lt;br /&gt;ശവം പള്ളിയിലേക്കെടുക്കാന്‍ സമയമായി. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ശവപ്പെട്ടിയില്‍ അതുവരേയും ശ്വാസം പിടിച്ച് കിടക്കുകയായിരുന്ന അവറാച്ചന്‍ ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നു.&lt;br /&gt;&lt;br /&gt;“ പരിപാടിയുടെ ഈ ഭാഗം നിങ്ങള്‍ക്കായി സ്‌പോണ്‍‌സര്‍ ചെയ്‌തിരിക്കുന്നത് ആന്റോ ആന്റ് കമ്പനി, ആന്റോ ആന്റ് കമ്പനി “ ഇത്രയും പറഞ്ഞ് ശ്വാസം ഒന്നു കൂടി ആഞ്ഞു വലിച്ച പെട്ടിയിലേക്കു തന്നെ മരിച്ചു വീണു. &lt;br /&gt;&lt;br /&gt;മരണം സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുണ്ടെന്ന കാര്യം അന്നാണ് ആ നാട്ടുകാര്‍ അറിയുന്നത്. ഇത്ര മനോഹരമായി മരണാനന്തര ചടങ്ങുകള്‍ ഒരുക്കുമെങ്കില്‍ ആര്‍‌ക്കാണ് ഒന്നു മരിച്ചാല്‍ കൊള്ളാമെന്നു തോന്നാത്തത്.&lt;br /&gt;&lt;br /&gt;അത് ഗള്‍ഫിലുള്ള അവറാച്ചന്റെ മകന്റെ തന്നെ കമ്പനിയാണെന്ന് ആരോ പറയുന്നത് കേട്ടു. അവര്‍ മരണം മാത്രമല്ല വിവാഹവും സ്‌പോണ്‍സര്‍ ചെയ്യുമെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.&lt;br /&gt;&lt;br /&gt;സ്‌പോണ്‍‌സേര്‍ഡ് മരണം നേരില്‍ കണ്ടു.&lt;br /&gt;സ്‌പോണ്‍സേര്‍ഡ് കല്ല്യാണം മനസ്സില്‍ കണ്ടു. &lt;br /&gt;&lt;br /&gt;വിഭവ സമൃദ്ധമായ വിവാഹ സദ്യ രുചിയോടെ കഴിച്ചോണ്ടിരിക്കുമ്പോള്‍ കഴുത്തിന് ഞെക്കിപ്പിടിച്ച്, പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ പേരു പറഞ്ഞാന്‍ ആ പേര് ഈ ജന്മത്തില്‍ ആരും മറക്കില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-5386679847504299672?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/5386679847504299672/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=5386679847504299672' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/5386679847504299672'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/5386679847504299672'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/04/blog-post.html' title='മരണാഘോഷ ചടങ്ങുകള്‍'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-6572029291336715908</id><published>2008-03-24T09:08:00.001+03:00</published><updated>2008-04-08T00:01:12.237+03:00</updated><title type='text'>പറഞ്ഞു കേട്ടത്</title><content type='html'>മറക്കാന്‍ ശ്രമിക്കുന്നത് എന്തോ അതാണ് ഓര്‍‌മ്മയില്‍ കൂടുതല്‍ തെളിഞ്ഞു വരുന്നത്. ബഹറിനിലേക്ക് ആദ്യമായ് വരുമ്പോള്‍ എന്നെയാത്രയാക്കിയവരുടെ കൂട്ടത്തില്‍ മൂത്തപെങ്ങള്‍ എല്‍‌സിയുടെ മുഖം മനസ്സില്‍ നിറഞ്ഞു നില്‍‌ക്കുകയാണ്. &lt;br /&gt;&lt;br /&gt;“മോനെ നീ ജിന്‍‌സി മോളുടെ അച്‌ഛനെ തിരക്കി നാണം കെടുകയൊന്നും വേണ്ട“ എന്ന് പറയുമ്പോഴും ആ മനസ്സ് എനിക്ക് വായിക്കാനാകുമായിരുന്നു.&lt;br /&gt;&lt;br /&gt;പത്തുവര്‍‌ഷം മുന്‍‌പ് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എല്‍‌സിയുടെ വിവാഹം നടന്നത്. അന്നേ എന്റെ മനസ്സില്‍ കയറിയ ഗള്‍‌ഫ് രാജ്യമാണ് ബഹറിന്‍. ചെറുക്കന് ബഹറിനില്‍ ഫാര്‍‌മസിയില്‍ ഫാര്‍മസിസ്‌റ്റായി ജോലിയാണെന്നും പറഞ്ഞാണ് വിവാഹം നടത്തിയത്. ജോലിയേപ്പറ്റി കൂടുതലൊന്നും അന്വേഷിക്കാന്‍ മിനക്കെട്ടില്ലെന്നു പറയുന്നതാണ് സത്യം. വിവാഹത്തിനു ശേഷം രണ്ടു മാസം തികയുന്നതിനു മുന്‍‌പ് ഗള്‍ഫിലേക്കു പറന്നതാണ്. അവരുടെ മകള്‍ ജിന്‍‌സി‌ക്ക് വയസ്സ് ഒന്‍പതായി ,എന്നിട്ടും ഒരു പ്രാവശ്യം പോലും ഒന്നു കാണുവാന്‍ വന്നിട്ടില്ല.&lt;br /&gt;&lt;br /&gt;എല്‍സിയുടെ ഭര്‍‌ത്താവ് സജി കുര്യാക്കോസ് മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ട് ബഹറിന്‍ ജയിലില്‍ കഴിയുകയാണെന്ന് ആരോ പറഞ്ഞ് അറിഞ്ഞത് മനഃപൂര്‍‌വ്വം മറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ വിവരം ഞങ്ങള്‍ രഹസ്യമായി വെച്ചു കാരണം അല്ലാതെ തന്നെ നാട്ടില്‍ ഒത്തിരി കഥകള്‍ പരക്കുന്നുണ്ടായിരുന്നു. അവിടെ അവന് വേറെ ഭാര്യയും മക്കളും ഉണ്ട്. എല്‍‌സിയുടെ സ്വഭാവഗുണം കൊണ്ടാണ് തിരികെ വരാത്തത്. പല നാട്ടില്‍ പോയി ഇതേ മാതിരി വിവാഹത്തട്ടിപ്പു നടത്തി സ്ത്രീധനവും കൈക്കലാക്കി മുങ്ങലാണ് അവന്റെ ജോലി. തുടങ്ങി ഒത്തിരി കഥകള്‍ പറഞ്ഞു കേട്ടു. ആദ്യമൊക്കെ മറുപടി പറയുമായിരുന്നു. പിന്നെ എല്ലാ ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന് ഉത്തരം കൊടുക്കാന്‍ പഠിച്ചു.&lt;br /&gt;&lt;br /&gt;വേറെ വിവാഹം കഴിക്കാന്‍ ഞങ്ങള്‍ എല്‍‌സിയെ നിര്‍‌ബ്ബന്ധിക്കാറുണ്ടായിരുന്നു. വിവാഹം ഒരിക്കലായിട്ടുള്ളതാണ്, എന്തു സംഭവിച്ചാലും ദൈവ സന്നിധിയില്‍ വെച്ച് കഴുത്തില്‍ താലി ചാര്‍‌ത്തിയ ആള്‍മാത്രമായിരിക്കും മരണം വരെ ഭര്‍‌ത്താവെന്ന് എല്‍‌സി ഉറപ്പിച്ച് പറയുമായിരുന്നു. ഭര്‍‌ത്താവ് ജീവിച്ചിരിക്കുമ്പോഴും ഒരു വിധവയെപ്പോലെ ജീവിക്കുന്ന എല്‍‌സിക്ക് പൊന്നുമോള്‍ ജിന്‍സിയെ പഠിപ്പിച്ച്‌ വലിയ നിലയിലാക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതിനു വേണ്ടിയാണ് അവളുടെ ജീവിതമെന്ന് തോന്നിപ്പോകും. ഇപ്പോള്‍ ഞങ്ങളും എല്‍‌സിയെ ഒന്നിനും നിര്‍ബ്ബന്ധിക്കാറില്ല.&lt;br /&gt;&lt;br /&gt;ബഹറിനില്‍ എത്തിയതിന്റെ പിറ്റേന്നു തന്നെ ജോലി ആരംഭിച്ചു. ഒരു കണ്‍സ്‌ട്രക്‌ഷന്‍ കമ്പനിയുടെ സയിറ്റ് ഓഫീസിലാണ് ജോലി. പുതിയ സ്ഥലം പരിചയക്കാരും കുറവ്.&lt;br /&gt;&lt;br /&gt;സയിറ്റിലേക്ക് വണ്ടിയില്‍ പോകുമ്പോഴും സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോഴും ഒക്കെ ആ മുഖം തിരയാറുണ്ട്. പത്തു വര്‍‌ഷം കൊണ്ട് ഒത്തിരി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാകും എന്നാലും രണ്ടു മാസത്തെ പരിചയവും വിവാഹത്തിന്റെ ഫോട്ടോകളും കയ്യിലുള്ളതിനാല്‍ ആളെ കണ്ടാല്‍ തിരിച്ചറിയാനാവുമെന്നാണ് പ്രതീക്ഷ. &lt;br /&gt;&lt;br /&gt;ജോലിത്തിരക്കുകള്‍ കാരണം ഒരുവര്‍ഷം വേഗം കടന്നു പോയി. &lt;br /&gt;&lt;br /&gt;പറഞ്ഞു കേട്ട കഥകളില്‍ ഏതാകും സത്യം. ആരോടും പങ്കുവെയ്‌ക്കുവാന്‍ പറ്റിയ കഥകളല്ല നാട്ടില്‍ പരന്നിട്ടുള്ളത്. നാട്ടില്‍ അറിഞ്ഞ കഥകള്‍ കൊണ്ട് ഒരു ജീവിതകാലം മുഴുവന്‍ കുളിച്ചാലും മാറാത്ത നാണക്കേട് വീടിനും വീട്ടുകാര്‍‌ക്കും കിട്ടി. ഇവിടെങ്കിലും ആരും ഒന്നും അറിയേണ്ടെന്ന് കരുതി. എന്നാലും മനസ്സിന്റെ ഏതോ കോണില്‍ ഒരു വിങ്ങല്‍. മൂത്തപെങ്ങള്‍ ജിന്‍‌സിമോളെയും കെട്ടിപ്പിടിച്ച് വിങ്ങി വിങ്ങി കരയുന്നത് മിക്ക ദിവസങ്ങളിലും കണ്ടാണ് ഞാന്‍ വളര്‍‌ന്നത്. ഒരു ആങ്ങളയെന്ന നിലയില്‍ ജിന്‍‌സി മോളുടെ പപ്പായെ കണ്ടെത്താന്‍ ഒരു ചെറിയ ശ്രമമെങ്കിലും നടത്തേണ്ടത് എന്റെ കടമയാണെന്ന് ആരോ ഉള്ളിലിരുന്ന് മന്ത്രിക്കുന്നത് പലപ്പോഴും കേള്‍‌ക്കാറുണ്ട്.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ സയിറ്റ് എഞ്ചിനീയര്‍ സാമൂഹ്യപ്രവര്‍‌ത്തനങ്ങളില്‍ താല്പര്യമുള്ള ആളാണെന്ന് മനസ്സിലായി. ജോലി കഴിഞ്ഞുള്ള സമയം ആവശ്യങ്ങളിലിരിക്കുന്നവരെ പലവിധത്തില്‍ അദ്ദേഹം സഹായിക്കാറുണ്ട്. അദ്ദേഹത്തെ വിശ്വസിക്കാന്‍ കൊള്ളാമെന്നു തോന്നി. സംഭവങ്ങളൊക്കെ വിശദമായി എഞ്ചിനീയറോടു പറഞ്ഞു. അവരുടെ വിവാഹഫോട്ടോയും അദ്ദേഹത്തെ ഏല്‍‌പ്പിച്ചു.&lt;br /&gt;&lt;br /&gt;മയക്കു മരുന്ന് കേസിനേപ്പറ്റി പറഞ്ഞതിനാലാകും എഞ്ചിനിയര്‍ ആദ്യം തന്നെ ജയിലില്‍ അന്വേഷിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വിവരം കിട്ടി. സജി കുര്യാക്കോസ് എന്നൊരാള്‍ മയക്കുമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുണ്ട്.&lt;br /&gt;&lt;br /&gt;ഞാന്‍ ഉടന്‍ തന്നെ വീട്ടിലേക്ക് വിളിച്ച് അപ്പനോട് ഈ വിവരം പറഞ്ഞു. അപ്പന്‍ എന്നെ വല്ലാതെ ശാസിക്കുകയാണുണ്ടായത്.&lt;br /&gt;&lt;br /&gt;“നീ കൂടുതലൊന്നും അന്വേഷിക്കേണ്ട. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഞങ്ങളുടെ കാലശേഷം അവള്‍ക്കും ജിന്‍‌സിമോള്‍‌ക്കും ആരാ ഉള്ളത്. ഒരു കണക്കിനാണ് ഒരു രണ്ടാം കല്ല്യാണത്തിന് സമ്മതിപ്പിച്ചത്.  നൊയമ്പുകഴിഞ്ഞാല്‍ കല്ല്യാണം നടത്താമെന്ന് അവരും സമ്മതിച്ചിരിക്കുകയാ. നീ കൂടുതലൊന്നും അന്വേഷിച്ച് കുഴപ്പങ്ങള്‍ ഉണ്ടാക്കേണ്ട...” അപ്പന്‍ ദ്വേഷ്യപ്പെട്ട് ഫോണ്‍ ഡിസ്‌ക്കണക്‌ട് ചെയ്‌തു.&lt;br /&gt;&lt;br /&gt;മൂത്ത പെങ്ങള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു എന്നുള്ള വിവരം എന്നെയും സന്തോഷിപ്പിച്ചു. വൈകിയാണെങ്കിലും അവളുടെ മനസ്സ് മാറ്റിയ ദൈവത്തിന് നന്ദി പറഞ്ഞു.&lt;br /&gt;&lt;br /&gt;ഞാന്‍ അന്വേഷണങ്ങള്‍ അവസാനിപ്പിച്ചുവെങ്കിലും, എഞ്ചിനീയര്‍ അന്വേഷണങ്ങളുമായി മുന്നേറി. വളരെ ബുദ്ധിമുട്ടി ജയിലില്‍ കഴിയുന്ന സജികുര്യാക്കോസിനെ കാണാന്‍ പ്രത്യേക അനുമതി സംഘടിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഞായറാഴ്‌ച അവധിയെടുത്ത് എഞ്ചിനീയറുടെ കൂടെ ജയിലിലേക്ക് സജി കുര്യാക്കോസിനെ കാണാന്‍ പോകുമ്പോഴും എന്റെ മനസ്സില്‍ ആശങ്കകളായിരുന്നു. ജയിലിലേക്ക് പോകണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ എനിക്കായില്ല. &lt;br /&gt;&lt;br /&gt;“സാര്‍ ഇനിയും പോകണമെന്നില്ല. പെങ്ങള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചിട്ടുണ്ട്. ഈ അടഞ്ഞ അദ്ധ്യായം തുറക്കേണ്ട.“ ഞാന്‍ എഞ്ചിനിയറോടു പറഞ്ഞു.&lt;br /&gt;&lt;br /&gt;“വളരെ ബുദ്ധിമുട്ടി ലഭിച്ച അപ്പോയിന്റ്‌മെന്റാണ് വെറുതേയൊന്ന് കണ്ട് സംസാരിക്കുന്നതുകൊണ്ട് ഒന്നും നഷ്‌ടപ്പെടാനില്ലല്ലോ” എഞ്ചിനീയറുടെ നിര്‍ബ്ബന്ധത്തില്‍ ഞാനും ജയിലിലെത്തി.&lt;br /&gt;&lt;br /&gt;മുത്തപെങ്ങള്‍ എല്‍‌സിയുടെ ഭര്‍‌ത്താവ് സജി കുര്യാക്കോസു തന്നെയായിരുന്നു അവിടെയുണ്ടായിരുന്നത്. കാലം വരുത്തിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആളെത്തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല.&lt;br /&gt;&lt;br /&gt;പറഞ്ഞു കേട്ട കഥകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കാര്യങ്ങളാണ് സജി കുര്യാക്കോസ് പറഞ്ഞത്.&lt;br /&gt;&lt;br /&gt;താന്‍ ചതിയില്‍‌പെട്ടാണ് ജയിലിലായത്. ഒരു അറബിയുടെ ഫാര്‍‌മസിയില്‍ ജോലിചെയ്യുകയായിരുന്നു. അറബിയുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു അറബിയുടെ സ്‌പോണ്‍‌സര്‍ഷിപ്പില്‍ സ്വന്തമായി ഒരു ഫാര്‍‌മസി ആരംഭിച്ചു. പഴയ ഫാര്‍‌മസില്‍ നിന്നും കുറേ ദൂരെയായാണ് പുതിയ ഫാര്‍‌മസി ആരംഭിച്ചതെങ്കിലും പഴയ സ്ഥിരം കസ്‌റ്റമേഴ്‌സെല്ലാം പുതിയ ഫാര്‍‌മസിയിലേക്കു വരുന്നത് പഴയ ഫാര്‍‌മസിക്കാരെ ചൊടിപ്പിച്ചു. നല്ല സേവനം കൊടുത്ത് കൂടുതല്‍ വില്‍പ്പനയുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അറിയാതെ കെണിയില്‍ ചാടിയത്.&lt;br /&gt;&lt;br /&gt;ഒരു ദിവസം ഉച്ചയ്‌ക്ക് ഫാര്‍‌മസി അടച്ച് ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ്. ഒരു അറബി അത്യാവശ്യം ഒരു മരുന്നിന് വന്നത്. അറബി വന്ന കാര്‍ ഷോപ്പിനോട് ചേര്‍‌ത്തു നിര്‍‌ത്തി. കാറിന്റെ പുറകിലത്തെ സീറ്റില്‍ അറബിയുടെ ഭാര്യയും ഉണ്ടായിരുന്നു. ഗ്ലാസ്സ് താഴ്‌ത്തി ഡോക്‌ടറുടെ പ്രിസ്‌ക്രിപ്‌ഷന്‍ കാണിച്ചു. ഡയസിപ്പാം ടാബിലെറ്റാണ് വേണ്ടത്. ഫാര്‍മസിയുടെ ഷട്ടര്‍ പകുതി തുറന്ന് മരുന്ന് എടുത്ത് പുറത്തുവന്നു. അറബിയുടെ കൈയില്‍ നിന്നും പണം വാങ്ങുന്നതിനിടയില്‍ രണ്ട് സി.ഐ.ഡി. കള്‍ തന്നെ പിടികൂടി. അതിനിടയില്‍ മരുന്ന് ചോദിച്ചു വന്ന അറബി കാ‍ര്‍ ഓടിച്ച് കടന്നു കളഞ്ഞു.&lt;br /&gt;&lt;br /&gt;കേസുകള്‍ പലത് ചാര്‍ജു ചെയ്‌തു. പ്രിസ്‌ക്രിപ്ഷനില്ലാതെ മരുന്നു വിറ്റു. പൊതു സ്ഥലത്തുവെച്ച് മരുന്ന് വിതരണം ചെയ്‌തു. തുടങ്ങിയവ.&lt;br /&gt;&lt;br /&gt;പൊതുസ്ഥലത്തുവെച്ച് മയക്കുമരുന്ന് വില്‍‌ക്കാന്‍ ശ്രമിച്ചു എന്നുള്ള കേസാണ് കോടതിയില്‍ എത്തിയത്.&lt;br /&gt;&lt;br /&gt;ഡയസിപ്പാം എന്ന മരുന്നില്‍ മയക്കുമരുന്ന് ഉള്‍‌പ്പെട്ടിട്ടുണ്ടെന്ന് എല്ലാവര്‍‌ക്കും അറിയാവുന്ന കാര്യമാണ്. അതു കൂടാതെ തന്റെ ഫാര്‍‌മസിസ്‌റ്റായുള്ള രജിസ്‌ട്രേഷന്‍ പൂര്‍‌ത്തിയാകാഞ്ഞതിനാല്‍ വിസ്സായില്‍ സ്‌റ്റോര്‍ ലേബര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത് അതും കേസിനെ പ്രതികൂലമായി ബാധിച്ചു.&lt;br /&gt;&lt;br /&gt;പഴയ ഫാര്‍‌മസിക്കാരന്‍ ഒരുക്കിയ കെണിയാണെന്ന് പറയാനോ വാദിക്കാനോ ആരും ഉണ്ടായിരുന്നില്ല. പുതിയ ഫാര്‍‌മസി പൂട്ടിക്കുകയെന്ന ലക്ഷ്യം പഴയ ഫാര്‍‌മസിക്കാര്‍ നേടി. &lt;br /&gt;&lt;br /&gt;മയക്കു മരുന്നു കേസ്സില്‍ ശിക്ഷ ഉറപ്പായതിനാല്‍, വെറുതെ കാശ്‌ ചിലവാക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ലോകത്തോട് ബന്ധമൊന്നുമില്ലാതെ കഴിഞ്ഞ പതിനൊന്നു വര്‍‌ഷമായി ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.&lt;br /&gt;&lt;br /&gt;പന്ത്രണ്ടു വര്‍ഷത്തെ തടവിനും ശേഷം നാടുകടത്താനാണ് വിധി.&lt;br /&gt;&lt;br /&gt;ഇനിയും ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ നാട്ടിലേക്ക് പോകാം. &lt;br /&gt;&lt;br /&gt;ജയിലിലായതിനു ശേഷം നാട്ടിലെ വിവരങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല. മകള്‍ ജിന്‍‌സി അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ സജിയ്‌ക്ക് ഒത്തിരി സന്തോഷമായി. ഒരിക്കലും കണ്ടിട്ടില്ലാത്ത പൊന്നുമോളുടെ മുഖമൊന്നു കാണാനുള്ള വെമ്പല്‍ ആ മുഖത്തുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;തന്റെ ഭാര്യ എല്‍‌സിയേപ്പറ്റി എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ ഞങ്ങള്‍ക്ക് അനുവദിച്ചിരുന്ന സമയം കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;ജയിലിന്റെ വലിയ ഇരുമ്പു ഗെയിറ്റ് കടക്കുമ്പോള്‍ ഞാനൊന്നു തിരിഞ്ഞു നോക്കി ഇപ്പോഴും സജി കുര്യാക്കോസ് ഞങ്ങളെ നോക്കി നില്‍‌ക്കുകയാണ്. ഒരു വര്‍‌ഷത്തിനു ശേഷം നാട്ടിലെത്തി എല്‍‌സിയോടും മകളോടു മൊത്തുള്ള സന്തോഷകരമായ കുടുംബജീവിതം സജി കുര്യാക്കോസ് സ്വപ്‌നം കണ്ടു തുടങ്ങി.&lt;br /&gt;&lt;br /&gt;റൂമിലെത്തുമ്പോള്‍ എല്‍‌സിയുടെ രണ്ടാം വിവാഹത്തിന്റെ കല്ല്യാണകുറി എന്നെ കാത്തു കിടക്കുന്നുണ്ടായിരുന്നു. നൊയമ്പ് കഴിഞ്ഞുള്ള തിങ്കളാഴ്‌ചയാണ് കല്ല്യാണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-6572029291336715908?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/6572029291336715908/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=6572029291336715908' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/6572029291336715908'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/6572029291336715908'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/03/blog-post_24.html' title='പറഞ്ഞു കേട്ടത്'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-4203388292568720500</id><published>2008-03-08T07:29:00.001+03:00</published><updated>2008-03-11T13:14:48.005+03:00</updated><title type='text'>വില്‍ക്കുന്നവരുടെ കുന്ന്‍</title><content type='html'>മലകയറി മുകളിലേക്ക് പോകുമ്പോള്‍ എനിക്ക് നൂറു നാവായിരുന്നു.&lt;br /&gt;&lt;br /&gt;ഞാന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. കല്ല്യാണം കഴിഞ്ഞ് ദിവസങ്ങളേ ആയിട്ടുള്ളൂ. ചെറിയൊരു ഹണീമൂണ്‍ ട്രിപ്പെന്നു വേണമെങ്കില്‍ വിളിക്കാം. പുതുപ്പെണ്ണിനേയും കൊണ്ട് ഞങ്ങളുടെ ഗ്രാമത്തിലുള്ള മടുക്കക്കുന്നിന്റെ നെറുകയിലുള്ള റിസോര്‍‌ട്ടിലേക്ക് പോകുകയാണ്. &lt;br /&gt;&lt;br /&gt;ഓരോ വളവു തിരിയുമ്പോഴും ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത് അതാണ്. അത് ഇതാണെന്നും മറ്റും. അവളെല്ലാം ആകാംക്ഷയോടെ കേള്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ വാചാലനായി.&lt;br /&gt;&lt;br /&gt;കുട്ടിക്കാലത്ത് മിക്ക ശനിയാഴ്‌ച ദിവസങ്ങളിലും ഞങ്ങള്‍ കുട്ടികള്‍ സംഘമായി മടുക്കക്കുന്നിലേക്ക് പോകുമായിരുന്നു. അയല്‍‌വീടുകളിലെ കുട്ടികളെല്ലാവരും ഉണ്ടാകും. അന്ന്‍ ഈ വഴിയും വാഹനങ്ങളും ഒന്നും ഇല്ല. ബുദ്ധിമുട്ടേറിയ ഇടുക്കുതോടുകളിലൂടെ കുത്തനേയുള്ള കയറ്റത്തിലൂടെ ഒന്നരമണിക്കൂര്‍ നടന്നു വേണം അവിടെയെത്താന്‍. അവിടെയെത്തിയാല്‍ ലോകം മുഴുവന്‍ കാണാമെന്നാണ് പറയാറുള്ളത്.&lt;br /&gt;&lt;br /&gt;കയറ്റം കയറുമ്പോള്‍ ക്ഷീണിച്ച് വലിയ ഉരുളന്‍ കല്ലുകളില്‍ ഒരല്‌പ സമയമിരുന്ന് വിശ്രമിക്കാറുണ്ടായിരുന്നു. അവിടെ നിന്നും താഴേക്കു നോക്കിയാല്‍ താണ്ടിവന്ന വഴികള്‍ കണ്ട് അഭിമാനം തോന്നുമായിരുന്നു.&lt;br /&gt;&lt;br /&gt;അവിടെ അന്നൊരു വല്ല്യമ്മയുടെ ഇടിഞ്ഞു പൊളിഞ്ഞ ഓലകെട്ടിയ വീടുമാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ ശനിഴായ്‌ചകളിലും അവര്‍ ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയാണെന്നു തോന്നും. കുറച്ച് കല്‍ക്കണ്ടമോ ഒരല്പം ചക്കരയോ അവര്‍ ഞങ്ങള്‍ക്കായി കരുതി വെച്ചിട്ടുണ്ടാകും. ചില ദിവസങ്ങളിലൊക്കെ മിഠായിയും തരും. ഒന്നുമില്ലെങ്കില്‍ പാട്ട തുറന്ന് ഓരോ സ്‌പൂണ്‍ പഞ്ചസാര ഞങ്ങളുടെ കൈ വെള്ളയിലേക്ക് തരുമ്പോഴുള്ള ആ കണ്ണുകളിലെ സ്‌നേഹം അനുഭവിച്ചറിയേണ്ടതാണ്.&lt;br /&gt;&lt;br /&gt;ആ വല്ല്യമ്മ അവിടെ ഒറ്റയ്‌ക്കാണോ താമസിക്കുന്നതെന്നൊന്നും ഞങ്ങള്‍ക്കറിയില്ല. എന്തായാലും ഞങ്ങള്‍ ചെല്ലുന്ന സമയങ്ങളിലൊക്കെ അവരെ മാത്രമേ കണ്ടിട്ടുള്ളു. ഉള്ളതിന്റെ വീതം സന്തോഷത്തോടെ തരുന്നതില്‍ നിന്നും ഞങ്ങള്‍ പാഠങ്ങള്‍ പഠിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;ആ വീടിന്റെ മുറ്റത്തു നിന്ന് താഴേക്കു നോക്കാന്‍ നല്ല രസമാണ്. ഞങ്ങളുടെ വീടുകളൊന്നും കാണാന്‍ പറ്റില്ല. താഴ്‌വര മുഴുവന്‍ ഇരുണ്ടപച്ച നിറത്തില്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദൂരെ പമ്പാനദി വളഞ്ഞു പുളഞ്ഞ് ഒഴുകുന്നതു കാണാം. അതിനു കുറുകെയുള്ള കോഴഞ്ചേരി പാലത്തിന്റെ ആര്‍ച്ച് വളരെ ചെറുതായി കാണാം. ദൂരെ പട്ടണത്തിലുള്ള വലിയ ചില കെട്ടിടങ്ങള്‍ മങ്ങിക്കാണാം. അവിടെയുള്ള ഫാക്‌ടറിയുടെ പുകക്കുഴല്‍ കാണാന്‍ പറ്റില്ലെങ്കിലും അവിടെ നിന്നും ഉയരുന്ന പുക ആകാശത്ത് ചിത്രങ്ങള്‍ വരയ്‌ക്കുന്നത് കാണാന്‍ നല്ല രസമാണ്. ഈ കാഴ്‌ചകളും ഇളം തണുപ്പുള്ള കാറ്റും മനസ്സില്‍ കുളിരു കോരിയിടും. &lt;br /&gt;&lt;br /&gt;അധിക നേരം അവിടെ നില്‍ക്കാനാവില്ല. തിരിച്ച് വീടുകളിലെത്താന്‍ ഇനിയും ഒത്തിരി തിരിച്ച് നടക്കണം. പോകുന്ന വഴിയില്‍ പഴുത്ത കമ്പിളി നാരങ്ങാ എല്ലാവരുടേയും കയ്യില്‍ ഓരോന്നുണ്ടാകും. ഇറക്കമായതിനാല്‍ കാറ്റിന്റെ തള്ളലുണ്ടെങ്കിലും പതിയേ പോകാന്‍ പറ്റൂ. &lt;br /&gt;&lt;br /&gt;മനസ്സില്‍ നിറഞ്ഞ സന്തോഷവുമായി കുന്നിറങ്ങുമ്പോള്‍ അടുത്ത ആഴ്‌ച വീണ്ടും വരാന്‍ എല്ലാവരും മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാവും. എത്ര കണ്ടാലും മടുക്കാത്ത കാഴ്‌ചകളാണ് ബാല്യകാലത്ത് ഈ മടുക്കക്കുന്ന് ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.&lt;br /&gt;&lt;br /&gt;പട്ടണത്തില്‍ വളര്‍‌ന്ന പുതുപ്പെണ്ണിന്, ഗ്രാമത്തിന്റെ സൌന്ദര്യം കാട്ടിക്കൊടുത്ത് അസൂയപ്പെടുത്താമെന്ന വ്യാമോഹമാണ് വര്‍ഷങ്ങള്‍ക്കു ശേഷം മടുക്കക്കുന്നിലേക്ക് ഞങ്ങളെ എത്തിച്ചത്.&lt;br /&gt;&lt;br /&gt;മടുക്കക്കുന്നിലെ റിസോര്‍‌ട്ടില്‍ ഞങ്ങള്‍ക്കായി ബുക്കു ചെയ്‌തിരുന്ന റൂമില്‍ ഞങ്ങളെത്തി. &lt;br /&gt;&lt;br /&gt;മടുക്കക്കുന്ന് ഒത്തിരി മാറിയിരിക്കുന്നു. എന്റെ മനസ്സ് പഴമയില്‍ ഉടക്കി നിന്നു. എന്തു കണ്ടാലും മനസ്സ് പഴയതുമായി താരതമ്യം ചെയ്യാന്‍ വെമ്പി. പുതിയമാറ്റങ്ങളൊന്നും എനിക്ക് ഉള്‍‌ക്കൊള്ളാനായില്ല. &lt;br /&gt;&lt;br /&gt;പുതുപ്പെണ്ണ് എല്ലാം ആദ്യമായ് കാണുകയാണ്. അവള്‍ക്കെല്ലാം നന്നായി പിടിച്ച മട്ടാണ്. അവള്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു.&lt;br /&gt;&lt;br /&gt;സര്‍‌ക്കാരിന്റെ എക്കോ-ടൂറിസം പദ്ധതിയില്‍ ഉള്‍‌പ്പെടുത്തി ഒത്തിരി വികസനം ഇവിടെ വന്നു. പേരില്‍ ‘എക്കോ’യുള്ളതിനാല്‍ പ്രകൃതി സ്‌നേഹികളുടെ നാവ് അടപ്പിക്കാന്‍ എളുപ്പം സാധിച്ചു. എക്കോ – ടൂറിസമെന്നാല്‍ പ്രകൃതിവിരുദ്ധമാകാതെ നമുക്ക് ഉള്ളത് വില്‍ക്കുവാനുള്ള മാര്‍‌ഗ്ഗമെന്നാണ് നാട്ടുകാരുടെ വിചാരം.&lt;br /&gt;&lt;br /&gt;വിദേശികള്‍ ഉള്‍‌പ്പെടെ ഒത്തിരി ടൂറിസ്‌റ്റുകള്‍ വന്നു പോകുന്ന സ്ഥലമാണ്. അവരുടെ സൌകര്യത്തിനൊത്ത ബഹുനില കെട്ടിടങ്ങള്‍. ഡോളറിന്റെ ആര്‍ഭാടങ്ങള്‍ നാടിന്റെ മുഖം ഇത്രത്തോളം മാറ്റുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല.&lt;br /&gt;&lt;br /&gt;നാട്ടുകാര്‍ക്ക് ഒത്തിരിപ്പേര്‍ക്ക് ഇവിടെ തൊഴിലായി. കുടില്‍ വ്യവസായങ്ങള്‍ പച്ചപിടിക്കുമെന്ന പ്രതീക്ഷ ഇനിയും അസ്‌തമിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;കര കൌശല വസ്‌തുക്കളോട് വിദേശികള്‍ക്ക് നല്ല പ്രീയമാണ്. ഇഷ്‌ടപ്പെട്ടാല്‍ എന്തു വിലകൊടുത്തും അവര്‍ അത് വാങ്ങും. വാറ്റുകാരി ജാനുവിന്റെ വീട്ടില്‍ ഇപ്പോള്‍ വിദേശമദ്യമാണ് നിര്‍‌മ്മിക്കുന്നത്. കവടി നിരത്തി ഫലം പറഞ്ഞിരുന്ന കണിയാരുടെ വലിയഓഫീസും റിസോര്‍‌ട്ടിനോടു ചേര്‍‌ന്ന് പ്രവര്‍‌ത്തിക്കുന്നുണ്ട്. നാട്ടുകാര്‍‌ക്കു പോലും കമ്പ്യൂട്ടര്‍ ജാതകത്തിലാണ് വിശ്വാസം. ഇന്റര്‍‌നെറ്റു വഴി കണിയാര്‍ വിദേശികള്‍ക്ക് ക്ലാസ്സെടുക്കാറുണ്ട്.&lt;br /&gt;&lt;br /&gt;അവിടുത്തെ ചിലവ് വളരെക്കുടുതലായിരുന്നു. മൂന്നു ദിവസം താമസിച്ചപ്പോഴേക്കും എന്റെ പോക്കറ്റ് കാലിയായിത്തുടങ്ങിയിരുന്നു. &lt;br /&gt;&lt;br /&gt;തിരികെപ്പോകാമെന്നു പറഞ്ഞപ്പോള്‍ പുതുപ്പെണ്ണിന് ഒട്ടും സമ്മതമായിരുന്നില്ല.&lt;br /&gt;&lt;br /&gt;“ ഒരാഴ്‌ചയെന്നു പറഞ്ഞല്ലേ നമ്മളിങ്ങോട്ടു വന്നത് എന്താ മൂന്നു ദിവസം കൊണ്ട് മടുത്തോ ?”&lt;br /&gt;&lt;br /&gt;ഒട്ടും നിവര്‍‌ത്തിയില്ലാഞ്ഞിട്ട്  കയ്യില്‍ രൂപാ തീരാറായെന്നു പറയേണ്ടി വന്നു. &lt;br /&gt;&lt;br /&gt;“ ഒരാഴ്‌ച എനിക്കു വേണ്ട സുഖ സൌകര്യങ്ങള്‍ ഒരുക്കാന്‍ പറ്റാത്ത നിങ്ങളുടെ കൂടെ ഒരു ജീവിതകാലം എങ്ങനെ കഴിക്കുമെന്റെ ദൈവമേ” &lt;br /&gt;&lt;br /&gt;അവര്‍ എന്തൊക്കയോ പുലമ്പിക്കൊണ്ട് റൂമില്‍ നിന്നും ഇറങ്ങിപ്പോയി. &lt;br /&gt;&lt;br /&gt;തിരിച്ചു വരുമ്പോള്‍ അവളുടെ കൂടെ സുമുഖനായ ടൈ കെട്ടിയ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അവന്റെ വിനയം എന്നേ ഒത്തിരി ആകര്‍ഷിച്ചു. അവന്‍ ഫിനാന്‍ഷ്യല്‍ ബ്രോക്കറാണെന്ന്‍ സ്വയം പരിചയപ്പെടുത്തി.&lt;br /&gt;&lt;br /&gt;ഈ കുന്ന് കയറി വരുന്നവര്‍ തിരിച്ചു പോകാറില്ലെന്നും. ഈ ആര്‍‌ഭാടജീവിതം തുടര്‍‌ന്നു പോകാനുള്ള സൌകര്യങ്ങള്‍ ഒരുക്കുകയാണ് അവരുടെ കമ്പനിയുടെ ജോലിയെന്നും ആമുഖമായി സൂചിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഇത് വില്‍‌ക്കുന്നവരുടെ കുന്നാണ്. &lt;br /&gt;ശരിയാണ് അവിടെ ചുറ്റും നോക്കിയപ്പോള്‍ കണ്ടവരൊക്കെ വില്‍ക്കുന്നവര്‍ തന്നെയായിരുന്നു. ദൈവങ്ങളുടെ പടങ്ങള്‍ , മുല്ലപ്പൂമാല , കരകൌശലവസ്‌തുക്കള്‍ , ഹസ്‌ത രേഖാ ശാസ്‌ത്രം, ഭാഗ്യക്കല്ലുകള്‍ തുടങ്ങി ഒത്തിരി സാധനങ്ങള്‍ വില്‍‌ക്കുന്നു. ടൂറിസ്‌റ്റുകളുടെ പോക്കറ്റിലിരിക്കുന്ന പണം സ്വന്തം കീശയിലെത്താനുള്ള മനോഹരമായ വിപണനമാര്‍‌ഗ്ഗങ്ങള്‍ ഓരോരുത്തരും ഒരുക്കിയിരിക്കുന്നു. &lt;br /&gt;&lt;br /&gt;പണ്ട് നാട്ടില്‍ ചിലപെണ്ണുങ്ങള്‍ മാത്രം ചെയ്‌തിരുന്ന ബിസ്സിനസ്സിനിന്ന് ആഗോള മാര്‍‌ക്കറ്റുണ്ടെന്നും. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇന്ന് ഒരു പോലെ ഡിമാന്റുണ്ടെന്നു പറഞ്ഞപ്പോള്‍ എനിക്ക് കലി കയറി. ഞാന്‍ ചാടി അവന്റെ ചെവിക്കുറ്റിക്കിട്ടൊന്നു പൊട്ടിച്ച് റൂമില്‍ നിന്നും. ഇറക്കി വിട്ടു.&lt;br /&gt;&lt;br /&gt;“ ഇറ്റ്സ് ഓക്കെ ഓക്കെ..... ഐ വില്‍ കം ലേറ്റര്‍......” എന്നു പറഞ്ഞ് അവന്‍ ഇറങ്ങിപ്പോകുമ്പോഴും അവന്റെ മുഖത്ത് വിനയം പ്രകടിപ്പിക്കാന്‍ അവന് അറിയാമായിരുന്നു.&lt;br /&gt;&lt;br /&gt;അന്നു രാത്രിയില്‍ വീണ്ടും വഴക്കുണ്ടാകാനുള്ള കാരണവും അതു തന്നെയായിരുന്നു. ഞാന്‍ അവനെ അടിച്ച് അപമാനിച്ച് ഇറക്കി വിട്ടത് ശരിയായില്ലെന്നാണ് ശ്രീമതിയുടെ വാദം. ഞാന്‍ കൂടുതല്‍ വാദിക്കാതെ തിരിഞ്ഞു കിടന്നുറങ്ങി.&lt;br /&gt;&lt;br /&gt;രാവിലെ ഞാന്‍ വീണ്ടും പറഞ്ഞു &lt;br /&gt;“നമുക്ക് തിരികെപ്പോകാം , നമുക്ക് നമ്മുടെ ചെറിയ ജീവിതം മതി, ഇത്ര വലിയ ജീവിതസുഖം നമുക്ക് താങ്ങാനാവില്ല.”&lt;br /&gt;&lt;br /&gt;അവളുടെ തീരുമാനം ഉറച്ചതായിരുന്നു.&lt;br /&gt;“ഞാന്‍ വരുന്നില്ല, നിങ്ങള്‍ വേണമെങ്കില്‍ പോയ്‌ക്കോളൂ “ എന്നു പറഞ്ഞ അവള്‍ സ്വിംമ്മിങ്ങ് പൂളിനടുത്തേക്ക് കുളിക്കാനെന്നും പറഞ്ഞ് പോയി.&lt;br /&gt;&lt;br /&gt;കുറേ മണിക്കൂറുകള്‍ കാത്തു നിന്നിട്ടും അവള്‍ തിരികെ വന്നില്ല.&lt;br /&gt;&lt;br /&gt;ഇവിടെ വില്‍ക്കുന്നവര്‍‌ക്കുമാത്രമേ ജീവിക്കാനാവൂ. വാങ്ങുന്നവര്‍‌ക്ക് അധികം ദിവസങ്ങള്‍ ഇവിടെ താമസിക്കുവാനാകില്ല. &lt;br /&gt;&lt;br /&gt;ഞാന്‍ മലയിറങ്ങുകയാണ്. ഇനിയുമൊരിക്കലും ഇവിടേക്കില്ലെന്ന് മനസ്സിലുറച്ചു. ഒറ്റയ്‌ക്കു മലയിറങ്ങുകയാണ്. ബാല്യകാലത്തെ കുറേ നല്ല ഓര്‍മ്മകള്‍ കൂട്ടിനുണ്ട്.&lt;br /&gt;&lt;br /&gt;താന്‍ ഓടിച്ചു കൊണ്ടു വന്ന പുതിയകാറും പണയം വെച്ച് ആ പഴയ ഇടവഴിയിലൂടെ മലയിറങ്ങുമ്പോള്‍ ഭാരമില്ലാത്ത കാറ്റ് മെല്ലെ എന്നെ തലോടുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;മലകയറുമ്പോള്‍ കൂടെയുണ്ടായിരുന്ന പുതുപ്പെണ്ണീനെ മനഃപ്പൂര്‍‌വ്വം മറക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ തന്റെ പിന്നാലെ മലയിറങ്ങി വരുന്നോയെന്ന് ഞാന്‍ തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-4203388292568720500?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/4203388292568720500/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=4203388292568720500' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/4203388292568720500'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/4203388292568720500'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/03/blog-post_08.html' title='വില്‍ക്കുന്നവരുടെ കുന്ന്‍'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-7348247484780161106</id><published>2008-03-05T23:17:00.001+03:00</published><updated>2008-03-11T13:14:06.622+03:00</updated><title type='text'>കളഞ്ഞു കിട്ടിയ ജീവിതം</title><content type='html'>നിങ്ങളില്‍ ആരോ ഒരാള്‍ ഇന്ന് ജോലിക്കു പോകാന്‍ വൈകിയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. &lt;br /&gt;&lt;br /&gt;ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാണെന്ന് നിങ്ങള്‍ മനസ്സില്‍ പറയുന്നുണ്ടാകും. വ്യത്യസ്ഥങ്ങളായ കാരണങ്ങളും ഉണ്ടാകുമല്ലോ ? കമ്പനി ട്രാന്‍‌സ്പോര്‍ട്ട്, മിക്ക ദിവസങ്ങളിലും ബസ്സ്റ്റോപ്പില്‍ നിങ്ങള്‍ക്കു വേണ്ടി കാത്തു കിടന്ന് ഇന്നതൊരു ശീലമായി മാറി.&lt;br /&gt;&lt;br /&gt;ധൃതിയില്‍ പടികളിറങ്ങി ബില്‍‌ഡിങ്ങിന്റെ മെയിന്‍ ഡോര്‍ തുറന്നപ്പോള്‍ ഒരഃപശകുനമെന്നനിലയില്‍ ഒരു മൊബൈല്‍ ഫോണ്‍ മൂന്നു കഷണങ്ങളായി വഴിയില്‍ കിടക്കുന്നു.&lt;br /&gt;&lt;br /&gt;നിങ്ങള്‍ ചുറ്റും നോക്കി.. അടുത്തെങ്ങും ആരുമില്ല...&lt;br /&gt;മുകളിലേക്കും നോക്കി... ബില്‍ഡിങ്ങുകളുടെ വിന്റോകളിലും മുകളിലും നിന്ന് ആരും എത്തി നോക്കുന്നില്ല...&lt;br /&gt;ഇത് ആരുടേതായിരിക്കും...&lt;br /&gt;കേടായതിനാല്‍ ഉപേക്ഷിക്കപ്പെട്ടതാകാം..&lt;br /&gt;പുതിയത് വാങ്ങിയതിനാല്‍.... പഴയത് വലിച്ചെറിഞ്ഞതാകാം....&lt;br /&gt;&lt;br /&gt;ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം കുനിഞ്ഞ് മൊബൈല്‍ ഫോണിന്റെ മൂന്നു കഷണങ്ങളും പെറുക്കിയെടുത്തു.&lt;br /&gt;&lt;br /&gt;അത്‌ഭുതമെന്നു പറയട്ടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. താഴെ വീണതിനാല്‍ മൂന്നു ഭാഗമായി ചിതറിത്തെറിച്ചെന്നേയുള്ളൂ . ഇളകിമാറിയിരുന്ന കവര്‍ വളരെ വേഗം ചേര്‍‌ത്തു വെച്ച് ചെവിയോടടുപ്പിച്ചു. അങ്ങേത്തലയ്‌ക്കല്‍ ഒരു സ്‌ത്രീശബ്‌ദമാണ്. അവ്യക്‌തമായി എന്തോപറയുന്നുണ്ട്. വിങ്ങി വിങ്ങി കരയുന്നതും കേള്‍ക്കാം.&lt;br /&gt;&lt;br /&gt;“നിങ്ങള്‍ ആരാണ് ? “&lt;br /&gt;“എന്തിനാണ് കരയുന്നത് ?“ &lt;br /&gt;എന്നൊക്കെ നിങ്ങളിലെ മനുഷ്യസ്‌നേഹി ചോദിച്ചു. &lt;br /&gt;ഉത്തരം കരച്ചില്‍ മാത്രമായിരുന്നു.&lt;br /&gt;“ഇത് ആരുടെ മൊബൈലാണ് “&lt;br /&gt;നിങ്ങളുടെ അപരിചിത ശബ്‌ദം കേട്ടതിനാലാകാം, തേങ്ങലിന്റെ ശബ്‌ദം നിലച്ചത്.&lt;br /&gt;&lt;br /&gt;ഇന്നത്തെ ശകുനം മോശമില്ലല്ലോയെന്ന് മനസ്സില്‍ ചിന്തിച്ച് ഒരല്പം പഴയതാണെങ്കിലും കളഞ്ഞു കിട്ടിയതിന്റെ കുഴിയെണ്ണണ്ടല്ലോ എന്നും പറഞ്ഞ് നിങ്ങള്‍ മൊബൈല്‍ പോക്കറ്റിലേക്ക് ഉട്ടതും ആരും കാണുന്നുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും :- നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടു നടക്കുമ്പോള്‍ എന്തോ പറഞ്ഞ് ദ്വേഷ്യപ്പെട്ട് മൊബൈയില്‍ വലിച്ചെറിഞ്ഞ് പോയതാകുമെന്ന്. &lt;br /&gt;&lt;br /&gt;മൂന്നു നാലു ചുവടുകള്‍ മുന്നോട്ടു വെയ്‌ക്കുമ്പോള്‍ തറയില്‍ ചിതറിക്കിടക്കുന്ന ആട്ട ചപ്പാത്തിയും ദാല്‍ ഫ്രൈയും കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും നിങ്ങളുടെ പോക്കറ്റില്‍ ഒളിച്ച മൊബൈല്‍ ഏതോ താണവരുമാനക്കാരന്‍ തൊഴിലാളിയുടേതാണെന്ന്. &lt;br /&gt;&lt;br /&gt;കുറച്ചുകൂടി മുന്നോട്ടു നടക്കുമ്പോള്‍ ഊരിക്കിടക്കുന്ന പൊടിപിടിച്ച ഒറ്റ സേഫ്‌റ്റീ ഷൂസ് കണ്ടാല്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാം നിങ്ങളുടെ പോക്കറ്റില്‍ ഒളിച്ചിരിക്കുന്നത് രാവിലെ ജോലിയ്‌ക്കായ് ഏതോ കണ്‍‌സ്‌ട്രക്‌ഷന്‍ സയിറ്റിലേക്ക് പുറപ്പെട്ട തൊഴിലാളിയുടെ ശബ്‌ദമാണെന്ന്.&lt;br /&gt;&lt;br /&gt;ഇത് തന്റെ കൈവശം ഉണ്ടെന്ന് ആരും അറിഞ്ഞിട്ടില്ല. ആരെങ്കിലും അന്വേഷിച്ച് വരുന്നെങ്കില്‍ കൊടുക്കാം. ഇല്ലെങ്കില്‍ തന്റെ കൈയ്യിലിരിക്കട്ടെ. എന്താ വര്‍‌ക്കിങ്ങ് കണ്ടീഷനിലുള്ള ഒരു മൊബൈല്‍ കളഞ്ഞു കിട്ടിയാല്‍ പുളിക്കുമോ? നിങ്ങള്‍ കുറേ ന്യായങ്ങള്‍ മനസ്സിനോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;ഇടവഴിതാണ്ടി മെയിന്‍ റോഡിലെത്തിയപ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. വിവിധ ഭാഷക്കാര്‍ പലകൂട്ടമായി നിന്ന് അവരവരുടെ ഭാഷയില്‍ എന്തൊക്കയോ പറയുകയാണ്. എല്ലാവരുടേയും മുഖത്തുള്ള ഭാവം കൂട്ടിവായിച്ചാലറിയാം എന്തോ അത്യാഹിതം നടന്നിട്ടുണ്ടെന്ന്.&lt;br /&gt;&lt;br /&gt;ഒരല്പം അകലെയായി ആരുടേയോ മൃതശരീരം കിടക്കുന്നത് അപ്പോഴാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. അത് വെള്ളത്തുണികൊണ്ട് മൂടിയിരിക്കുകയാണ്. മൂന്ന് നാലു പോലീസുകാര്‍ അടുത്ത് കാവല്‍ നില്‍‌ക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;ഒരാള്‍ സംഭവം ചുരുക്കി പറഞ്ഞു. &lt;br /&gt;“ഇയാള്‍ എവിടുത്തുകാരനാണെന്നോ ഏതു കമ്പനിയിലാണ് ജോലിചെയ്യുന്നതെന്നോ ആര്‍‌ക്കും അറിയില്ല. അതൊരു മലയാളിയാണെന്നു കാഴ്‌ചയില്‍ തോന്നുന്നു. പക്ഷേ തിരിച്ചറിയാന്‍ രേഖകളൊന്നും കൈവശമില്ല. ഇവിടെ നില്‍‌ക്കുന്ന ആര്‍‌ക്കും മുന്‍‌പ് കണ്ടു പരിചയമില്ല. പുതിയ ആളായിരിക്കും. രാവിലെ ജോലിക്കു പോകുവാന്‍ ഇറങ്ങിയതാണ്. ബസ്സ് സ്‌റ്റോപ്പിനരികെ വീണു മരിക്കുകയായിരുന്നു. മനുഷ്യന്റെ ഒരു ഗതിയെ.........”&lt;br /&gt;&lt;br /&gt;“ഇയാളുടേതാവും ഒരു സേഫ്റ്റീ ഷൂവും ഉച്ചയ്‌ക്കത്തേക്കുള്ള ഭക്ഷണപ്പോതിയും ആ ഇടവഴിയില്‍ വീണു കിടപ്പുണ്ട്.” നിങ്ങള്‍ പറയുന്നതു കേട്ട് ചിലര്‍ ഇട വഴിയിലേക്ക് പരിശോധനയക്കായ് പോയി.&lt;br /&gt;&lt;br /&gt;അവിടെനിന്നും കിട്ടിയ മൊബൈല്‍ ഫോണിന്റെ കാര്യം നിങ്ങള്‍ മറന്നതാണോ?&lt;br /&gt;&lt;br /&gt;പോലീസുകാര്‍ മൃതശരീരം കൊണ്ടു പോകാന്‍ തുടങ്ങുകയാണ്. മരിച്ചയാളിനെ ഇനിയും ആര്‍‌ക്കും തിരിച്ചറിയാനായിട്ടില്ല. അവകാശികളില്ലാത്ത മൃതശരീരം കുറേനാള്‍ മോര്‍‌ച്ചറിയില്‍ സൂക്ഷിക്കാറുണ്ട്. പുതിയ അഥിതികള്‍ വരുമ്പോള്‍ പഴയവരുടെ കഥ ആരും അനേഷിക്കാറില്ല.&lt;br /&gt;&lt;br /&gt;മൃതശരീരം ആംബുലന്‍‌സിലേക്ക് കയറ്റുന്നതിനു മുന്‍‌പ് നിങ്ങള്‍ എന്റെ മുഖത്തുമൂടിയിരുന്ന വെള്ളത്തിണി മാറ്റി നോക്കി.&lt;br /&gt;&lt;br /&gt;നിങ്ങള്‍ക്കും എന്നെ തിരിച്ചറിയാനായില്ല. നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ലല്ലോ പിന്നെ എങ്ങനെ തിരിച്ചറിയാന്‍ !&lt;br /&gt;&lt;br /&gt;ഞാന്‍ നിങ്ങളോട് കെഞ്ചിപ്പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നതായി ഭാവിക്കുന്നില്ല.&lt;br /&gt;&lt;br /&gt;“ഞാന്‍ ആരുമില്ലാത്തവനല്ല...  ഒരു കുടുംബത്തിന്റെ എല്ലാം എല്ലാമാണ് ഞാന്‍.. ആ മൊബൈലില്‍ ഒരു നംമ്പര്‍ മാത്രമേയുള്ളൂ.. ഞാന്‍ അവസാനം വിളിച്ച നംമ്പര്‍ അതിലൊന്നു വിളിച്ചാല്‍ ഞാന്‍ ആരാണെന്നറിയാം... ദയവായി ആ നംമ്പരില്‍ ഒന്നു വിളിക്കൂ....”&lt;br /&gt;&lt;br /&gt;മരിച്ചവന്റെ വിലാപം നിങ്ങളെങ്ങനെ കേള്‍‌ക്കാന്‍....&lt;br /&gt;നിങ്ങള്‍‌ക്കുള്ള ബസ്സ് കാത്തുകിടക്കുന്നു........&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-7348247484780161106?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/7348247484780161106/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=7348247484780161106' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/7348247484780161106'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/7348247484780161106'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/03/blog-post.html' title='കളഞ്ഞു കിട്ടിയ ജീവിതം'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-6855550065189969826</id><published>2008-01-16T09:41:00.001+03:00</published><updated>2008-03-11T13:15:48.416+03:00</updated><title type='text'>ഗ്രാമത്തിന്റെ സ്മാരകം</title><content type='html'>നവംബര്‍ ഒന്നാം തീയതി മലയാള മണ്ണാകെ കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഓണമാണ്. ഇത് ഏത് കാട്ടുമുക്കിലെ ഗ്രാമമാണെന്നാകും നിങ്ങളുടെ ചിന്ത. കേരളപ്പിറവി ദിനത്തില്‍ ഓണമാഘോഷിക്കുന്നവര്‍ കേരളത്തിലില്ലെന്ന് ആര്‍‌ക്കാണ് അറിയാന്‍ വയ്യാത്തത്.&lt;br /&gt;&lt;br /&gt;കേരളപ്പിറവി ദിനത്തില്‍ ആണല്ലോ മലയാള മങ്കമാര്‍ സെറ്റുമുണ്ടും നേര്യതും അണിഞ്ഞ് നാണത്തോടെ പോകുന്നത് കാണാന്‍ ആണുങ്ങള്‍ നാടന്‍ വേഷമണിഞ്ഞ് നില്‍‌ക്കാറുള്ളത്. അന്നാണ് കുട്ടികള്‍ കേരളീയ വേഷത്തില്‍ സ്‌ക്കൂളിലും കോളേജിലും പോകുന്നത്.&lt;br /&gt;&lt;br /&gt;വര്‍‌ഷത്തില്‍ ഒരിക്കല്‍ നാടുകാണാന്‍ വരുന്ന മഹാബലി തമ്പുരാനെ സ്വീകരിക്കാനാണെല്ലോ ഓണം ആഘോഷിക്കുന്നത്. പറഞ്ഞു വരുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിന് മേല്‍‌പറഞ്ഞ രണ്ട് ആഘോഷങ്ങളും ഏതാണ്ട് ഒരു പോലെയാ.&lt;br /&gt;&lt;br /&gt;ഞങ്ങള്‍, ഉപജീവനാര്‍‌ത്ഥം ലോകത്തിന്റെ വിവിധ കോണുകളില്‍ ചേക്കേറിയ ഗ്രാമത്തിന്റെ മക്കള്‍ നവംബര്‍ ഒന്നാം തീയതി നാട്ടില്‍ ഒന്നിച്ചു കൂടും. വര്‍‌ഷത്തിലൊരിക്കല്‍ മാവേലിയെപ്പോലെ ഞങ്ങളും നാടുകാണാന്‍ വരുന്നത് കേരളപ്പിറവി ദിനത്തിലായിപ്പോയത് ഞങ്ങളുടെ കുറ്റമാണോ ?&lt;br /&gt;&lt;br /&gt;ഞങ്ങളെന്നു പറഞ്ഞാല്‍ ടൈകെട്ടിയവര്‍, സൂട്ടും കോട്ടും ധരിച്ചവര്‍, ഉടയാത്ത ഖദറിട്ടവര്‍ തുടങ്ങി എല്ലാവരും ഉണ്ട്. ഞങ്ങളുടെ മക്കള്‍ മലയാലം പറയുന്നതു കേട്ട് ഗ്രാമം കുളിരു കോരുന്നുണ്ടാവും.&lt;br /&gt;&lt;br /&gt;ഓരോ വര്‍ഷവും എന്തെങ്കിലും ഉദ്‌ഘാടനം ഉണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍‌ഷമായിരുന്നു പുതിയ പാലത്തിന്റെ ഉദ്ഘാടനം. കടത്തുകാരന്‍ വാസുവിന് പ്രായം കുറേ അധികമായി, അവന് മക്കളില്ലാതെ പോയതിനാല്‍ പാലം ഒരു അനിവാര്യതയായി മാറുകയായിരുന്നു. പുതിയ പാലത്തിന്റെ പണിതീരുന്നതു വരെ ഞങ്ങളുടെ ഗ്രാമത്തെ നാടുകടത്തി സഹായിച്ച കടത്തുകാരന്‍ വാസു ഒരു ചരിത്ര പുരുഷനാണ്.&lt;br /&gt;&lt;br /&gt;ഈ വര്‍‌ഷം ഗ്രാമത്തിന്റെ പുതിയ പ്രവേശന കവാടത്തിന്റെ ഉദ്‌ഘാടനം നടത്തി. ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ ഒരു വഴിയേ ഉള്ളെന്നും വെച്ച് അതൊരു ഒറ്റപ്പെട്ട ഗ്രാമമാണെന്നൊന്നും വിചാരിച്ചു കളയരുത്. അവിടെ നിന്നും പുറപ്പെടുന്ന റോഡ് ലോകത്തിന്റെ ഏതു കോണിലേക്കുമുള്ളതാണ്. ആ റോഡിലൂടെ യാത്ര ചെയ്‌താണ് ഞങ്ങള്‍ ബോംബെ, ഡല്‍ഹി, റോം, പാരീസ്, ഇറ്റലി, ലണ്ടന്‍, അമേരിക്ക, ഗള്‍ഫ് നാടുകള്‍ തുടങ്ങി ഓരോ ദേശത്തും എത്തപ്പെട്ടത്. അതുകോണ്ടു തന്നെയാണ് ആ റോഡിന്റെ പാരമ്പര്യം അറിഞ്ഞ് റോഡിനൊരു പ്രവേശന കവാടം നിര്‍‌മ്മിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതും ഇന്ന് ഉദ്‌ഘാടനം നടത്തുവാനായതും.&lt;br /&gt;&lt;br /&gt;പുതിയ പ്രവേശന കവാടം വന്നപ്പോള്‍ ഗ്രാമത്തിന്റെ പ്രൌഡിയും ഒരല്പം  കൂടിയിട്ടുണ്ടെന്നുള്ളത് ഗ്രാമവാസികള്‍ക്ക് അഭിമാനത്തിന് വക നല്‍‌കുന്നു. ഞങ്ങള്‍ രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ തിരികെ തിരക്കിലേക്ക് പോകും. അന്നേരവും ഗ്രാമത്തില്‍ അവശേഷിക്കുന്ന വല്ല്യപ്പന്‍മാര്‍‌ക്കും വല്ല്യമ്മമാര്‍‌ക്കും ഗ്രാമത്തിന്റെ പ്രവേശന കവാടം കണ്ട് അഭിമാനിക്കുവാനാകുമല്ലോ. ഇത്രയെങ്കിലും അവര്‍‌ക്കു വേണ്ടി ചെയ്‌തില്ലെങ്കില്‍ ഞങ്ങളെന്തു ഗ്രാമമക്കള്‍.&lt;br /&gt;&lt;br /&gt;ഉദ്‌ഘാടന സമ്മേളനത്തിന്റെ ആരവങ്ങള്‍ അടങ്ങിയപ്പോള്‍ ഞങ്ങള്‍ വീണ്ടും പഞ്ചായത്തു വക കമ്യൂണിറ്റി ഹാളില്‍ ഒന്നിച്ചു കൂടി. ജീവിതത്തിരക്കിനെപ്പറ്റിയും, ഓഹരിയുടെ കയറ്റിറക്കത്തെപ്പറ്റിയും, ടെക്‌നോളജിയുടെ കുതിച്ചു ചാട്ടത്തെ പറ്റിയും വെറുതെ പൊങ്ങച്ചം പറഞ്ഞു.&lt;br /&gt;&lt;br /&gt;അവലോകന മീറ്റിംഗ് ആരംഭിച്ചു.  പ്രവേശന കവാടവും ഉദ്‌ഘാടന സമ്മേളനവും കെങ്കേമമായിരുന്നു എന്ന അഭിപ്രായത്തോട് ആര്‍ക്കും വിയോജിപ്പുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;നമ്മുടെ ഗ്രാമത്തില്‍ മാത്രം സ്‌മാരകമില്ല. അതിനാല്‍ അടുത്ത വര്‍ഷം കേരളപ്പിറവി ദിനത്തില്‍ ഒരു സ്‌മാരകം നിര്‍‌മ്മിച്ച് അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;സ്‌മാരകമെന്നു പറഞ്ഞാല്‍ കയ്യിലൊരു വടിയോ വാളോ മറ്റൊ പിടിച്ചു നില്‍‌ക്കുന്ന പൂര്‍‌ണ്ണകായ പ്രതിമയാണ് മനസ്സില്‍ വരിക. പ്രതിമതന്നെ ആകണമെന്നില്ല ഗ്രാമത്തിന്റെ ഓര്‍‌മ്മ നിലനിര്‍ത്തുന്ന എന്തെങ്കിലും ആകണമെന്നു മാത്രം.&lt;br /&gt;&lt;br /&gt;വെടിയേറ്റു മരിച്ചവരോ, നാടിനു വേണ്ടി രക്തസാക്ഷികളായവരോ ഞങ്ങളുടെ നാട്ടിലില്ല. പിന്നെ ആരുടെ പ്രതിമ സ്‌മാരകമാക്കും. സ്വാതന്ത്രസമര സേനാനികളെപ്പോലും ഈ ഗ്രാമം പെറ്റിട്ടില്ലിയോ?&lt;br /&gt;&lt;br /&gt;സ്‌മാരകം വേണമെന്ന് ഐക്യകണ്ഠേന തീരുമാനിച്ചു. അത് ആരുടേതാവണമെന്ന് തീരുമാനമായില്ല.&lt;br /&gt;&lt;br /&gt;ഗ്രാമത്തിന്റെ ഇല്ലാത്ത ചരിത്രപുസ്‌തകത്തിന്റെ ഏടുകള്‍ മറിച്ചു നോക്കി. ടൈ കെട്ടിയ മക്കള്‍‌ക്ക് ഉള്‍‌ക്കൊള്ളാനാവുന്ന ഒന്നും ഗ്രാമചരിത്രത്തില്‍ കണ്ടില്ല.&lt;br /&gt;&lt;br /&gt;ആരോ വെറുതെ പറഞ്ഞതാണ് വള്ളം തുഴയുന്ന കടത്തുകാരന്‍ വാസുവിന്റെ പ്രതിമ പണിയാമെന്ന്. മെലിഞ്ഞ് വയറൊട്ടിയ ഒരു കൈലിയും തലയിലൊരു തോര്‍‌ത്തിന്റെ കെട്ടുമുള്ള കടത്തുകാരന്‍ വാസുവിന്റെ പ്രതിമയെപ്പറ്റി തമാശയായിപ്പോലും ആലോചിക്കാന്‍ ടൈ കെട്ടിയ ഞങ്ങള്‍ക്കാവില്ല.&lt;br /&gt;&lt;br /&gt;വാസു മരിച്ചിട്ടില്ല മരിച്ചവരെ മാത്രം പ്രതിമയ്‌ക്കായ് പരിഗണിച്ചാല്‍ മതിയെന്നായി.&lt;br /&gt;&lt;br /&gt;“എന്നാല്‍ നിന്റെ അപ്പന്റെ പ്രതിമയാകട്ടെടാ... “&lt;br /&gt;“കല്ലു വെട്ടുകാരന്‍ തോമായുടെ പ്രതിമ....“&lt;br /&gt;“നല്ല രസമായിരിക്കും പിക്കാസും ഉയര്‍‌ത്തിപ്പിടിച്ച്.......“&lt;br /&gt;മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ കലി കയറി...&lt;br /&gt;&lt;br /&gt;“അല്ലെടാ കാളക്കാരന്‍ മമ്മതിന്റെ പ്രതിമയാകാം.....“&lt;br /&gt;“അല്ലെടാ.. വള്ളി നിക്കറിട്ട് മൂക്കള ഒലിപ്പിച്ച് നടക്കുന്ന നിന്റെ കുഞ്ഞുന്നാളിലെ തന്നെ പ്രതിമയായിക്കോട്ട്....“&lt;br /&gt;“കാണാന്‍ നല്ല ചേലായിരിക്കും.....“&lt;br /&gt;“വേണമെങ്കില്‍ ഇപ്പോളത്തെ പ്രൌഡിയിലുള്ള ഒരു ഫോട്ടോയും കൈയില്‍ പിടിക്കാം...“&lt;br /&gt;&lt;br /&gt;ഒന്നും രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞതിനിടയില്‍ എല്ലാവര്‍‌ക്കും തങ്ങളുടെ ഭൂതകാലം ഓര്‍‌ക്കാന്‍ അസുലഭ നിമിഷങ്ങള്‍ വീണുകിട്ടി.&lt;br /&gt;&lt;br /&gt;മീറ്റിംഗ് അടിയുടെ വക്കത്തെത്തിയപ്പോള്‍ തീരുമാനമാകാതെ പിരിഞ്ഞു.&lt;br /&gt;&lt;br /&gt;രണ്ടു മൂന്നു ദിവസത്തിനുള്ളില്‍  വന്ന ചേര്‍ന്ന മക്കളെല്ലാം തിരക്കുകളിലേക്ക് പിരിഞ്ഞു പോയി.&lt;br /&gt;&lt;br /&gt;ഇന്ന് ഗ്രാമത്തില്‍ ബഹു നിലക്കെട്ടിടങ്ങളുടെ പ്രളയമാണ്. &lt;br /&gt;&lt;br /&gt;ഗ്രാമത്തിന്റെ പ്രവേശന കവാടത്തിനരികിലായി പുറമ്പോക്കില്‍ ഒരു കുടില്‍ ഉണ്ടായിരുന്നു.&lt;br /&gt;ഓലമേഞ്ഞ, ചാണകം മെഴുകിയ ഒരു കുടില്‍.&lt;br /&gt;ആ ഗ്രാമത്തില്‍ അവശേഷിക്കുന്ന അവസാനത്തെ കുടില്‍. &lt;br /&gt;ആ കുടില്‍ ഒരു സ്‌മാരകമായി സംരക്ഷിക്കാന്‍ നാട്ടില്‍ ശേഷിച്ച വയസ്സന്മാര്‍ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;അതു തന്നെയായിരുന്നു ശരിയായ തീരുമാനമെന്ന് മക്കള്‍ക്കറിയാമായിരുന്നെങ്കിലും മനസ്സില്ലാമനസ്സോടെ അവര്‍‌ക്കും സമ്മതിക്കേണ്ടി വന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-6855550065189969826?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/6855550065189969826/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=6855550065189969826' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/6855550065189969826'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/6855550065189969826'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2008/01/blog-post.html' title='ഗ്രാമത്തിന്റെ സ്മാരകം'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-7893683482470262914</id><published>2007-11-24T09:24:00.000+03:00</published><updated>2007-11-24T09:26:39.806+03:00</updated><title type='text'>പുതിയതു വാങ്ങുന്നതാണ് നല്ലത് (കഥ)</title><content type='html'>തോമാച്ചന്‍ രാവിലെ എഴുന്നേറ്റ് ടി.വി. ഓണാക്കാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ല. ഒരല്പം പഴയതായിരുന്നു എന്തോ കേടു പറ്റിയതാകാം.&lt;br /&gt;&lt;br /&gt;രാവിലെ എഴുന്നേറ്റാല്‍ സോഫായിലിരുന്ന് ടി.വി യുടെ ചാനല്‍ മാറ്റി മാറ്റി കാണുകയെന്നത് ഗള്‍‌ഫില്‍ നിന്നും തിരിച്ചു വന്ന അന്നു തുടങ്ങിയുള്ള ശീലമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനു ശേഷം ചാനല്‍ മാറ്റുകയെന്ന വ്യായാമത്തിന് ആദ്യമായ് ഭംഗം വന്നു.&lt;br /&gt;&lt;br /&gt;ഇന്നലെ രാത്രിയിലും കിടക്കുന്നതിനു തൊട്ടുമുന്‍‌പു പോലും ലോകത്തിന്റെ ഭീകരമുഖം വാര്‍‌ത്തകളില്‍ കണ്ടതാണ്. കഴിഞ്ഞ രാത്രിയില്‍ എന്തൊക്കയാണാവോ ലോകത്തിനു സംഭവിച്ചിരിക്കുക. ഇന്നലെ എവിടെയൊക്കെ ആക്രമണം ഉണ്ടായി. എവിടൊക്കെ എത്ര പേര്‍ വീതം മരിച്ചു. കൊള്ള, പിടിച്ചുപറി, വെടിവെയ്‌പ്പ്, ബലാത്സംഗം .........വാര്‍ത്തകള്‍ അറിയാതെ ജീവിക്കുക ആലോചിക്കുവാനേ ആകുന്നില്ല. നമ്മേപ്പറ്റിയല്ലാത്ത വാര്‍‌ത്തകളൊന്നും നമ്മേ ബാധിക്കാറില്ലെന്നതാണ് സത്യം, എന്നാലും വാര്‍‌ത്തകള്‍ കാണാന്‍ പറ്റാത്തതില്‍ എന്തോ ഒരു അസ്വസ്‌ഥത.&lt;br /&gt;&lt;br /&gt;ടി.വി ശരിയാക്കാനായി തോമാച്ചനറിയാവുന്ന ചെപ്പടി വിദ്യകളൊക്കെ ചെയ്‌തു നോക്കി. എന്തോ കാര്യമായ കുഴപ്പമുണ്ട്  , ശരിയാവുന്ന ലക്ഷണമില്ല.&lt;br /&gt;&lt;br /&gt;തോമാച്ചന്റെ ഭാര്യ മറിയാമ്മ അടുക്കളയില്‍ രാവിലത്തേക്കുള്ള ഭക്ഷണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. മറിയാമ്മ ഉണരുമ്പോള്‍ത്തന്നെ അധര വ്യായാമം ആരംഭിക്കും. ഇത്രയൊക്കെ ഉണ്ടായിട്ടും ഇല്ലായ്‌മകളെപ്പറ്റിയുള്ള പിറു പിറുപ്പുകളാണ് എപ്പോഴും. തോമാച്ചന്‍ ഭാര്യ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് മൂളി, കേള്‍ക്കുന്നതായി ഭാവിക്കാറുണ്ട്.&lt;br /&gt;&lt;br /&gt;കോളേജു പഠനം കഴിഞ്ഞ് റിസല്‍‌ട്ടിനായി കാത്തിരിക്കുന്ന ഏകമകന്‍ വളരെ വൈകിയെ ഉണരാറുള്ളൂ. അവന്‍ മുറി അകത്തുനിന്നും പൂട്ടിയാണ് കിടന്നുറങ്ങാറുള്ളത്. ഉറക്കത്തില്‍ അവനെ ആരും ശല്യം ചെയ്യുന്നത് അവനിഷ്‌ടപ്പെടില്ല. എങ്കിലും അത്യാവശ്യം വന്നാല്‍ വിളിച്ചുണര്‍ത്തിയല്ലേ പറ്റൂ. അവനെ എഴുന്നേല്‍പ്പിക്കാനായി കതകില്‍ പലപ്രാവശ്യം മുട്ടി വിളിക്കേണ്ടി വന്നു. മനസ്സില്ലാമനസ്സോടെ ഉറക്കച്ചുവടോടെ അവന്‍ കണ്ണുതിരുമ്മി വാതില്‍ തുറന്നു.&lt;br /&gt;&lt;br /&gt;“മോനെ..... നമ്മുടെ ടി.വി കേടായി......“&lt;br /&gt;“ഞാന്‍ വിചാരിച്ചു ആരാണ്ടു കാഞ്ഞു പോയെന്ന്”&lt;br /&gt;“ രാവിലെ തന്നെ ശരിയാക്കാന്‍ കൊണ്ടു പോയാല്‍ അവിടെതിരക്കു കാണില്ല. നീ കൂടി ഒന്നു സഹായിക്ക്... ഒന്ന് ഒരുങ്ങി വാ... നമുക്ക് ടൌണിലെ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയിലേക്ക് ഒന്നു പോകാം.&lt;br /&gt;&lt;br /&gt;തോമാച്ചന്‍ ഒരുങ്ങിക്കഴിഞ്ഞിട്ടും മകന്‍ ഒരുങ്ങിവരാന്‍ ഒരു മണിക്കൂറോളം താമസിച്ചു.&lt;br /&gt;&lt;br /&gt;തോമാച്ചനും മകനും ടി.വിയുടെ ഇരുവശങ്ങളിലുമായിപ്പിടിച്ച് മുറ്റത്ത് ഗെയിറ്റിനു പുറത്തിറക്കി വെച്ചു. മകന്‍ ജംഗ്‌ഷനിലേക്ക് ടാക്‌സിപിടിക്കാനായി പോയി.&lt;br /&gt;&lt;br /&gt;പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന വിഢിപ്പെട്ടിക്ക് ഏകനായി കാവല്‍ നില്‍ക്കുമ്പോള്‍ തോമാച്ചന്‍ വെറുതേ ഓര്‍‌ത്തു. ഇതൊരു ശവപ്പെട്ടിയായിരുന്നെങ്കില്‍ എത്രപേര്‍ ചുറ്റും നിന്ന് കരയാനും പതം ‌പറയാനും ഉണ്ടാകുമായിരുന്നുവെന്ന്.&lt;br /&gt;&lt;br /&gt;മകന്‍ വിളിച്ചു കൊണ്ടു വന്ന ടാക്‌സിയില്‍ ഇരുവരും ചേര്‍‌ന്ന് ടി.വി ശരിയാക്കുന്ന കടയിലേക്ക് കൊണ്ടു പോയി. രാവിലെതന്നെ അവിടെ നല്ല തിരക്കാണ്. ഡോക്‌ടറുടെ മുന്‍പില്‍ രോഗി കണക്കെ അവരുടെ ഊഴത്തിനായ് കാത്തിരുന്നു. അത് അവിടെ ഏല്‍‌പ്പിച്ച് പോരാന്‍ ധൈര്യം പോരാ. സാധനങ്ങള്‍ റിപ്പയര്‍‌ചെയ്യുകയാണെങ്കില്‍ അവിടെ നിന്നു ചെയ്യിക്കണമെന്നാണ് തോമാച്ചനെ അപ്പന്‍ പഠിപ്പിച്ചിട്ടുള്ളത്. അല്ലെങ്കില്‍ കടക്കാര്‍ ചിലപ്പോള്‍ ഒറിജിനല്‍‌ അഴിച്ചുമാറ്റി ഡ്യൂപ്ലിക്കേറ്റ് വെച്ചെങ്കിലോ എന്ന ഭയം.&lt;br /&gt;&lt;br /&gt;നീണ്ട കാത്തിരിപ്പിനു ശേഷം അവരുടെ ഊഴം എത്തി. കടക്കാരന്‍ ടി.വി അഴിച്ച് തിരിച്ചും മറിച്ചും നോക്കി. വിശദമായ പരിശോധനകള്‍‌ക്കൊടുവില്‍ ചീട്ടെഴുതി. പിക്‌ചര്‍ ട്യൂബ് അടിച്ചു പോയതാ. പുതിയത് മാറ്റിവെക്കണം. സര്‍‌വ്വീസ് ചാര്‍ജ്ജ് ഉള്‍‌പ്പെടെ പതിനായിരം രൂപാ.&lt;br /&gt;&lt;br /&gt;“പതിനായിരം രൂപയോ ....! റിപ്പയര്‍ ചെയ്യുന്നതിലും ലാഭം പുതിയതു വാങ്ങുന്നതു തന്നെയാ...പുതിയ ടി.വി ആറായിരം മുതല്‍ മുകളിലോട്ട് ഉണ്ടാകും.“&lt;br /&gt;“ഇക്കാലത്ത് ആരും പഴയ സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാറില്ല. കേടായാല്‍ വലിച്ച് ദൂരെയെറിഞ്ഞ്‌ പുതിയത് വാങ്ങും.”&lt;br /&gt;&lt;br /&gt;അവര്‍ ടി.വിയുമായി തിരിച്ചിറങ്ങാന്‍ നേരത്താണ് മനസ്സിലായത്, ടി.വി. ശരിയാക്കിയില്ലെങ്കിലും ബില്ലടക്കണം. വിശദമായി പരിശോധിച്ച് രോഗവിവരം പറഞ്ഞതിന്റെ ചാര്‍ജ്ജ് അഞ്ഞൂറ് രൂപാ.&lt;br /&gt;&lt;br /&gt;ഒന്നും മിണ്ടാതെ ബില്ലടച്ച് മറ്റൊരു ടാക്‌സിയില്‍ കയറി.&lt;br /&gt;പോകുന്ന വഴിയില്‍ ഉണ്ടായിരുന്ന പാലത്തില്‍ ടാക്‌സി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു.&lt;br /&gt;അപ്പനും മോനും ചേര്‍ന്ന് കേടായ ടി.വി പാലത്തില്‍ നിന്നും വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.&lt;br /&gt;&lt;br /&gt;അതേ ടാക്‌സിയില്‍ത്തന്നെ ടൌണിലെ ഇലക്‌ട്രോണിക് സാധനങ്ങളുടെ ഷോ റൂമിലേക്ക് പോയി.&lt;br /&gt;&lt;br /&gt;അവിടെയും നല്ല തിരക്കാണ്. മാര്‍ക്കറ്റില്‍ ഇറങ്ങുന്ന പുതിയ സാധനങ്ങള്‍ വാങ്ങിക്കൂട്ടുവാന്‍ എന്തോ മത്സരം ഉള്ളതു മാതിരി.......&lt;br /&gt;&lt;br /&gt;തോമാച്ചന്‍ വീട്ടിലേക്ക് വിളിച്ചു ചോദിച്ചു&lt;br /&gt;“ എടീ..... പുതിയ ടി.വി വാങ്ങുകയാണ്.... 21 ഇഞ്ചിന്റേതു വേണോ ? 29 ഇഞ്ചിന്റേതു വേണോ ?  “&lt;br /&gt;തോമാച്ചന്റെ ഭാര്യയാണ് മറുപടി പറഞ്ഞത്.&lt;br /&gt;“ ..........  ...........  .............   ............    .................”&lt;br /&gt;&lt;br /&gt;പഴയതിന് വലിപ്പം കുറവായിരുന്നെന്ന് അവള്‍ക്ക് മുന്‍പു തന്നെ പരാതിയുണ്ടായിരുന്നു. ഭാര്യയുടെ ആഗ്രഹപ്രകാരം 29 ഇഞ്ചിന്റെ ടി.വി വാങ്ങിയാണ് അവര്‍ വീട്ടിലെത്തിയത്.&lt;br /&gt;&lt;br /&gt;വീട്ടിലെത്തിയപ്പോഴാണ് ഫ്രിഡ്‌ജും കേടായിരിക്കുന്ന വിവരം മറിയാമ്മ പറയുന്നത്.&lt;br /&gt;&lt;br /&gt;റിപ്പയര്‍‌ ഷോപ്പിലേക്കൊന്നും പോകാന്‍ നിന്നില്ല. കംപ്രസ്സര്‍‌ പോയതായിരിക്കും. അവിടെപ്പോയാലുള്ള അനുഭവം അറിയാം. റിപ്പയര്‍ ചെയ്യുന്നതിലും ലാഭം പുതിയത് വാങ്ങുന്നതാണ്.&lt;br /&gt;&lt;br /&gt;ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ ഷോ റൂമിലേക്ക് ഫോണ്‍ ചെയ്‌ത് പുതിയൊരു ഫ്രിഡ്‌ജിന് ഓര്‍ഡര്‍ കൊടുത്തു. തവണ വ്യവസ്ഥയില്‍ പണം കൊടുത്താല്‍ മതി.&lt;br /&gt;&lt;br /&gt;ഭാര്യ മറിയാമ്മയോടും മകനോടുമായി ഉപദേശവും കൊടുത്തു.&lt;br /&gt;“ ഇന്നത്തെക്കാലത്ത് ഒരു സാധനവും റിപ്പയര്‍ ചെയ്യാന്‍ പോകരുത്. കേടായാല്‍ പഴയതുകളഞ്ഞ് പുതിയത് വാങ്ങുക, റിപ്പയറിങ്ങ് ചാര്‍‌ജിന്റെ പകുതിയേ പുതിയതിനാവുള്ളൂ...”&lt;br /&gt;&lt;br /&gt;ഒരു മണിക്കൂറിനുള്ളില്‍ പുതിയ ഫ്രിഡ്‌ജുമായി ഷോറൂമുകാരുടെ വണ്ടി വന്നു.&lt;br /&gt;&lt;br /&gt;“ അല്ലെങ്കിലും ഈ പഴയ ഫ്രിഡ്‌ജുമാറ്റി പുതിയതൊന്നു വാങ്ങണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. പഴയതിന് തണുപ്പ് അത്ര പോരായിരുന്നു.” ഭാര്യയുടെ ആത്‌മഗതം.&lt;br /&gt;&lt;br /&gt;പഴയ കേടായ ഫ്രിഡ്‌ജ് അതേ വണ്ടിയില്‍ കയറ്റി. പോകുന്ന വഴിയില്‍ എവിടെയെങ്കിലും തട്ടിയേക്കാനെന്നും പറഞ്ഞ് വണ്ടിക്കാര്‍ക്ക്‌ നൂറു രൂപയും കൊടുത്തു.&lt;br /&gt;&lt;br /&gt;ചൂടുവാര്‍‌ത്തകള്‍ കാണുന്നതിനാല്‍ തോമാച്ചന് രാത്രിയില്‍ നല്ല ഉറക്കം കിട്ടി.&lt;br /&gt;ഫ്രിഡ്‌ജിന്റെ ഉള്ളിലെ തണുപ്പ് മനസ്സിലേക്ക് പകര്‍‌ന്നതിനാല്‍ മറിയാമ്മയും നല്ലതു പോലെ ഉറങ്ങി.&lt;br /&gt;&lt;br /&gt;പിറ്റേന്നു രാവിലെ പതിവുപോലെ തോമാച്ചന്‍ സോഫയിലിരുന്ന് പാല്‍‌ക്കാപ്പികുടിച്ച് ചാനലുകള്‍ മാറ്റി മാറ്റി വാര്‍ത്തകള്‍ കണ്ടു കൊണ്ടിരുന്നപ്പോള്‍ ചെറിയൊരു നെഞ്ചുവേദന തോന്നി. മറിയാമ്മയെ വിളിച്ചു. അടുക്കളയില്‍ തിരക്കിലായിരുന്നിട്ടും മറിയാമ്മ ഓടി വന്നു.&lt;br /&gt;&lt;br /&gt;ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം .&lt;br /&gt;മകന്‍ എഴുന്നേറ്റിട്ടില്ല. അവന്‍ മുറി അകത്തു നിന്നും അടച്ച് കിടന്നുറങ്ങുകയാണ്. മറിയാമ്മ പലപ്രാവശ്യം കതകില്‍ മുട്ടി വിളിച്ചു. ഉണരുന്ന ലക്ഷണമില്ല.&lt;br /&gt;&lt;br /&gt;മറിയാമ്മ അയല്‍‌വക്കത്തെ വീട്ടിലേക്കോടി , തന്നെ പലപ്പോഴും സഹായിക്കാറുള്ള ചേട്ടന്‍ രാമു അവിടെയുണ്ട്. ചേട്ടനോട് കാര്യം പറഞ്ഞു.&lt;br /&gt;&lt;br /&gt;രാമു ഓടിപ്പോയി ടാക്‌സി വിളിച്ചു കൊണ്ടു വന്നു.&lt;br /&gt;മകന്‍ എന്നിട്ടും ഉണര്‍ന്നില്ല.&lt;br /&gt;മറിയാമ്മയും രാമുവും ചേര്‍‌ന്ന് തോമാച്ചനെ ആശുപത്രിയില്‍ എത്തിച്ചു.&lt;br /&gt;&lt;br /&gt;എമര്‍‌ജെന്‍‌സിയില്‍ പ്രവേശിപ്പിച്ചു.&lt;br /&gt;അവിടെ നിന്നും ഐ.സി.യു വിലേക്ക് മാറ്റി. ആവശ്യമായ പരിശോധനകള്‍ വേഗം നടത്തി.&lt;br /&gt;&lt;br /&gt;“രക്‌തക്കുഴലുകള്‍‌ക്ക് കാര്യമായ ബ്ലോക്കുണ്ട്. ഒരു ബൈപ്പാസ്‌ സര്‍ജ്ജറി ഉടന്‍ നടത്തിയാല്‍ ജീവന്‍ രക്ഷിക്കാം” ഡോക്‌ടര്‍ ഉറപ്പിച്ചു പറഞ്ഞു.&lt;br /&gt;“താമസിക്കാന്‍ പാടില്ല ഉടന്‍ തന്നെ വേണം“&lt;br /&gt;“മൂന്നു ലക്ഷം രൂപയാണ് ഓപ്പറേഷന്‍ ചാര്‍‌ജ്ജ്, പേടിക്കേണ്ട 10% ഡിസ്‌കൌണ്ട് തരാം, പണം അഡ്വാന്‍‌സായികെട്ടി വെച്ചെങ്കില്‍ മാത്രമേ ഓപ്പറേഷന്‍ നടക്കൂ ....”&lt;br /&gt;&lt;br /&gt;രാമുവിനെ അവിടെ നിര്‍‌ത്തിയിട്ട് മറിയാമ്മ രൂപാ കൊണ്ടുവരാനായി വീട്ടിലേക്ക് പോയി.&lt;br /&gt;&lt;br /&gt;ഐ.സി.യു വിനു മുമ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്ന രാമുവും എങ്ങോട്ടോ പോയി.&lt;br /&gt;&lt;br /&gt;മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രോഗികളുടെ ബന്ധുക്കളെ ആരെയും കാണാത്തതിനാല്‍ ഡോക്‌ടറുടെ നിര്‍‌ദ്ദേശ പ്രകാരം നേഴ്‌സ് രോഗിയുടെ വീട്ടിലേക്ക് ടെലിഫോണ്‍ ചെയ്‌തു.&lt;br /&gt;&lt;br /&gt;“ നിങ്ങള്‍ ഡയല്‍ ചെയ്യുന്ന നമ്പര്‍ നിലവിലില്ല, നമ്പര്‍ പരിശോധിക്കുക” എന്ന മറുപടിയാണ് കിട്ടിയത്.&lt;br /&gt;&lt;br /&gt;വൈകിട്ട് വീണ്ടും വിളിക്കേണ്ടി വന്നു.&lt;br /&gt;അതേ മറുപടി&lt;br /&gt;“ നിങ്ങള്‍ ഡയല്‍ ചെയ്യുന്ന നമ്പര്‍ നിലവിലില്ല, നമ്പര്‍ പരിശോധിക്കുക”&lt;br /&gt;&lt;br /&gt;“ചാകാറായ വല്ല്യപ്പന്മാരെയും വല്ല്യമ്മമാരെയും  ആശുപത്രിയിലാക്കി കടന്നു കളയുന്നത് ഇന്നത്തെ സ്ഥിരം പരിപാടിയാണ്. പേരും, അഡ്രസ്സും , ടെലിഫോണ്‍ നമ്പരും എല്ലാം തെറ്റിച്ചായിരിക്കും നല്‌കുക. ഈ മാസം ഇത് ആറാമത്തെ അനുഭവമാണിത് “ നേഴ്‌സ് പറഞ്ഞു.&lt;br /&gt;&lt;br /&gt;“ ആരെങ്കിലും ബന്ധുക്കള്‍ ഈ ഫോറമൊന്ന് ഒപ്പിട്ടു തന്നിരുന്നെങ്കില്‍ മരിച്ച രോഗിയുടെ  ‘ സ്‌പെയര്‍ പാട്‌സ് ‘ എങ്കിലും ഉപയോഗിക്കാമായിരുന്നു...” ഡോക്‌ടര്‍ ആരോടെന്നില്ലാതെ സ്വയം പറഞ്ഞു.&lt;br /&gt;&lt;br /&gt;“ അനാഥര്‍‌ക്കൊക്കെ മരിക്കാന്‍ എന്റെ ഏരിയായേ ഉള്ളോ......  ഓരോന്നു വന്നോളും വെറുതേ പണിയുണ്ടാക്കാന്‍..... ശവമടക്കിന്റെ പണം ലാഭിക്കാന്‍ വേണ്ടി കണ്ടു പിടിച്ച മാര്‍‌ഗ്ഗം കൊള്ളാം......“ മുന്‍‌സിപ്പാലിറ്റിക്കാരന്‍ അഴുകിത്തുടങ്ങിയ ജഡം വണ്ടിയിലേക്ക് കയറ്റുമ്പോള്‍ പിറുപിറുത്തു.&lt;br /&gt;&lt;br /&gt;പഴയ തോമാച്ചന്റെ വീട്ടില്‍ പുതിയ ടി.വി യ്‌ക്കു മുന്‍‌പില്‍ സോഫയില്‍ പാല്‍‌ക്കാപ്പി കുടിച്ചുകൊണ്ടിരുന്ന പുതിയ തോമാച്ചന്‍  പ്രാര്‍‌ത്ഥിച്ചു&lt;br /&gt;“ദൈവമേ...... യന്ത്രങ്ങളൊന്നും കേടാകരുതേ...”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-7893683482470262914?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/7893683482470262914/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=7893683482470262914' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/7893683482470262914'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/7893683482470262914'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2007/11/blog-post_24.html' title='പുതിയതു വാങ്ങുന്നതാണ് നല്ലത് (കഥ)'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-3991666441947587981</id><published>2007-11-14T09:12:00.000+03:00</published><updated>2007-11-14T11:54:52.425+03:00</updated><title type='text'>ഒരു ഭ്രാന്തന്‍ രക്ഷപെടുന്നു (കഥ)</title><content type='html'>ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന ഈ കണ്‍‌സ്‌ട്രക്ഷന്‍ കമ്പനിയില്‍ ഓരോ ജോലിക്കാരെയും പറ്റി അന്വേഷിക്കുവാന്‍ ആര്‍‌ക്കാണു സമയമുള്ളത്. എല്ലാവര്‍‌ക്കും നമ്പര്‍ ഉള്ളതിനാല്‍ പേരു പോലും ഓര്‍‌ത്തു വെക്കേണ്ടകാര്യമില്ല. ഗള്‍ഫിലെ മിക്ക കമ്പനികളിലും ഇങ്ങനെതന്നെയാണ്.&lt;br /&gt;&lt;br /&gt;സാം ശാന്ത പ്രകൃതക്കാരനാണ്. ആരോടും അധികം സംസാരിക്കാറില്ല. ഇരുപത്തെട്ടുവയസ്സുള്ള ദുഃശ്ശീലങ്ങളൊന്നും ഇല്ലാത്ത സുമുഖനായ ഒരു ചെറുപ്പക്കാരന്‍. അവന്‍‌ അക്കോമഡേഷനില്‍ ഒരു പ്രശ്‌നം ഉണ്ടാക്കിയെന്ന് പറഞ്ഞപ്പോള്‍ മാനേജര്‍‌ തോമസ്സിനു പോലും വിശ്വസിക്കാനായില്ല.&lt;br /&gt;&lt;br /&gt;അക്കോമഡേഷനില്‍ ഒരു മുറിയില്‍ കിടക്കുന്ന പന്ത്രണ്ടു പേര്‍ക്കും വേണ്ടി ഒരു ടി.വി യുണ്ട്. സാം ടി. വി. യില്‍ ലൈവ് റിയാലിറ്റി ഷോ കണ്ടു കൊണ്ടിരുന്നപ്പോള്‍ മറ്റൊരാള്‍ ടി.വി യുടെ ചാനല്‍ മാറ്റി. സാം ചാടിയെഴുന്നേറ്റ് ചാനല്‍ മാറ്റിയവന്റെ ചെകിട്ടത്ത് പടക്കം പൊട്ടുന്ന ശബ്‌ദത്തില്‍ അടികൊടുത്തു. സാമില്‍ നിന്നും ഇത്തരം ഒരു പെരുമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല.&lt;br /&gt;&lt;br /&gt;കമ്പനിയില്‍ പരാതി വന്നതിനെ തുടര്‍‌ന്ന് സാമിന് താക്കീതു നല്‍കി പറഞ്ഞയച്ചു. മാനേജര്‍ തോമസ്സ് അതിനു ശേഷമാണ് സാമിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചത്.&lt;br /&gt;&lt;br /&gt;തിരുവല്ലാക്കാരന്‍ അച്ചായന്റെ ഒരേ ഒരു മകനാണ് സാം. സാമിന്റെ അപ്പനും കുറേക്കാലം ഗള്‍ഫില്‍ ജോലി ചെയ്‌തതാണ്. നല്ല സമയത്തു തന്നെ കിട്ടിയ ശമ്പളം കളയാതെ സൂക്ഷിച്ച് ഉള്ള സമ്പാദ്യവുമായി നാട്ടില്‍ തിരിച്ചെത്തി. റോഡരികിലുണ്ടായിരുന്ന തന്റെ സ്ഥലത്ത് ബഹുനിലയില്‍ കെട്ടിടം ഉണ്ടാക്കി . വാടകയിനത്തില്‍ത്തന്നെ നല്ല വരുമാനമുള്ള കുടുംബം. ഏതപ്പനും ആഗ്രഹിക്കുന്നതുപോലെ തന്റെ മകനേയും ഗള്‍ഫുകാരനാക്കുകയെന്നത് ആ അപ്പന്റെ വലിയ ആഗ്രഹമായിരുന്നു. ഗള്‍ഫുകാര്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുള്ള സമയമായിരുന്നു അത്.&lt;br /&gt;&lt;br /&gt;വിമാനം കയറിയാല്‍ ആരും ഗള്‍‌ഫുകാരാകും. സയിറ്റില്‍ ചുട്ടു പൊള്ളുന്ന വെയിലത്ത് പന്ത്രണ്ടു മണിക്കൂര്‍ പണിയെടുക്കുന്ന ലേബറും, ഓഫീസിലെ പ്യൂണും , മാനേജരും എല്ലാം ഗള്‍‌‌ഫുകാരനെന്ന ഒറ്റ ലേബലില്‍ അറിയപ്പെടുന്നവര്‍. ഇവിടെ എങ്ങനെ ജീവിച്ചാലും നാട്ടില്‍ അവധിക്കു ചെല്ലുമ്പോള്‍ കാണിക്കുന്ന പത്രാസിലാണ് നാട്ടുകാര്‍ ഗള്‍ഫുകാരന് മാര്‍ക്കിടുന്നത്. ലീവിനു പോകുമ്പോള്‍ കാണിക്കുന്ന ധൂര്‍‌ത്തിന്റെ ക്ഷീണം അടുത്ത ലീവായാലും തീരാറില്ലെന്നതാണ് സത്യം.&lt;br /&gt;&lt;br /&gt;എന്നാലും സാമിനെ കണ്‍സ്‌ട്രക്ഷന്‍ സയിറ്റിലെ ഹെല്‍‌പ്പര്‍ പണിക്ക് വിടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. നാട്ടില്‍ത്തന്നെ ജീവിക്കാനുള്ള വകകിട്ടുമായിരിന്നിട്ടും ഗള്‍ഫുകാരനെന്ന പേരിനു വേണ്ടി മാത്രം ഇവിടെ കല്ലും മണ്ണും ചുമ്മിക്കേണ്ട ആവശ്യമില്ലായിരുന്നു. ഈ കമ്പനിയില്‍ വന്നു പെട്ടാല്‍ വിസ്സായുടെ രണ്ടു വര്‍ഷത്തെക്കാലാവധി കഴിയാതെ തിരിച്ചു പോകുക ബുദ്ധിമുട്ടാണ്.&lt;br /&gt;&lt;br /&gt;സാമിനെ എപ്പോള്‍ കണ്ടാലും എന്തോ വലിയ ആലോചനയിലാണെന്നു തോന്നും. പണിചെയ്യുന്ന കാര്യത്തിലൊന്നും മടിയില്ലായിരുന്നു. സയിറ്റിലൂടെ അര്‍ബാന ഉന്തിക്കൊണ്ടു നടക്കുമ്പോഴും, വലിയ കെട്ടിടത്തിന്റെ മുകളിലേക്ക് താത്ക്കാലിക ലിഫ്‌റ്റില്‍ സാധനങ്ങള്‍ കൊണ്ടു പോകുമ്പോഴും അവന്റെ മനസ്സ് അവിടെയെങ്ങുമായിരുന്നില്ല. ശരീരം കൊണ്ട് മാത്രം ജോലി ചെയ്യുന്നവര്‍ക്ക് മനസ്സിന്റെ ഉപയോഗം ഇല്ലെന്നുണ്ടോ ?&lt;br /&gt;&lt;br /&gt;സാമിനെ അക്കോമഡേഷനില്‍ പിടിച്ച് കെട്ടിയിട്ടിരിക്കുന്ന വിവരം അറിഞ്ഞാണ് മാനേജര്‍ തോമസ്സും അവിടെ എത്തിയത്.&lt;br /&gt;&lt;br /&gt;ജോലികഴിഞ്ഞ് അക്കോമഡേഷനില്‍ എത്തി, കുളി കഴിഞ്ഞ്, മെസ്സില്‍ നിന്നും ആഹാരം കഴിച്ച് ടി. വി. ക്കു മുമ്പില്‍ ഇരിക്കുന്നതുവരെ കുഴപ്പമൊന്നും ഇല്ലായിരുന്നു. ഡാന്‍‌സ് റിയാലിറ്റി ലൈവ് ഷോ കാണുകയായിരുന്നു. പെട്ടെന്ന് ചാടിയെഴുന്നേറ്റ് ഡാന്‍‌സ് ആരംഭിച്ചു. ശബ്‌ദം വളരെക്കൂട്ടി വെച്ചു. ശബ്‌ദത്തിനൊത്തു ചുവടുകള്‍ വെച്ചു. റിയാലിറ്റി ഷോ അവസാനിച്ചപ്പോള്‍ സാം മറ്റൊരു ഡാന്‍‌സ് പരിപാടിയിലേക്ക് ചാനല്‍ മാറ്റി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സാമിന്റെ ഡാന്‍സ് തുടരുകയാണ്. നിര്‍‌ത്താന്‍ ഭാവമില്ല. അടുത്തു ചെന്നവരെയൊക്കെ അടിച്ചു. സെക്യൂരിറ്റിക്കാര്‍ വന്നാണ് സാമിനെ കട്ടിലില്‍ പിടിച്ചു കിടത്തി കെട്ടിയത്. എന്നിട്ടും എന്തൊക്കയോ പുലമ്പുന്നുണ്ട്.&lt;br /&gt;&lt;br /&gt;മാനേജര്‍ തോമസ്സ് കെട്ടഴിക്കാന്‍ പറഞ്ഞു.&lt;br /&gt;കെട്ടഴിച്ചപ്പോള്‍ സാം വീണ്ടും ഡാന്‍‌സ് ആരംഭിച്ചു.&lt;br /&gt;വീണ്ടും പിടിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ വളരെ പണിപ്പെട്ടു.&lt;br /&gt;&lt;br /&gt;അവിടെകൂടി നിന്ന കാഴ്‌ചക്കാരായ മറ്റു ജോലിക്കാര്‍ അടക്കം പറഞ്ഞു&lt;br /&gt;“ സാമിന് ഭ്രാന്തു പിടിച്ചു “&lt;br /&gt;&lt;br /&gt;ദിവസങ്ങളോളം സാമിന്റെ അവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടായില്ല.&lt;br /&gt;&lt;br /&gt;ദ്രാന്ത് എന്ന ഒറ്റക്കാരണത്താലാണ് ഈ കമ്പനിയില്‍ നിന്നും ഇതിനു മുമ്പൊരാള്‍ രണ്ടു വര്‍ഷം തികയ്‌ക്കുന്നതിനു മുമ്പേ തിരികെപ്പോയത്.&lt;br /&gt;&lt;br /&gt;സാമിനേയും നാട്ടിലേക്കു കയറ്റി അയയ്‌ക്കുകയല്ലാതെ കമ്പനിക്കു വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ലീവിനു പോകുന്ന രണ്ടാളെയും കൂട്ടി വളരെ ബുദ്ധിമുട്ടിയാണ് തിരിച്ചയച്ചത്. യാത്രക്കിടയില്‍ വിമാനത്തില്‍ വെച്ച് പ്രശ്‌നമൊന്നും ഉണ്ടാക്കാതിരിക്കാനുള്ള ശക്‌തിയേറിയ മരുന്നും കുത്തി വെച്ചിരുന്നു.&lt;br /&gt;&lt;br /&gt;മാനേജര്‍ തോമസ്സിന് എന്നിട്ടും സംശയം. സാമിന് ഭ്രാന്തുണ്ടായിരുന്നോ ? അതോ ഇവിടുത്തെ ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷപെടാനായി അഭിനയിക്കുകയായിരുന്നോ ?&lt;br /&gt;&lt;br /&gt;അഭിനയമാണെങ്കിലും അസ്സലായി....&lt;br /&gt;അവനെങ്കിലും രക്ഷപെട്ടല്ലോ..........&lt;br /&gt;&lt;br /&gt;മാസങ്ങള്‍ക്കു ശേഷം തോമസ്സ് ഓഫീസ്‌ തിരക്കിലായിരിക്കുമ്പോഴാണ് നാട്ടില്‍ നിന്നും പഴയ ഒരു കൂട്ടുകാരന്റെ ഫോണ്‍ വന്നത്.&lt;br /&gt;&lt;br /&gt;കൂട്ടുകാരന്റെ ഏക മകള്‍‌ക്കൊരു വിവാഹ ആലോചന. പയ്യന്‍, തോമസ്സ് ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും അവധിക്കു വന്നിരിക്കുകയാണ്. പേര്‌ :- സാം , തിരുവല്ലയിലാണ് വീട്. അവന്റെ ജോലി എങ്ങനെയുണ്ട് ? സ്വഭാവം എങ്ങനെയാണ് എന്നൊക്കെ അറിയാനാണ് വിളിച്ചത്.&lt;br /&gt;&lt;br /&gt;ബിസ്സിയാണ് പിന്നെ വിളിക്കാമെന്നും പറഞ്ഞ് തോമസ്സ് ഫോണ്‍ വെച്ചു.&lt;br /&gt;&lt;br /&gt;തോമസ്സിന് മറുപടിയൊന്നും കൊടുക്കുവാനായില്ല.&lt;br /&gt;എന്താണ് മറുപടികൊടുക്കേണ്ടത് ?&lt;br /&gt;അവന്റെ ജോലി നഷ്‌ടപ്പെട്ടെന്നോ ......&lt;br /&gt;ജോലി നഷ്‌ടപ്പെടാന്‍ കാരണം മാനസിക രോഗമാണെന്നോ ......&lt;br /&gt;&lt;br /&gt;പിന്നീട് ഒന്നു രണ്ടു പ്രാവശ്യം കൂട്ടുകാരന്റെ ഫോണ്‍‌കോള്‍ നാട്ടില്‍ നിന്നും വന്നപ്പോള്‍ മനഃപൂര്‍‌വ്വം ഒഴിഞ്ഞു മാറി.&lt;br /&gt;&lt;br /&gt;പിന്നീട് കൂട്ടുകാരനെ വിളിച്ചപ്പോള്‍ കല്ല്യാണ നിശ്‌ഛയം കഴിഞ്ഞിരുന്നു. ഇനിയും തോമസ്സിന്റെ മറുപടിയുടെ ആവശ്യം ഇല്ലല്ലോ.&lt;br /&gt;&lt;br /&gt;കല്ല്യാണത്തിന്റെ ഒരാഴ്‌ചക്കു ശേഷം തോമസ്സ് കൂട്ടികാരനെ ഫോണില്‍ വിളിച്ചു. കല്ല്യാണത്തിനു ചെല്ലാഞ്ഞതിലുള്ള ഖേദം പ്രകടിപ്പിച്ചു.&lt;br /&gt;&lt;br /&gt;മരുമകന്‍ സാമിനെപ്പറ്റിത്തിരക്കി.&lt;br /&gt;“മോളു പറഞ്ഞു അവന്നു ഭ്രാന്താണെന്ന്‌ “&lt;br /&gt;&lt;br /&gt;ഇതു കേട്ട് തോമസ്സ് ഒന്നു ഞെട്ടിയെങ്കിലും അടുത്ത വാചകം കേട്ടപ്പോള്‍ ഞെട്ടല്‍ മാറി.&lt;br /&gt;&lt;br /&gt;“ ആദ്യ ദിനങ്ങളിലൊക്കെ ആര്‍ക്കാ ഭ്രാന്തില്ലാത്തത്....... ക്രമേണ മാറിക്കോളും “&lt;br /&gt;ഇരുവരും ചിരിച്ചു.&lt;br /&gt;&lt;br /&gt;ആറുമാസത്തിനു ശേഷം തോമസ്സ് കൂട്ടുകാരനെ ഫോണില്‍ വിളിച്ചപ്പോള്‍ കൂട്ടുകാരന്റെ മകളെയാണ് ഫോണില്‍ കിട്ടിയത്.&lt;br /&gt;&lt;br /&gt;“ അങ്കിളേ, സാമിന് ഭ്രാന്ത് വളരെക്കൂടുതലാ.... അച്‌ഛനെപ്പോലും വീട്ടില്‍ നിന്നും ഇറക്കി വിട്ടു...... അങ്കിളിനറിയാമായിരുന്നോ സാമിന് ഭ്രാന്തായിരുന്നെന്ന്‌ ? എന്നിട്ടും അങ്കിള്‍ ഒരുവാക്കു പറഞ്ഞില്ലല്ലോ ..... “&lt;br /&gt;&lt;br /&gt;അവള്‍ വീണ്ടും എന്തൊക്കയോ പറഞ്ഞ് കരഞ്ഞു.&lt;br /&gt;&lt;br /&gt;തോമസ്സ് മറുപടിയൊന്നും പറയാതെ ഫോണ്‍ കട്ടു ചെയ്‌തു.&lt;br /&gt;&lt;br /&gt;തോമസ്സിനു പശ്ചാത്താപം തോന്നി. ഒരു ഭ്രാന്തനെ ആ പാവം പെണ്ണിന്റെ തലയില്‍ കെട്ടി വെച്ചല്ലോ ? കല്ല്യാണത്തിനു മുന്‍‌പ് താനൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ആ പെണ്‍‌കൊച്ചിന് ഈ ഗതി വരില്ലായിരുന്നു. ഇനിയും പറഞ്ഞിട്ടെന്താകാര്യം എല്ലാം വിധിയെന്നു പറഞ്ഞു സമാധാനിക്കാം.&lt;br /&gt;&lt;br /&gt;മാസങ്ങള്‍ക്കു ശേഷം തോമസ്സ് അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ തിരുവല്ലായില്‍ വെച്ച് സാമിനെക്കണ്ടു.&lt;br /&gt;&lt;br /&gt;ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ എന്തോ സാധനം വാങ്ങാന്‍ കയറിയതാണ്.&lt;br /&gt;ആ സൂപ്പര്‍ മാര്‍ക്കറ്റ് സാമിന്റേതാണെന്ന് വിശ്വസിക്കാന്‍ തോമസ്സിനായില്ല.&lt;br /&gt;സാം സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഫീസില്‍ ഇരുത്തി തോമസ്സിന് ചായയും ബിസ്‌ക്കറ്റും കൊടുത്തു.&lt;br /&gt;&lt;br /&gt;“ നിനക്ക് അസുഖം എങ്ങനെയുണ്ട്...... കുറവുണ്ടോ ?.....”&lt;br /&gt;“ എനിക്ക് അസുഖമോ ! ..... ഓ.... സാറേ..... എനിക്കസുഖമൊന്നും ഇല്ലായിരുന്നു. അവിടെ നിന്നും രക്ഷപെടാന്‍ വേണ്ടിയുള്ള വെറും അഭിനയം മാത്രമായിരുന്നു അത്.”&lt;br /&gt;&lt;br /&gt;“ നിന്റെ ഭാര്യയും പറഞ്ഞല്ലോ നിനക്ക് അസുഖമാണെന്ന്.....”&lt;br /&gt;&lt;br /&gt;“ ഓ........ അവളുടെ കാര്യം ഒന്നും പറയേണ്ട അവള്‍ക്ക് മുഴു ഭ്രാന്തായിരുന്നു. ഞാന്‍ വിവാഹമോചനം നേടി. അവര്‍ക്ക് പാരമ്പര്യമായി ഭ്രാന്തുള്ളവരാ.... അവളുടെ വല്ല്യമ്മപോലും ഭ്രാന്തു വന്നാ മരിച്ചത്. അവളുടെ അപ്പന്‍ ഭ്രാന്തു മൂത്ത് വീടുവിട്ട് എങ്ങോട്ടോ ഇറങ്ങി പോയി.“&lt;br /&gt;&lt;br /&gt;തോമസ്സ് ചായയും ബിസ്‌ക്കറ്റും കഴിച്ച് വേഗം ഇറങ്ങി നടന്നു. ഒന്നു തിരിഞ്ഞു നോക്കി ‘സാംസ്‌ സൂപ്പര്‍ മാര്‍ക്കറ്റ്’ എന്ന വലിയ ബോര്‍ഡ് വായിച്ചു. ഇത്രയും വലിയ സൂപ്പര്‍മാര്‍ക്കറ്റ് നോക്കി നടത്താന്‍ ഒരു ഭ്രാന്തനെക്കൊണ്ടാകുമോ ?&lt;br /&gt;&lt;br /&gt;സത്യത്തില്‍ ആര്‍‌ക്കാണു ഭ്രാന്തുള്ളത് ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-3991666441947587981?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/3991666441947587981/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=3991666441947587981' title='37 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/3991666441947587981'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/3991666441947587981'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2007/11/blog-post_13.html' title='ഒരു ഭ്രാന്തന്‍ രക്ഷപെടുന്നു (കഥ)'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-8864056058014267568</id><published>2007-11-11T10:05:00.000+03:00</published><updated>2007-11-11T10:06:15.259+03:00</updated><title type='text'>കുട്ടിയുടുപ്പും കളിപ്പാട്ടവും</title><content type='html'>ഇക്കാലത്ത് ഉപകാരം ചെയ്യാന്‍ ഓരോ മലയാളിയും പേടിക്കും. ആര്‍‌ക്കൊക്കെ ഉപകാരം ചെയ്‌തിട്ടുണ്ടോ, അവരാണ് കൂടുതല്‍ ഉപദ്രവങ്ങള്‍ തിരികെ നല്‍‌കിയിട്ടുണ്ടെന്നതാണ് അനുഭവപാഠം.&lt;br /&gt;&lt;br /&gt;പക്ഷേ വര്‍ഗീസ് അങ്ങനെയല്ല. നല്ല മനസ്സുള്ളവനാണ്. ആവശ്യങ്ങളിലിരിക്കുന്നവരെ സഹായിക്കാന്‍ അവന്‍ എപ്പോഴും ഉണ്ടാകും. ഇത്ര ലോല ഹൃദയരെ ഇക്കാ‍ലത്ത് കണ്ടെത്തുക പ്രയാസമാണ്.&lt;br /&gt;&lt;br /&gt;ഈ ഗള്‍ഫില്‍ വര്‍‌ഗീസിന്റെ കമ്പനിയില്‍ തന്നെയാണ് സുനീഷും ജോലി ചെയ്യുന്നത്. താന്‍ അകൌണ്ടന്റായി ജോലി ചെയ്യുന്ന കമ്പനിയില്‍ ഒരു കാര്‍‌പെന്ററുടെ ഒഴിവ് വന്നപ്പോള്‍ കൂടെ പഠിച്ച സ്വന്തം നാട്ടുകാരനായ സുനീഷിന് വിസ്സാ ശരിയാക്കിക്കോടുക്കാന്‍ വര്‍‌ഗീസിനു തോന്നി.&lt;br /&gt;&lt;br /&gt;രാവിലെ ഓഫീസില്‍ ഒരു ചായകുടിച്ചു കഴിഞ്ഞ് വീണ്ടും ഫയലുകളെടുത്തപ്പോളാണ് നാട്ടില്‍ നിന്നും സുനീഷിന്റെ അച്‌ഛന്‍ വര്‍ഗീസിനെ ഫോണില്‍ വിളിച്ചത്.&lt;br /&gt;&lt;br /&gt;സുനീഷിന്റെ ആറുമാസം പ്രായമുള്ള കുഞ്ഞ്‌ മരിച്ചു പോയ വിവരം അവനെ അറിയിക്കാന്‍ പറഞ്ഞു. വലിയ അസുഖമൊന്നും ഇല്ലായിരുന്നു. ചെറിയൊരു പനി വന്നു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ മരിച്ചു പോയി.&lt;br /&gt;&lt;br /&gt;സുനീഷിന്റെ ഓരേ ഒരു മകനാണ്. കഴിഞ്ഞ മാസം വന്ന ഫോട്ടോയും അവനെല്ലാവരെയും കൊണ്ടു നടന്നു കാണിച്ചിരുന്നു. അതു കണ്ടവരുടെ ആരുടേയും മനസ്സില്‍ നിന്നും ആ പുഞ്ചിരിക്കുന്ന മുഖം ഇനിയും മാ‍ഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;എങ്ങനെയാണ് ഈ ദുഃഖ വാര്‍ത്ത അവനെ അറിയിക്കുക?&lt;br /&gt;അവന്റെ പ്രതികരണം എന്തായിരിക്കും?&lt;br /&gt;&lt;br /&gt;വര്‍ഗീസ് സൈറ്റിലുള്ള ഹിന്ദിക്കാരന്‍‌ സൂപ്പര്‍‌വൈസറെ വിളിച്ച്‌ സുനീഷിന്റെ കൈയ്യില്‍ ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;“സുനീഷ്, നാട്ടില്‍ നിന്നും അച്‌ഛന്‍ വിളിച്ചിരുന്നു......... നീ വിവരം അറിഞ്ഞോ ?”&lt;br /&gt;“ഞാന്‍ അറിഞ്ഞു............ ഞാന്‍ നാട്ടിലേക്ക് വിളിച്ചിരുന്നു”&lt;br /&gt;“നീ നാട്ടില്‍ പോകുന്നുണ്ടോ ?”&lt;br /&gt;“ഓ ഇല്ല......... ഒരുമാസം കഴിയുമ്പോള്‍ പോകാന്‍ ലീവ് സാങ്ങ്‌ഷനായിട്ടുണ്ട് അന്നേരമേ പോകുന്നുള്ളു. ഞാന്‍ പോയിട്ടവിടെ എന്തു ചെയ്യാനാ ഞാന്‍ അയയ്‌ക്കുന്ന പണത്തിനാണവിടെ ആവശ്യം”&lt;br /&gt;&lt;br /&gt;വര്‍ഗീസ് ഫോണ്‍ വെച്ചു.&lt;br /&gt;സുനീഷ് പണി തുടര്‍‌ന്നു.&lt;br /&gt;ഏതൊരു പ്രവാസിയേക്കാളും വില അവനയയ്‌ക്കുന്ന പണത്തിനാണെന്നത് സത്യമാകാം. എങ്കിലും സ്വന്തം കുരുന്നിന്റെ മുഖം അവസാനമായി ഒന്നു കാണുവാന്‍ ആഗ്രഹമില്ലാത്തവന്‍, ഇവനെന്താ മൃഗമാണോ?&lt;br /&gt;&lt;br /&gt;ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കുഞ്ഞിനെ അവസാനമായിട്ടൊന്നു കാണാന്‍ പോകുന്നില്ല പോലും. സുനീഷ് ആവശ്യപ്പെട്ടാന്‍ എമര്‍‌ജെന്‍സി ലീവ് കിട്ടുമായിരുന്നു.&lt;br /&gt;&lt;br /&gt;സുനീഷിന്റെ അടുത്ത വീട്ടിലേക്ക് വര്‍ഗീസ് ഫോണ്‍ ചെയ്‌തു.&lt;br /&gt;ഇവിടെ നിന്നുള്ള മറുപടിക്കായി അവര്‍ കാത്തിരിക്കുകയായിരുന്നു.&lt;br /&gt;സുനീഷിന്റെ അച്‌ഛനുമായി സംസാരിച്ചു.&lt;br /&gt;&lt;br /&gt;“ ഞാന്‍ സുനീഷുമായി സംസാരിച്ചു. സുനീഷിന് ഇപ്പോള്‍ നാട്ടില്‍ വരാന്‍ സാധിക്കുകയില്ല. കമ്പനിയില്‍ നിന്നും ലീവു കിട്ടാന്‍ യാതൊരു വഴിയുമില്ല. ബോഡി മറവു ചെയ്‌തോളൂ. “&lt;br /&gt;&lt;br /&gt;അവര്‍ക്ക് പിന്നെ ആരെയും കാക്കുവാനില്ലായിരുന്നു. ശവസംസ്‌കാരം അന്നു തന്നെ നടത്തി.&lt;br /&gt;&lt;br /&gt;വര്‍‌ഗീസ് ഡ്യൂട്ടി കഴിഞ്ഞ് വൈകിട്ട് കമ്പനി അക്കൊമഡേഷനില്‍ എത്തിയപ്പോഴേക്കും കുളിച്ചൊരുങ്ങി പുറത്തുപോകാന്‍ നില്‍ക്കുന്ന സുനീഷിനെക്കണ്ടു.&lt;br /&gt;&lt;br /&gt;“നീ എവിടേക്കാ”&lt;br /&gt;“ഞാന്‍ ടൌണില്‍ വരെ ഇത്തിരി ഷോപ്പിങ്ങുണ്ട്”&lt;br /&gt;&lt;br /&gt;സുനീഷിനെ കാറില്‍ക്കയറ്റി ടൌണിലേക്ക് പോകുമ്പോള്‍ വര്‍ഗീസ് അവനെ മനസ്സില്‍ ശപിച്ചു.&lt;br /&gt;&lt;br /&gt;ഇവനെന്തൊരു സൃഷ്‌ടിയാ ....&lt;br /&gt;സ്വന്തം കുഞ്ഞിന്റെ മരണ ദിവസവും ഷോപ്പിങ്ങിനു നടക്കുന്നു......&lt;br /&gt;ഹൃദയമില്ലാത്തവന്‍.......&lt;br /&gt;&lt;br /&gt;കുട്ടികള്‍ക്കുള്ള ഉടുപ്പുകളും കളിപ്പാട്ടങ്ങളും വില്‍‌ക്കുന്ന കടയുടെ മുമ്പില്‍ വണ്ടി നിര്‍‌ത്താന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;വണ്ടി നിര്‍ത്തിയപ്പോഴെ സുനീഷ് കടയിലേക്ക് കയറിപ്പോയി&lt;br /&gt;&lt;br /&gt;വര്‍‌ഗീസ് വണ്ടി പാര്‍ക്കു ചെയ്‌തു കടയിലേക്ക് പോകുമ്പോള്‍ ആലോചിച്ചു. എന്താ ഇവനു മാനസിക രോഗത്തിന്റെ തുടക്കമാണോ? ഇവന്റെ ഒരേ ഒരു കുട്ടിയാണല്ലോ ഇന്നു രാവിലെ മരിച്ചു പോയത്. പിന്നെ ഇവന്‍ ആര്‍‌ക്കാണ് കുട്ടിയുടുപ്പും കളിപ്പാട്ടവും വാങ്ങാന്‍ വന്നിരിക്കുന്നത്. മകന്‍ മരിച്ച ആഘാതത്തില്‍ മനസ്സിന്റെ സമനിലതെറ്റിയോ ?&lt;br /&gt;&lt;br /&gt;സുനീഷ് ഒരു ലൈറ്റ് മെറൂണ്‍ കളര്‍ കുട്ടിയുടുപ്പെടുത്ത് ഉയര്‍ത്തിക്കാണിച്ചു കൊണ്ട്‌ ചോദിച്ചു.&lt;br /&gt;&lt;br /&gt;“നോക്കൂ ഈ കളര്‍ എന്റെ മോനു ചേരുമോ ? ഇതിന് ഒരല്പം വലിപ്പം കൂടുതലാ..... എങ്കിലും സാരമില്ല ഒന്നര വയസ്സു വരെയെങ്കിലും ഇടാം”&lt;br /&gt;&lt;br /&gt;“എടാ സുനീഷേ നിനക്കെന്തു പറ്റി”&lt;br /&gt;“എന്തു പറ്റാനാ....., ഞാന്‍ അടുത്തമാസം ലീവിനു പോകുവല്ലേ എന്റെ മോന്‍ എന്റെ സമ്മാനത്തിനായ് കാത്തിരിക്കും”&lt;br /&gt;“നീ രാവിലെ വീട്ടിലേക്ക് ഫോണ്‍ ചെയ്‌തെന്നു പറഞ്ഞിട്ട്”&lt;br /&gt;“അതെ ഞാന്‍ ഫോണ്‍ ചെയ്‌തിരുന്നു”&lt;br /&gt;“ഞാന്‍ അറിഞ്ഞോന്നു ചോദിച്ചപ്പോള്‍ നീ അറിഞ്ഞെന്നു പറഞ്ഞു”&lt;br /&gt;“അതെ അച്‌ഛന്‍ പറഞ്ഞിരുന്നു, അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു, അമ്മയ്‌ക്ക് അടുത്ത മാസം ഒരു ഓപ്പറേഷന്‍ വേണ്ടി വരും കുറേ പണം അത്യാവശ്യം വേണമെന്ന്. ഞാന്‍ അടുത്തമാസം നാട്ടില്‍ ചെല്ലുമ്പോള്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞിട്ടുണ്ട്”&lt;br /&gt;&lt;br /&gt;“അല്ല നിന്റെ മോന്റെ കാര്യം”&lt;br /&gt;“ ഇല്ല ഞാനൊന്നും അറിഞ്ഞില്ല.... എന്താ‍..... എന്തുണ്ടായി.... അവനുവല്ല അസുഖവും.....”&lt;br /&gt;&lt;br /&gt;വര്‍ഗീസ് എന്തൊക്കയോ മനസ്സില്‍ പിറുപിറുത്തു&lt;br /&gt;സുനീഷ് ഇനിയും അറിഞ്ഞിട്ടില്ല അവന്റെ കുരുന്ന് മരിച്ചു പോയത്. ഞാന്‍ തന്നെയാണ് നാട്ടില്‍ അറിയിച്ചത് അവന്‍ വരുന്നില്ല സംസ്‌ക്കാരം നടത്തിക്കൊള്ളുവാന്‍. സ്വന്തം കുഞ്ഞിന്റെ മുഖം അവസാനമായി ഒരു നോക്കു കാണുവാനുള്ള അവസരം നിഷേധിച്ച ഞാനൊരു ക്രൂരനാണ്. ഞാനത് എങ്ങനെ സുനീഷിനോടു പറയും?”&lt;br /&gt;&lt;br /&gt;വര്‍ഗീസ് ഒരു കളിപ്പാട്ടം എടുത്ത് കാണിച്ചിട്ടു പറഞ്ഞു&lt;br /&gt;“ ഇത് നിന്റെ മകന് ഒത്തിരി ഇഷ്‌ടപ്പെടും”&lt;br /&gt;&lt;br /&gt;വര്‍ഗീസിന്റെ മുഖത്ത് ആദ്യമൊരു പുഞ്ചിരിയായിരുന്നു. ഉടന്‍ തന്നെയത് പൊട്ടിച്ചിരിയും അട്ടഹാസവുമായി മാറി.&lt;br /&gt;കുട്ടിയുടുപ്പുകളും കളിപ്പാട്ടങ്ങളും എടുത്ത് എറിഞ്ഞു&lt;br /&gt;നിയന്ത്രിക്കാന്‍ വന്ന സെക്യൂരിറ്റിക്കാരനെ അടിച്ചു.&lt;br /&gt;എന്തൊക്കയോ അവ്യക്‌തമായ ഭാഷയില്‍ വിളിച്ചു പറയുന്നുണ്ട്.&lt;br /&gt;സുനീഷിനും വര്‍ഗീസിനെ നിയന്ത്രിക്കാനായില്ല.&lt;br /&gt;കടയുടമ അറിയിച്ച പ്രകാരം പോലീസുകാര്‍ വന്ന് വര്‍ഗീസിനെ കൊണ്ടു പോകുമ്പോള്‍ അവന്‍ കൂടുതല്‍ ഉച്ചത്തില്‍ ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ചു.&lt;br /&gt;&lt;br /&gt;ഒന്നും മനസ്സിലാകാതെ സുനീഷ് നിന്നു.&lt;br /&gt;സത്യം അറിയുമ്പോള്‍ സുനീഷിന്റെ അവസ്ഥ എന്താകുമോ എന്തോ ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-8864056058014267568?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/8864056058014267568/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=8864056058014267568' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/8864056058014267568'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/8864056058014267568'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2007/11/blog-post.html' title='കുട്ടിയുടുപ്പും കളിപ്പാട്ടവും'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-7321012400191363012</id><published>2007-10-28T09:44:00.000+03:00</published><updated>2007-10-28T09:46:01.386+03:00</updated><title type='text'>പാവം പാവം രാക്ഷസന്‍</title><content type='html'>ഒരിക്കല്‍ കാട്ടില്‍ ഒരു രാക്ഷസന്‍ ജീവിച്ചിരുന്നു. കാടിന്റെ നടുവിലുള്ള വലിയ കോട്ടയുടെ ഇരുപത്തിയഞ്ചാം നിലയിലായിരുന്നു രാക്ഷസന്‍ ഒറ്റയ്‌ക്ക് താമസിച്ചിരുന്നത്. രാക്ഷസന്‍ മഹാക്രൂരനായിരുന്നു. കറുത്ത് തടിച്ച് നല്ല ഉറച്ച ശരീരവും നീട്ടി വളര്‍ത്തിയ തലമുടിയും താടിയും ഒന്നരയാള്‍ പൊക്കവുമുള്ള രാക്ഷസനെ കണ്ടാല്‍ ആര്‍ക്കും പേടി തോന്നും.&lt;br /&gt;&lt;br /&gt;രാക്ഷസക്കോട്ടയുടെ ജനലുകളിലൂടെ നോക്കിയാല്‍ പരന്നു കിടക്കുന്ന കാടും അതിന്നപ്പുറമുള്ള പുഴയും കാണാമായിരുന്നു. കാട്ടില്‍ എല്ലാം ഉണ്ടായിരുന്നെങ്കിലും താന്‍ ഏകനാണെന്ന ബോധം രാക്ഷസനെ വല്ലാതെ വേദനിപ്പിച്ചു. തന്റെ കൂടെ ഒരാഴ്‌ച മാത്രം താമസിച്ച രാക്ഷസി എന്തിനാണ് തന്നെ ഉപേക്ഷിച്ചു പോയതെന്ന് ഇന്നും രാക്ഷസനറിയില്ല. തന്റെ സ്വന്തം രാക്ഷസിയെപ്പറ്റി സ്‌നേഹത്തോടെ ഓര്‍ക്കുവാനെ രാക്ഷസനാകുമായിരുന്നുള്ളു. ഒരു നാള്‍ അവള്‍ തിരിച്ചു വരുമെന്ന് രാക്ഷസന്‍ വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;ഒരു ദിവസം രാവിലെ രാക്ഷസന്‍ പുഴക്കരയിലൂടെ നടക്കുമ്പോള്‍ ഒരു രാജകുമാരി അവിടെ ഒറ്റയ്‌ക്കിരുന്ന്‌ കരയുന്നതു കണ്ടു.&lt;br /&gt;&lt;br /&gt;രാക്ഷസന്‍ ഒരു മരത്തിനു പിന്നില്‍ ഒളിച്ചിരുന്ന്  രാജകുമാരിയെന്തിനാണ് കരയുന്നതെന്ന് ചോദിച്ചു&lt;br /&gt;&lt;br /&gt;രാജകുമാരി കരച്ചില്‍ നിര്‍‌ത്തി താനെങ്ങനെയാണ് ഇവിടെ എത്തപ്പെട്ടതെന്ന് വിശദമായി പറഞ്ഞു.&lt;br /&gt;&lt;br /&gt;അവള്‍ അയല്‍‌രാജ്യത്തെ രാജകുമാരനുമായി കഴിഞ്ഞ ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ ശത്രുതയിലുമായിരുന്നു. അവരുടെ വിവാഹത്തിന് മാതാ പിതാക്കന്മാര്‍ സമ്മതിക്കാത്തതിനാല്‍ അവര്‍‌ ഒളിച്ചോടാനായി ഇറങ്ങിത്തിരിച്ചതാണ്. എങ്ങോട്ടാണ് പോകേണ്ടതെന്ന് അവര്‍ക്കറിയില്ലായിരുന്നു. മാതാ പിതാക്കന്മാരുടെ കണ്ണെത്താത്ത ഏതെങ്കിലും രാജ്യത്തു പോയി ജീവിക്കുവാനായി അവര്‍ ഇറങ്ങിത്തിരിച്ചു. ഇവിടെയെത്തിയപ്പോള്‍ രാജകുമാരനെ കാണാനില്ല. അതിനാലാണ് രാജകുമാരി കരഞ്ഞത്.&lt;br /&gt;&lt;br /&gt;ഒളിച്ചിരുന്ന മരത്തിനു പിന്നില്‍ നിന്നും രാക്ഷസന്‍ പുറത്തു വന്നു. രാക്ഷസനെ കണ്ടതും രാജകുമാരി പിന്നെയും ഉച്ചത്തില്‍ കരച്ചിലാരംഭിച്ചു. രാജകുമാരനെ കണ്ടെത്താമെന്നു വാക്കുകൊടുത്തപ്പോളാണ് രാജകുമാരി കരച്ചില്‍ നിര്‍ത്തിയത്. രാക്ഷസന്‍ രാജകുമാരിയേയും കൂട്ടി കോട്ടയിലേക്കു പോയി. രാക്ഷസന്‍ ഏതോ മന്ത്രം ചൊല്ലിയപ്പോള്‍ കോട്ടയുടെ വലിയ വാതില്‍ അവര്‍ക്കു മുന്‍പില്‍ തുറന്നു. ലിഫ്‌റ്റില്‍ കയറി അവര്‍ കോട്ടയുടെ ഇരുപത്തിയഞ്ചാം നിലയിലേക്കു പോയി.&lt;br /&gt;&lt;br /&gt;രാജകുമാരിക്കു കഴിക്കാന്‍ ഇഷ്‌ടം പോലെ കാട്ടുപഴങ്ങളും തേനും നല്‍കി. ക്ഷീണം മൂലം രാജകുമാരി അറിയാതെ ഉറങ്ങിപ്പോയി. ഉറക്കം ഉണരുന്നതുവരെ രാക്ഷസന്‍ രാജകുമാരിക്കരികില്‍ കാവലിരുന്നു.&lt;br /&gt;&lt;br /&gt;ദീര്‍ഘനേരത്തെ ഉറക്കത്തിനു ശേഷം രാജകുമാരി ഞെട്ടിയുണര്‍ന്നു. തനിക്ക് കാവലിരിക്കുന്ന രാക്ഷസനെക്കണ്ട് പേടിതോന്നിയെങ്കിലും തന്നെ ഉപദ്രവിക്കാതിരുന്ന രാക്ഷസനില്‍ വിശ്വാസം തോന്നി. ക്രമേണ രാക്ഷസനോടുള്ള പേടിയും മാറി.&lt;br /&gt;&lt;br /&gt;രാജകുമാരി തന്റെ വാനിറ്റി ബാഗ് തുറന്ന്, ചീപ്പും കത്രികയുമെടുത്തു. രാക്ഷസന്റെ തലമുടിയും താടിയും വെട്ടിക്കൊടുത്തു. അവര്‍ ഒന്നിച്ച് പുഴയില്‍ പോയിക്കുളിച്ചു. കുളിക്കാനിറങ്ങിയ രാക്ഷസനും കുളികഴിഞ്ഞ് കയറിയ രാക്ഷസനും തമ്മില്‍ ഒത്തിരി വ്യത്യാസം ഉണ്ടായിരുന്നു. കുളികഴിഞ്ഞപ്പോള്‍ രാക്ഷസനു പോലും തോന്നി താനൊരു സുന്ദരനാണെന്ന്.&lt;br /&gt;&lt;br /&gt;രാക്ഷസന്‍ രാജകുമാരിയെ കോട്ട മുഴുവന്‍ കൊണ്ടു നടന്നു കാണിച്ചു. ഓരോന്നും വലിയ അത്‌ഭുതത്തോടെയാണ് രാജകുമാരി കണ്ടത്. രാക്ഷസന്റെ പക്കലുള്ള വന്‍ നിധിശേഖരം കണ്ട് രാജകുമാരിയുടെ കണ്ണ്‌ മഞ്ഞളിച്ചു പോയി.&lt;br /&gt;&lt;br /&gt;രാജകുമാരി പറഞ്ഞു&lt;br /&gt;“ഇതൊരു കോട്ടയല്ല, എന്റെ അച്‌ഛന്റെ കൊട്ടാരത്തേക്കാള്‍ വലിയ കൊട്ടാരമാണ്”&lt;br /&gt;&lt;br /&gt;കോട്ട മുഴുവന്‍ ചുറ്റി നടന്നു കണ്ട് രാജകുമാരി തളര്‍ന്നു പോയി. രാക്ഷസന്‍ കാട്ടുപഴങ്ങളും തേനും കൊടുത്തു. രാജകുമാരി അത് കഴിച്ച്  ഉറങ്ങി.&lt;br /&gt;&lt;br /&gt;ഉണര്‍‌ന്നു കഴിഞ്ഞപ്പോള്‍ രാജകുമാരിക്ക് കുടിക്കാന്‍ എന്തോ കാട്ടു പാനീയം കൊടുത്തു.&lt;br /&gt;&lt;br /&gt;രാക്ഷസന്‍ പറഞ്ഞു&lt;br /&gt;“വരൂ രാജകുമാരി നമുക്ക് നദിക്കരയിലേക്കു പോകാം നിന്റെ കാമുകന്‍ രാജകുമാരനെ തേടിക്കണ്ടു പിടിക്കാം”&lt;br /&gt;&lt;br /&gt;രാജകുമാരി ആലോചിച്ചു&lt;br /&gt;രാജകുമാരന്‍ എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവനെപ്പോലെയാണ്. എന്നും ആരെയൊക്കയോ പേടിച്ച് ഒളിച്ചു ജീവിക്കേണ്ടി വരും. രാജാവിന്റെ കാലശേഷമേ അധികാരം കൈയില്‍ കിട്ടുകയുള്ളൂ‍. രാജാവിപ്പോലെങ്ങും കാലം ചെയ്യുന്ന ലക്ഷണവും ഇല്ല. അത്രയൊന്നും കാത്തിരിക്കാന്‍ എനിക്കു വയ്യാ. അധികാരം ഇല്ലെങ്കിലെന്താ സമ്പത്തും ശക്‌തിയും ഉള്ള രാക്ഷസന്‍ രാജകുമാരനേക്കാള്‍ യോഗ്യനാണ്.&lt;br /&gt;&lt;br /&gt;രാജകുമാരി പറഞ്ഞു&lt;br /&gt;“ എന്നെ കരുതാന്‍ കഴിയാത്ത രാജകുമാരന്റെയൊപ്പം ജീവിക്കാന്‍ ഞാനില്ല. നിങ്ങളെ ഞാന്‍ ഇഷ്‌ടപ്പെടുന്നു, നിങ്ങളെ ഞാന്‍ വിവാഹം കഴിക്കട്ടെ”&lt;br /&gt;&lt;br /&gt;രാക്ഷസന് വിശ്വസിക്കാനായില്ല. ഒരു രാജകുമാരി തന്റെ മുഖത്തു നോക്കി വിവാഹാഭ്യര്‍‌ത്ഥന നടത്തിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;രാക്ഷസനും സന്തോഷമായി.&lt;br /&gt;&lt;br /&gt;നിമിഷങ്ങള്‍‌പ്പോലും പാഴാക്കാതെ അവര്‍ വിവാഹിതരായി.&lt;br /&gt;&lt;br /&gt;വിവാഹപ്പിറ്റേന്ന് അവര്‍ പുഴക്കരയിലൂടെ കൈ പിടിച്ച് നടക്കുമ്പോള്‍ രാജകുമാരിയുടെ പഴയ കാമുകന്‍ രാജകുമാരന്‍ കുതിരപ്പുറത്തുവരുന്നത് ദൂരെ നിന്നേ കണ്ടു.&lt;br /&gt;അവര്‍ മരത്തിന്റെ പിന്നില്‍ ഒളിച്ചിരുന്നു. രാജകുമാരനെ കുതിരപ്പുറത്തുനിന്നും എറിഞ്ഞു വീഴ്‌ത്തി. ഇരുവരും ചേര്‍ന്ന് തല്ലിക്കൊന്നു. കോട്ടയുടെ ഇരുപത്തിയഞ്ചാം നിലയിലേക്ക് വലിച്ചു കൊണ്ടു പോയി. അവിടെ വെച്ച് പല കഷണങ്ങളായി വലിച്ചു കീറി. ഓരോ കഷണങ്ങളായി അവര്‍ കോട്ടയുടെ ജനലിലൂടെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ആരാണ് എല്ലിന്‍ കഷണം കൂടുതല്‍ ദൂരം വലിച്ചെറിയുന്നത് എന്നതില്‍ അവര്‍ മത്‌സരമായിരുന്നു. രാജകുമാരി ജയിക്കുവാനായി രാക്ഷസന്‍ സ്വയം തോറ്റു കൊടുത്തു.&lt;br /&gt;&lt;br /&gt;പലതിലും തോറ്റുകൊടുത്ത് രാജകുമാരിയെ സന്തോഷിപ്പിച്ച് മാസങ്ങളോളം അവര്‍ ഭാര്യാ ഭര്‍‌ത്താക്കന്മാരായി ജീവിച്ചു.&lt;br /&gt;&lt;br /&gt;മാസങ്ങള്‍‌ക്കൊണ്ട് രാക്ഷസനോടൊപ്പമുള്ള ജീവിതം മടുത്തെന്നു തുറന്നു പറയുവാനുള്ള ധൈര്യം രാജകുമാരിക്കുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;കോട്ടയുടെ മുകളിലൂടെ താണു പറന്ന ഒരു ഹെലികോപ്‌ടറില്‍ ഉണ്ടായിരുന്ന ഏതോ രാജ്യത്തെ യുവരാജാവ് കോട്ടയുടെ മുകളില്‍ നില്‍ക്കുന്ന രാക്ഷസനേയും രാജകുമാരിയേയും കണ്ടു. യുവരാജാവിന്റെ ചുവന്ന കുപ്പായവും തിളക്കമുള്ള ഓവര്‍‌ക്കോട്ടും രത്‌നങ്ങള്‍ പതിച്ച കിരീടവും ഇരുവരും കാണുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഹെലികോപ്‌ടര്‍ പുഴക്കരയില്‍ ലാന്റു ചെയ്‌ത സമയത്തുതന്നെ രാക്ഷസന്‍ കോട്ടയുടെ മുകളില്‍ നിന്ന് താഴെ വീണു മരിച്ചു.&lt;br /&gt;&lt;br /&gt;ആ മരണത്തിലൂടെ രാക്ഷസന്‍ രാജകുമാരിയോടുള്ള സ്‌നേഹം വെളിപ്പെടുത്തുകുയായിരുന്നുവോ?&lt;br /&gt;രാജകുമാരിയെ രാക്ഷസന്‍ അത്രമാത്രം സ്‌നേഹിച്ചിരുന്നുവോ?&lt;br /&gt;രാജകുമാരിക്കൊരു പുതിയ ജീവിതം കിട്ടുവാനായി രാക്ഷസന്‍ സ്വയം ഇല്ലാതായതാണോ?&lt;br /&gt;&lt;br /&gt;രാജകുമാരി ഓടി പുഴക്കരയിലേക്കു പോയി. ഹെലിക്കോപ്‌ടറില്‍ കയറി യുവരാജാവിനോടൊപ്പം അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്കു പോയി. പോകുമ്പോള്‍ രാക്ഷസന്റെ നിധി എടുക്കുവാന്‍ അവള്‍ മറന്നില്ല.&lt;br /&gt;&lt;br /&gt;രാക്ഷസന്റെ മരണം ആത്‌മഹത്യയാണോ അതോ കുലപാതകമായിരുന്നോ?&lt;br /&gt;&lt;br /&gt;ആരെങ്കിലും രാക്ഷസനെ താഴേക്ക് തള്ളിയിടുകയായിരുന്നോ?&lt;br /&gt;ആ സമയത്ത് രാക്ഷസനോടൊപ്പം രാജകുമാരിമാത്രമേ ഉണ്ടായിരുന്നുള്ളു.&lt;br /&gt;എന്താ രാജകുമാരി അത്രയ്‌ക്ക് രാക്ഷസിയാണോ ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-7321012400191363012?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/7321012400191363012/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=7321012400191363012' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/7321012400191363012'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/7321012400191363012'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2007/10/blog-post_27.html' title='പാവം പാവം രാക്ഷസന്‍'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-3917429793096749164</id><published>2007-10-23T09:01:00.000+03:00</published><updated>2007-10-23T09:02:42.283+03:00</updated><title type='text'>ആദ്യ കഥയിലെ മാതാവ്</title><content type='html'>യുക്‌തിവാദിയായ കുര്യന്റെ മകനെഴുതിയ ആദ്യകഥയിലെ പ്രധാന കഥാപാത്രം ദൈവമാതാവായിരുന്നുവെന്നത് തികച്ചും യാദൃശ്ചികം‌മാത്രം. അതൊരു കഥമാത്രമായിരുന്നെന്ന് അംഗീകരിക്കാതെ മകനെ വീട്ടില്‍ നിന്നും ആ പിതാവ് പുറത്താക്കി. മകന്‍ കഥയെഴുതിയെന്ന കുറ്റത്തിന്റെ ശിക്ഷ ഏല്‍ക്കുമ്പോഴും യഥാര്‍‌ത്ഥ കുറ്റവാളി രക്ഷപെടുന്നതിലുള്ള യുക്‌തി എന്തായിരുന്നു.&lt;br /&gt;&lt;br /&gt;കുര്യന്റെ മകന് സ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കുവാന്‍ ഇനിയും വേണം വര്‍ഷങ്ങള്‍, അതിനിടയില്‍ കഥയെഴുതുവാനുള്ള ശ്രമം നടത്തിയത് ആരുടേയും പ്രേരണമൂലം അല്ല. ഒരു കഥയെഴുതുവാന്‍ തോന്നി സാമൂഹ്യപാഠത്തിന്റെ നോട്ടുബുക്കില്‍ ധാരാളം പേജുകള്‍ ബാക്കിയുണ്ടായിരുന്നു, അതിന്റെ അവസാന പേജുകളില്‍ ഒറ്റയിരുപ്പിനിരുന്ന് ആറു പേജുള്ള കഥയെഴുതിക്കഴിഞ്ഞപ്പോളാണ് ആശ്വാസമായത്. വീണ്ടും വായിച്ചു നോക്കി അതൊരു കഥയുള്ള കഥയാണെന്ന് അവന്നു തോന്നി.&lt;br /&gt;&lt;br /&gt;കുര്യന്റെ അപ്പന്‍ പള്ളിയുമായി നല്ല അടുപ്പത്തിലായിരുന്നു. ജീവിതകാലം മുഴുവന്‍ ദൈവത്തിനു വേണ്ടി എന്തൊക്കയോ ചെയ്യാന്‍ ഓടി നടക്കുകയായിരുന്നു. കുര്യന്റെ അപ്പന്‍ നല്ല പ്രായത്തില്‍ തന്നെ കര്‍ത്താവില്‍ നിദ്രകൊണ്ടൂ. വിധി വൈപരീത്യം കൊണ്ടാകാം കുര്യന്‍ ദൈവം ഇല്ലെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. കുര്യന്‍ ഏതുകാര്യവും യുക്‌തിയോടുകൂടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വാക്കുകളൊക്കെ യുക്‌തി ഭദ്രമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പോസ്റ്റുമാന്‍ മാസത്തില്‍ മൂന്നും നാലും പ്രാവശ്യം യുക്‌തിവാദ സന്ദേശങ്ങള്‍ കൈമാറാന്‍ ആ വീട്ടില്‍ വന്നു പോകുമായിരുന്നു. ഡല്‍ഹിയില്‍ നിന്നു പോലും യുക്‌തിവാദ ഗ്രന്ഥങ്ങള്‍ വരുത്തി വായിക്കുമായിരുന്നു. ദൈവ സംബന്ധമായ മറ്റ് പുസ്‌തകങ്ങളോ ദൈവങ്ങളുടെ പടങ്ങളോ ഒന്നും തന്നെ ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. മുന്‍പ്‌ സ്വാഗതം എന്ന് എഴുതിയ കൂപ്പുകൈയ്യുടെ പടം പ്രധാന വാതിലിന്നു മുകളില്‍ ഉണ്ടായിരുന്നു, പിന്നീട് അതും എടുത്ത് മാറ്റി.&lt;br /&gt;&lt;br /&gt;കുര്യന്റെ ഭാര്യ തന്റെ ഭര്‍ത്താവിന്റെ ലോകമാണ് തന്റെ ലോകമെന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന സാധാരണ വീട്ടമ്മ. കല്യാണത്തിനുമുന്‍പ് നല്ല ദൈവവിശ്വാസിയായിരുന്നെങ്കിലും കല്ല്യാണത്തിനു ശേഷം കുര്യന്‍ തന്നെയായിരുന്നു കാണപ്പെട്ട ദൈവം. യുക്‌തിവാദിയായ കുര്യന്റെ ഭാര്യയോട് അയല്‍‌വക്കത്തുള്ള പെണ്ണുങ്ങളൊന്നും വലിയ അടുപ്പം കാണിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ അവരുടെ കുടുംബ ജീവിതത്തില്‍ പ്രത്യേകിച്ച് എടുത്തുപറയത്തക്ക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;പള്ളിയില്‍ പോകാത്തതു കൊണ്ട് താന്‍ മരിച്ചാല്‍ എവിടെയായിരിക്കും അടക്കുകയെന്ന കാര്യത്തില്‍ കുര്യനും ചെറിയൊരു പേടിയുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍‌പ് പട്ടണത്തില്‍ ഇലക്‌ടിക് ക്രിമിറ്റോറിയം വന്നതോടുകൂടി ആ പേടിയും മാറിക്കിട്ടി.&lt;br /&gt;&lt;br /&gt;കുര്യന് ഒറ്റ മകനായിരുന്നതു കൊണ്ട് ഒരു കട്ടിലും മേശയും കസേരയും അവനു കൊടുക്കാന്‍  വളരെയൊന്നും ആലോചിക്കേണ്ടിവന്നില്ല. മകന്‍ വീട്ടില്‍ ഇല്ലാതിരുന്ന ഒരു ദിവസം അവന്റെ പുസ്‌തകങ്ങളും ബുക്കും വെറുതെ മറിച്ചു നോക്കിയ കുര്യന്‍ തന്നെയാണ് തന്റെ മകന്‍ എഴുതിയ കഥ കണ്ടത്. അത് ആദ്യമായും അവസാനമായും വായിച്ചതും കുര്യന്‍ തന്നെയാണ്.&lt;br /&gt;&lt;br /&gt;കഥയിലെ കടിച്ചാല്‍ പൊട്ടാത്തവാക്കുകളും മറ്റ് വേലിയേറ്റങ്ങളും ഒഴിവാക്കിയാല്‍ കഥയുടെ ചുരുക്കം ഇങ്ങനെയായിരുന്നു.&lt;br /&gt;&lt;br /&gt;[ കുട്ടന്‍ അപ്പന്റെ പോക്കറ്റില്‍ നിന്നും ചില്ലറ പൈസകള്‍ എടുക്കാറുണ്ടെങ്കിലും അതൊരു മോഷണമാണെന്ന് അവന്നു തോന്നിയിരുന്നില്ല. നാരങ്ങാ മിഠായിയും ഐസ് സ്‌റ്റിക്കും വാങ്ങുവാന്‍ അവന്നു വേറെ വഴികളില്ലായിരുന്നു.&lt;br /&gt;&lt;br /&gt;കുട്ടന്റെ കൂട്ടുകാരുടെ വീടുകളിലെ ഭിത്തികളിലൊക്കെ മനോഹരമായ പടങ്ങള്‍ തൂക്കിയിട്ടിരിക്കുന്നത് അവനെ ആകര്‍ഷിച്ചു. അതൊക്കെ ദൈവങ്ങളുടെ പടങ്ങളാണെന്നും കുട്ടന്റെ മാതാ പിതാക്കള്‍ യുക്‌തിവാദികളായതിനാല്‍ കുട്ടനും യുക്‌തിവാദിയാണെന്നും ദൈവങ്ങളുടെ പടങ്ങള്‍ വീട്ടില്‍ തൂക്കിയിടാന്‍ പാടില്ലെന്നും അവനു മനസ്സിലായി.&lt;br /&gt;&lt;br /&gt;അവന്‍ ദൈവങ്ങളെക്കാണാന്‍ ഫോട്ടോ ഫ്രെയിം ചെയ്യുന്ന കടയില്‍ പോകുമായിരുന്നു. അവിടെ എല്ലാ ജാതിക്കാരുടേയും ദൈവങ്ങളെ ഫ്രെയിം ചെയ്‌തു വെച്ചിട്ടുണ്ടായിരുന്നു. അതില്‍ ദൈവമാതാവിന്റെ പടം അവനെ കൂടുതല്‍ ആകര്‍ഷിച്ചു. കിരീടം വെച്ച മാതാവിന്റെ മുഖത്തു നിന്നും പ്രഭ ചൊരിയുന്നുണ്ട്, ഇരുവശങ്ങളിലും ഓരോ മാലാഖക്കുഞ്ഞുങ്ങള്‍ പറന്നു നില്‍‌ക്കുന്നുണ്ട്‌. അവന്‍ ആ പടം കാണുവാന്‍‌ മാത്രമായി മിക്കപ്പോഴും ആ കടയില്‍ പോകുമായിരുന്നു. ആ ഫ്രെയിം ചെയ്‌ത പടം സ്വന്തമാക്കുവാന്‍ അവന്റെ മനസ്സു കൊതിച്ചു. അതിന്റെ വില അവനു താങ്ങുവാനാകുമായിരുന്നില്ല. അത് അവിടെ നിന്നും മോഷ്‌ടിക്കുവാനുള്ള ആലോചന ചെയ്‌തുവെങ്കിലും അത് ഫലപ്രാപ്‌തിയിലെത്തിക്കുവാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;അവസാനം അവന്‍ തീരുമാനിച്ചു. ആദ്യമായി അപ്പന്റെ പോക്കറ്റില്‍ നിന്നും നോട്ടുകള്‍ മോഷ്‌ടിച്ചു. ആ പണം കൊടുത്ത് ദൈവമാതാവിന്റെ ഫ്രെയിം ചെയ്‌ത പടം വാങ്ങിച്ചു.&lt;br /&gt;&lt;br /&gt;ആ പടം സ്വന്തമാക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ അത് സ്വന്തമാക്കിയതിനു ശേഷം അത് എവിടെ സൂക്ഷിക്കും എന്നുള്ള കാര്യം ആലോചിച്ചിരുന്നില്ല. രണ്ടു മുറികളുള്ള തന്റെ വീട്ടില്‍ അച്‌ഛന്റെ കണ്ണെത്താത്തിടം എവിടെയാണ്. യുക്‌തിവാദിയുടെ വീട്ടില്‍ ദൈവമാതാവിന്റെ പടം കണ്ടെടുത്താലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞറിയിക്കുവാനാവില്ല.&lt;br /&gt;&lt;br /&gt;സ്വന്തമാക്കുന്നതിലും ബുദ്ധിമുട്ടുള്ള കാര്യം അത് ആരും കാണാതെ സൂക്ഷിക്കുകയെന്നതായിരുന്നു. കുട്ടന്‍ ആ പടം ഓരോ ദിവസവും പല സ്ഥലങ്ങളില്‍ മാറിമാറി ഒളിപ്പിച്ചു വെച്ചു. സുരക്ഷിതമായി ഒളിപ്പിക്കാനൊരിടം കണ്ടെത്തി. അത് അമ്മയുടെ പഴയ കാല്‍‌പ്പെട്ടിയുടെ ഉള്ളില്‍ ഏറ്റവും അടിയിലായി, അലക്കി തേച്ചു വെച്ചിരിക്കുന്ന ചട്ടകള്‍ക്കും മുണ്ടുകള്‍ക്കും അമ്മയുടെ മറ്റ് സ്വകാര്യ സമ്പാദ്യങ്ങള്‍ക്കും അടിയിലായി ആരും കാണാതെ ഒളിപ്പിച്ചു വെച്ചു. ദൈവത്തിന്റെ ആവശ്യം വരുന്ന സമയങ്ങളിലൊക്കെ കുട്ടന്‍ ആരും കാണാതെ അമ്മയുടെ കാല്‍‌പ്പെട്ടി തുറന്ന് ദൈവമാതാവിന്റെ പടം കാണുമായിരുന്നു.&lt;br /&gt;&lt;br /&gt;അവന്റെ മനസ്സ് സ്വസ്ഥമായിരുന്നില്ല. അവന്‍ ഒരു നാള്‍ പിടിക്കപ്പെടും, ആ ദിനത്തിനായ് അസ്വസ്‌ഥമായ മനസ്സോടെ അവന്‍ കാത്തിരുന്നു. ]&lt;br /&gt;&lt;br /&gt;ഇതായിരുന്നു കഥയുടെ ചുരുക്കം. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ സാമാന്യം ഭേദപ്പെട്ട കഥ. അച്‌ഛന് മകനേപ്പറ്റി അഭിമാനം തോന്നി. സാമൂഹ്യപാഠത്തിന്റെ നോട്ടുബുക്ക് അതേ സ്‌ഥാനത്തു തന്നെ തിരികെ വെച്ചു.&lt;br /&gt;&lt;br /&gt;വെറുതെ കാല്‍‌പ്പെട്ടിയുടെ ഉള്ളില്‍ പരിശോധന നടത്താന്‍ യുക്‌തി പ്രേരിപ്പിച്ചു. കുര്യന്‍ തന്റെ ഭാര്യയുടെ കാല്‍‌പ്പെട്ടിയുടെ ഉള്‍വശം പരിശോധിച്ചപ്പോള്‍ അവിടെയൊരു മാതാവിന്റെ ഫ്രെയിം ചെയ്‌ത പടം ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;യുക്‌തിവാദിയായ കുര്യന് കലി കയറി , ഭാര്യയെ വിളിച്ചു.&lt;br /&gt;&lt;br /&gt;“എടീ നിന്റെ മോന്‍ കള്ളനാണ്, അവന്‍ വിശ്വാസിയാകാന്‍ ശ്രമിക്കുന്നു. അവന്‍ നിന്റെ കാല്‍‌പ്പെട്ടിയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പടം കണ്ടോ ? അവനെ ഇനിയും ഈ വീട്ടില്‍ കയറ്റിയേക്കരുത്. ഇവിടെ നിന്നും ദാഹജലം പോലും കൊടുത്തേക്കരുത്. അവന്‍ കഥയെഴുതിയിരിക്കുന്നു. യഥാര്‍ത്ഥ സംഭവം എഴുതി വെച്ചിട്ട് കഥയെന്നു തലക്കെട്ടു കൊടുത്താല്‍ കഥയാകുമോ?...”&lt;br /&gt;&lt;br /&gt;കുര്യന്റെ ഭാര്യയ്ക്ക് ഒന്നും മനസ്സിലായില്ല.&lt;br /&gt;&lt;br /&gt;കുര്യന്‍ ദ്വേഷ്യപ്പെട്ട് എങ്ങോട്ടോ ഇറങ്ങിപ്പോയി&lt;br /&gt;&lt;br /&gt;താന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന ദൈവമാതാവിന്റെ പടം തന്റെ ഭര്‍ത്താവ് കണ്ടെത്തിയിട്ടും തന്നെ സംശയിക്കാതിരുന്നത് ദൈവമാതാവിന്റെ അനുഗ്രഹമാണെന്ന് കുര്യന്റെ ഭാര്യ രഹസ്യമായി വിശ്വസിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-3917429793096749164?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/3917429793096749164/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=3917429793096749164' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/3917429793096749164'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/3917429793096749164'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2007/10/blog-post_22.html' title='ആദ്യ കഥയിലെ മാതാവ്'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-503540839628801845</id><published>2007-09-30T20:47:00.000+03:00</published><updated>2007-09-30T20:48:48.854+03:00</updated><title type='text'>നീറുന്ന നെരിപ്പോട്</title><content type='html'>എന്റെ പേഴ്‌സും അതിലുണ്ടായിരുന്ന രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം ഷര്‍ട്ട് ഊരിയിടുമ്പോള്‍ അതിന്റെ പോക്കറ്റില്‍ത്തന്നെ പേഴ്‌സ് ഉണ്ടായിരുന്നെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. കുറേ ടെലിഫോണ്‍ കാര്‍ഡുകളും ടെലിഫോണ്‍ കാര്‍ഡ് വിറ്റ കാശും ഉള്‍‌പ്പെടെ മൊത്തത്തില്‍ നോക്കിയാല്‍ വലിയൊരു തുകയാണ് മോഷണം പോയത്.&lt;br /&gt;&lt;br /&gt;ഈ വിവരം പോലീസില്‍ അറിയിച്ചതും ഞാന്‍ തന്നെയാണ്. പോലീസുകാര്‍ ഞങ്ങളുടെ ഫ്‌ളാറ്റിലേക്ക് വരുന്നതു കണ്ട് അടുത്ത ഫ്‌ളാറ്റുകളില്‍ നിന്നൊക്കെ ആള്‍ക്കാര്‍ കാര്യം അറിയാനായി വന്നു കൂടി.&lt;br /&gt;&lt;br /&gt;രണ്ട് അറബിപ്പോലീസുകാരും പാകിസ്ഥാനി ഡ്രൈവറും പിന്നെ ഒരു മലയാളിപ്പോലീസുകാരനും. മലയാളിപ്പോലീസുകാരന്‍ കൂടെയുള്ളതു നന്നായി. ഞാന്‍ നടന്ന സംഭവം മലയാളിപ്പോലീസുകാരനോടു പറഞ്ഞു. അദ്ദേഹമത് അറബിയിലാക്കി മറ്റു പോലീസുകാര്‍ക്ക് പറഞ്ഞു കൊടുത്തു. അറബിയില്‍ തന്നെയാണ് എല്ലാം എഴുതിയെടുത്തതും.&lt;br /&gt;&lt;br /&gt;എന്റെ പേഴ്‌സ് മോഷ്‌ടിച്ചത് എന്നെ അറിയാവുന്നവര്‍ ആരോ ആണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പുറത്തു നിന്നും മറ്റൊരാള്‍ റൂമിലെത്തി മോഷണം നടത്തിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല.&lt;br /&gt;&lt;br /&gt;“നിങ്ങള്‍ നാലുപേരല്ലിയോ ഈ റൂമില്‍ താമസിക്കുന്നത്, അതില്‍ ആരെയെങ്കിലും നിനക്ക് സംശയം ഉണ്ടോ ?” മലയാളിപ്പോലീസുകാരന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;“ ഇല്ല എനിക്കാരെയും സംശയം ഇല്ല” മറുപടിക്കായി എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല.&lt;br /&gt;&lt;br /&gt;ഞാന്‍ ആരെ സംശയിക്കാനാണ് ?&lt;br /&gt;&lt;br /&gt;സപ്ലേ കമ്പനിയില്‍ ഒരു സാതാ പെയിന്ററായ എനിക്ക് കിട്ടുന്ന ശമ്പളം എത്രയെന്ന് എല്ലാവര്‍ക്കും അറിയാം. നാട്ടില്‍ പ്രായമായ അച്‌ഛനും അമ്മയും, പ്രായപൂര്‍ത്തിയായ അനുജന്മാര്‍ ഇപ്പോഴും പഠിക്കുകയാണ്. വീടിനോടുചേര്‍ന്ന് ഒരു മുറി കൂടി ഇറക്കിയിട്ട് കല്ല്യാണം കഴിക്കാമെന്നു വിചാരിച്ച് കാത്തിരുന്ന് വയസ്സ് മുപ്പത്തി നാലായി. അടുത്ത ലീവിനു മുമ്പെങ്കിലും ഒരു മുറികൂടി പണിയുക ഒരു സ്വപ്‌നമാണ്.&lt;br /&gt;&lt;br /&gt;ഒരല്പം അധിക വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് ടെലിഫോണ്‍ കാര്‍ഡിന്റെ വില്‌പന ആരംഭിച്ചത്. ഒരു നാട്ടുകാരന്‍ സുഹൃത്തിന്റെ സഹായത്താല്‍ ടെലിഫോണ്‍ കാര്‍ഡുകള്‍ കടയില്‍ നിന്നും കടമായി കിട്ടും, അതു വിറ്റുകഴിഞ്ഞ്‌ പണം കൊടുത്താല്‍ മതി. എനിക്ക് സൈറ്റില്‍ ഒത്തിരി പരിചയക്കാര്‍ ഉള്ളതിനാല്‍ ടെലിഫോണ്‍ കാര്‍ഡിന്റെ പാര്‍ട്ട് ടൈം ബിസ്സിനസ്സ് ഒരു വിധം കുഴപ്പമില്ലാതെ നടക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;നാല്‍പ്പതു ദിനാര്‍ ശമ്പളം കിട്ടുന്ന എന്റെ സുഹൃത്തുക്കള്‍ പലരും ശമ്പളത്തിന്റെ പകുതിയും ടെലിഫോണ്‍ ചെയ്യാനാണ് ചെലവാക്കുന്നത്. മൂന്നു നേരവും കുപ്പൂസും തൈരും മാത്രം കഴിച്ചിട്ടായാലും നാട്ടിലുള്ള ഭാര്യയുടേയും മക്കളുടേയും ശബ്‌ദം കേള്‍ക്കാന്‍ എല്ലാവര്‍ക്കും കൊതിയാണ്.&lt;br /&gt;&lt;br /&gt;ഇക്കാലത്ത് ആരാ ഈ ഗള്‍ഫില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാത്തത്? രണ്ടു ഷിഫ്‌റ്റ് ജോലിചെയ്യാനവസരം കിട്ടിയാലും സന്തോഷത്തോടെ ചെയ്യും. പതിനാറ് മണിക്കൂര്‍ ജോലി ചെയ്‌താലെന്താ രണ്ടാളുടെ ശമ്പളം കിട്ടുമല്ലോ ?&lt;br /&gt;&lt;br /&gt;എന്റെ റൂമില്‍ താമസിക്കുന്ന സുനില്‍ ജോലി കഴിഞ്ഞാല്‍ കാറു കഴുകാന്‍ പോയിരുന്നു. വഴിയോരങ്ങളില്‍ കിടന്നിരുന്ന കാറുകള്‍ കഴുകുമ്പോള്‍ നാട്ടുകാര്‍ കാണുമെന്നോ , അവര്‍ കണ്ടാല്‍ തന്നെ കുറച്ചു കാണുമോ എന്നുള്ള വിചാരങ്ങളൊന്നും സുനിലിനു ബാധകമല്ല. ആരുടേയും പിടിച്ചു പറിക്കാതെയും മോഷ്‌ടിക്കാതെയും അദ്ധ്വാനിച്ച് ജീവിക്കുന്നതില്‍ അവന്‍ അഭിമാനം കൊണ്ടിരുന്നു. മോശം പറയരുതല്ലോ , അവനു ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി ഓരോദിവസവും അവന്‍ കാറു കഴുകി ഉണ്ടാക്കുമായിരുന്നു. ആറുമാസം മുന്‍പ് അവന്റെ വിവാഹം കഴിഞ്ഞതോടുകൂടി ദുരഭിമാനം അവനെ പിടികൂടി. നാട്ടിലുള്ള ഭാര്യയെങ്ങാനും താനിവിടെ കാറു കഴുകിയാണ് ജീവിക്കുന്നതെന്ന് അറിഞ്ഞാല്‍ മോശമാണല്ലോ എന്ന വിചാരത്തില്‍ ഇപ്പോള്‍ കാറുകള്‍ കഴുകാന്‍ പോകാറില്ല. കാറുകഴുകുന്ന ജോലി ഇപ്പോള്‍ കൂടുതലും ബംഗാളികള്‍ ഏറ്റെടുത്തു. സുനില്‍ ഒരല്‌പം കൂടി സ്‌റ്റാറ്റസുള്ള പാര്‍ട്ട് ടൈം ജോലി അന്വേക്ഷിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;എനിക്ക് സുനിലിനെ സംശയമൊന്നുമില്ല. അവന്‍ എന്റെ പേഴ്‌സ് മോഷ്‌ടിക്കുമോ ?&lt;br /&gt;&lt;br /&gt;പിന്നെ റൂമിലുള്ളത് തോമസ്സാണ്. എട്ടുമണിക്കൂര്‍ ജോലികഴിഞ്ഞാല്‍ നേരെ ബാറിലേക്കു പോകുന്ന തോമസ്സ്. തോമസ്സ് ബാറില്‍ പോകുന്നത് കുടിക്കാനല്ല, അവിടെയും എട്ടു മണിക്കൂര്‍ പാര്‍ട്ട് ടൈം. തോമസ്സ് കുടിക്കില്ലെന്നതാണ് ബാറിലെ കാഷ്യറായി പാര്‍ട്ട് ടൈം ജോലി കൊടുക്കാന്‍ അവര്‍ കണ്ട പ്രധാന യോഗ്യത. തോമസ്സ് അറുപിശുക്കനായതു കൊണ്ടാണ് കുടിക്കുകയും വലിക്കുകയും ചെയ്യാത്തതെന്നാണ് എനിക്ക് തോന്നീട്ടുള്ളത്. ഒരു പൈസാപോലും അനാവശ്യമായി ചെലവാക്കാതെ കിട്ടുന്നതു മുഴുവന്‍ ഡ്രാഫ്‌റ്റാക്കി നാട്ടിലേക്ക് അയയ്‌ക്കുന്ന ദിവസം തോമസ്സിന്റെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്.&lt;br /&gt;&lt;br /&gt;പോലീസ് സുനിലിനേയും തോമസ്സിനേയും ചോദ്യം ചെയ്‌തു. അവരുടെ കബോര്‍ഡും പെട്ടിയും മറ്റും പരിശോധിച്ചു. ഞാന്‍ മുറിയാകെ ഒന്നുകൂടി പരിശോധിച്ചു. മോഷണമുതല്‍ കണ്ടെത്താനായില്ല.&lt;br /&gt;&lt;br /&gt;പിന്നെ റൂമില്‍ ഞങ്ങളോടൊപ്പം താമസിക്കുന്നത് അഷ്റഫാണ്. അഷ്റഫിനു പാര്‍ട്ട് ടൈം ജോലിയൊന്നുമില്ലെങ്കിലും അവന്‍ എല്ലാരെക്കാളും ബിസ്സിയാണ്. സാമൂഹ്യ സേവനമാണ് അവന്റെ പ്രധാന പരിപാടി. ഈ ഗള്‍ഫില്‍ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാന്‍ കഷ്‌ടപ്പെടുന്നവര്‍ക്ക് ആശ്വാസമരുളുവാന്‍ ഓടിനടക്കുകയാണ്. തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് അവന്‍ മിക്കപ്പോഴും. ആര് എന്തു സഹായം ചോദിച്ചാലും ചെയ്തുകൊടുക്കും. പ്രയാസത്തിലിരിക്കുന്നവരെ സാന്ത്വനിപ്പിക്കുവാന്‍ അഷ്റഫിനു പ്രത്യേക കഴിവുണ്ട്. കഴിഞ്ഞ ഇരുപത്തി രണ്ടു വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന മല്ലപ്പള്ളിക്കാരന് നാട്ടില്‍ പോകാന്‍ വഴിയൊരുക്കിയവരുടെ കൂട്ടത്തില്‍ അഷ്റഫാണ് മുന്നിലുണ്ടായിരുന്നത്‌.&lt;br /&gt;&lt;br /&gt;ദൈവമേ ഇനിം അഷ്റഫെങ്ങാനും എന്റെ പേഴ്‌സ് മോഷ്‌ടിച്ചിരിക്കുമോ ? ഏയ്... അഷറഫ് അങ്ങനെ ചെയ്യുമോ..? ഇല്ല അവനങ്ങനെ ചെയ്യില്ല.&lt;br /&gt;&lt;br /&gt;അവരുപോലും അറിയാതെ മറ്റുള്ളവരുടെ പേനയും പെന്‍സിലും തുടങ്ങിയ ചെറിയ സാധനങ്ങള്‍ കൈക്കലാക്കുന്ന  ഒരു അസുഖത്തെപ്പറ്റി  കഴിഞ്ഞദിവസം റേഡിയോയില്‍ കേട്ടു... ആ അസുഖമെങ്ങാനും അഷ്റഫിനുണ്ടാകുമോ ? എന്തായാലും അഷറഫ് പിടിക്കപ്പെടുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഞാനെന്നല്ല അവിടെക്കൂടിനിന്നവര്‍ ആരും അഷ്റഫാണ് മോഷ്‌ടാവെന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചില്ല.&lt;br /&gt;&lt;br /&gt;അത്രയ്ക്ക് നല്ലവനാണ് അഷറഫ് . എനിക്ക്  റൂമില്‍ താമസിക്കുന്നവരില്‍ കൂടുതല്‍ അടുപ്പവും അഷ്റഫിനോടാണ്.&lt;br /&gt;&lt;br /&gt;ഞാന്‍ പോലീസിനോടു പറഞ്ഞു&lt;br /&gt;“എനിക്ക് പരാതിയൊന്നുമില്ല പോയത് പോകട്ടെ.“&lt;br /&gt;&lt;br /&gt;പോലീസുകാര്‍ സമ്മതിച്ചില്ല.&lt;br /&gt;“ ഞങ്ങള്‍ ഏറ്റെടുത്ത കേസ് തെളിയിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്.“&lt;br /&gt;&lt;br /&gt;പോലീസുകാര്‍ അവിടെ കൂടി നിന്നവരില്‍ സംശയമുള്ള വരെയൊക്കെ ചോദ്യം ചെയ്‌തു.&lt;br /&gt;&lt;br /&gt;പോലീസുകാര്‍ക്ക്, കള്ളലക്ഷണമുള്ള മുഖം കണ്ടാലറിയാമത്രേ !&lt;br /&gt;&lt;br /&gt;മലയാളി പോലീസുകാരന്‍ വീണ്ടും എന്നോടായി ചോദ്യങ്ങള്‍.&lt;br /&gt;“ ഇന്നലെ നീ ജോലി കഴിഞ്ഞ് എവിടൊക്കെ പോയി”&lt;br /&gt;“ഇല്ല , ഞാനെങ്ങും പോയില്ല “ ഞാന്‍ കള്ളം പറയാന്‍ ശ്രമിച്ചു.&lt;br /&gt;“ അല്ല നിന്റെ മുഖം പറയുന്നല്ലോ നീ എവിടെയോ പോയെന്ന്”&lt;br /&gt;“ഞാന്‍ ഹോസ്‌പിറ്റല്‍ വരെപ്പോയി”&lt;br /&gt;“അവിടെ ആരാ ? ....“&lt;br /&gt;“അവിടെ കാന്റീനില്‍ പോയി ഒരു ജൂസു കുടിച്ചു”&lt;br /&gt;“ഒറ്റയ്ക്കാണോ പോയത്”&lt;br /&gt;“ അതേ..... അല്ല..... അവിടെ ജോലിചെയ്യുന്ന എന്റെ നാട്ടുകാരി ഒരു പെണ്ണും ഉണ്ടായിരുന്നു”&lt;br /&gt;“നിങ്ങള്‍ ജൂസുകുടിച്ചതേയുള്ളോ ? “&lt;br /&gt;“ അല്ല കുറേ നേരം നാട്ടുകാര്യങ്ങളും പറഞ്ഞിരുന്നു”&lt;br /&gt;“പോലീസ്സുകാരായ ഞങ്ങളില്‍ നിന്ന് ഒന്നും ഒളിക്കരുത്, എന്താ നിങ്ങള്‍ തമ്മില്‍ പ്രേമമാണോ ?”&lt;br /&gt;“അല്ല സാര്‍ പ്രേമമൊന്നുമല്ല, അവളുടെ മനസ്സില്‍ അങ്ങനെ വല്ലതും ഉണ്ടോന്നറിയാന്‍ പോയതാ”&lt;br /&gt;“ഇന്നലെ പിന്നീട് എവിടെ പ്പോയി”&lt;br /&gt;“ഇല്ല സാര്‍ വേറെങ്ങും പോയില്ല , റൂമിലേക്ക് തിരിച്ചു പോന്നു”&lt;br /&gt;&lt;br /&gt;എന്റെ മനസ്സില്‍ മാത്രം ഉണ്ടായിരുന്ന പ്രേമം പ്രണയിനി പോലും അറിയുന്നതിനു മുന്‍‌പേ പോലീസുകാരുടെ മുന്‍പില്‍ വെളിപ്പെടുത്തേണ്ടി വന്നു. കേട്ടു നിന്ന നാട്ടുകാര്‍‌ക്കൊക്കെ മനസ്സിലായി ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന എന്റെ നാട്ടുകാരിപെണ്ണ് ആരാണെന്ന്‌.&lt;br /&gt;&lt;br /&gt;പെയിന്ററായ ഞാന്‍ പുളിങ്കൊമ്പിലാണ് പിടിക്കാന്‍ നോക്കുന്നതെന്ന്‌ അവര്‍ മനസ്സില്‍ പറഞ്ഞു കാണും.&lt;br /&gt;&lt;br /&gt;അഷറഫ് വരരുതേയെന്നും പോലീസുകാര്‍ എത്രയും വേഗം പോകണേയെന്നും ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.&lt;br /&gt;&lt;br /&gt;വിവരങ്ങളൊന്നും അറിയാതെ അഷ്റഫ് റൂമിലേക്ക് വരുന്നതു കണ്ടപ്പോള്‍ എന്റെ മനസ്സു പിടഞ്ഞും.&lt;br /&gt;&lt;br /&gt;ദൈവമേ..... എന്റെ സ്‌നേഹിതന്‍ പിടിക്കപ്പെടരുതേ.&lt;br /&gt;&lt;br /&gt;മലയാളിപ്പോലീസുകാരന്‍ അഷ്റഫിനോടായി ചോദ്യങ്ങള്‍&lt;br /&gt;“ഇങ്ങോട്ടു നീങ്ങി നില്‍‌ക്കെടാ... നീയിവന്റെ പേഴ്‌സ് എടുത്തോ ? “&lt;br /&gt;“ഞാന്‍ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്‌ളീമാണ്, കളവു പറയുന്നതും മോഷണം നടത്തുന്നതും ഞങ്ങള്‍ക്ക് ഹറാമാണ്. നിസ്‌ക്കാരത്തഴമ്പുള്ള ഞാനത് ചെയ്യില്ല.”&lt;br /&gt;&lt;br /&gt;പോലീസ് അഷ്റഫിനെ പരിശോധിച്ചു. ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചു. അവന്റെ പോക്കറ്റില്‍ നിന്ന് എന്റെ പേഴ്‌സും ടെലിഫോണ്‍ കാര്‍ഡുകളും ( തൊണ്ടി മുതല്‍) കണ്ടെടുത്തു.&lt;br /&gt;&lt;br /&gt;അഷ്റഫിനെ പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ അവന്‍ മോഷ്‌ടിച്ചിട്ടില്ല ആരോ അവനെ ചതിച്ചതാണെന്ന്‌ വിളിച്ചു പറയുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;കൂടി നിന്നവര്‍ മൂക്കത്ത് വിരല്‍ വെച്ച് ഓരോന്നു പറഞ്ഞു&lt;br /&gt;“കള്ളന്‍ സാമൂഹ്യ പ്രവര്‍ത്തനവുമായി നടക്കുന്നു.“&lt;br /&gt;“സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ മോഷണമാണിവന്റെ പരിപാടി.“&lt;br /&gt;“എവിടുന്നൊക്കെ എന്തോക്കെ കട്ടിട്ടുണ്ടെന്ന് ആര്‍ക്കറിയാം“&lt;br /&gt;&lt;br /&gt;പിറ്റേന്ന് വക്കീലിന്റെ കൂടെ ഞാനും പോലീസ് സ്‌റ്റേഷനില്‍ പോയി എനിക്കു പരാതിയൊന്നുമില്ലെന്ന് എഴുതിക്കൊടുത്തിട്ടും വളരെ പ്രയാസപ്പെട്ടാണ് പോലീസുകാര്‍ അഷറഫിനെ വിട്ടത്.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ റൂമില്‍ വന്നു.&lt;br /&gt;ആര്‍ക്കും ആരുടേയും മുഖത്തു നോക്കാനായില്ല.&lt;br /&gt;ഞങ്ങള്‍ നാലു പേര്‍ക്കും ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല.&lt;br /&gt;പക്ഷേ നാട്ടുകാര്‍ക്ക് സംസാരിക്കാന്‍ ഒത്തിരിയുണ്ടായിരുന്നു.&lt;br /&gt;അവര്‍ അഷ്റഫിനെ സ്‌നേഹിച്ചതിന്റെ പതിന്മടങ്ങ് വെറുക്കാന്‍ തൂടങ്ങി.&lt;br /&gt;കള്ളന്‍ അഷ്റഫിന്റെ സേവനം ഇനിയും ആര്‍ക്കു വേണം?&lt;br /&gt;&lt;br /&gt;അഷ്റഫ് അന്നു തന്നെ കമ്പനി അക്കോമഡേഷനിലേക്ക് താമസം മാറി.&lt;br /&gt;&lt;br /&gt;രാത്രിയില്‍ കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. കാരണം അവന്‍ കള്ളനല്ലെന്ന് എനിക്കുമാത്രമേ അറിയൂ. അഷ്റഫ് പിടിക്കപ്പെട്ടപ്പോള്‍ ഞാനത് ഓര്‍ത്തിരുന്നെങ്കിലും പറയാന്‍ ധൈര്യം ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;ഞാന്‍ ഇന്നലെ എന്റെ നാട്ടുകാരിപെണ്ണിനെക്കാണാന്‍ പോയത് അഷ്റഫിന്റെ  പാന്റും ഉടുപ്പും ഇട്ടാണ്. എന്റെ ഉടുപ്പുകളെല്ലാം പഴയതും പെയിന്റിന്റെ മണമുള്ളതുമായതിനാല്‍ അഷറഫിനോടു പോലും ചോദിക്കാതെയാണ് അവന്റെ പുതിയ പാന്റും ഉടുപ്പും ഞാന്‍ ഇട്ടോണ്ടു പോയത്. വന്നപ്പോള്‍ പേഴ്‌സും മറ്റും അതില്‍ നിന്ന്‌ എടുത്തുമാറ്റാന്‍ മറന്നു പോയത് ഇത്രയും പുലിവാലാകുമെന്ന് വിചാരിച്ചില്ല.&lt;br /&gt;&lt;br /&gt;ഞാന്‍ രാവിലേ തന്നെ എഴുന്നേറ്റ് കമ്പനി അക്കോമഡേഷനിലേക്ക് പോയി. അഷ്റഫിനെക്കാണണം എല്ലാം അവനോടു തൂറന്നു പറഞ്ഞ് മാപ്പിരക്കണം.&lt;br /&gt;&lt;br /&gt;അഷ്റഫിന്റെ റൂമിന്റെ മുന്‍പില്‍ വലിയ ആള്‍ക്കൂട്ടം.&lt;br /&gt;അഷ്റഫ് കഴിഞ്ഞ രാത്രിയിലെപ്പോളോ ആത്മഹത്യ ചെയ്തു.&lt;br /&gt;&lt;br /&gt;“ കള്ളന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നതിലും നല്ലത് മരിക്കുന്നതാ “&lt;br /&gt;ആരോ പറഞ്ഞു.&lt;br /&gt;&lt;br /&gt;ഞാനാണ് അവനെ കള്ളനാക്കിയത്.&lt;br /&gt;ഇപ്പോള്‍ ഞാനൊരു കൊലപാതകിയും ?&lt;br /&gt;എനിക്ക് ഒന്നും ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.&lt;br /&gt;&lt;br /&gt;നെഞ്ചില്‍ നീറുന്ന നെരിപ്പോടുമായി ഞാന്‍ തിരിഞ്ഞു നടന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-503540839628801845?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/503540839628801845/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=503540839628801845' title='35 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/503540839628801845'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/503540839628801845'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2007/09/blog-post_30.html' title='നീറുന്ന നെരിപ്പോട്'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>35</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-7791069536751235449</id><published>2007-09-28T20:15:00.000+03:00</published><updated>2007-09-28T20:23:34.895+03:00</updated><title type='text'>ജീവന്റെ വില</title><content type='html'>എനിക്ക് എപ്പോഴും ടെന്‍‌ഷന്‍ തന്നെയാണ്.&lt;br /&gt;ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങളുടെ ഘോഷയാത്ര.&lt;br /&gt;&lt;br /&gt;ഒരു സാധാരണ പ്രവാസിയായ എനി‍ക്ക് ജീവിക്കുവാന്‍ രണ്ടു കാലും രണ്ടു കൈയ്യും പോരെന്ന്‌ തോന്നുന്നു. ഓരോ ദിവസവും ഓടിത്തീര്‍ക്കുവാന്‍ ഇരുപത്തിനാലു മണിക്കൂര്‍ മതിയാകുന്നില്ലെന്നതല്ലേ സത്യം. ഈ ജീവിതകാലം മുഴുവന്‍ ആര്‍‌ക്കൊക്കെയോ വേണ്ടി ജീവിക്കുവാനാണ് എന്റെ വിധി. എന്നോടൊപ്പമേ എന്റെ പ്രാരാബ്‌ദങ്ങളും അവസാനിക്കുകയുള്ളൂ.&lt;br /&gt;&lt;br /&gt;നാലു ദിവസം മുന്‍പാണ് അച്‌ഛന്‍ അസുഖം മൂര്‍ച്‌ഛിച്ച്‌ ആശുപത്രിയിലായത്‌. ഒരു ഓപ്പറേഷന്‍ അത്യാവശ്യമാണ്. അറുപതിനായിരം രൂപ അയച്ചുകൊടുക്കേണ്ടത്‌ കുടുംബത്തിലെ ഒരേയൊരു ആണ്‍‌തരിയായ എന്റെ ചുമതലയാണ്. പണം അഡ്വാന്‍‌സായി കെട്ടിവെച്ചെങ്കില്‍ മാത്രമേ ഓപ്പറേഷന്‍ നടക്കൂ.&lt;br /&gt;&lt;br /&gt;ഇത്രയും നാള്‍ ചേര്‍ത്തുവെച്ച ചെറിയ സമ്പാദ്യം കൊടുത്ത്‌ കുഞ്ഞനുജത്തിയെ ഇറക്കിവിട്ടിട്ട്‌ മാസങ്ങളേ ആകുന്നുള്ളൂ. അതിനായി അറിയാവുന്നവരില്‍ നിന്നെല്ലാം അത്യാവശ്യം കടവും വാങ്ങിയിട്ടുണ്ട്.അച്‌ഛന്റെ ജീവന്റെ വില ഇനിയും ആരോടു തെണ്ടും.&lt;br /&gt;&lt;br /&gt;ഭാര്യ പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിനു മുന്‍‌പേ ജോലിക്കു പോയിത്തുടങ്ങിയത്‌ ജോലിയോടുള്ള ഇഷ്‌ടം കൊണ്ടാണോ? അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ കുരുന്നിനെ ബേബീസിറ്റിങ്ങില്‍ ഏല്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ നിര്‍ബ്ബന്ധിച്ചു. രണ്ടു പേരുടെ ശമ്പളത്തിലെങ്കിലും കടമില്ലാതെ മുന്നോട്ടു പോകുവാനാകുമോ?&lt;br /&gt;&lt;br /&gt;അമ്മ ഇന്നും രാവിലെ വിളിച്ചിരുന്നു.&lt;br /&gt;രൂപാ അയച്ചോയെന്ന്‌ ചോദിച്ചു.&lt;br /&gt;ഉടനേ അയയ്ക്കാമെന്ന്‌ പറഞ്ഞു.&lt;br /&gt;എവിടെ നിന്നയയ്ക്കാന്‍ !&lt;br /&gt;&lt;br /&gt;അച്‌ഛന്റെ ജീവന്റെ വില എവിടെ നിന്നുണ്ടാക്കും ?&lt;br /&gt;&lt;br /&gt;രാവിലെതന്നെ ഭാര്യ ജോലിക്കു പോയി.&lt;br /&gt;&lt;br /&gt;എനിക്ക് അരമണിക്കൂര്‍ കൂടി കഴിഞ്ഞ്‌ പോയാല്‍ മതി.വീട്ടിലേക്ക് കുറേ സാധനങ്ങള്‍ വാങ്ങാനുണ്ട്‌. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് പോക്കറ്റിലിട്ടുകൊണ്ട്‌ ദിവസങ്ങളായി നടക്കുന്നു.&lt;br /&gt;&lt;br /&gt;മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയും എടുത്തുകൊണ്ടാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയത്‌. ഫ്‌ളാറ്റില്‍ നിന്നും നടന്നു പോകാവുന്ന ദൂരത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ ആരംഭിച്ചിട്ട്‌ കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ.കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ കിടത്തി, ട്രോളി സാവധാനം ഉന്തി, ഭാര്യ എഴുതിത്തന്ന ലിസ്റ്റിന്‍ പ്രകാരം സാധനങ്ങള്‍ വാങ്ങിച്ചു. ഒഴിവാക്കാവുന്നതൊക്കെ ഒഴിവാക്കി അത്യാവശ്യമുള്ളതുമാത്രമേ വാങ്ങുന്നുള്ളൂ.&lt;br /&gt;&lt;br /&gt;എന്റെ അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ മൊബൈലിലേക്കു വന്നു. ഉടന്‍ തന്നെ ഓഫീസിലെത്തണം, എന്തോ അത്യാവശ്യ ജോലിയുണ്ട്‌. അറബി അല്പം ചൂടിലാണോ ? ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാ. അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ കിട്ടിയപ്പോഴേ ഞാന്‍ അങ്കലാപ്പിലായി, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിലെ അറബി നേരിട്ട്‌ വിളിക്കത്തുള്ളൂ. എടുത്തുവെച്ച സാധനങ്ങള്‍ ഉപേക്ഷിച്ച്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്തിറങ്ങി ഒരു ടാക്‌സിയില്‍ കയറി ഓഫീസിലേക്ക് പോയി.&lt;br /&gt;&lt;br /&gt;ഇത്ര ആത്‌മാര്‍‌ത്ഥമായി ജോലിചെയ്‌തിട്ടും എനിക്കെന്താ അറബി ബോസ്സിനെ പേടിയാണോ ? അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നെന്നു പറഞ്ഞ്‌ മറ്റെല്ലാം മറക്കാന്‍ പാടുണ്ടോ? എന്തു മറന്നാലും മൂന്നു മാസം മാത്രം പ്രായമുള്ള എന്റെ രക്തത്തെ മറക്കാമോ? ഞാനൊരു ദുഷ്‌ടനാണോ?&lt;br /&gt;&lt;br /&gt;എന്നോടൊപ്പം ഉണ്ടായിരുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മറന്നു വെച്ചിട്ടാണ് ഞാന്‍ ഓഫീസിലേക്ക്‌ പോയത്‌.ഞാന്‍ ഓഫീസിലെത്തിക്കഴിഞ്ഞാല്‍ തിരക്കേറിയ ജോലികള്‍ക്കിടയില്‍ വീട്ടുകാര്യം ഓര്‍ക്കാറില്ല. ഞാന്‍ മാത്രമല്ല മിക്കവരും അങ്ങനെ തന്നെയാണ്.&lt;br /&gt;&lt;br /&gt;അത് വലിയ വാര്‍ത്തയായി.&lt;br /&gt;സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മൂന്നുമാസം പ്രായമുള്ള ഒരു ‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.&lt;br /&gt;&lt;br /&gt;റേഡിയോയില്‍ തുടര്‍ച്ചയായി ഈ വാര്‍ത്ത പ്രത്യേക അറിയിപ്പായി പ്രക്ഷേപണം ചെയ്‌തു. ടി. വി. ചാനലുകള്‍ ഫ്‌ളാഷ്‌ ന്യൂസായി എഴുതിക്കാണിച്ചു. ചില ചാനലുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റേയും ട്രോളിയുടേയും കുട്ടിയുടേയും ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;വലിയ ജനക്കൂട്ടം സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ തടിച്ചു കൂടി. അവരെ നിയന്ത്രിക്കുവാനായി സെക്യൂരിറ്റിക്കാര്‍ക്ക് കഴിയാതെ വന്നതിനാല്‍ പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍‌ ഫോഴ്‌സുകാര്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായി നിന്നു. ബോംബ് സ്‌ക്വാഡ്‌ എത്തി, കുട്ടി – ചാവേര്‍ ബോംബല്ലെന്ന്‌ ഉറപ്പുവരുത്തി.&lt;br /&gt;&lt;br /&gt;കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ പ്രമുഖ പാട്ട പാല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ത്തന്നെ നേരിട്ടു വന്നു. അവിടെ വെച്ചു തന്നെ ചൂടുവെള്ള മുണ്ടാക്കി, പാല്‍‌പ്പൊടി അളന്ന്‌ കലക്കി കുട്ടിക്കു കൊടുത്ത്‌ കുട്ടിയുടെ കരച്ചില്‍ മാറ്റുന്നത്‌ ലൈവായി മിക്ക ചാനലിലും കാണിച്ചു.&lt;br /&gt;&lt;br /&gt;അറിഞ്ഞവര്‍ അറിഞ്ഞവര്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കോടി.&lt;br /&gt;ഇത്‌ ആരുടെ കുട്ടിയാണ് ?&lt;br /&gt;ഈ കുരുന്നിനെ ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് മനസ്സു വന്നത്‌ ?&lt;br /&gt;ഇവന്‍ ഏതു നാട്ടുകാരനാണ് ?&lt;br /&gt;അറബിയോ ഇന്ത്യനോ പാകിസ്‌ഥാനിയോ.&lt;br /&gt;അതോ ജപ്പാനോ ചൈനക്കാരനോ ഫിലിപ്പിനോയോ.&lt;br /&gt;മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ മുഖം കണ്ട്‌ നാടു കണ്ടു പിടിക്കുക ബുദ്ധിമുട്ടാണ്.&lt;br /&gt;കുരുന്നിന്റെ പാമ്പര്‍ മാറ്റിനോക്കിയപ്പോള്‍ ഏതു ജാതിയാണെന്ന്‌ മനസ്സിലായി – ആണ്‍ ജാതി.&lt;br /&gt;&lt;br /&gt;വന്നവര്‍‌ക്കെല്ലാം കുട്ടിയെ കാണാനുള്ള സൌകര്യം സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ചെയ്‌തു കൊടുത്തു.&lt;br /&gt;&lt;br /&gt;മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ കഥ , അത് അവന്റെ മാതാ പിതാക്കന്മാരുടെ കഥയാണ്. അത്‌ ആവശ്യത്തിന് ഭാവന ചേര്‍ത്ത്‌ ഓരോരുത്തര്‍ വിളമ്പി.&lt;br /&gt;&lt;br /&gt;എട്ടു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് എന്റെ ജോലികള്‍ തീര്‍ന്നത്‌. കമ്പനി ട്രാന്‍സ്‌പോര്‍ട്ടില്‍ വീട്ടിലേക്ക്‌ പോകുമ്പോളാണ് ഓര്‍ത്തത്‌ ഭാര്യ വാങ്ങണ മെന്നു പറഞ്ഞ സാധനങ്ങള്‍ വാങ്ങിയില്ലല്ലോയെന്ന്‌. ഞാന്‍ അതേ സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍പില്‍ ഇറങ്ങി.ആ സൂപ്പര്‍മാര്‍ക്കറ്റിനുമുമ്പില്‍ വലിയ ആള്‍ക്കൂട്ടവും പോലീസും മറ്റു ബഹളങ്ങളും കണ്ടു.&lt;br /&gt;&lt;br /&gt;എന്നിട്ടും എനിക്ക് ഒന്നും ഓര്‍മ്മവന്നില്ല.&lt;br /&gt;&lt;br /&gt;എന്റെ വിചാരത്തില്‍ കുഞ്ഞ് ബേബീസിറ്റിങ്ങിലാണ്.&lt;br /&gt;&lt;br /&gt;ആരോ പറഞ്ഞു" നിങ്ങളൊന്നും അറിഞ്ഞില്ലേ, ഏതോ പിഴച്ച തള്ള മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ ട്രോളിയില്‍ ഉപേക്ഷിച്ചു പോയി.&lt;br /&gt;&lt;br /&gt;എനിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നു.&lt;br /&gt;ഞാനാകെ വിളറി വെളുത്തു.&lt;br /&gt;ഓടിച്ചെന്ന്‌ തന്റെ കുരുന്നിനെ വാരിപ്പുണരണമെന്നു തോന്നി.&lt;br /&gt;കുട്ടിയെ കാണണമെങ്കില്‍ ക്യൂവില്‍ നില്‍ക്കണം.&lt;br /&gt;ഞാനും എന്റെ കുട്ടിയെ കാണാന്‍ ക്യൂവില്‍ നിന്നു.&lt;br /&gt;&lt;br /&gt;എന്നെ കണ്ടപ്പോളെപ്പഴേ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും രണ്ട്‌ സെക്യൂരിറ്റികളും എന്റെ അടുത്തു വന്നു. എന്നെ ഹിന്ദിക്കാരന്‍ മാനേജരുടെ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. എനിക്ക് കുടിക്കാന്‍ വെള്ളം തന്നു. രാവിലെ കുട്ടിയേയും കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്നതുമുതല്‍ ഓടിപ്പോകുന്ന രംഗം വരെയുള്ള ഭാഗങ്ങള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്‌ ക്യാമറായില്‍ റെക്കോര്‍ഡു ചെയ്‌തത്‌ റീവൈന്റ് ചെയ്ത് കാണിച്ചു.&lt;br /&gt;&lt;br /&gt;എനി‍ക്ക് ഹിന്ദിക്കാരന്‍ മാനേജര്‍ പറഞ്ഞത്‌ അനുസരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.കുട്ടി അവരുടെ പരസ്യ ചിത്രത്തില്‍ പങ്കെടുക്കുകയാണ്, ഇപ്പോള്‍ കൊണ്ടു പോകാന്‍ പറ്റില്ല. രാത്രിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടയ്‌ക്കുമ്പോള്‍ അവനെ സുരക്ഷിതനായി മാനേജര്‍‌‌ത്തന്നെ വീട്ടിലെത്തിക്കാമെന്ന്‌ ഉറപ്പുതന്നു.&lt;br /&gt;&lt;br /&gt;ഞാന്‍ അഡ്രസ്സ്‌ എഴുതിക്കൊടുത്ത്‌ ഫ്ലാറ്റിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് വീട്ടിലേക്ക് പോയി.&lt;br /&gt;&lt;br /&gt;ഒരു കണക്കിന് അതും നന്നായി.&lt;br /&gt;ഞാനാണ് ഈ കുട്ടിയുടെ അച്‌ഛനെന്ന്‌ അവിടെക്കൂടി നിന്ന ജനം അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഇത്രയും ക്രൂരനായ എന്നെ തല്ലിക്കൊന്നേനേം. ഇതിന്റെ പേരില്‍ പോലീസ്‌കേസ്സു വന്നാല്‍ ഊരിപ്പോരാനും ബുദ്ധിമുട്ടാണ്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന നാണക്കേട് വേറേയും.&lt;br /&gt;&lt;br /&gt;ഞാന്‍ വീട്ടിലെത്തി.&lt;br /&gt;കുറേ കഴിഞ്ഞ്‌ ഭാര്യയും വന്നു.&lt;br /&gt;കുഞ്ഞ്‌ ബേബീസിറ്റിങ്ങിലാണ് കുറച്ചു കഴിഞ്ഞ്‌ പോയി എടുക്കാമെന്ന്‌ ഭാര്യയെ വിശ്വസിപ്പിച്ചു.&lt;br /&gt;&lt;br /&gt;കുറേക്കഴിഞ്ഞ്‌ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും മറ്റു രണ്ടു പേരും കൂടി വന്ന് കുട്ടിയെ തിരികെ ഏല്‍പ്പിച്ചു.&lt;br /&gt;&lt;br /&gt;സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ എന്നെ കെട്ടിപ്പിടിച്ച്‌ നന്ദി പറഞ്ഞു.&lt;br /&gt;"ഈ ഉപകാരം ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഇതിലും വലിയ പരസ്യം ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റിന് കിട്ടാനില്ല. ഇതാ അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക്‌ ഇതു നിങ്ങള്‍ സ്വീകരിക്കണം. ഈ മാസത്തെ പരസ്യത്തിന്റെ ബഡ്‌ജറ്റു തുക മുഴുവന്‍ നിങ്ങള്‍ക്ക്‌ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. ഇതാ ഈ ഗിഫ്‌റ്റു വൌച്ചര്‍ കാണിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെന്തും ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു ഫ്രീയായി വാങ്ങാം."&lt;br /&gt;&lt;br /&gt;സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ പോകുമ്പോള്‍ വീണ്ടും പറഞ്ഞു&lt;br /&gt;"ഈ ഉപകാരം ഒരിക്കലും മറക്കില്ല. നന്ദിയുണ്ട് ഒത്തിരി നന്ദിയുണ്ട്‌."&lt;br /&gt;&lt;br /&gt;കുഞ്ഞിനെ കൈയ്യില്‍ വാങ്ങി ഭാര്യ ഒന്നും മനസ്സിലാകാതെ നിന്നും.&lt;br /&gt;&lt;br /&gt;ഞാന്‍ ചെക്കിലേക്ക് വീണ്ടും നോക്കി.&lt;br /&gt;അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക് – അച്‌ഛന്റെ ജീവന്റെ വില&lt;br /&gt;നാളെത്തന്നെ ഓപ്പറേഷനുള്ള രൂപാ അയയ്‌ക്കാമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു പോയി.&lt;br /&gt;&lt;br /&gt;"ഇത് എന്റെ ജീവന്റെ വിലയാണ് " എന്നു പറയാന്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് ആവില്ലല്ലോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-7791069536751235449?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/7791069536751235449/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=7791069536751235449' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/7791069536751235449'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/7791069536751235449'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2007/09/blog-post_28.html' title='ജീവന്റെ വില'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-1890193440253446802</id><published>2007-09-15T19:06:00.000+03:00</published><updated>2007-09-21T18:35:08.131+03:00</updated><title type='text'>ജീവന്റെ വില</title><content type='html'>നിങ്ങള്‍ക്ക്‌ എപ്പോഴും ടെന്‍‌ഷന്‍ തന്നെയാണ്. ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങളുടെ ഘോഷയാത്ര. ഒരു സാധാരണ പ്രവാസിയായ നിങ്ങള്‍ക്ക് ജീവിക്കുവാന്‍ രണ്ടു കാലും രണ്ടു കൈയ്യും പോരെന്ന്‌ തോന്നുന്നുവോ? ഓരോ ദിവസവും ഓടിത്തീര്‍ക്കുവാന്‍ ഇരുപത്തിനാലു മണിക്കൂര്‍ മതിയാകുന്നില്ലെന്നതല്ലേ സത്യം. ഈ ജീവിതകാലം മുഴുവന്‍ ആര്‍‌ക്കൊക്കെയോ വേണ്ടി ജീവിക്കുവാനാണ് നിങ്ങളുടെ വിധി. നിങ്ങളോടൊപ്പമേ നിങ്ങളുടെ പ്രാരാബ്‌ദങ്ങളും അവസാനിക്കുകയുള്ളൂ.&lt;br /&gt;&lt;br /&gt;നാലു ദിവസം മുന്‍പാണ് അച്‌ഛന്‍ അസുഖം മൂര്‍ച്‌ഛിച്ച്‌ ആശുപത്രിയിലായത്‌. ഒരു ഓപ്പറേഷന്‍ അത്യാവശ്യമാണ്. ജീവന്റെ വിലയായ അറുപതിനായിരം രൂപ അയച്ചുകൊടുക്കേണ്ടത്‌ കുടുംബത്തിലെ ഒരേയൊരു ആണ്‍‌തരിയായ നിങ്ങളുടെ ചുമതലയാണ്. പണം അഡ്വാന്‍‌സായി കെട്ടിവെച്ചെങ്കില്‍ മാത്രമേ ഓപ്പറേഷന്‍ നടക്കൂ.&lt;br /&gt;&lt;br /&gt;ഇത്രയും നാള്‍ ചേര്‍ത്തുവെച്ച ചെറിയ സമ്പാദ്യം കൊടുത്ത്‌ കുഞ്ഞനുജത്തിയെ ഇറക്കിവിട്ടിട്ട്‌ മാസങ്ങളേ ആകുന്നുള്ളൂ. അതിനായി അറിയാവുന്നവരില്‍ നിന്നെല്ലാം അത്യാവശ്യം കടവും വാങ്ങിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;അച്‌ഛന്റെ ജീവന്റെ വില ഇനിയും ആരോടു തെണ്ടും.&lt;br /&gt;&lt;br /&gt;ഭാര്യ പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിനു മുന്‍‌പേ ജോലിക്കു പോയിത്തുടങ്ങിയത്‌ ജോലിയോടുള്ള ഇഷ്‌ടം കൊണ്ടാണോ? അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ കുരുന്നിനെ ബേബീസിറ്റിങ്ങില്‍ ഏല്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ നിര്‍ബ്ബന്ധിച്ചു. രണ്ടു പേരുടെ ശമ്പളത്തിലെങ്കിലും കടമില്ലാതെ മുന്നോട്ടു പോകുവാനാകുമോ?&lt;br /&gt;&lt;br /&gt;അമ്മ ഇന്നും രാവിലെ വിളിച്ചിരുന്നു. രൂപാ അയച്ചോയെന്ന്‌ ചോദിച്ചു. ഉടനേ അയയ്ക്കാമെന്ന്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;എവിടെ നിന്നയയ്ക്കാന്‍. അച്‌ഛന്റെ ജീവന്റെ വില നിങ്ങള്‍ എവിടെ നിന്നുണ്ടാക്കും.&lt;br /&gt;&lt;br /&gt;രാവിലെതന്നെ ഭാര്യ ജോലിക്കു പോയി. നിങ്ങള്‍ക്ക്‌ അരമണിക്കൂര്‍ കൂടി കഴിഞ്ഞ്‌ പോയാല്‍ മതി.&lt;br /&gt;&lt;br /&gt;വീട്ടിലേക്ക് കുറേ സാധനങ്ങള്‍ വാങ്ങാനുണ്ട്‌. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് പോക്കറ്റിലിട്ടുകൊണ്ട്‌ ദിവസങ്ങളായി നടക്കുന്നു.&lt;br /&gt;&lt;br /&gt;മൂന്നു മാസം പ്രായമുള്ള നിങ്ങളുടെ കുഞ്ഞിനേയും എടുത്തുകൊണ്ടാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയത്‌. ഫ്‌ളാറ്റില്‍ നിന്നും നടന്നു പോകാവുന്ന ദൂരത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ ആരംഭിച്ചിട്ട്‌ കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ.&lt;br /&gt;&lt;br /&gt;കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ കിടത്തി, ട്രോളി സാവധാനം ഉന്തി, ഭാര്യ എഴുതിത്തന്ന ലിസ്റ്റിന്‍ പ്രകാരം സാധനങ്ങള്‍ വാങ്ങിച്ചു. ഒഴിവാക്കാവുന്നതൊക്കെ ഒഴിവാക്കി അത്യാവശ്യമുള്ളതുമാത്രമേ വാങ്ങുന്നുള്ളൂ.&lt;br /&gt;&lt;br /&gt;നിങ്ങളുടെ അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ മൊബൈലിലേക്കു വന്നു. നിങ്ങള്‍ ഉടന്‍ തന്നെ ഓഫീസിലെത്തണം, എന്തോ അത്യാവശ്യ ജോലിയുണ്ട്‌. അറബി അല്പം ചൂടിലാണോ ? ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാ. അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ കിട്ടിയപ്പോഴേ നിങ്ങള്‍ അങ്കലാപ്പിലായി, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിലെ അറബി നേരിട്ട്‌ വിളിക്കത്തുള്ളൂ. എടുത്തുവെച്ച സാധനങ്ങള്‍ ഉപേക്ഷിച്ച്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്തിറങ്ങി ഒരു ടാക്‌സിയില്‍ കയറി നിങ്ങള്‍ ഓഫീസിലേക്ക് പോയി.&lt;br /&gt;&lt;br /&gt;നിങ്ങള്‍ ഇത്ര ആത്‌മാര്‍‌ത്ഥമായി ജോലിചെയ്‌തിട്ടും നിങ്ങള്‍‌ക്കെന്താ അറബി ബോസ്സിനെ പേടിയാണോ ? അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നെന്നു പറഞ്ഞ്‌ മറ്റെല്ലാം മറക്കാന്‍ പാടുണ്ടോ? എന്തു മറന്നാലും മൂന്നു മാസം മാത്രം പ്രായമുള്ള നിങ്ങളുടെ രക്തത്തെ മറക്കാമോ?&lt;br /&gt;&lt;br /&gt;നിങ്ങളൊരു ദുഷ്‌ടനാണ്, നിങ്ങളോടൊപ്പം ഉണ്ടായിരുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മറന്നു വെച്ചിട്ടാണ് നിങ്ങള്‍ ഓഫീസിലേക്ക്‌ പോയത്‌. നിങ്ങള്‍ ഓഫീസിലെത്തിക്കഴിഞ്ഞാല്‍ തിരക്കേറിയ ജോലികള്‍ക്കിടയില്‍ വീട്ടുകാര്യം ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ടോ?&lt;br /&gt;&lt;br /&gt;അത് വലിയ വാര്‍ത്തയായി.&lt;br /&gt;സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മൂന്നുമാസം പ്രായമുള്ള ഒരു ‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.&lt;br /&gt;&lt;br /&gt;റേഡിയോയില്‍ തുടര്‍ച്ചയായി ഈ വാര്‍ത്ത പ്രത്യേക അറിയിപ്പായി പ്രക്ഷേപണം ചെയ്‌തു. ടി. വി. ചാനലുകള്‍ ഫ്‌ളാഷ്‌ ന്യൂസായി എഴുതിക്കാണിച്ചു. ചില ചാനലുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റേയും ട്രോളിയുടേയും കുട്ടിയുടേയും ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്‌തു.&lt;br /&gt;&lt;br /&gt;വലിയ ജനക്കൂട്ടം സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ തടിച്ചു കൂടി. അവരെ നിയന്ത്രിക്കുവാനായി സെക്യൂരിറ്റിക്കാര്‍ക്ക് കഴിയാതെ വന്നതിനാല്‍ പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍‌ ഫോഴ്‌സുകാര്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായി നിന്നു. ബോംബ് സ്‌ക്വാഡ്‌ എത്തി, കുട്ടി – ചാവേര്‍ ബോംബല്ലെന്ന്‌ ഉറപ്പുവരുത്തി.&lt;br /&gt;&lt;br /&gt;കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ പ്രമുഖ പാട്ട പാല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ത്തന്നെ നേരിട്ടു വന്നു. അവിടെ വെച്ചു തന്നെ ചൂടുവെള്ള മുണ്ടാക്കി, പാല്‍‌പ്പൊടി അളന്ന്‌ കലക്കി കുട്ടിക്കു കൊടുത്ത്‌ കുട്ടിയുടെ കരച്ചില്‍ മാറ്റുന്നത്‌ ലൈവായി മിക്ക ചാനലിലും കാണിച്ചു.&lt;br /&gt;&lt;br /&gt;അറിഞ്ഞവര്‍ അറിഞ്ഞവര്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കോടി.&lt;br /&gt;ഇത്‌ ആരുടെ കുട്ടിയാണ് ?&lt;br /&gt;ഈ കുരുന്നിനെ ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് മനസ്സു വന്നത്‌ ?&lt;br /&gt;ഇവന്‍ ഏതു നാട്ടുകാരനാണ് ? അറബിയോ ഇന്ത്യനോ പാകിസ്‌ഥാനിയോ. അതോ ജപ്പാനോ ചൈനക്കാരനോ ഫിലിപ്പിനോയോ. മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ മുഖം കണ്ട്‌ നാടു കണ്ടു പിടിക്കുക ബുദ്ധിമുട്ടാണ്.&lt;br /&gt;&lt;br /&gt;കുരുന്നിന്റെ പാമ്പര്‍ മാറ്റിനോക്കിയപ്പോള്‍ ഏതു ജാതിയാണെന്ന്‌ മനസ്സിലായി – ആണ്‍ ജാതി.&lt;br /&gt;&lt;br /&gt;വന്നവര്‍‌ക്കെല്ലാം കുട്ടിയെ കാണാനുള്ള സൌകര്യം സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ചെയ്‌തു കൊടുത്തു.&lt;br /&gt;&lt;br /&gt;മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ കഥ , അത് അവന്റെ മാതാ പിതാക്കന്മാരുടെ കഥയാണ്. അത്‌ ആവശ്യത്തിന് ഭാവന ചേര്‍ത്ത്‌ ഓരോരുത്തര്‍ വിളമ്പി.&lt;br /&gt;&lt;br /&gt;എട്ടു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് നിങ്ങളുടെ ജോലികള്‍ തീര്‍ന്നത്‌. കമ്പനി ട്രാന്‍സ്‌പോര്‍ട്ടില്‍ വീട്ടിലേക്ക്‌ പോകുമ്പോളാണ് നിങ്ങള്‍ ഓര്‍ത്തത്‌ ഭാര്യ വാങ്ങണ മെന്നു പറഞ്ഞ സാധനങ്ങള്‍ വാങ്ങിയില്ലല്ലോയെന്ന്‌.&lt;br /&gt;&lt;br /&gt;നിങ്ങള്‍ അതേ സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍പില്‍ ഇറങ്ങി.&lt;br /&gt;&lt;br /&gt;ആ സൂപ്പര്‍മാര്‍ക്കറ്റിനുമുമ്പില്‍ വലിയ ആള്‍ക്കൂട്ടവും പോലീസും മറ്റു ബഹളങ്ങളും നിങ്ങളും കാണുന്നു. എന്നിട്ടും നിങ്ങള്‍ക്ക് ഒന്നും ഓര്‍മ്മവന്നില്ല. നിങ്ങളുടെ വിചാരത്തില്‍ നിങ്ങളുടെ കുട്ടി ബേബീസിറ്റിങ്ങിലാണ്.&lt;br /&gt;&lt;br /&gt;ആരോ പറഞ്ഞു “ നിങ്ങളൊന്നും അറിഞ്ഞില്ലേ, ഏതോ പിഴച്ച തള്ള മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ ട്രോളിയില്‍ ഉപേക്ഷിച്ചു പോയി.&lt;br /&gt;&lt;br /&gt;നിങ്ങള്‍ക്ക് ഓര്‍മ്മ വന്നു. നിങ്ങളാകെ വിളറി വെളുത്തു. ഓടിച്ചെന്ന്‌ തന്റെ കുരുന്നിനെ വാരിപ്പുണരണ മെന്നു തോന്നി. കുട്ടിയേക്കാണണമെങ്കില്‍ ക്യൂവില്‍ നില്‍ക്കണം. നിങ്ങളും നിങ്ങളുടെ കുട്ടിയെക്കാണാന്‍ ക്യൂവില്‍ നിന്നു.&lt;br /&gt;&lt;br /&gt;നിങ്ങളേക്കണ്ടപ്പഴേ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും രണ്ട്‌ സെക്യൂരിറ്റികളും നിങ്ങളുടെ അടുത്തു വന്നു. നിങ്ങളേയും കൂട്ടി ഹിന്ദിക്കാരന്‍ മാനേജരുടെ മുറിയിലേക്കു പോയി.&lt;br /&gt;നിങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം തന്നു. രാവിലെ നിങ്ങള്‍ കുട്ടിയേയും കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്നതുമുതല്‍ ഓടിപ്പോകുന്ന രംഗം വരെയുള്ള ഭാഗങ്ങള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്‌ ക്യാമറായില്‍ റെക്കോര്‍ഡു ചെയ്‌തത്‌ റീവൈന്റ് ചെയ്ത് കാണിച്ചു.&lt;br /&gt;&lt;br /&gt;നിങ്ങള്‍ക്ക് ഹിന്ദിക്കാരന്‍ മാനേജര്‍ പറഞ്ഞത്‌ അനുസരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.&lt;br /&gt;&lt;br /&gt;കുട്ടി അവരുടെ പരസ്യ ചിത്രത്തില്‍ പങ്കെടുക്കുകയാണ്, ഇപ്പോള്‍ കൊണ്ടു പോകാന്‍ പറ്റില്ല. രാത്രിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടയ്‌ക്കുമ്പോള്‍ അവനെ സുരക്ഷിതനായി മാനേജര്‍‌‌ത്തന്നെ വീട്ടിലെത്തിക്കാമെന്ന്‌ ഉറപ്പുകൊടുത്തു.&lt;br /&gt;&lt;br /&gt;നിങ്ങള്‍ അഡ്രസ്സ്‌ എഴുതിക്കൊടുത്ത്‌ ഫ്ലാറ്റിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് വീട്ടിലേക്ക് പോയി.&lt;br /&gt;&lt;br /&gt;ഒരു കണക്കിന് അതും നന്നായി. നിങ്ങളാണ് ഈ കുട്ടിയുടെ അച്‌ഛനെന്ന്‌ അവിടെക്കൂടി നിന്ന ജനം അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ക്രൂരനായ നിങ്ങളെ തല്ലിക്കൊന്നേനേം. ഇതിന്റെ പേരില്‍ പോലീസ്‌കേസ്സു വന്നാല്‍ ഊരിപ്പോരാനും ബുദ്ധിമുട്ടാണ്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന നാണക്കേട് വേറേയും.&lt;br /&gt;&lt;br /&gt;നിങ്ങള്‍ വീട്ടിലെത്തി. കുറേ കഴിഞ്ഞ്‌ ഭാര്യയും വന്നു.കുഞ്ഞ്‌ ബേബീസിറ്റിങ്ങിലാണ് കുറച്ചു കഴിഞ്ഞ്‌ പോയി എടുക്കാമെന്ന്‌ ഭാര്യയെ വിശ്വസിപ്പിച്ചു.&lt;br /&gt;&lt;br /&gt;കുറേക്കഴിഞ്ഞ്‌ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും മറ്റു രണ്ടു പേരും കൂടി വന്ന് നിങ്ങളുടെ കുട്ടിയെ തിരികെ ഏല്‍പ്പിച്ചു.&lt;br /&gt;&lt;br /&gt;സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ നിങ്ങളെ കെട്ടിപ്പിടിച്ച്‌ നന്ദി പറഞ്ഞു. ഈ ഉപകാരം ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഇതിലും വലിയ പരസ്യം ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റിന് കിട്ടാനില്ല. ഇതാ അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക്‌ ഇതു നിങ്ങള്‍ സ്വീകരിക്കണം. ഈ മാസത്തെ പരസ്യത്തിന്റെ ബഡ്‌ജറ്റു തുക മുഴുവന്‍ നിങ്ങള്‍ക്ക്‌ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. ഇതാ ഈ ഗിഫ്‌റ്റു വൌച്ചര്‍ കാണിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെന്തും ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു ഫ്രീയായി വാങ്ങാം. സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ പോകുമ്പോള്‍ വീണ്ടും പറഞ്ഞു , ഈ ഉപകാരം ഒരിക്കലും മറക്കില്ല. നന്ദിയുണ്ട് ഒത്തിരി നന്ദിയുണ്ട്‌.&lt;br /&gt;&lt;br /&gt;കുഞ്ഞിനെ കൈയ്യില്‍ വാങ്ങി ഭാര്യ ഒന്നും മനസ്സിലാകാതെ നിന്നും.&lt;br /&gt;&lt;br /&gt;നിങ്ങള്‍ ചെക്കിലേക്ക് വീണ്ടും നോക്കി. അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക് – അച്‌ഛന്റെ ജീവന്റെ വില – നാളെത്തെന്നെ ഓപ്പറേഷനുള്ള രൂപാ അയയ്‌ക്കണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-1890193440253446802?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/1890193440253446802/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=1890193440253446802' title='35 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/1890193440253446802'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/1890193440253446802'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2007/09/blog-post_15.html' title='ജീവന്റെ വില'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>35</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-8073282129605751986</id><published>2007-09-12T20:08:00.000+03:00</published><updated>2007-09-13T16:41:47.427+03:00</updated><title type='text'>മുഖമില്ലാത്തവര്‍</title><content type='html'>മാധവനും മല്ലികയും ആ വലിയ മരത്തിന്റെ തണലില്‍ ഇരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;മാധവന്‍ മല്ലികയുടെ കൈ പിടിച്ച് എന്തൊക്കയോ പറയുന്നുണ്ട്. മാധവന് കൈനോട്ടം വശമുണ്ടാകും. മല്ലികയുടെ ഭൂതം ഓര്‍മ്മിപ്പിക്കുകയും ഭാവി പ്രവചിക്കുകയുമാകാം.&lt;br /&gt;&lt;br /&gt;അവര്‍ തമ്മില്‍ പ്രണയമൊന്നുമല്ല. നിലാവുണ്ടായിരുന്നെങ്കില്‍ പ്രണയത്തിലേക്കും അതിനപ്പുറത്തേക്കും വളരാന്‍ സാധ്യതയുള്ള ഒരു സൌഹൃദം. ഒരു വെറും ആണ്‍ - പെണ്‍ സൌഹൃദം മാത്രം.&lt;br /&gt;&lt;br /&gt;ഞാനൊരു കരടിയുടെ മുഖം‌മൂടിവെച്ച്‌ അവരുടെ മുമ്പില്‍ ചാടിവീണും.&lt;br /&gt;&lt;br /&gt;മാധവന്‍ ഒറ്റച്ചാട്ടത്തിന് മരത്തിന്റെ കൊമ്പില്‍ കയറി.&lt;br /&gt;&lt;br /&gt;മല്ലിക ചത്തതുപോലെ തറയില്‍ മലര്‍ന്നു കിടന്നു. കരടി മണത്തുനോക്കി. ശവത്തിന്റെ മണമൊന്നുമില്ല. മല്ലിക ശ്വാസം പിടിച്ച്‌ കിടക്കാന്‍ നന്നേ പണിപ്പെടുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;കരടി മല്ലികയ്യുടെ ചെവിയില്‍ പറഞ്ഞു. “ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍. മാധവനെ വിശ്വസിക്കാന്‍ കൊള്ളില്ല നീ എന്റെ കൂടെ പോരു...”&lt;br /&gt;&lt;br /&gt;കരടി മല്ലികയേയും ചുമലിലേറ്റി കടല്‍ക്കരയിലേക്ക്‌ പോയി.&lt;br /&gt;&lt;br /&gt;ഞാന്‍ കരടിയുടെ മുഖം‌മൂടി കടലിലേക്ക്‌ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചു&lt;br /&gt;മല്ലികയെ ഇക്കിളിയിട്ട് പൊട്ടിച്ചിരിപ്പിക്കാന്‍ ശ്രമിച്ചു&lt;br /&gt;കളിവീടുണ്ടാക്കി&lt;br /&gt;തിരകളെണ്ണി&lt;br /&gt;കടല്‍ക്കരയില്‍ നല്ല നിലാവുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പെട്ടെന്ന്‌ നാല് മുഖമൂടികള്‍ ഞങ്ങളുടെ മുമ്പില്‍ ചാടി വീണു. അവര്‍ മുഖം‌മൂടികള്‍ അല്ലായിരുന്നു. മുഖമില്ലാത്തവരായിരുന്നു.&lt;br /&gt;&lt;br /&gt;ഞാനും മല്ലികയും മരിച്ചതു പോലെ ശ്വാസം പിടിച്ച് മലര്‍ന്നു കിടന്നു.&lt;br /&gt;&lt;br /&gt;മുഖമില്ലാത്തവര്‍ നാലു പേരും ചേര്‍ന്ന്‌ മല്ലികയെ പൊക്കിയെടുത്തു. ഞങ്ങള്‍ മരിച്ചവരേപ്പോലെ അഭിനയിക്കുകയല്ലേ നിലവിളിക്കാന്‍ പാടില്ലല്ലോ!&lt;br /&gt;&lt;br /&gt;ഒരു മുഖമില്ലാത്തവന്‍ അവളുടെ ഹാന്‍ഡ് ബാഗ്‌ കാലിയാക്കി എന്റെ നേരെ വലിച്ചെറിഞ്ഞു.&lt;br /&gt;&lt;br /&gt;ദുഷ്‌ടന്മാര്‍ അവര്‍ മല്ലികയേയും കൊണ്ട് പോകുകയാണ്.&lt;br /&gt;മുഖമില്ലാത്തവര്‍ കട്ടാളന്മാരാണ്, കാടത്തം കാണിക്കാന്‍ മടിയില്ലാത്തവര്‍.&lt;br /&gt;മുഖമില്ലാത്തവര്‍ക്ക്‌ അമ്മ – പെങ്ങന്മാര്‍ ഇല്ലേ ?&lt;br /&gt;അവരെന്റെ മല്ലികയേയും കൊണ്ട്‌ പോകുകയാണോ ?&lt;br /&gt;ഈ മുഖമില്ലാത്തവര്‍ ദുഷ്‌ടന്മാരാണ് അവര്‍ അവളെ പിച്ചിചീന്തുമെന്ന്‌ ഉറപ്പാണ്.&lt;br /&gt;എങ്കിലും എനിക്ക്‌ എന്തു ചെയ്യാനാവും.&lt;br /&gt;ഞാനും മരിച്ചതായി അഭിനയിക്കുകയാണ്.&lt;br /&gt;ശ്വാസം വിടുന്നതുപോലും ആരും അറിയാതെ വേണം.&lt;br /&gt;പിന്നെങ്ങനെ നിലവിളിക്കും&lt;br /&gt;പിന്നെങ്ങനെ പ്രതികരിക്കും&lt;br /&gt;പിന്നെങ്ങനെ പ്രതിരോധിക്കും&lt;br /&gt;&lt;br /&gt;മല്ലികയും മുഖമില്ലാത്തവരും കാഴ്‌ചയില്‍ നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക്‌ ഓടി.&lt;br /&gt;&lt;br /&gt;മുഖമില്ലാത്തവര്‍ ഉപേക്ഷിച്ച മല്ലികയുടെ കാലിയാക്കിയ ഹാന്‍ഡ്‌ ബാഗ്‌ അവളുടെ ഓര്‍മ്മയ്ക്കായ്‌ എടുക്കാന്‍ മറന്നില്ല.&lt;br /&gt;&lt;br /&gt;വീട്ടിലെത്തിയ ഉടന്‍ തന്നെ മല്ലികയുടെ ഉപേക്ഷിക്കപ്പെട്ട ഹാന്‍ഡ്‌ ബാഗ്‌ എന്റെ സഹോദരിക്ക്‌ സമ്മാനമായിക്കൊടുത്തു.&lt;br /&gt;&lt;br /&gt;ബാത്തുറൂമില്‍ കയറി എടുത്തുവെച്ചിരുന്ന വെള്ളത്തില്‍ മുഖമൊന്നു കഴുകിയപ്പോളാണ് ആശ്വാസമായത്‌.&lt;br /&gt;&lt;br /&gt;നടന്നതൊക്കെയും സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;വെറുതേ കണ്ണാടിയിലേക്ക്‌ നോക്കി.&lt;br /&gt;വിശ്വസിക്കാനായില്ല.&lt;br /&gt;എനിക്കും മുഖം ഉണ്ടായിരുന്നില്ല.&lt;br /&gt;കൈകൊണ്ട്‌ തപ്പി നോക്കി....&lt;br /&gt;ഇല്ല .... എനിക്കും മുഖം ഇല്ല....&lt;br /&gt;അവിടെ വെറും ശൂന്യത മാത്രം.&lt;br /&gt;&lt;br /&gt;കരടിയുടെ മുഖം‌മൂടിയുണ്ടായിരുന്നത്‌ കടലില്‍ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചതോര്‍മ്മവന്നു.&lt;br /&gt;&lt;br /&gt;ഇത്‌ കണ്ണാടിയുടെ കുഴപ്പമാണ് .&lt;br /&gt;ഈ കണ്ണാടി മുഖം നോക്കാന്‍ കൊള്ളീല്ല.&lt;br /&gt;കണ്ണാടി വലിയ ശബ്‌ദത്തോടെ ഞാന്‍ എറിഞ്ഞുടച്ചു.&lt;br /&gt;കണ്ണാടി പൊട്ടിച്ചിതറുന്ന ശബ്‌ദം കേട്ട്‌ ചിരിക്കാന്‍ ശ്രമിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-8073282129605751986?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://bajis-kurippukal.blogspot.com/feeds/8073282129605751986/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6658724478451624819&amp;postID=8073282129605751986' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/8073282129605751986'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6658724478451624819/posts/default/8073282129605751986'/><link rel='alternate' type='text/html' href='http://bajis-kurippukal.blogspot.com/2007/09/blog-post.html' title='മുഖമില്ലാത്തവര്‍'/><author><name>ബാജി ഓടംവേലി</name><uri>http://www.blogger.com/profile/04765423627132335340</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='24' height='32' src='http://bp0.blogger.com/_s8IyISPJMzE/SAZa5GCI6dI/AAAAAAAAANk/HN9vtX38lSs/S220/DSC_5619.JPG'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-6658724478451624819.post-6610531522734285698</id><published>2007-08-27T19:38:00.000+03:00</published><updated>2007-08-28T08:05:45.217+03:00</updated><title type='text'>അവധിക്കാല സംഭാഷണങ്ങള്‍ ( തുടര്‍ച്ച )</title><content type='html'>&lt;p class="MsoNormal" style="MARGIN: 0in 0in 0pt"&gt;&lt;span lang="ML" style="FONT-FAMILY: AnjaliOldLipi; mso-fareast-: MLfont-family:'Arial Unicode MS';font-size:18;"  &gt;&lt;span style="font-size:100%;"&gt;“കുട്ടികളെല്ലാവരും നിശ്ശബ്‌ദരായിരിക്കണം....... നമ്മുടെ സാഹിത്യ വേദിയുടെ മീറ്റിംഗ് ആരംഭിക്കുകയാണ്.....“&lt;br /&gt;&lt;br /&gt;“ആദ്യമായ്‌ ഈശ്വര പ്രാര്‍‌ത്ഥന...... ഈശ്വര പ്രാര്‍ത്ഥനയ്‌ക്കായ്‌ നാല് – ബി യിലെ ശാലിനിയേയും കൂട്ടുകാരേയും ക്ഷണിക്കുന്നു....”&lt;br /&gt;&lt;br /&gt;“ഇന്നത്തെ നമ്മുടെ വിശിഷ്‌ടാതിഥിയെ വളരെ അഭിമാനത്തോടെയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്‌..... നമ്മുടെ സ്‌ക്കൂളിനും അഭിമാനമാണിദ്ദേഹം.... നിങ്ങളേപ്പോലെ ഇതേ ബഞ്ചിലിരുന്ന്‌ പഠിച്ച ഇദ്ദേഹമിന്ന്‌ സാഹിത്യത്തിന്റെ പടവുകള്‍ കയറുന്ന അറിയപ്പെടുന്ന യുവ സാഹിത്യകാരനാണ്. നിങ്ങള്‍ക്കുവേണ്ടി ശ്രീ............... യെ ഞാന്‍ ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു....”&lt;br /&gt;&lt;br /&gt;“ബഹുമാനപ്പെട്ട ഹെഡ്‌മാസ്‌റ്റര്‍ മറ്റ്‌ അദ്ധ്യാപകര്‍ സ്നേഹം നിറഞ്ഞ കൊച്ചു കൂട്ടുകാരെ, നിങ്ങള്‍‌ക്കെന്റെ നമസ്‌ക്കാരം..... സാഹിത്യ ഭാഷയൊന്നും ഉപയോഗിക്കാതെ വളരെ ലളിതമായി സംസാരിക്കണമെന്ന്‌ നിങ്ങളുടെ ഹെഡ്‌മാസ്‌റ്റര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌......“&lt;br /&gt;&lt;br /&gt;“നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ സന്തോഷം കൊണ്ടെന്റെ കണ്ണുകള്‍ നിറയുകയാണ് ... ഞാന്‍ നിങ്ങളേപ്പോലെ ഈ ബെഞ്ചില്‍ ഇരുന്ന എന്റെ കുട്ടിക്കാലം ഓര്‍ക്കുകയാണ്...... നീളന്‍ ചൂരല്‍ വടിയുമായി ഓടി നടന്ന, കുട്ടികള്‍‌ക്കൊക്കെ പേടി സ്വപ്‌നമായിരുന്ന ചാക്കോസാറും, എപ്പോഴും മുഖത്ത്‌ നിറപുഞ്ചിരിയുള്ള ശാന്തമ്മ റ്റീച്ചറും കാലയവനികക്കുള്ളീല്‍ മറഞ്ഞു...... ഉപ്പുമാവും പിന്നീട്‌ ഉച്ചകഞ്ഞിയും നല്‍കിയ പുട്ടിച്ചേയിയും, സമയത്തിന്റെ കാവല്‍ക്കാരന്‍ പ്യൂണും ഇന്ന്‌ രോഗ ശയ്യയില്‍........ എന്റെ കൂടെ പഠിച്ചവര്‍ മിക്കവരും ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നതമായ പദവികളിലായിരിക്കുന്നു..... ഞങ്ങള്‍ക്ക്‌ അക്ഷരങ്ങളുടെ ആദ്യ പാഠങ്ങള്‍ ഓതിത്തന്ന ഈ സ്‌ക്കൂളിനെ നന്ദിയോടെയെ ഓര്‍ക്കാന്‍ കഴിയൂ.......“&lt;br /&gt;&lt;br /&gt;“ഇന്നും ഈ സ്‌ക്കൂളിന് മാറ്റമൊന്നുമില്ല..... അന്ന്‌ ഞങ്ങള്‍ പഠിച്ചത്‌ ലക്ഷ്യ ബോധമില്ലാതെയാണ്..... പഠിക്കാന്‍ വേണ്ടി പഠിച്ചു..... ഇന്ന്‌ നിങ്ങള്‍ പഠിക്കുന്നത്‌ ലക്ഷ്യബോധത്തോടെയാണ്....... ഡോക്‌ടറുടെ മക്കള്‍ ഡോക്‌ടറാകാന്‍, എഞ്ചിനീയറുടെ മക്കള്‍ എഞ്ചിനീയറാകാന്‍ പഠിക്കുന്നു...... മിക്കവര്‍ക്കും ഈ രണ്ടിലൊരാഗ്രഹമാണുള്ളതെന്ന്‌ ഞാന്‍ സംശയിക്കുന്നു...... എല്ലാ ജോലിയും മഹത്വരമാണ് ......”&lt;br /&gt;&lt;br /&gt;“നമ്മുടെ ഭാഷ – അമ്മ – മലയാളം വളരണം.... നാം സാഹിത്യത്തിനും കലയ്‌ക്കും ആവശ്യമായ പ്രാധാന്യം നല്‍കണം..... നമ്മില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗ്ഗവാസനകളെ കണ്ടെത്തുകയും തൊട്ടുണര്‍ത്തുകയും വേണം...... അതിനായ് ഈ സാഹിത്യ വേദി ഉപയോഗപ്പെടുത്തണം..... നല്ല പുസ്‌തകങ്ങള്‍ വായിക്കണം...... അക്ഷരങ്ങളിലൂടെ മനസ്സ്‌ ലോകത്തിന്റെ മുന്‍പില്‍ തുറന്നു വെയ്‌ക്കണം....... നിങ്ങള്‍ കൊച്ചുകുട്ടികളല്ലാ..... നാളെയീ ലോകത്തെ നയിക്കേണ്ടവരാണ്....... നിങ്ങള്‍ ഭീരുക്കളാകരുത്‌....... സത്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനും മടിക്കേണ്ട....”&lt;br /&gt;&lt;br /&gt;“ഞാനെന്റെ ലഘു പ്രസംഗം അവസാനിപ്പിക്കുകയാണ്....... ജയ്‌ ഹിന്ദ്.... ജയ്‌ ഭാരത്‌ മാതാ...... “&lt;br /&gt;&lt;br /&gt;“സാര്‍ ഇതു ചിഞ്ചുമോള്‍. ഈ നാലാം ക്ലാസ്സുകാരി കുറേ കഥകള്‍ എഴുതിയിട്ടുണ്ട്‌. ഇതു നോക്ക്‌ ഈ റബ്ബര്‍ ബാന്റിട്ട്‌ മടക്കിവെച്ചിരിക്കുന്ന പേപ്പര്‍ കൂട്ടങ്ങളെല്ലാം ഇവളുടെ കഥകളാണ്. എല്ലാ കഥയിലും മൃഗങ്ങളാണ് കഥാപാത്രങ്ങള്‍. ആനയും സിംഹവും പുലിയും കടുവയും കുറുക്കനും ഒട്ടകവും പൂമ്പാറ്റയും തത്തമ്മയും എല്ലാമുണ്ട്‌“&lt;br /&gt;&lt;br /&gt;“ചിഞ്ചുമോളേയിങ്ങടുത്തുവരൂ. കാണട്ടെ നിന്റെ കഥകള്‍. ഈ ചെറുപ്രായത്തിലേ നീ എഴുതിത്തുടങ്ങിയോ. നല്ലകാര്യം.കുട്ടികള്‍ ഭാഷയെ സ്‌നേഹിക്കുന്നവരാകണം. മനസ്സിലുള്ളത്‌ അക്ഷരങ്ങളിലാക്കുവാനുള്ള കഴിവ് ഏതു മേഖലയിലേയും വിജയത്തിനാവശ്യമാണ്. ചിഞ്ചുമോള്‍ ആരാണ് നിന്നെ പ്രോത്സാഹിപ്പിക്കുന്നത്‌. നിന്റെ മാതാ പിതാക്കന്മാര്‍ക്ക്‌ സാഹിത്യവുമായി വല്ല ബന്ധവും............”&lt;br /&gt;&lt;br /&gt;“സമയം നാലു മണിയായി. ചിഞ്ചുമോള്‍ പോയിരുന്നോ. സാഹിത്യ വേദിയുടെ മീറ്റിംഗ്‌ അവസാനിച്ചിരിക്കുകയാണ്. കുട്ടികള്‍ക്ക്‌ ശാന്തമായി പിരിഞ്ഞു പോകാം”&lt;br /&gt;&lt;br /&gt;“സാറേ ആ കൊച്ചിന് അപ്പനില്ല. അവളുടെ അമ്മ പിഴച്ചു പെറ്റതാ. അപ്പനേതോ സാഹിത്യകാരനായിരിക്കും. അല്ലാതിവള്‍ക്കിത്ര സാഹിത്യ വാസന ഉണ്ടാകാന്‍ വഴിയില്ല. ആട്‌സ് ക്ലബ്ബ്‌കാരു വെച്ചു കൊടുത്ത കുന്നിന്‍ പുറത്തെവീട്ടിലാ അമ്മയും മകളും താമസിക്കുന്നത്‌. അമ്മ ഏതോ വലിയ തറവട്ടിലേതാ. പിഴച്ചു പെറ്റതിന് വീട്ടില്‍ നിന്നും അടിച്ചിറക്കി.”&lt;br /&gt;&lt;br /&gt;“അത്‌ രാധയുടെ മോളായിരുന്നോ”&lt;br /&gt;&lt;br /&gt;“അതേ, എന്താ സാര്‍ രാധയെ അറിയുമോ ? “&lt;br /&gt;&lt;br /&gt;“ ഏയ്‌ ഇല്ല..... ഇല്ല..... എനിക്കാരെയും അറിയില്ല. “&lt;br /&gt;&lt;br /&gt;“എവിടെ രാധയുടെ മകള്‍, അവളുടെ കഥകളെവിടെ ഞാനൊന്നു വായിച്ചു നോക്കട്ടെ”&lt;br /&gt;&lt;br /&gt;“സാറെ ചിഞ്ചുമോള്‍ വീട്ടിലേക്ക് പോയി.“&lt;br /&gt;&lt;br /&gt;“ ചിഞ്ചുമോളുടെ കഥകളൊന്നും മോശമാകാന്‍ വഴിയില്ല.”&lt;/span&gt;&lt;span style="font-size:85%;"&gt; &lt;/span&gt;&lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6658724478451624819-6610531522734285698?l=bajis-kurippukal.blogspot.com' alt='' /&gt;&lt;/div&gt;</content><link 
